Connect with us

india

കോവിഡ് കാലത്തെ വയോജന ക്ഷേമം

2020 മാര്‍ച്ച് 11ന് ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്മുതല്‍ ദുരിതങ്ങളുടെ കാണാക്കയത്തിലാണ് ലോകമെമ്പാടുമുള്ള വയോജനങ്ങള്‍.

Published

on

ടി ഷാഹുല്‍ ഹമീദ്‌

ലോകത്ത് മുതിര്‍ന്ന പൗരന്മാര്‍ എന്ന് വിവക്ഷിക്കുന്നത് 60 വയസ്സ് കഴിഞ്ഞവരെയാണ്, ചില രാജ്യങ്ങളില്‍ ഇത് 65 വയസ്സുമാണ്. 2050 ആകുമ്പോഴേക്കും ലോകത്ത് മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യ 200 കോടിയായി വര്‍ധിക്കും. 2020 മാര്‍ച്ച് 11ന് ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്മുതല്‍ ദുരിതങ്ങളുടെ കാണാക്കയത്തിലാണ് ലോകമെമ്പാടുമുള്ള വയോജനങ്ങള്‍. വയോജനങ്ങളില്‍ 10 ശതമാനത്തിനുമാത്രമേ സാമൂഹിക സുരക്ഷിതത്വ സംവിധാനമുള്ളൂ. മഹാഭൂരിപക്ഷത്തിനും സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ ഒഴികെ മറ്റൊരു സുരക്ഷിതത്വവുമില്ല. അവരിലാണ് കോവിഡ് ഇടിത്തീപോലെ പതിച്ചത്. കോവിഡിന്റെ ബാക്കിപത്രമായ ദാരിദ്ര്യം, അസന്തുലിതാവസ്ഥ, ഭയം, വിഷാദം, ഉത്ക്കണ്ഠ എന്നിവ ഏറ്റവും കൂടുതല്‍ ബാധിച്ചത് മുതിര്‍ന്ന പൗരന്മാരെയാണ്. കോവിഡ് ഉണ്ടാക്കിയ മരണനിരക്കില്‍ അഞ്ച് മടങ്ങ് അധികമായി വയോജനങ്ങളെ പിടികൂടി. ലോകത്തെ 70 വയസ്സു കഴിഞ്ഞ 66 ശതമാനം ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നം നേരിടുന്നു എന്നതുകൊണ്ട് കോവിഡ് മൂന്നാം തരംഗത്തില്‍നിന്ന് വയോജനങ്ങളെ രക്ഷിക്കാന്‍ സാമൂഹ്യാധിഷ്ഠിത ഇടപെടല്‍ കൊണ്ടേ സാധിക്കുകയുള്ളൂ.

കോവിഡ് കാലത്ത് പുറത്തിറങ്ങാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഏറ്റവും കൂടുതല്‍ മരണമടഞ്ഞത് 60 വയസ്സ് കഴിഞ്ഞവരാണ്. യൂറോപ്പിലെ 95 ശതമാനം കോവിഡ് മരണങ്ങളും 60 വയസ്സ് കഴിഞ്ഞവര്‍ ആയിരുന്നു. അമേരിക്കയിലും ചൈനയിലും അത് 80 ശതമാനമാണ്. ഇന്ത്യയില്‍ 55 ശതമാനത്തിനു മുകളിലാണ്. ജീവിതത്തോടൊപ്പം ആരംഭിച്ച് ജീവിതചക്രം മുഴുവനും തുടരുന്ന പ്രക്രിയയാണ് വാര്‍ധക്യം. വാര്‍ധക്യം വെല്ലുവിളികളും അവസരങ്ങളും പ്രദാനം ചെയ്യുന്നു. ഇന്ത്യയില്‍ ആയിരം വയോജനങ്ങളില്‍ 276 പേരും രോഗികളാണ്, കേരളത്തില്‍ 646 ആണ്. ഏറ്റവും കൂടുതല്‍ കരുതല്‍ ലഭിക്കേണ്ട ആധുനിക സമൂഹത്തില്‍നിന്ന് കോവിഡ് കാലത്ത് ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നു. മനുഷ്യരുടെ ശരാശരി ആയുസിന്റെ അടുത്തെത്തിയവരാണ് എന്ന പരിഗണന നല്‍കി വയോജനങ്ങള്‍ക്ക് സഞ്ചിത പ്രതിരോധശക്തി ഉണ്ടാക്കിയാലേ കോവിഡാനന്തര കാലത്ത് വ്യക്തമായി ചിന്തിക്കാനും ഓര്‍മ്മിക്കാനും പഠിക്കാനും ആസൂത്രണം ചെയ്യാനുമുള്ള വൈജ്ഞാനിക ആരോഗ്യം വയോജനങ്ങളില്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ.

മുതിര്‍ന്ന പൗരന്മാരെ സാധാരണയായി തരംതിരിക്കുന്നത് നല്ല ശാരീരികക്ഷമതയും ആരോഗ്യവുമുള്ള സ്ഥിരം വരുമാനം ലഭിക്കുന്നവരെ ഒന്നാം തരമായും സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നവരെ രണ്ടാം തരമായും മറ്റുള്ളവരുടെ ആശ്രയത്തില്‍ കഴിയുന്നവരെ മൂന്നാം തരമായുമായാണ് കണക്കാക്കുന്നത് . ഇതില്‍ രണ്ടും മൂന്നും തരക്കാരുടെ ജീവിതം മഹാമാരി തരിപ്പണമാക്കി കളഞ്ഞു. വയോജനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമങ്ങള്‍ നടത്തിയാല്‍ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുമെന്നാ ണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം. എന്നാല്‍ കോവിഡ് ഉണ്ടാക്കിയ സാമൂഹിക ബന്ധനം ഇത് അസാധ്യമാക്കി. മുഴുവന്‍ സാമൂഹിക പരിപ്രേക്ഷ്യത്തില്‍നിന്നും വായോജനങ്ങളെ ഒന്നുകില്‍ ഒഴിവാക്കപ്പെടുകയോ അല്ലെങ്കില്‍ ഒഴിച്ചുനിര്‍ത്തപ്പെടുകയോ ചെയ്യപ്പെടുന്നു. മറ്റുള്ളവരുടെ ദയാദാക്ഷിണ്യത്തില്‍ കഴിയേണ്ടിവരുന്ന ഹതഭാഗ്യരായവരുടെ ഗദ്ഗദങ്ങളാല്‍ മുഖരിതമാണ് കോവിഡാനന്തര സാമൂഹികാന്തരീക്ഷം. ആധുനിക സമൂഹം കെട്ടിപ്പടുക്കുന്നതിന് വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം പ്രധാന ഘടകമാണ്. നിത്യ ചെലവിന്‌പോലും വകയില്ലാത്ത 65 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ ഇന്ത്യയില്‍ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നു. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായ തൊഴിലുറപ്പു പദ്ധതിയില്‍ പോലും വയോജനങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാതെവന്നു. പങ്കാളിത്തത്തിന്റെ വൈപുല്യത്തില്‍നിന്ന് പ്രതിരോധ ശക്തി കുറഞ്ഞവരായതുകൊണ്ട് രോഗം പെട്ടെന്ന് പടരാന്‍ സാധ്യതയുള്ളതിനാല്‍ വയോജനങ്ങള്‍ പൊതുമണ്ഡലത്തില്‍ ഒഴിവാക്കപ്പെട്ടു. ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും സ്വാഭാവികമായി നിര്‍ണയിക്കപ്പെട്ട ചക്രം പിന്തുടരുമ്പോള്‍ കോവിഡ് നിശ്ചലമാക്കിയ മുതിര്‍ന്ന പൗരന്മാരുടെ ജീവിതം സന്തോഷപ്രദമാകേണ്ടതായിട്ടുണ്ട്.
അനുഭവ സമ്പത്തിന്റെ വലിയ കലവറ വീടുകളില്‍ നിശബ്ദരായി ഇരിക്കുമ്പോള്‍ അവരുടെ അനുഭവ സമ്പത്ത് യുവജനങ്ങള്‍ക്ക് അനുഭവവേദ്യമാകണം. സുരക്ഷിതത്വവും സംരക്ഷണവും വലിയ വെല്ലുവിളിയാകുന്ന ഘട്ടത്തില്‍ വൈദഗ്ധ്യങ്ങളും നൈപുണ്യങ്ങളും അനുയോജ്യമായ രീതിയില്‍ നല്‍കിയാല്‍ വയോജനങ്ങള്‍ക്ക് സാമൂഹിക, സാമ്പത്തിക കാരണങ്ങളാല്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കും. പോഷകസമൃദ്ധമായ ആഹാരവും അത്യാധുനിക ലോകത്തെ അറിവിന്റെ വിസ്‌ഫോടനങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. മുതിര്‍ന്ന പൗരന്മാരുടെ ഇടയിലുള്ള ദാരിദ്ര്യം യാഥാര്‍ഥ്യവും സാര്‍വ്വത്രികവുമായതിനാല്‍ സാമ്പത്തിക സാക്ഷരത, ഈടില്ലാത്ത പലിശ രഹിത ലോണ്‍ എന്നിവ ലഭ്യമാക്കണം. വിവരസാങ്കേതിക മേഖലയില്‍ പ്രകടമായുള്ള വിടവ് സാമൂഹ്യാധിഷ്ഠിതമായി ഇടപെട്ട് പരിഹരിക്കണം. മറ്റുള്ളവരുടെ ആശ്രിതത്തില്‍ 95 ശതമാനം വയോജനങ്ങളും വീടുകളില്‍ ജീവിക്കുമ്പോള്‍ വളര്‍ന്നുവരുന്ന തലമുറക്ക് ഇവരുടെ പ്രശ്‌നം മനസ്സിലാകണമെങ്കില്‍ വയോജന പരിപാലനം (ജെറിയാട്രി) പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. വയോജനങ്ങളുടെ പ്രശ്‌നം സങ്കീര്‍ണവും വ്യത്യസ്തവുമാണ്. വികസിത രാജ്യങ്ങളില്‍ ഇന്‍#ുവന്‍സ, ന്യൂമോണിയ എന്നിവ വരാതിരിക്കാനടക്കം ചിട്ടയായി വാക്‌സിന്‍ നല്‍കുമ്പോള്‍ കോവിഡില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴിയായ വാക്‌സിന്‍ മുഴുവന്‍ വയോജനങ്ങളും എടുത്തു എന്ന് ഉറപ്പുവരുത്തണം. ഇതിന് സമയപട്ടിക തയ്യാറാക്കണം. സാംസ്‌കാരിക മാറ്റം വന്ന സമൂഹത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ യാതൊരു സാമൂഹിക ഇടപെടലുകളും നടത്താതെ ഒറ്റപ്പെട്ട് കഴിയുന്നത് ഭൂഷണമല്ല. പ്രോട്ടോക്കോള്‍ പാലിച്ച് ഏതെങ്കിലും തരത്തില്‍ അവരെ ഉപയോഗിക്കണം. വയോജനങ്ങള്‍ക്കായി മാത്രം പ്രത്യേക വളണ്ടിയര്‍ സംവിധാനം ഉണ്ടാക്കല്‍, പാലിയേറ്റീവ് സംവിധാനം ശാസ്ത്രീയമായി ചിട്ടപ്പെടുത്തല്‍, വയോജനങ്ങള്‍ക്കായി മാത്രം ജോബ് ക്ലബ്ബ്, വിദഗ്ധരുടെ പൂള്‍ എന്നിവ പ്രാദേശിക തലത്തില്‍ ഉണ്ടാക്കാവുന്നതാണ്.

കോവിഡ് ഉണ്ടാക്കിയ സാമൂഹിക അടിയന്തരാവസ്ഥയില്‍ അകപ്പെട്ടുപോയ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസമായി ചില പദ്ധതികളും പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കാനഡയില്‍ വയോജനങ്ങള്‍ക്കായി നടപ്പിലാക്കിയ പദ്ധതിയും ബെല്‍ജിയത്തില്‍ നടപ്പിലാക്കിയ വണ്‍ ലെറ്റര്‍ വണ്‍ സ്‌മൈല്‍ പദ്ധതിയും എടുത്തു പറയേണ്ടതാണ്. ഒറ്റപ്പെട്ടുപോയവര്‍ക്ക് കുട്ടികളെക്കൊണ്ട് കത്തുകള്‍ എഴുതി അയക്കുന്നതാണ് ബെല്‍ജിയത്തില്‍ നടപ്പിലാക്കിയത്. അയര്‍ലന്‍ഡില്‍ പോസ്റ്റ്ഓഫീസ് ജീവനക്കാരെ ഉപയോഗിച്ച് ഒറ്റപ്പെട്ട് താമസിക്കുന്ന വയോജനങ്ങളുടെ ക്ഷേമം അന്വേഷിക്കുന്ന പദ്ധതിയും ചൈനയില്‍ ആരംഭിച്ച 80 വയസ്സുകഴിഞ്ഞവരുടെ കൂടെ നിര്‍ബന്ധമായും മക്കള്‍ താമസിക്കണമെന്ന പരിപാടിയും വേറിട്ട പ്രവര്‍ത്തനങ്ങളായിമാറി. സ്‌പെയിനില്‍ വയോജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ നല്‍കിയ പരിശീലനവും വയോജനങ്ങള്‍ക്ക് ആശ്വാസമായി. കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ ആരംഭിച്ച ഗ്രാന്‍ഡ് കെയര്‍ പദ്ധതി പ്രകാരം വയോജനങ്ങളെ ഫോണില്‍ വിളിച്ച് ആശ്വാസം പകരുകയും പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാ വുകയും ചെയ്തു.

മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ 2030 ലെ സുസ്ഥിര വികസനത്തിന് എല്ലാവരെയും ചേര്‍ത്തുപിടിക്കുക എന്ന ലക്ഷ്യം അര്‍ത്ഥവത്താകണമെങ്കില്‍ വയോജനങ്ങളുടെ കോവിഡാനന്തര പ്രശ്‌നങ്ങളില്‍ നടപടി ഉണ്ടാകണം. ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദേശക തത്വത്തില്‍ 41 ാം അനുച്ഛേദത്തില്‍ വയോജന സംരക്ഷണം പ്രാധാന്യപൂര്‍വം അവതരിപ്പിക്കുന്നു. 2020-21 സാമൂഹികനീതി വകുപ്പിന്റെ ലോക്‌സഭയില്‍ അവതരിപ്പിച്ച പതിനാലാമത് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതുപോലെ 2026 ല്‍ 12.4 ശതമാനമായി വയോജനങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നതിനാല്‍ ഇന്ത്യയില്‍ 17.32 കോടിയാകും 60 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യ. പ്രസ്തുത റിപ്പോര്‍ട്ടില്‍ മക്കള്‍ എന്ന വിവക്ഷ വിപുലീകരിച്ചതും പരിചരണം എന്ന നിര്‍വചനത്തില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള മുതിര്‍ന്ന പൗരന്മാരുടെ അവകാശം ദൃഢപ്പെടുത്തിയതും കോവിഡാനന്തര കാലത്തെ ശുഭ സൂചനകളാണ്.
ആരോഗ്യപരിപാലന രംഗത്ത് വികസിത രാജ്യങ്ങള്‍ക്കൊപ്പമുള്ള കേരളത്തിലും വയോജനങ്ങളുടെ ജനസംഖ്യ വര്‍ധിക്കുകയാണ്. 2020 ലെ സാമ്പത്തിക സര്‍വ്വേ പ്രകാരം കേരളത്തില്‍ 43 ലക്ഷം വയോജനങ്ങളുണ്ട്. ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരുടെത് 74 ഉം സ്ത്രീകളുടെത് 80 വയസ്സുമാണ്. 2036 ആകുമ്പോഴേക്കും കേരളത്തില്‍ അഞ്ചിലൊരാള്‍ മുതിര്‍ന്ന പൗരന്‍ ആയിരിക്കും. കേരളത്തിന്റെ കോവിഡ് മരണനിരക്ക് 0.47 ശതമാനമായത് വയോജനങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. മൂന്നാം തരംഗത്തില്‍ നിന്ന് ജനസംഖ്യയുടെ 11 ശതമാനം വരുന്ന വയോജനങ്ങളെ സംരക്ഷിക്കാന്‍ ഓരോ പ്രദേശത്തും വയോജന സംരക്ഷണ വലയം സൃഷ്ടിക്കണം.

മനുഷ്യരാശി ഉണ്ടായതു മുതല്‍ മഹാമാരികളും ഉണ്ടായിട്ടുണ്ട്. അവയെയൊക്കെ തോല്‍പ്പിച്ച ചരിത്രമാണുള്ളത്. അതുകൊണ്ടുതന്നെ മികച്ചരീതിയില്‍ ഇടപെട്ടാല്‍ ഒരു പോറലുമേല്‍ക്കാതെ മുതിര്‍ന്നവരെ സംരക്ഷിക്കാന്‍ സാധിക്കും. വിദഗ്ധന്മാരുടെ അഭിപ്രായത്തില്‍ പ്രായമുള്ളവരുടെ കൂടെ അടുത്ത ബന്ധുക്കളുടെ സാമീപ്യം നേരിട്ടോ ഓണ്‍ലൈനിലൂടെയോ ഉണ്ടായാലും ഇടയ്ക്കിടെയുള്ള സൗമ്യസാന്നിധ്യം അനുഭവപ്പെടുത്തിയാലും അയല്‍പക്ക സൗഹൃദം മെച്ചപ്പെടുത്തല്‍, ബുക്ക് ക്ലബ്ബുകള്‍ ഉണ്ടാക്കി ചര്‍ച്ച വെര്‍ച്യുലായി സംഘടിപ്പിക്കല്‍, കത്തുകള്‍, ഓര്‍മ്മകള്‍, ഡയറിക്കുറിപ്പുകള്‍ എഴുതി സൂക്ഷിക്കല്‍, അനുഭവം പങ്കുവയ്ക്കല്‍, ന്യൂസ് ഒഴികെയുള്ള ടി.വി പരിപാടികള്‍ കാണല്‍ പ്രോത്സാഹിപ്പിക്കല്‍ എന്നിവയൊക്കെ ചെയ്താല്‍ കോവിഡ് കാലം സമ്പന്നമാക്കാന്‍ വയോജനങ്ങള്‍ക്ക് സാധിക്കും. സാധ്യതകള്‍ ഏതാണ് എന്ന് നിശ്ചയിച്ച് മുന്നോട്ടുപോവുക. എങ്കില്‍ ആയാസരഹിതമായ ജീവിതം കൈപ്പിടിയിലൊതുക്കാവുന്നതാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അപകീർത്തികരമായ പ്രസ്താവന; കെ. ചന്ദ്രശേഖർ റാവുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക്‌

മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തിനാണ് വിലക്ക്.

Published

on

മുന്‍ തെലങ്കാന മുഖ്യമന്ത്രിയും ബി.ആര്‍.എസ് അധ്യക്ഷനുമായ കെ.ചന്ദ്രശേഖര്‍ റാവുവിനെ പ്രചാരത്തില്‍ നിന്ന് വിലക്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രചാരത്തില്‍ നിന്നും 48 മണിക്കൂര്‍ വിലക്കിയത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തിനാണ് വിലക്ക്. ഇന്ന് രാത്രി 8 മണിക്ക് ചന്ദ്രശേഖര്‍ റാവുവിന്റെ വിലക്ക് നിലവില്‍ വരും.

കോണ്‍ഗ്രസ് നേതാവ് ജി നിരഞ്ജന്റെ പരാതിയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ അപകീര്‍ത്തികരവും ആക്ഷേപകരവുമായ പരാമര്‍ശങ്ങളാണ് ചന്ദ്രശേഖര്‍ റാവും നടത്തിയതെന്നാണ് പരാതി.അദ്ദേഹത്തിന്റെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

india

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Published

on

പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രജ്വൽ രേവണ്ണ നേരിടുന്ന ആരോപണങ്ങൾ ഭയാനകവും ലജ്ജാകരവും. അന്വേഷണം ശരിയായ രീതിയിൽ ആരംഭിച്ചു. രേവണ്ണ കഴിഞ്ഞ മാസം 27ന് തന്നെ വിദേശത്തേക്ക് കടന്നു. ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. രാജ്യത്തെ നിയമപ്രകാരം അന്വേഷണവും വിചാരണയും നേരിടാൻ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

അതുകൊണ്ട് പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണം. നയതന്ത്ര, പൊലീസ് മാർഗങ്ങൾ ഉപയോഗിച്ച് മറ്റ് നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളോട് ആവശ്യപ്പെടണമെന്നും കത്തിൽ സിദ്ധരാമയ്യ അപേക്ഷിക്കുന്നു.  ഇതിനിടെ, സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. അഭിഭാഷകൻ മുഖേനെ അന്വേഷണ സംഘത്തെ ബന്ധപ്പെട്ടുവെന്നും പ്രജ്വൽ ട്വീറ്റ് ചെയ്തു.

പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. അതേസമയം വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുകയാണ്.

കർണാടകയിൽ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കിയ കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകണമെങ്കിൽ പ്രജ്വലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ.

ഇതിനായാണ് പൊലീസ് നോട്ടീസ് നൽകിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശമുണ്ട്. പീഡനത്തിനിരയായ എട്ട് യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

കേസ് തെരഞ്ഞെടുപ്പ് വേദികളിൽ മുഖ്യ പ്രചാരണ വിഷയമാക്കി തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രജ്വലിനെതിരായ പരാതി സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വത്തിന് ലഭിച്ച കത്ത് മറച്ചുവച്ചുവെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.

Continue Reading

Trending