Connect with us

kerala

അവശ്യ മരുന്നുകൾ ഇനി ഡ്രോൺ വഴി വീട്ടിലെത്തും; നൂതന ആശയത്തിന് കൈകോർത്ത് ആസ്റ്റർ മിംസ് ആശുപത്രിയും
സ്കൈ എയർ മൊബിലിറ്റിയും

രോഗനിർണയ സാമ്പിളുകളുടേയും മരുന്നുകളുടേയും ഡെലിവറി ഡ്രോൺ വഴിയാക്കാനുള്ള പരീക്ഷണങ്ങൾ തുടങ്ങി.

Published

on

കോഴിക്കോട്: രാജ്യത്തെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡ്രോൺ ഡെലിവറി പരീക്ഷണങ്ങൾ തുടങ്ങി. പ്രമുഖ ഡ്രോൺ-ടെക്‌നോളജി ലോജിസ്റ്റിക്സ് സ്ഥാപനമായ സ്കൈ എയർ മൊബിലിറ്റിയുമായി സഹകരിച്ചാണ് കേരളത്തിലെ ആരോഗ്യ മേഖലയിൽ ആദ്യമായി ഡ്രോൺ ഡെലിവറി പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്ന് അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിലേക്ക് അവശ്യ മരുന്നുകളും ക്രിട്ടിക്കൽ ലാബ് സാമ്പിളുകളും ഡ്രോൺ വഴി എത്തിച്ച്, പരീക്ഷണപ്പറത്തൽ വിജയകരമായി പൂർത്തിയാക്കി.

സ്കൈ എയറിന്റെ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡയഗ്നോസ്റ്റിക് സാമ്പിളുകളും മരുന്നുകളും തുടക്കത്തിൽ കോഴിക്കോട്ടു നിന്നായിരിക്കും വായുമാർഗം ഡെലിവറി ചെയ്യുക. വൈകാതെ തന്നെ കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കും. സ്കൈ എയറിന്റെ നൂതന ഉൽപ്പന്നമായ സ്കൈ ഷിപ്പ് വൺ ഡ്രോൺ ആണ് പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നത്. മെഡിക്കൽ, ഡയഗ്നോസ്റ്റിക് സാമ്പിളുകളുടെ ഡെലിവറി വേഗത്തിലാക്കാൻ ഡ്രോൺ സാങ്കേതികവിദ്യ ഏറെ ഉപകാരപ്രദമാണെന്ന് സ്കൈ എയർ ഉൽപന്നങ്ങൾ തെളിയിക്കുന്നു. 5 ദിവസത്തെ BVLOS ട്രയലുകൾ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. വരും ദിവസങ്ങളിൽ ആസ്റ്റർ മിംസ് ആശുപത്രിയിലേക്കുള്ള രക്ത സാമ്പിളുകളും മരുന്നുകളും വഹിച്ചുള്ള അമ്പതോളം ഡ്രോൺ പറത്തലുകളാണ് സ്കൈ എയർ ലക്ഷ്യമിടുന്നത്.

താപനില നിയന്ത്രിതമായ പേലോഡ് ബോക്സുകളിൽ ആദ്യം മരുന്നും ഡയഗ്നോസ്റ്റിക് സാമ്പിളും കയറ്റിവയ്ക്കും. സ്കൈ എയർ കോൾഡ് ചെയിൻ പ്രൊഫഷണലുകളായിരിക്കും ഈ ജോലികൾ ചെയ്യുക. ഈ പേലോഡ് ബോക്‌സ് പിന്നീട് ഡ്രോണിൽ ഘടിപ്പിക്കുകയും നിശ്ചിത ലക്ഷ്യസ്ഥാനത്തേക്ക്, മുൻകൂട്ടി നിശ്ചയിച്ച വ്യോമപാതയിലൂടെ എത്തിക്കുകയുമാണ് ചെയ്യുന്നത്.

ആധുനിക സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകളെ ആരോഗ്യമേഖലയ്ക്ക് അനുയോജ്യമാകുന്ന രീതിയിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ആസ്റ്റർ കേരള- ഒമാൻ റീജണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. ഡ്രോണുകൾ സാധാരണയായി ഫിലിം, ഫോട്ടോ ഷൂട്ടുകൾക്ക് ഉപയോഗിച്ചാണ് നമ്മൾ കണ്ടിട്ടുള്ളത്. അതിനെ മരുന്നുകളും ലാബ് സാമ്പിളുകളും കൈമാറ്റം ചെയ്യാൻ എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ എന്ന വിപ്ലവകരമായ ചിന്തയിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പദ്ധതി വിജയകരമാകുന്നതോടെ ഡ്രോണുകൾക്ക് അടിയന്തിര സാഹചര്യങ്ങളിൽ സംസ്ഥാനത്ത് ഉടനീളം വീടുകളിൽ അടക്കം എത്തിച്ചേരാനും മരുന്നുകൾ കൈമാറ്റം ചെയ്യാനും സാധിക്കുമെന്നും ഫർഹാൻ യാസിൻ വ്യക്തമാക്കി.

ഇന്ത്യയിലെ ആരോഗ്യ മേഖലയുടെ സമ്പൂർണ ഡിജിറ്റലൈസേഷന്റെ തുടക്കമായിരിക്കും പദ്ധതിയെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഗ്രൂപ്പ് ചീഫ് ഇൻഫർമേഷൻ ഓഫീസർ വിനീത് പുരുഷോത്തമൻ പറഞ്ഞു. ഡിജിറ്റൈസേഷനും, സാങ്കേതികവിദ്യയും, നൂതന ആശയങ്ങളും നടപ്പാക്കുന്നതിൽ എക്കാലത്തും മുൻപന്തിയിലുള്ള സ്ഥാപനമാണ് ആസ്റ്റർ. പരമ്പരാഗത രീതികളിൽ നിന്നും ഡിജിറ്റൽ വത്കരണത്തിലേക്കുള്ള ചുവടുമാറ്റം, ആരോഗ്യമേഖലയെ കാര്യക്ഷമമാക്കുന്നതോടൊപ്പം രോഗികൾക്ക് കൂടുതൽ പ്രയോജനകരമാവുകയും ചെയ്യും. പുതിയ സംരംഭത്തിൽ സ്കൈ എയറുമായി പങ്കാളിയാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും വിനീത് പുരുഷോത്തമൻ അറിയിച്ചു.

ഡ്രോൺ ഡെലിവറി സാങ്കേതികവിദ്യ ആരോഗ്യ മേഖലയിൽ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണ് ട്രയലുകളെന്ന് സ്കൈ എയർ മൊബിലിറ്റി സിഇഒ, അങ്കിത് കുമാർ വ്യക്തമാക്കി. ചുരുങ്ങിയ സമയത്തിനുള്ളിൽ മരുന്നുകളും മറ്റും ഡെലിവറി ചെയ്യാനും, കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യക്ഷമമായും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുമാകും. ആസ്റ്റർ മിംസ് പോലുള്ള ആശുപത്രി ശൃംഖലകൾക്ക് രോഗിയുടെ ആവശ്യങ്ങൾ പരിപൂർണമായി നിറവേറ്റാനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഡ്രോൺ സംവിധാനങ്ങൾ സഹായകമാകും. ട്രയൽ റണ്ണുകൾ ഇന്ത്യയിലുടനീളമുള്ള ആരോഗ്യ സേവന മേഖലയ്ക്ക് പുതിയ ദിശ നൽകുന്നതായിരിക്കുമെന്നും അങ്കിത് കുമാർ പറഞ്ഞു.

ഹെൽത്ത് കെയർ, ഡയഗ്‌നോസ്റ്റിക്‌സ്, ഇ-കൊമേഴ്‌സ്, ക്വിക്ക്-കൊമേഴ്‌സ്, അഗ്രി-കമ്മോഡിറ്റി ഡെലിവറി തുടങ്ങി വിവിധ മേഖലകളുടെ മുഖം മിനുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച സ്ഥാപനമാണ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്രോൺ ഡെലിവറി ലോജിസ്റ്റിക് സ്ഥാപനമായ സ്‌കൈ എയർ മൊബിലിറ്റി. സ്കൈ എയറും ആസ്റ്റർ മിംസ് ഹോസ്പിറ്റൽ സംയുക്തമായി നടത്തുന്ന ഈ പരീക്ഷണങ്ങൾ ഇന്ത്യയിലുടനീളമുള്ള ആരോഗ്യമേഖലയിൽ നാഴിക കല്ലാകുമെന്ന് ഉറപ്പ്.

ആസ്റ്റർ കേരള-ഒമാൻ റീജണൽ ഡയറക്ടർ ഫർഹാൻ യാസിൻ, സ്കൈ എയർ മൊബിലിറ്റി സിഇഒ, അങ്കിത് കുമാർ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഗ്രൂപ്പ് ചീഫ് ഇൻഫർമേഷൻ ഓഫീസർ വിനീത് പുരുഷോത്തമൻ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. എബ്രഹാം മാമൻ, ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോട് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. രാജേഷ് കുമാർ. ജെഎസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടുത്ത വേനലിൽ മൃഗങ്ങൾക്കും രക്ഷയില്ല; സംസ്ഥാനത്ത് ചത്തൊടുങ്ങിയത് 300 പശുക്കൾ

പോത്ത്, എരുമ, ആട്, കോഴി ഉൾപ്പെടെയുള്ള വർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തിട്ടുണ്ട്.

Published

on

കടുത്ത വേനലിൽ സംസ്ഥാനത്തെങ്ങുമായി ചത്തൊടുങ്ങിയത് 300 പശുക്കൾ. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി മീഡിയവണിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കർഷകർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകുമെന്നും അവർ അറിയിച്ചു. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പശുക്കൾ ചത്തത്(85). പോത്ത്, എരുമ, ആട്, കോഴി ഉൾപ്പെടെയുള്ള വർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തിട്ടുണ്ട്.

ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് രണ്ട് ദിവസത്തിനകം ശേഖരിക്കാൻ തീരുമാനിട്ടുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇടപെടാൻ വെറ്ററിനറി ഡോക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ചൂട് കാരണമാണോ മരണം ഉണ്ടായതെന്ന് പോസ്റ്റുമോർട്ടത്തിലൂടെ പരിശോധിക്കും. കർഷകർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകും. ഒരു പശുവിന് 16,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു. ഇന്നു രാവിലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും

കഴിഞ്ഞ 12 ദിവസത്തില്‍ 10 ദിവസവും 40°c മുകളില്‍ ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്.

Published

on

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ എന്നീ 4 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതടക്കം 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ 12 ദിവസത്തില്‍ 10 ദിവസവും 40°c മുകളില്‍ ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. പാലക്കാട് ഇന്നലെ സാധാരണയെക്കാള്‍ 4.4°c കൂടുതല്‍ ചൂട് രേഖപ്പെടുത്തിയപ്പോള്‍ കോഴിക്കോട് സിറ്റിയില്‍ സാധാരണയെക്കാള്‍ 4.6°c കൂടുതല്‍ ചൂടും രേഖപ്പെടുത്തി. പുനലൂര്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട്, തൃശൂര്‍ വെള്ളാനിക്കര, കോട്ടയം എന്നിവിടങ്ങളില്‍ 37 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില.

സംസ്ഥാനത്ത് പൊള്ളുന്ന ചൂട് ഈ ആഴ്ച കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് ഉള്‍പ്പെടെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണയേക്കാള്‍ 3 മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ചൂട് കൂടിയ, അസ്വസ്ഥതത സൃഷ്ടിക്കുന്ന അന്തരീക്ഷാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പകല്‍ചൂടിനൊപ്പം രാത്രികാല താപനിലയും അസഹനീയമായ നിലയിലാണ്.

തിങ്കളാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച് ഇടണം എന്നതടക്കം ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എന്നാല്‍ കൊടുംചൂടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന സര്‍ക്കാര്‍ ഉത്തരവ് കോട്ടയത്തെ പാലാ സെന്റ് ജോസഫ് കോളജ് തള്ളി. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്തണമെന്നാണ് സര്‍ക്കുലര്‍ ഇറക്കി.ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ സന്ദര്‍ശനം ഉണ്ടെന്നാണ് വിശദീകരണം. സംസ്ഥാനത്ത് വേനല്‍ മഴ തുടരും. ഉച്ചയ്ക്കുശേഷം മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

 

Continue Reading

kerala

മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി യദുവിന്റെ മൊഴി എടുക്കും. അതിനിടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ്, ഡിപ്പോയിലെ കെഎസ്ആര്‍ടിസി ജീവനക്കാരെ ചോദ്യം ചെയ്യും. ബസ് ടെര്‍മിനലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.

കെഎസ്ആര്‍ടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തില്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഫോറന്‍സിക് സംഘം കെഎസ്ആര്‍ടിസി ബസില്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം കൂടി കാത്തിരിക്കുകയാണ് അന്വേഷണസംഘം. അതേസമയം മെമ്മറി കാര്‍ഡ് കാണാത്ത പശ്ചാത്തലത്തില്‍ മേയര്‍ കൊടുത്ത പരാതിയില്‍ അന്വേഷണം എങ്ങനെ മുന്നോട്ടു പോകുമെന്ന സംശയത്തിലാണ് കണ്ടോണ്‍മെന്റ് പോലീസ് ഉള്ളത്.

എന്നാല്‍ മേയര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് എസിപി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡിസിപി ക്ക് ലഭിക്കുന്ന മുറയ്ക്ക് ആയിരിക്കും കേസെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമാവുക. യദു നല്‍കിയ പരാതിയില്‍ ഇനിയെന്ത് തുടര്‍നടപടി എന്നതും നിര്‍ണായകമാണ്.

 

Continue Reading

Trending