Connect with us

Culture

വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിനു തയാറാകുമ്പോള്‍ അനന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കണം: കോടതി

Published

on

മുംബൈ: പ്രണയം തകര്‍ന്നാലുടന്‍ കാമുകനെതിരേ ബലാത്സംഗകുറ്റം ആരോപിക്കുന്ന പ്രവണതയെ നിശിതമായി വിമര്‍ശിച്ച് കോടതി. പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന് കാമുകനെതിരെ മുന്‍ കാമുകി ബലാത്സംഗക്കുറ്റം ആരോപിച്ച കേസില്‍ പ്രതിയായ 21കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് മുബൈ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

വിവാഹം കഴിക്കാമെന്ന വാഗ്ദാനം എങ്ങനെയാണ് ബലാത്സംഗത്തിനു കാരണമാകുന്നതെന്ന് ചോദിച്ച കോടതി, വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിനു തയാറാകുമ്പോള്‍ അന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കണമെന്നും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.
പ്രണയബന്ധം തകര്‍ന്നു കഴിഞ്ഞാല്‍ സ്ത്രീ പുരുഷനെതിരേ ബലാത്സംഗത്തിനു ക്രിമിനല്‍ നടപടികള്‍ എടുക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ജസ്റ്റിസ് മുബൈ ഹൈക്കോടിതി ജസ്റ്റിസ് മൃദുല ഭട്കര്‍ ചൂണ്ടിക്കാട്ടി.

കുറ്റം ചെയ്യാന്‍ പ്രതിക്കു സമ്മതം ലഭിച്ചിട്ടുണ്ടെങ്കില്‍ ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നു കോടതി ചോദിച്ചു. ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി സമ്മതിച്ചിരുന്നതായാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നത്. കാമുകന്‍ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്കിയിട്ടുണ്ടെങ്കിലും അത് ബലാത്സംഗത്തിന് പ്രേരണയാകില്ലെന്നും കോടതി വ്യക്തമാക്കി.

പ്രണയബന്ധം തകര്‍ന്നുകഴിഞ്ഞാലുടന്‍ ബലാത്സംഗം ആരോപിച്ച് ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കോടതി ചൂണ്ടിക്കാട്ടി. സമൂഹം മാറുകയാണെങ്കിലും ധാര്‍മികതയുടെ ഭാണ്ഡവും ഒപ്പം കൂടെ ചുമക്കുന്നുണ്ട്. വിവാഹസമയത്ത് കന്യകയായിരിക്കണമെന്നത് സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് തലമുറകളായി കരുത്തപ്പെട്ടുപോരുന്നതാണ്. വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങള്‍ സമൂഹം അവഹേളനപരമായി കണക്കാക്കപ്പെടുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് ലൈംഗികതയെക്കുറിച്ച് കൂടുതല്‍ അറിവുണ്ട്. ലൈംഗിക ബന്ധത്തില്‍ കാമുകന്റെ മാത്രമല്ല തന്റെയും സമ്മതം ആവശ്യമാണെന്ന് പെണ്‍കുട്ടികള്‍ മറക്കാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെടുന്നവരുടെ ജീവനും സ്വാതന്ത്ര്യവും കോടതിക്കു കണക്കിലെടുക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ആരോപണവിധേയ വിദ്യാഭ്യാസമുള്ളവളോ പ്രായപൂര്‍ത്തിയാവളോ ആണെങ്കില്‍ വിവാഹപൂര്‍വ ലൈംഗികബന്ധത്തിന്റെ അനന്ത ഫലങ്ങളെക്കുറിച്ച് ബോധവതിയായിരിക്കണമെന്നും കോടതി അറിയിച്ചു.

അതേസമയം, വിവാഹത്തിനു മുമ്പുള്ള ലൈംഗികത സദാചാര വിരുദ്ധമാണെന്ന് നേരത്തെ ഡല്‍ഹി ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളുടെയും പ്രമാണങ്ങള്‍ക്ക് വിവാഹപൂര്‍വ ലൈംഗികത വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വാഗ്ദാനം ലംഘിച്ചാല്‍ അത് ബലാല്‍സംഗം ആവില്ലെന്നും വിധിയില്‍ ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് വീരേന്ദര്‍ ഭട്ട് വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്‍കി നിരന്തരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വഞ്ചിച്ചുവെന്നാരോപിച്ച് ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി നല്‍കിയ പരാതിയില്‍ ബലാല്‍സംഗ കുറ്റം ചുമത്തി 29 കാരനായ യുവാവ് അറസ്റ്റിലായ കേസിലാണ് ജഡ്ജിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്‍കിയായാലും അല്ലെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീക്ക് അതില്‍ ഉത്തരവാദിത്തമുണ്ട്. അതിന്റെ അപകടം കണക്കിലെടുത്താവണം സ്ത്രീ അതില്‍ ഏര്‍പ്പെടുന്നത്. ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും പുരുഷന്റെ വാഗ്ദാനത്തില്‍ ഉറപ്പുണ്ടാവുമോ എന്ന കാര്യവും സ്ത്രീ കണക്കിലെടുക്കണം.അയാള്‍ വാക്ക് പാലിച്ചാലും ഇല്ലെങ്കിലും ചെയ്യുന്നത് സദാചാര വിരുദ്ധമായ കാര്യമാണെന്ന് സ്ത്രീ മനസ്സിലാക്കണം. ചെയ്യുന്ന കാര്യം എല്ലാ മത പ്രമാണങ്ങള്‍ക്കും എതിരാണെന്നും ലോകത്ത് ഒരു മതവും ഇത് അംഗീകരിക്കുന്നില്ലെന്നും സ്ത്രീ മനസ്സിലാക്കിയിരിക്കണം കോടതി ചൂണ്ടിക്കാട്ടി.

Film

സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ്‌ ജൂലൈ 17ന്

Published

on

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ്  ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.

കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്-  രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.

Continue Reading

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Trending