Connect with us

Video Stories

കറുത്ത പൊന്ന്

Published

on

നൂറുകണക്കിന് പട്ടാളക്കാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മുദ്രാവാക്യംമുഴക്കി മാര്‍ച്ചുചെയ്തുവരുന്നു. നേരിടാന്‍ സജ്ജരായി പ്രത്യേകസുരക്ഷാസേന. പ്രതിഷേധക്കാര്‍ ആവശ്യം മുന്നോട്ടുവെച്ചു: ശമ്പളവര്‍ധന ഉടന്‍ നടപ്പാക്കണം. വിവരമറിഞ്ഞ് പ്രധാനമന്ത്രി ഓഫീസില്‍നിന്ന് ഇറങ്ങിച്ചെന്ന് പ്രതിഷേധക്കാരോട് സംസാരിക്കുന്നു. പുഞ്ചിരി കലര്‍ന്ന അനുനയഭാവം. സംഭാഷണത്തിനൊടുവില്‍ ആവശ്യം അംഗീകരിക്കപ്പെട്ട് സൈനികര്‍ പിരിഞ്ഞുപോകാന്‍ തുടങ്ങവെ മുന്‍പട്ടാള ഉദ്യോഗസ്ഥനായ പ്രധാനമന്ത്രി മുറ്റത്തേക്കിറങ്ങി രണ്ടുകാലും കൈയും നിലത്തുകുത്തി ഉയര്‍ന്നും താഴ്ന്നും അവരുടെമുന്നില്‍ ‘പുഷ്അപ്’ എടുക്കുന്നു. പ്രതിഷേധക്കാര്‍ക്കും അതുപോലെ ചെയ്യാന്‍വയ്യെന്നായി. ഒരുപ്രശ്‌നത്തിന് ഇത്രയും മനോഹരമായ പരിഹാരം വേറെ ഉണ്ടായിട്ടുണ്ടോ? അ്ന്നു വന്നവരില്‍ചിലര്‍ തന്നെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി പിന്നീട് പ്രധാനമന്ത്രിതന്നെ വെളിപ്പെടുത്തി. ലോകസമാധാനത്തിനുള്ള ഏറ്റവുംവലിയ സമ്മാനമായ നൊബേല്‍പുരസ്‌കാരത്തിന് വെള്ളിയാഴ്ച അര്‍ഹനായ ഡോ. അബി അഹമ്മദ് അലിയാണ് വിവേകിയും ബുദ്ധിമാനും രസികനുമായ ഈ പ്രധാനമന്ത്രി.

1976 ആഗസ്റ്റ് 15ന് എത്യോപ്യയിലെ കാഫ അഷീഷയില്‍ ഓറോംമുസ്‌ലിംവിഭാഗത്തില്‍പെട്ട പരോപകരിയായ അലിഅഹമ്മദിന്റെ ഭാര്യമാരിലൊന്നില്‍ ഏറ്റവും ഇളയവനായി ജനിച്ച അബിയെ നൊബേല്‍പുരസ്‌കാരസമിതി അവാര്‍ഡ്‌നല്‍കി ആദരിച്ചത് ഒന്നരവര്‍ഷംമാത്രംനീണ്ട പ്രധാനമന്ത്രി കാലയളവിനിടെ നടപ്പാക്കിയ ചരിത്രപരമായ സമാധാനനടപടികള്‍ക്കാണ്. സമീപരാജ്യവും മുമ്പ് എത്യോപ്യയുടെ പ്രവിശ്യയുമായിരുന്ന എറിത്രിയയുമായി രണ്ടുദശകത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തിനും രക്തച്ചൊരിച്ചിലിനും അന്ത്യംകുറിച്ചതാണ് അബി അഹമ്മദിനെ ലോകശ്രദ്ധേയനാക്കിയത്. 2018 ഏപ്രില്‍2ന് പ്രധാനമന്ത്രിപദവി ഏറ്റെടുക്കുമ്പോള്‍ പ്രായം വെറും 41. രാഷ്ട്രീയ-സാമ്പത്തിക പരിഷ്‌കരണനടപടികളുടെ ഭാഗമായി ഭരണസഖ്യമായ എറിത്രിയിന്‍ ഡെമോക്രാറ്റിക് സഖ്യത്തിന്റെ തലവനായ പ്രധാനമന്ത്രി രാജിവെച്ചതോടെയാണ് അബിയുടെ അപ്രതീക്ഷിതമായ അധികാരാരോഹണം. ദീര്‍ഘകാലം പാര്‍ലമെന്റംഗമായ അബിയിലേക്ക് പദവി വന്നെത്തുകയായിരുന്നു. എതിരാളിയേക്കാള്‍ ഇരട്ടിയിലധികം വോട്ടുനേടിയായിരുന്നു അബിയുടെ വിജയം. രാജ്യത്തെ നാലാമത്തെ പ്രധാനമന്ത്രിയാണ് ഇദ്ദേഹം. ഒ.പി.ഡി.പി എന്ന തന്റെ കക്ഷിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയേക്കാള്‍ കൂടുതല്‍ പാര്‍ലമെന്ററി പ്രവര്‍ത്തനപാരമ്പര്യം ഉണ്ടെന്നതായിരുന്നു പ്രധാനമന്ത്രിപദവിയിലേക്ക് മത്സരിക്കാന്‍ കാരണമായത്.

പതിനഞ്ചാംവയസ്സില്‍ പട്ടാളത്തില്‍ചേര്‍ന്ന് ലഫ്റ്റനന്റ്‌കേണല്‍ പദവി വരെയെത്തിയ അബിയുടെ ജീവിതം ആയുധങ്ങളുടെയും മാര്‍ച്ച്പാസ്റ്റിന്റെയും ഇടയിലൊതുങ്ങാതിരുന്നതിന് കാരണം യുവാവില്‍ ജ്വലിച്ചുകിടന്നിരുന്ന അടങ്ങാത്ത അന്വേഷണത്തിന്റെയും അറിവിന്റെയും ത്വരയാണ്. സൈന്യത്തിലിരുന്നുകൊണ്ടുതന്നെ ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും പി.എച്ച്.ഡിയും അടക്കം നിരവധി വിദ്യാഭ്യാസ-പ്രായോഗിക യോഗ്യതകള്‍ കഠിനപ്രയത്‌നത്തിലൂടെ തേടിപ്പിടിച്ചു. ബാല്യംമുതല്‍ തനിക്കും സമുദായത്തിനും നാട്ടുകാര്‍ക്കും അനുഭവിക്കേണ്ടിവന്ന യാതനകള്‍ യുവാവായ അബിയുടെ ചിന്താഗതിയെ മാറ്റിമറിച്ചു. ഏകാധിപത്യഭരണകൂടത്തിനെതിരായ സമരത്തില്‍ മൂത്തസഹോദരന്മാരിലൊരാള്‍ കൊല്ലപ്പെട്ടതും പിതാവുംമറ്റും തുറുങ്കിലടക്കപ്പെട്ടതുമെല്ലാം അബിയുടെ ചിന്താധാരയില്‍ അഗ്നിപടര്‍ത്തി. ഏതുവിധേനയും സംഘര്‍ഷങ്ങള്‍ക്കെല്ലാം സമാധാനപരമായ പരിഹാരം കാണണമെന്ന അഭിവാഞ്ഛ അബിയിലുണര്‍ന്നു.

സൈന്യത്തില്‍നിന്ന് ലഭിച്ച സംഘര്‍ഷ ലഘൂകരണത്തിനുള്ള പരിശീലനം അബിയുടെ പൊതുജീവിതത്തിന് മുതല്‍കൂട്ടായി. സമാധാനത്തില്‍ അഡിസ്അബാബ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് സമ്പാദിച്ചു. റുവാണ്ടയില്‍ സൈനികസേവനത്തിന് ചെന്നപ്പോള്‍ സൈബര്‍ക്രൈം മേഖലയിലും അബിയുടെ ശ്രദ്ധതിരിഞ്ഞു. സൈനികനേതൃത്വം രാജ്യത്തെ സൈബര്‍ചുമതലകൂടി ഏല്‍പിച്ചതോടെ ഇതിലായി പിന്നീട് ശ്രദ്ധ. അതിനിടെ പട്ടാളഭരണം അവസാനിച്ച് വിവിധസംഘടനകളുടെ കൂട്ടായ്മയായി ഭരണസഖ്യം രാജ്യത്ത് അധികാരത്തിലേറി. 2010ല്‍ പാര്‍ലമെന്റംഗമായതോടെ ശാസ്ത്രകാര്യമന്ത്രിയായി. സൈന്യത്തിലെ സഹപ്രവര്‍ത്തക സിനാഷ് തയാച്ചു ആണ് ഭാര്യ. മൂന്നു പെണ്‍കുട്ടികളാണ് ഈ ദാമ്പത്യത്തിലുള്ളത്. അടുത്തിടെ ആണ്‍കുട്ടിയെ ദത്തെടുത്തു.

എറിത്രിയയുമായുള്ള സമാധാനഉടമ്പടിക്ക് പുറമെ രാജ്യത്തെ സ്വതന്ത്രചിന്താഗതിക്കുമേല്‍ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞതും ഇന്റര്‍നെറ്റ്‌നിയന്ത്രണം റദ്ദാക്കിയതും മറ്റുമാണ് അബിയെ ജനാധിപത്യലോകത്ത് ശ്രദ്ധേയനാക്കുന്നത്. ലോകത്ത് ഇന്ന് ഒരൊറ്റ മാധ്യമപ്രവര്‍ത്തകനും തടങ്കലിലില്ലാത്ത രാജ്യമാണ് എത്യോപ്യ. നിലവിലെ സമാധാനം നിലനിര്‍ത്തുകയാണ് ഇനിയത്തെ വെല്ലുവിളി. 2020മേയിലാണ് പൊതുതിരഞ്ഞെടുപ്പ്. വിദ്വേഷപ്രചാരകരായ പല രാഷ്ട്രനേതാക്കള്‍ക്കും പഠിക്കാനൊരുപാടുണ്ട് ഈ യുവഭരണാധികാരിയില്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending