kerala
വൈദ്യുതി നിരക്ക് വര്‍ധന അഴിമതിക്കും ധൂര്‍ത്തിനും: കെ.സുധാകരന്‍ എംപി
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും സര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്തും അഴിമതിയും ന

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും സര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്തും അഴിമതിയും നടത്താനാണ് വൈദ്യുതി നിരക്ക് പൊടുന്നനെ കുത്തനെ കൂട്ടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
കേരളത്തിലെ ഡാമുകളില്‍ ഉള്‍പ്പെടെ ആവശ്യത്തിന് വെള്ളം ലഭ്യമാണെന്നിരിക്കെ ഇപ്പോള്‍ ജനത്തെ ഷോക്കടിപ്പിച്ചതിന്റെ കാരണം ജനങ്ങളോട് അടിയന്തരമായി വിശദീകരിക്കണം.നിരക്ക് വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ല.സമസ്ത മേഖലയിലും വിലക്കയറ്റം ജനങ്ങളുടെ നടുവൊടിക്കുമ്പോള്‍ വൈദ്യുതി നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഷോക്കാണ്. ഇത് ജനങ്ങളുടെ സര്‍വ്വതോന്മുഖമായ ജീവിതച്ചെലവില്‍ ഭാരിച്ച വര്‍ധനവിന് വഴിയൊരുക്കും. ശമ്പളവും പെന്‍ഷനും കിട്ടാത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ തുച്ഛമായ ക്ഷേമപെന്‍ഷനെ ആശ്രയിക്കുന്ന 60 ലക്ഷം പാവപ്പെട്ടവര്‍, വിറ്റനെല്ലിന്റെ പണത്തിന് വേണ്ടി യാചിക്കുന്ന കര്‍ഷകര്‍, മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ലക്ഷോപലക്ഷം പേര്‍, ലൈഫ് മിഷനില്‍ നിന്നും പണം കിട്ടാതെ വീടുപണി മുടങ്ങിക്കിടക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും താങ്ങാനാവാത്തതാണ് ഈ നിരക്ക് വര്‍ധന.
സ്ഥിരവരുമാനം ഇല്ലാത്ത സാധാരണക്കാര്‍ നിത്യനിദാന ചെലവിന് പോലും പണം തികയാത്ത കാലഘട്ടത്തില്‍ സര്‍ക്കാര്‍ നികുതിയും വെള്ളം,ബസ്സ്,വൈദ്യുതി ചാര്‍ജ്ജുകളും കുറച്ച് ആശ്വാസം നല്‍കുന്നതിന് പകരം അവരെയെല്ലാം വീണ്ടും കറവപ്പശുവിനെപോലെ പിഴിഞ്ഞെടുക്കുന്നത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാരിന്റെ കോടികള്‍ പൊടിച്ചുള്ള കേരളപ്പിറവി ദിനാഘോഷത്തിന്റെ ആരവം ഒടുങ്ങുംമുന്നെ ജനങ്ങളുടെ കഴുത്തിന് പിടിച്ച് നികുതി പിരിക്കാന്‍ പിണറായി സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്നും സുധാകരന്‍ പരിഹസിച്ചു.
യൂണിറ്റിന് 20 പൈസയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. പ്രതിമാസം 50 യൂണിറ്റിന് വരെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ പ്രതിമാസം യൂണിറ്റിന് 3.25 രൂപയും അതിന് മുകളില്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 4.05 രൂപയും നല്‍കണം. സ്‌കൂളുകള്‍, കോളേജുകള്‍,ആശുപത്രികള്‍ എന്നിവയ്ക്കും 2.5 ശതമാനം താരീഫ് വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ കടം കയറി മൂച്ചൂടും മുടിഞ്ഞ് ജീവിതം വഴിമുട്ടി ആത്മഹത്യയുടെ വക്കോളം എത്തിയ കര്‍ഷകന്റെ കൃഷിക്കുള്ള വൈദ്യുതി നിരക്കിലും യൂണിറ്റിന് ശരാശരി 20 പൈസയുടെ വര്‍ധനവ് വരുത്തി.
ഇതിന് പുറമെ ഫിക്‌സഡ് ചാര്‍ജ്ജ് നിരക്ക് എന്നപേരിലും വലിയ പിടിച്ചുപറിയാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തുന്നത്. പെട്ടിക്കടക്കാരനെപ്പോലും സര്‍ക്കാര്‍ ഫിക്‌സഡ് ചാര്‍ജ്ജിന്റെ പേരില്‍ കൊള്ളയടിച്ചു.ഈ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തും. നവംബര്‍ 3ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തുന്നതോടൊപ്പം നവംബര്‍ 6ന് നിയോജക മണ്ഡലം തലത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
kerala
കെനിയയിലെ വാഹനാപകടം: മരിച്ചവരിൽ അഞ്ച് മലയാളികൾ
മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ട് ആറു പേരാണ് മരിച്ചത്

ദോഹ: കെനിയയിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചവരിൽ അഞ്ച് മലയാളികൾ. ഖത്തറിൽ നിന്ന് വിനോദയാത്രക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ചത്.
മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ട് ആറു പേരാണ് മരിച്ചത്. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.
മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിലുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
kerala
ഗാന്ധിയെ കൊന്ന ഹിന്ദു മഹാസഭയുടെ ഇടത് പിന്തുണ സിപിഎമ്മുമായി ചര്‍ച്ച നടത്തിയ ശേഷം
പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്

ഗാന്ധിയെ കൊന്ന പാരമ്പര്യമുള്ള ഹിന്ദു മഹാസഭയുടെ ഇടത് പിന്തുണ സി.പി.എമ്മുമായി ചർച്ച നടത്തിയ ശേഷം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. പ്രസിഡന്റ് സ്വാമി ദത്താശ്രയ സായി സ്വരൂപനാഥ് ആണ് ഹിന്ദുമഹാസഭ സംഘത്തെ നയിച്ചത്. എം.വി ഗോവിന്ദനുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വാമി ദത്താശ്രയ സായി വ്യക്തമാക്കി.
india
ലക്ഷദ്വീപ് സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
ഉത്തരവ് വിശദമായ പഠനം നടത്താതെയെന്ന് വിമർശനം

ലക്ഷദ്വീപ് സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് മുമ്പ് ലഭ്യമായിരുന്ന അറബി അല്ലെങ്കിൽ മഹൽ ഭാഷകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിഷേധിക്കുന്നു. ഒരു ഭാഷയ്ക്ക് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഏത് മാറ്റങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ലക്ഷദ്വീപിലെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പ്രസിഡന്റ് അജാസ് അക്ബർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് തീരുമാനം. കഴിഞ്ഞ എഴുപത് വർഷമായി ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന് മൂന്നാം ഭാഷയായി അറബി/മഹൽ എന്ന ഓപ്ഷൻ ഉണ്ടായിരുന്നു.
വാദം കേൾക്കുന്നതിനിടെ, നിലവിലുള്ള ഭാഷാ ഓപ്ഷനുകൾ മാറ്റുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വിലയിരുത്തുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ചോദിച്ചു.
-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
india2 days ago
പെരുന്നാളിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്നാരോപം; അസമില്‍ 16 പേര്‍ അറസ്റ്റില്‍
-
kerala11 hours ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി