News
ഗുളികന്-പ്രതിഛായ
പെരിന്തല്‍മണ്ണയില്‍ ജനിച്ച വിജയരാഘവന് മലപ്പുറം ഗവ.കോളജില്‍നിന്ന് ഇസ്ലാമിക ചരിത്രത്തിലാണ് ബിരുദംനേടിയതെങ്കിലും ചെന്നുപെട്ടത് മതവിരോധ പാര്‍ട്ടിയായ സി. പി.എമ്മില്‍. നിയമബിരുദവും നേടി. എസ്.എഫ്.ഐക്കുവേണ്ടി കാമ്പസുകള്‍തോറും കയറിയിറങ്ങി പ്രസംഗിച്ച് തഴമ്പിച്ചതോടെയാണ് ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറാനായത്.

വാവിട്ടവാക്കും കൈവിട്ടവാളും ഒരുപോലെയാണ് എന്നൊരു ചൊല്ലുണ്ട്. അതേ അവസ്ഥയിലാണ് കേരളത്തിലെ സി.പി.എമ്മിനും ഇടതുമുന്നണിക്കും ആലമ്പാടന്‍ വിജയരാഘവന്. കയ്യിലിരിപ്പിന് പേരിനോട് സാമ്യംതോന്നിയാല്‍ കുറ്റംപറയാനാകില്ല. പുഴപോലെ ഒഴുകുന്ന രാഷ്ട്രീയ ഭൂമികയെ കലക്കി അലമ്പാക്കാന്‍ ഭൂമി മലയാളത്തിലിന്ന് എ. വിജയരാഘവനോളം വഴക്കവും പ്രാവീണ്യവുമുള്ളവരില്ല. സി.പി.എമ്മിന്റെ ഉന്നതസമിതിയംഗമാണെന്നൊക്കെ ചുമ്മാപറഞ്ഞാല്‍ മതിയോ, ഇച്ചിരി പക്വത വാക്കിലും പ്രവൃത്തിയിലുമൊക്കെ വേണ്ടേ എന്ന് വല്ല ശുദ്ധാത്മാക്കളും ചോദിച്ചാല്‍ തീരുന്ന പ്രശ്നമല്ല. അത്രക്കുണ്ട് തല്ലുകൊള്ളിത്തരം. അല്ലെങ്കിലേ കേരളത്തിലെ സി.പി.എമ്മിനും പിണറായി സര്‍ക്കാരിനുമിപ്പോള്‍ പിടിപ്പത് പണിയാണ്. സ്വര്‍ണക്കടത്തും ലൈഫ് കമ്മീഷനുമൊക്കെയായി കത്തുന്ന പുരയൊന്ന് ശരിയാക്കാമെന്ന ്വിചാരിച്ചിരിക്കുമ്പോഴാ കണ്‍വീനര്‍ സഖാവ് വക പൂഴിക്കടകന്‍ വന്നുവീഴുന്നത്. കോടിയേരി സഖാവും ബേബി സഖാവും സാക്ഷാല്‍ പാറപ്പുറം പിണറായിയുമൊക്കെ പീബീക്കാരായി ഉണ്ടെങ്കിലും കേരളത്തിലെ ഒരു പ്രശ്നം വന്നാല്‍ പാര്‍ട്ടി സെക്രട്ടറിയേക്കാള്‍ വലിയ ഉത്തരവാദിത്തം തലയിലുണ്ടെന്ന ധാരണയിലാണ് വിജയരാഘവന് മൂപ്പര് പെരുമാറുന്നതും പ്രസ്താവിക്കുന്നതും. വിജയരാഘവ ഗുളികന് കാരണം മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിടിച്ച പൊല്ലാപ്പ് ചില്ലറയൊന്നുമല്ല കേരളത്തില്‍. കട്ട പാര്‍ട്ടിത്തരം രക്തത്തിലലിഞ്ഞിട്ടുള്ളതിനാല്‍ എല്ലാറ്റിനും കേറിയങ്ങ് പ്രസ്താവിക്കും. സ്ത്രീ സുരക്ഷ, പൊതുജന മര്യാദ, അപര ബഹുമാനം, നേതൃമഹിമ എല്ലാമങ്ങ് ചാലിയാറിലൂടെ ഒലിച്ചുപോയ പ്രതീതി.
ഇത്തരമൊരു പ്രസ്താവനയാണ് ഇക്കഴിഞ്ഞദിവസം കണ്‍വീനര്‍ സഖാവ് ഒരിക്കല്‍കൂടി നടത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ കെ.എം മാണി മന്ത്രിയായിരിക്കവെ ബാര്‍ കോഴക്കേസില്‍ സി.പി.എമ്മും ഇടതുമുന്നണിയും നടത്തിയ സമരകോലാഹലമെല്ലാം തട്ടിപ്പായിരുന്നുവെന്നാണ് ഇടത് കണ്‍വീനറുടെ തുറന്നുപറച്ചില്‍. ഒള്ളത് ഒള്ളതുപോലെ പറഞ്ഞേ ശീലമുള്ളൂ എന്നുവെച്ച് വായില്‍ തോന്നിയത് കോതക്ക് പാട്ടാണെങ്കില്‍ ഇടതുമുന്നണി കണ്‍വീനര്‍ക്ക് ആയത് ഭൂഷണമാണോ എന്ന് ചോദിക്കരുത്. ചെറുപ്പ കാലത്തിലേ അതേ ശീലമുള്ളൂ. കെ.എം മാണിയുടെ പുത്രന് ജോസ്മോനെയും കൂട്ടരെയും മുന്നണിയിലേക്ക് കൊണ്ടുവരേണ്ട കണ്‍വീനറുടെ ബാധ്യത നിര്‍വഹിച്ചുവെന്നേയുള്ളൂ. പക്ഷേ കൊണ്ടത് സി.പി.എമ്മിനും മുന്നണിയിലെ മറ്റ് ഘടകക്ഷികള്‍ക്കുമാണ്. സി.പി.ഐ പൊട്ടിത്തെറിച്ച് ന്യായീകരിക്കാന്‍ നോക്കി. കേരളംകണ്ട ഏറ്റവും നാറിയതും നെറികെട്ടതുമായ സമരമാണ് കേരള നിയമസഭ 2015 മാര്‍ച്ച് 13ന് കണ്ടത്. ധനമന്ത്രി കെ.എം മാണിയെ ഒരുകാരണവശാലും ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കത്തില്ലെന്ന പിടിവാശിയിലാണ് പ്രതിപക്ഷമുന്നണിയും വിജയരാഘവന്റെ പാര്‍ട്ടിയും. ഫലമോ സഭയെ അലങ്കോലമാക്കിയ ആലമ്പാടന്റെ പാര്‍ട്ടിക്കാരും മുന്നണിയും ഇന്ന് കോടതിയില്‍ കേസ് റദ്ദാക്കിക്കാനായി കയറിയിറങ്ങുന്നു. 2.20 ലക്ഷം രൂപയുടെ പൊതുസ്വത്താണ് ഇടതുമുന്നണിയുടെ കനപ്പെട്ട സാമാജികര്‍ ചേര്‍ന്ന ്നാമാവശേഷമാക്കിയത്. പുല്ലാണേ.. പുല്ലാണേ… എന്നു കേട്ടിട്ടേയുള്ളൂ. നിയമനിര്‍മാണസഭയെതന്നെ തൃണമാക്കിയ സംഭവത്തില്‍ കോടതിയുടെ കൊട്ട് കിട്ടിയിരിക്കവെയാണ് വിജയരാഘവന് സഖാവിന്റെ വക തിരുവനന്തപുരത്തെ ഒരു മാധ്യമത്തിലൂടെ മാണിക്കെതിരായ സമരം വെറും രാഷ്ട്രീയമായിരുന്നുവെന്നുള്ള ഏറ്റുപറച്ചില്‍. രാഘവോ, രാഘവോ എന്ന് ഇന്നസെന്റിന്റെ കഥാപാത്രത്തെപോലെ പാര്‍ട്ടി പലതവണ താക്കീത് നല്‍കിയതാണ്. എല്ലാത്തിനും ആ ഒരുവളിച്ച ചിരിയുണ്ടല്ലോ. അതുമതി മറുപടിയെന്നാണ് മൂപ്പരുടെ ഒരു കരുതല്‍.
പെരിന്തല്‍മണ്ണയില്‍ ജനിച്ച വിജയരാഘവന് മലപ്പുറം ഗവ.കോളജില്‍നിന്ന് ഇസ്ലാമിക ചരിത്രത്തിലാണ് ബിരുദംനേടിയതെങ്കിലും ചെന്നുപെട്ടത് മതവിരോധ പാര്‍ട്ടിയായ സി. പി.എമ്മില്‍. നിയമബിരുദവും നേടി. എസ്.എഫ്.ഐക്കുവേണ്ടി കാമ്പസുകള്‍തോറും കയറിയിറങ്ങി പ്രസംഗിച്ച് തഴമ്പിച്ചതോടെയാണ് ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറാനായത്. പതുക്കെ പാര്‍ട്ടിയിലേക്കും. അഖിലേന്ത്യാപദവികള്‍ വഹിച്ചു. 1989ല്‍ വി.എസ് വിജയരാഘവനോട് ഏറ്റുമുട്ടി കഷ്ടിച്ചാണ് ലോക്സഭയിലെത്തിയത്. 2014ല്‍ കോഴിക്കോട്ടുനിന്ന് യു. ഡി.എഫിന്റെ മറ്റൊരു രാഘവനോട് (എം.കെ രാഘവന്) തോറ്റുതൊപ്പിയിട്ടശേഷം പിന്നീടൊരിക്കലും ലോക്സഭയില്‍ കയറാനായില്ല. 1998ല്‍ ഒരുതവണ രാജ്യസഭയിലെത്തിപ്പെട്ടു. പാര്‍ട്ടിയുടെ പോഷകസംഘടനയായ അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന് അധ്യക്ഷനാണ്. പാര്‍ട്ടി ചാനലായ കൈരളിയുടെ ഡയറക്ടറും. ഇടതുകോട്ടയായ ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെതിരെ വൃത്തികെട്ട പരാമര്‍ശം നടത്തിയതിന് കേസെടുക്കാതെ പാര്‍ട്ടിയും സര്‍ക്കാരും വനിതാകമ്മീഷനും സഹായിച്ചു. പക്ഷേ ആലത്തൂരിലെയും കേരളത്തിലെയും വോട്ടര്‍മാര്‍ അതുവരെയില്ലാത്ത ഭൂരിപക്ഷത്തിന് യു.ഡി.എഫിനെയും രമ്യഹരിദാസിനെയും പാര്‍ലമെന്റിലേക്കയച്ചുവിട്ടത് വിജയരാഘവനുള്ള മറുപടികൂടിയായി. പക്ഷേ ഇതൊന്നും കണ്ടുംകൊണ്ടും മൂപ്പര് പഠിക്കുന്നേയില്ലെന്നതാണ് കോടിയേരിയാദികളുടെ സങ്കടം. പാര്‍ട്ടിക്കിട്ട് ഓരോരോ പണിതരുന്ന ടിയാനെ പിടിച്ച് പുറത്തുകളയാനുള്ള ആര്‍ജവവും സി.പി.എമ്മിനോ അതിന്റെ നേതൃത്വത്തിനോ ഇല്ല. പിന്നെ മലപ്പുറത്തുനിന്ന് നേതാവിനെകിട്ടാന്‍ വേറെ വഴിയുമില്ല. എന്തുചെയ്യാന്‍, സഹിക്കേന്നേ. ഭാര്യ തൃശൂര്‍ കേരളവര്‍മ കോളജ് ഇംഗ്ലീഷ് ലക്ചറര്‍ പ്രൊഫ. ആര്. ബിന്ദു. ഏക മകന് വക്കീല്‍ഭാഗം പഠിക്കുന്നു.
News
അധികാരത്തില്‍ തുടരാന്‍ നെതന്യാഹു ഗസ്സ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നു: മുന്‍ ഇസ്രാഈലി ജനറല്‍
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി മുന്‍ ഇസ്രാഈല്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ഡെമോക്രാറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന പാര്‍ട്ടിയുടെ തലവനുമായ യെയര്‍ ഗോലന്‍.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി മുന്‍ ഇസ്രാഈല്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ഡെമോക്രാറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന പാര്‍ട്ടിയുടെ തലവനുമായ യെയര്‍ ഗോലന്‍. രാഷ്ട്രീയ നിലനില്‍പ്പിനായി ഗസ്സയ്ക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോവുകയും ബന്ദിയാക്കാനുള്ള കരാര്‍ നേടാനുള്ള ശ്രമങ്ങള്‍ അട്ടിമറിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു.
നിലവിലെ സര്‍ക്കാരിനെ നീക്കം ചെയ്യാന്‍ ഗോലന്‍ ആഹ്വാനം ചെയ്തു, ഒരു ‘തീവ്ര ന്യൂനപക്ഷം’ സംസ്ഥാനത്തെ ‘അഗാധത്തിലേക്ക്’ നയിക്കുകയാണെന്നും യുദ്ധം അവസാനിപ്പിച്ച് ജീവന് രക്ഷിക്കാന്‍ കഴിയുന്ന ഒരു കരാറിലേക്കുള്ള ഏത് വഴിയും തടസ്സപ്പെടുത്തുന്നുവെന്നും മുന്നറിയിപ്പ് നല്കി. നേതൃത്വത്തിന്റെ പെരുമാറ്റം സൈന്യത്തോടും പൊതുജനങ്ങളോടും ചെയ്യുന്ന വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു, ”ജീവനെയും രാജ്യത്തെയും രക്ഷിക്കാന്‍, ഈ സര്‍ക്കാരിനെ താഴെയിറക്കണം”.
തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാന്‍ നെതന്യാഹു ബോധപൂര്‍വം ഗസ്സയ്ക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോയി എന്ന് ആരോപിക്കുന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ സമീപകാല അന്വേഷണത്തില്‍ നിന്നുള്ള കണ്ടെത്തലുകളാണ് ഗോലന്റെ വിമര്‍ശനം പ്രതിധ്വനിക്കുന്നത്.
തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് പിന്തുണ പിന്‍വലിച്ച് സര്‍ക്കാരിനെ തകരുമെന്ന് ഭയന്ന് 30 ഇസ്രാഈലി തടവുകാരെ മോചിപ്പിക്കുന്ന കരാര്‍ നെതന്യാഹു നിരസിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
110-ലധികം ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളുടെയും ആന്തരിക രേഖകളുടെ അവലോകനത്തിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ ആറ് മാസത്തെ അന്വേഷണത്തില്‍, ഒക്ടോബര്‍ 7 ആക്രമണത്തിന്റെ ഉത്തരവാദിത്തം നെതന്യാഹു ആവര്‍ത്തിച്ച് വ്യതിചലിപ്പിക്കുകയും ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. വര്‍ദ്ധിച്ചുവരുന്ന പൊതു-അന്തര്‍ദേശീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, രാഷ്ട്രീയ പ്രസക്തി നിലനിര്‍ത്താനുള്ള കണക്കുകൂട്ടല്‍ ശ്രമമായാണ് വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചത്.
world
ഖമര്‍ റൂജ് ക്രൂരതയുടെ കംബോഡിയന്‍ സൈറ്റുകള്‍ യുനെസ്കോ പൈതൃക പട്ടികയില്‍
50 വര്‍ഷം മുമ്പ് കംബോഡിയയിലെ ക്രൂരമായ ഖെമര്‍ റൂജ് ഭരണകൂടം പീഡനത്തിനും വധശിക്ഷയ്ക്കും ഉപയോഗിച്ചിരുന്ന മൂന്ന് സ്ഥലങ്ങള്‍ യുനെസ്കോ അതിന്റെ ലോക പൈതൃക പട്ടികയില്‍ ചേര്‍ത്തു.

50 വര്‍ഷം മുമ്പ് കംബോഡിയയിലെ ക്രൂരമായ ഖെമര്‍ റൂജ് ഭരണകൂടം പീഡനത്തിനും വധശിക്ഷയ്ക്കും ഉപയോഗിച്ചിരുന്ന മൂന്ന് സ്ഥലങ്ങള്‍ യുനെസ്കോ അതിന്റെ ലോക പൈതൃക പട്ടികയില്‍ ചേര്‍ത്തു.
പാരീസില്‍ നടന്ന ലോക പൈതൃക സമിതിയുടെ 47-ാമത് സെഷനില്‍ വെള്ളിയാഴ്ച (ജൂലൈ 11, 2025) ഐക്യരാഷ്ട്ര സാംസ്കാരിക ഏജന്‍സി ഈ മൂന്ന് സ്ഥലങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തി.
1975 മുതല്‍ 1979 വരെയുള്ള നാല് വര്‍ഷത്തെ ഭരണത്തില്‍ പട്ടിണി, പീഡനം, കൂട്ടക്കൊലകള്‍ എന്നിവയിലൂടെ ഏകദേശം 1.7 ദശലക്ഷം കംബോഡിയക്കാരുടെ മരണത്തിന് കാരണമായ കമ്മ്യൂണിസ്റ്റ് ഖെമര്‍ റൂജ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ലിഖിതം.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ മനുഷ്യരാശിക്ക് പ്രധാനപ്പെട്ടതായി കണക്കാക്കുന്ന സൈറ്റുകള്‍ പട്ടികപ്പെടുത്തുന്നു, അതില്‍ ചൈനയുടെ വന്മതില്, ഈജിപ്തിലെ ഗിസയിലെ പിരമിഡുകള്‍, ഇന്ത്യയിലെ താജ്മഹല്‍, കംബോഡിയയിലെ ആങ്കോര്‍ പുരാവസ്തു സമുച്ചയം എന്നിവ ഉള്‍പ്പെടുന്നു.
വെള്ളിയാഴ്ച ലിസ്റ്റ് ചെയ്ത മൂന്ന് സൈറ്റുകളില്‍ രണ്ട് കുപ്രസിദ്ധ ജയിലുകളും ഒരു ഹോളിവുഡ് സിനിമയില്‍ അനശ്വരമാക്കിയ ഒരു എക്സിക്യൂഷന് സൈറ്റും ഉള്‍പ്പെടുന്നു.
തലസ്ഥാനമായ നോം പെന്നില്‍ സ്ഥിതി ചെയ്യുന്ന ടുവോള്‍ സ്ലെംഗ് വംശഹത്യ മ്യൂസിയം, ഒരു കുപ്രസിദ്ധ ജയിലായി ഖമര്‍ റൂജ് ഉപയോഗിച്ചിരുന്ന ഒരു മുന്‍ ഹൈസ്കൂളിന്റെ സ്ഥലമാണ്. S-21 എന്നറിയപ്പെടുന്ന, ഏകദേശം 15,000 പേര് അവിടെ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു.
സെന്‍ട്രല്‍ കംബോഡിയയിലെ റൂറല്‍ കംപോങ് ച്നാങ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന M-13 ജയില്‍ ആദ്യകാല ഖമര്‍ റൂഷിലെ പ്രധാന ജയിലുകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നു.
തലസ്ഥാനത്ത് നിന്ന് ഏകദേശം 15 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന ചൊയുങ് ഏക് ഒരു വധശിക്ഷാ സ്ഥലമായും കൂട്ട ശവക്കുഴിയായും ഉപയോഗിച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോ ജേണലിസ്റ്റ് ഡിത്ത് പ്രാന്‍, ലേഖകന്‍ സിഡ്നി ഷാന്‍ബെര്‍ഗ് എന്നിവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി 1984-ല്‍ പുറത്തിറങ്ങിയ ‘ദി കില്ലിംഗ് ഫീല്ഡ്സ്’ എന്ന സിനിമയുടെ കേന്ദ്രബിന്ദുവാണ് അവിടെ നടന്ന അതിക്രമങ്ങളുടെ കഥ.
1975 ഏപ്രില്‍ 17-ന് ഖെമര്‍ റൂജ് ഫ്നാം പെന്‍ പിടിച്ചെടുത്തു, ഉടന്‍ തന്നെ നഗരത്തിലെ മിക്കവാറും എല്ലാ നിവാസികളെയും ഗ്രാമപ്രദേശങ്ങളിലേക്ക് കൊണ്ടുപോയി, 1979 വരെ അവര്‍ കഠിനമായ സാഹചര്യങ്ങളില്‍ അധ്വാനിക്കാന്‍ നിര്‍ബന്ധിതരായി, അയല്‍രാജ്യമായ വിയറ്റ്നാമില്‍ നിന്നുള്ള ആക്രമണത്തിലൂടെ ഭരണം അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു.
2022 സെപ്റ്റംബറില്‍, ഖമര്‍ റൂജ് ട്രിബ്യൂണല്‍ എന്നറിയപ്പെടുന്ന കംബോഡിയയിലെ കോടതികളിലെ യുഎന്‍ പിന്തുണയുള്ള അസാധാരണ ചേമ്പറുകള്‍, ഖമര്‍ റൂജ് നേതാക്കള്‍ക്കെതിരായ കേസുകള്‍ സമാഹരിക്കുന്ന ജോലികള്‍ അവസാനിപ്പിച്ചു. 16 വര്‍ഷത്തിനിടെ ട്രിബ്യൂണലിന് 337 മില്യണ്‍ ഡോളര്‍ ചിലവായി, എന്നാല്‍ വെറും മൂന്ന് പേരെ ശിക്ഷിച്ചു.
കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് വെള്ളിയാഴ്ച (ജൂലൈ 11, 2025) യുനെസ്കോയുടെ ലിസ്റ്റിംഗ് അടയാളപ്പെടുത്തുന്നതിനായി രാജ്യത്തുടനീളം ഒരേസമയം ഡ്രംസ് അടിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഒരു സന്ദേശം നല്കി.
‘സമാധാനം എപ്പോഴും സംരക്ഷിക്കപ്പെടേണ്ടതിന്റെ ശാശ്വതമായ ഓര്‍മ്മപ്പെടുത്തലായി ഈ ലിഖിതം വര്‍ത്തിക്കട്ടെ,’ ഹണ് മാനെറ്റ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ചരിത്രത്തിന്റെ ഇരുണ്ട അധ്യായങ്ങളില്‍ നിന്ന്, മനുഷ്യരാശിക്ക് ഒരു നല്ല ഭാവി കെട്ടിപ്പടുക്കാന്‍ നമുക്ക് ശക്തി ലഭിക്കും.
‘വംശഹത്യ, പീഡനം, കൂട്ട ക്രൂരത എന്നിവയുടെ വേദനാജനകമായ പൈതൃകങ്ങളുമായി രാജ്യം ഇപ്പോഴും പിടിമുറുക്കുകയാണെന്ന്’ നോം പെനിലെ കംബോഡിയയിലെ ഡോക്യുമെന്റേഷന് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യൂക് ചാങ് പറഞ്ഞു. എന്നാല്‍ യുനെസ്കോയുടെ പട്ടികയില്‍ മൂന്ന് സൈറ്റുകള്‍ ഉള്‍പ്പെടുത്തുന്നത് ലോകമെമ്പാടുമുള്ള കംബോഡിയക്കാരുടെയും മറ്റുള്ളവരുടെയും യുവതലമുറയെ ബോധവല്‍ക്കരിക്കുന്നതില്‍ ഒരു പങ്ക് വഹിക്കും.
‘അവര്‍ അക്രമത്തിന്റെ ഭൂപ്രകൃതിയായിരുന്നുവെങ്കിലും, ആ കാലഘട്ടത്തില്‍ ഇതുവരെ ഉണങ്ങാത്ത മുറിവുകള്‍ ഉണക്കാന്‍ അവരും സംഭാവന ചെയ്യും,’ അദ്ദേഹം പറഞ്ഞു.
‘നാലു കംബോഡിയന്‍ പുരാവസ്തു സൈറ്റുകള്‍ മുമ്പ് യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളായി ആലേഖനം ചെയ്തിരുന്നു, അങ്കോര്‍, പ്രീ വിഹെര്‍, സാംബോ പ്രീ കുക്ക്, കോ കെര്‍ എന്നിവ ഉള്‍പ്പെടുന്നു,’ മന്ത്രാലയം പറഞ്ഞു.
india
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
സംഭവം നടക്കുമ്പോള്‍ രണ്ട് ദമ്പതികളും കുട്ടിയും ഉള്‍പ്പെടെ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്നു.

സൗത്ത് ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പ്രദേശത്ത് ശനിയാഴ്ച രാത്രി ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മുകളിലേക്ക് മദ്യപിച്ച് കാറോടിച്ചയാള്‍ അറസ്റ്റില്‍.
സംഭവം നടക്കുമ്പോള്‍ രണ്ട് ദമ്പതികളും കുട്ടിയും ഉള്‍പ്പെടെ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്നു.
ജൂലൈ 9 ന് പുലര്‍ച്ചെ 1:45 ഓടെയാണ് സംഭവം. തുടര്‍ന്ന് ഡ്രൈവറെ പിടികൂടി. ഉത്സവ് ശേഖര്‍ (40) എന്ന ഡ്രൈവറുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഡ്രൈവിങ്ങിനിടെ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുമ്പോഴേക്കും പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിരുന്നു.
40 വയസ്സുള്ള ലാധി, എട്ട് വയസ്സുള്ള മകള്‍ ബിംല, 45 വയസ്സുള്ള ഭര്‍ത്താവ് സബാമി (ചിര്‍മ്മ എന്ന പേര്), 45 വയസ്സുള്ള രാം ചന്ദര്‍, 35 വയസ്സുള്ള ഭാര്യ നാരായണി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. രാജസ്ഥാന് സ്വദേശികളാണ്.
പോലീസിന്റെയും ദൃക്സാക്ഷി വിവരണങ്ങളുടെയും പ്രാഥമിക അന്വേഷണത്തില്‍ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന ഇരകളുടെ മേല്‍ വെള്ള ഔഡി കാര്‍ ഇടിച്ചുകയറ്റിയതായും ദ്വാരക സ്വദേശിയായ ശേഖറിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടിയതായും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala2 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala2 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി