Connect with us

kerala

‘ഉപയോക്താക്കള്‍ക്ക് ഇനി ഷോക്കടിക്കും’ ; വൈദ്യുതി ബില്ലില്‍ വരാനിരിക്കുന്നത് മൂന്ന് നിരക്ക് വര്‍ധന

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നിരക്കു വര്‍ധന പ്രതീക്ഷിക്കാം. ബോര്‍ഡിന്റെ വര്‍ധിച്ചു വരുന്ന സാമ്പത്തിക ബാധ്യത സ്വാഭാവികമായും ഉപയോക്താക്കളുടെ മേല്‍ വരും

Published

on

തിരുവനന്തപുരം: നിരക്കു വര്‍ധനയുടെ നാളുകളാണ് ഇനി സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളെ കാത്തിരിക്കുന്നത്. മൂന്നു വിധത്തിലുള്ള നിരക്കു വര്‍ധനയാണ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കള്‍ക്കു നേരിടേണ്ടി വരിക. ഇന്ധന സര്‍ചാര്‍ജ് ,സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്കു കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വര്‍ധിപ്പിച്ചതു മൂലമുള്ളതാണു രണ്ടാമത്തെ വര്‍ധന, നികത്തുന്നതിനുള്ള പതിവു നിരക്ക് വര്‍ധനയാണു മൂന്നാമത്തേത്.

സംസ്ഥാനത്തു വൈദ്യുതി ഉല്‍പാദിപ്പിച്ചു വിതരണം ചെയ്തതിനും പുറത്തുനിന്നു വൈദ്യുതി വാങ്ങി വിതരണം ചെയ്തതിനും വൈദ്യുതി ബോര്‍ഡിന് ഉണ്ടായ അധിക ബാധ്യത ഇന്ധന സര്‍ചാര്‍ജ് ആയി പിരിച്ചു നല്‍കണമെന്നു ബോര്‍ഡ് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടാറുണ്ട്. മൂന്നു മാസം കൂടുമ്പോഴാണ് ഇതു സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിക്കുക.

2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ യൂണിറ്റിനു 10 പൈസയും കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെ 11 പൈസയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ആറു പൈസയും സര്‍ചാര്‍ജ് ഈടാക്കണമെന്നാണു ബോര്‍ഡ് ആവശ്യപ്പെട്ടത്. ഹിയറിങ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങാം.കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നഷ്ടം നികത്താന്‍ യൂണിറ്റിന് ആറു പൈസ വീതം സര്‍ചാര്‍ജ് പിരിച്ചു നല്‍കണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പും മറ്റും മൂലമാണ് സര്‍ചാര്‍ജ് സംബന്ധിച്ച ഉത്തരവ് നീണ്ടത്.

സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണനിരക്കു കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വര്‍ധിപ്പിച്ചതു മൂലം കറന്റ് ചാര്‍ജില്‍ യൂണിറ്റിന് 25 മുതല്‍ 50 പൈസയുടെ വരെ വര്‍ധന ഉണ്ടാകുമെന്നു കണക്കാക്കുന്നു. വര്‍ഷം 500 കോടിയിലേറെ രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം കേരളത്തിന് ഉണ്ടാകുക. ഇതിനെതിരെ വൈദ്യുതി ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കേസ് തള്ളി. ഈ സാഹചര്യത്തില്‍ അപ്പീല്‍ പോകുന്നതിനെക്കുറിച്ചു ബോര്‍ഡ് ആലോചിക്കുന്നത്.

വര്‍ധിപ്പിച്ച നിരക്ക് ആവശ്യപ്പെട്ടുള്ള ബില്‍ ലഭിച്ചാല്‍ പണം അടയ്ക്കുന്നതിന് 60 ദിവസം വരെ ബോര്‍ഡിനു സാവകാശം ലഭിക്കും. അപ്പീല്‍ പോയിട്ടും പ്രയോജനം ഉണ്ടാകുന്നില്ലെങ്കില്‍ ഈ തുക ഉപയോക്താക്കളില്‍നിന്ന് ഈടാക്കി നല്‍കണമെന്ന് സംസ്ഥാന കമ്മിഷനോടു വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെടും.

വൈദ്യുതി ബോര്‍ഡ് ഓരോ വര്‍ഷവും പ്രതീക്ഷിക്കുന്ന വരവുചെലവു കണക്കുകള്‍ വിലയിരുത്തിയ ശേഷം കമ്മി നികത്തുന്ന വിധത്തിലാണു സംസ്ഥാനത്തു വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്. പതിവിനു വിരുദ്ധമായി മൂന്നു വര്‍ഷത്തെ വരവുചെലവു കണക്ക് റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചു നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 2019-20, 2020-21, 2021-22 വര്‍ഷത്തെ വരവു ചെലവു കണക്കുകള്‍ അംഗീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നിരക്കു വര്‍ധന പ്രതീക്ഷിക്കാം. ബോര്‍ഡിന്റെ വര്‍ധിച്ചു വരുന്ന സാമ്പത്തിക ബാധ്യത സ്വാഭാവികമായും ഉപയോക്താക്കളുടെ മേല്‍ വരും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending