Connect with us

kerala

സംസ്ഥാനത്ത് പോരാട്ട ചിത്രം തെളിഞ്ഞു; ആകെ 957 സ്ഥാനാര്‍ഥികള്‍

140 മണ്ഡലത്തിലായി 957 പേരാണ് മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ 104 പേരാണ് പത്രിക പിന്‍വലിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോരാട്ടച്ചിത്രം തെളിഞ്ഞു. 140 മണ്ഡലത്തിലായി 957 പേരാണ് മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ 104 പേരാണ് പത്രിക പിന്‍വലിച്ചത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറം ജില്ലയിലാണ്; 111 പേര്‍. കുറവ് വയനാട്ടില്‍ 18 പേര്‍.

കാസര്‍കോട് 38, കണ്ണൂര്‍ 75, കോഴിക്കോട് 96, പാലക്കാട് 73, തൃശൂര്‍ 77, എറണാകുളം 99, ഇടുക്കി 27, കോട്ടയം 66, പത്തനംതിട്ട 39, ആലപ്പുഴ 60, കൊല്ലം 79, തിരുവനന്തപുരം 99 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ജനവിധി തേടുന്നവരുടെ എണ്ണം. ഇടുക്കിയിലെ ദേവികുളം മണ്ഡലത്തില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ മാത്രമാണുള്ളത്.

സംസ്ഥാനത്തെ ഏഴ് മണ്ഡലത്തില്‍ 11 സ്ഥാനാര്‍ഥികള്‍ വീതമുണ്ട്. കാഞ്ഞങ്ങാട്, പേരാവൂര്‍, മണ്ണാര്‍ക്കാട്, തൃത്താല, കൊടുവള്ളി, പാലാ, നേമം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ജനവിധി തേടുന്നത്. ആകെ ലഭിച്ചത് 2180 പത്രികയാണ്. ശനിയാഴ്ച സൂക്ഷ്മ പരിശോധനക്കുശേഷം 1061 സ്ഥാനാര്‍ഥികളായി കുറഞ്ഞിരുന്നു.

തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. ജില്ലകളില്‍നിന്ന് സ്ഥാനാര്‍ഥിപ്പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇമെയിലായും രേഖാമൂലവും എത്തിക്കും. ചൊവ്വാഴ്ച ബാലറ്റ്‌പേപ്പര്‍ അച്ചടിക്കുള്ള നടപടികള്‍ക്ക് തുടക്കമാകും. 1,41,62,025 സ്ത്രീകളും 1,32,83,724 പുരുഷന്മാരും 290 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമടക്കം 2,74,46,039 വോട്ടര്‍മാരാണ് ഏപ്രില്‍ ആറിന് പോളിങ് ബൂത്തിലെത്തുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്‌

നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്

Published

on

ന്യൂഡല്‍ഹി: സിവില്‍ സർവീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷൻ പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.

എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാർഥ് രാംകുമാറിന്റെ നാലാമത്തെ സിവില്‍ സർവീസ് നേട്ടമാണിത്. 2022 ല്‍ 121-ാം റാങ്കാണ് സിദ്ധാർഥ് നേടിയത്. നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്.

മലയാളികളായ വിഷ്ണു ശശികുമാർ 31ാം റാങ്കും അർച്ചന പിപി 40ാം റാങ്കും രമ്യ ആർ 45ാം റാങ്കും നേടിയിട്ടുണ്ട്. ഫലം അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://upsc.gov.in/

1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിൻ പരീക്ഷ നടന്നു. മെയിൻസ് പരീക്ഷയില്‍ വിജയിച്ചവർക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.

Continue Reading

india

‘പകൽകൊളളയ്ക്കാണ് മോദി ഇലക്ടറൽ ബോണ്ട് എന്ന് പറയുന്നത്’: രാഹുൽ ഗാന്ധി

നരേന്ദ്രമോദി ജനങ്ങളുടെ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടുന്നു രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി

Published

on

കോഴിക്കോട്: ആർഎസ്എസും ബിജെപിയും ഭരണഘടനയെ നശിപ്പിക്കുന്നുവെന്നും കോൺഗ്രസ് ഭരണഘടനയെ സംരക്ഷിക്കാൻ നിലനിൽക്കുന്നുവെന്നും വ്യക്തമാക്കി രാഹുൽ ഗാന്ധി. വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ കൊടിയത്തൂരിൽ ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി ജനങ്ങളുടെ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടുന്നു. കടലിനടിയിലും ആകാശത്തും അദ്ദേഹത്തെ കാണാം. എന്നാൽ വിലക്കയറ്റം പോലുള്ള ജനകീയ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി അഴിമതി മറിച്ചു വെയ്ക്കാൻ ശ്രമിച്ചു. ഇലക്ടറൽ ബോണ്ട് അഴിമതി മറയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സിബിഐയെ ഉപയോഗിച്ച് ഇലക്ടറൽ ബോണ്ട് വഴി പണം സമാഹരിച്ചു. സർക്കാരിൻ്റെ റോഡ് നിർമാണ കരാർ നൽകിയ കരാറുകാരനിൽ നിന്നും ബോണ്ട് സ്വീകരിച്ചു. തെരുവ് ഗുണ്ടകളെ പോലെ കൊള്ളയടിക്കുകയാണ് നരേന്ദ്രമോദി. പകൽകൊളളയ്ക്കാണ് മോദി ഇലക്ടറൽ ബോണ്ട് എന്ന് പറയുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇലക്ടറൽ ബോണ്ടിനെ കുറിച്ച് മാധ്യമങ്ങൾ പറയുന്നില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ദരിദ്ര കുടുംബങ്ങളുടെ പട്ടിക ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി ദരിദ്ര കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു സ്ത്രീയുടെ അക്കൗണ്ടിൽ കോൺഗ്രസ് ഓരോ വർഷവും ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്നും ചൂണ്ടിക്കാണിച്ചു. തൊഴിലില്ലായ്മ പരിഹരിക്കും. കർഷകർക്ക് താങ്ങുവില ഉറപ്പുനൽകും. ഒരു നികുതി, ഏറ്റവും കുറഞ്ഞ നികുതി എന്നത് നടപ്പിലാക്കും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഗ്നിപഥ് പദ്ധതി കോൺഗ്രസ് റദ്ദാക്കുമെന്നും കേന്ദ്ര സർക്കാർ ജോലിയിലെ കരാർ നിയമനങ്ങൾ റദ്ദാക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

രാത്രിയാത്ര നിരോധനം, വന്യ ജീവി സംഘർഷം, വയനാട് മെഡിക്കൽ കോളജ് എന്നീ പ്രധാന വിഷയങ്ങൾ വയനാട്ടിലുണ്ട്. ഈ മൂന്ന് പ്രശ്നങ്ങളും പരിഹരിയ്ക്കാൻ ഇടപെടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുല്‍ ഗാന്ധിയുടെ ജനസമ്പർക്ക പരിപാടി രണ്ടാം ദിവസവും തുടരുകയാണ്. ഇന്ന് മലപ്പുറം ജില്ലയിലാണ് കോണ്‍ഗ്രസിന്റെ റോഡ് ഷോ. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക.

Continue Reading

kerala

‘മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ല’: രമേശ് ചെന്നിത്തല

യുഡിഎഫിന് സമ്പൂർണ ആധിപത്യമാണ് 20 ലോക്സഭാ മണ്ഡലങ്ങളിലും ഉള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ കുറിച്ച് ഓർമിപ്പിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയാണ് മുഖ്യമന്ത്രി നേട്ടങ്ങളെ കുറിച്ച് മിണ്ടാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ എന്ന് കേട്ടാൽ ജനങ്ങൾക്ക് വാശി കൂടും എന്നത് കൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത്. കഴിഞ്ഞ 8 വർഷമായി ഇടത് മുന്നണിക്ക് ചൂണ്ടികാണിക്കാൻ ഏതെങ്കിലും ഭരണ നേട്ടമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് അവസാന റൗണ്ടിലേക്ക് എത്തിക്കഴിഞ്ഞുവെന്നും യുഡിഎഫിന് സമ്പൂർണ ആധിപത്യമാണ് 20 ലോക്സഭാ മണ്ഡലങ്ങളിലും ഉള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ചെന്നിത്തല ഉന്നയിച്ചത്. ഒരു ദുഃസ്വപ്നം പോലെയാണ് ജനങ്ങൾ കെ റെയിൽ പദ്ധതിയെ കണ്ടത്. കെ ഫോൺ എപ്പോൾ പൂട്ടുമെന്ന് കണ്ടാൽ മതി, ഏകദേശം നിലച്ച മട്ടിൽ ആണ്. യഥാർത്ഥത്തിൽ കെ ഫോണും പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇവർക്ക് ആകെ അറിയുന്നത് കൊലപാതകമാണ്. പാനൂർ ബോംബ് നിർമാണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അഴിമതിയും അക്രമവും ആണ് സർക്കാരിന്റെ മുഖമുദ്രയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നു. ഇന്ന് തൃശ്ശൂരും പ്രതിഷേധിച്ചു. ഇതൊരു പ്രതിഭാസമായി മാറി. ചിലപ്പോൾ അദ്ദേഹം തന്നെ മൈക്ക് ഒടിച്ചിടും. ജോസ് കെ മാണിയുടെ ആകെയുള്ള ജോലി ഇപ്പോൾ മൈക്ക് നന്നാക്കൽ ആണ്. അതാണ് എൽഡിഎഫിൽ ആകെ ലഭിക്കുന്ന പാരിതോഷികം. തിരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നട്ടെ. ഇനിയുണ്ടാകാൻ പോകുന്നത് സിപിഐ കേരളാ കോൺഗ്രസ് രാജ്യസഭാ സീറ്റ് തർക്കമാണെന്നും മൈക്ക് നന്നാക്കാത്ത ബിനോയ്‌ വിശ്വത്തിനാണോ ജോസിനാണോ സീറ്റ് ലഭിക്കുകയെന്നും ചെന്നിത്തല പരിഹസിച്ചു.

Continue Reading

Trending