Connect with us

Culture

പാര്‍ലമെന്റിലെ ശബ്ദമായ ഇ.ടിക്ക് തിരൂരില്‍ ഗംഭീര വരവേല്‍പ്പ്

Published

on

തിരൂര്‍: ന്യൂനപക്ഷ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെ വിറപ്പിച്ച പാര്‍ലമെന്റിലെ ശബ്ദമായ ഇടി മുഹമ്മദ് ബഷീര്‍ എംപിക്ക് സ്വന്തം മണ്ഡലത്തിന്റെ ഹൃദയ കേന്ദ്രമായ തിരൂരില്‍ ഗംഭീര വരവേല്‍പ്പ്. ഇടിയുടെ വരവില്‍ ആവേശത്തോടെ ഒഴുകിയത്തിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കുതിപ്പില്‍ അക്ഷര നഗരി ഇളകി മറിഞ്ഞു. ആര്‍ത്തിരമ്പിയെത്തിയ ജനസാഗരത്തിലേക്ക് കപ്പിത്താനായി ഇ.ടി മുഹമ്മദ്ബഷീര്‍ എത്തിയപ്പോള്‍ പോരാട്ടങ്ങളുടെ ഭൂമികയില്‍ ആവേശം വാനോളമുയര്‍ന്നു. ഇതോടെ പൊന്നാനി ലോകസഭാ മണ്ഡലം യുഡിഎഫിന്റെ ഉരുക്ക് കോട്ടയെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ഇ.ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുഞ്ചന്റെ മണ്ണില്‍ ആവേശത്തുടക്കമായി.

പോരാട്ടവീര്യത്തോടെ ഒഴുകിയെത്തിയ ആയിരങ്ങള്‍ യുഡിഎഫിന്റെ കരുത്തും ജനകീയാടിത്തറയും വിളംബരം ചെയ്തപ്പോള്‍ വരാനിരിക്കുന്ന യുഡിഎഫ് മുന്നേറ്റത്തിന്റെ പ്രഖ്യാപനത്തിന് തിരൂര്‍ നഗരം സാക്ഷ്യം വഹിച്ചു. ആദര്‍ശ രാഷ്ട്രീയത്തിന്റെ അമരക്കാരനെ ഹൃയത്തോട് ചേര്‍ക്കുന്ന വരവേല്പായിരുന്നു യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ഇന്നലെ തിരൂരില്‍ നല്‍കിയത്.
നഗരവീഥികളില്‍ കാത്തുനിന്ന വന്‍ജനാവലി പൗരസ്വീകരണം ഗംഭീരമാക്കി. വൈകിട്ട് അഞ്ചു മണിയോടെ താഴെപ്പാലത്ത് ഇ ടി മുഹമ്മദ്ബഷീര്‍ എത്തുമ്പോള്‍ മുദ്രാവാക്യം വിളികളോടെ യിരങ്ങള്‍ വരവേറ്റു. ഇവിടെ നിന്നും നഗരത്തിലേക്ക് ജനത്തിന്റെ കുത്തൊഴുക്കായിരുന്നു. പ്രവര്‍ത്തകരുടെ ആവേശത്തിന് നടുവിലൂടെ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം സ്വീകരണ ജാഥ മുന്നോട്ട് നീങ്ങി. മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ സമാപിക്കുമ്പോള്‍ തിരൂര്‍ നഗരം അടുത്ത കാലത്തൊന്നും ദര്‍ശിക്കാത്ത വലിയ ജകീയ മുന്നേറ്റമായി മാറുകയായരുന്നു.
മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന്, തിരൂരിന്റെ വികസനക്കുതിപ്പിന് യുഡിഎഫിന്റെ വന്‍ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്തുണയഭ്യര്‍ഥിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷക്കാലം എം പിയെന്ന നിലയില്‍ പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍ ഓര്‍മ്മിപ്പിച്ചു. തിരൂര്‍ റെയില്‍വെ സ്റ്റേഷന്‍ വികസനം, ജില്ലാ ആശുപത്രി വികസനം, റോഡുകളുടെ വികസനം തുടങ്ങി എംപിയെന്ന നിലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് മറുപടി പ്രസംഗം.

ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന പ്രഖ്യാപനത്തെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു ജനാവലി.
സി.മമ്മുട്ടി എംഎല്‍എ, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.മുഹമ്മദലി, എം അബ്ദുല്ലക്കുട്ടി, സി.വി .വേലായുധന്‍, വെട്ടം ആലിക്കോയ,പി.സൈതലവി മാസ്റ്റര്‍, അഡ്വ.പത്മകുമാര്‍, പന്ത്രോളി മുഹമ്മദലി, ഒ രാജന്‍, മുത്തുകോയ തങ്ങള്‍, അഷ്റഫ് താനൂര്‍, , യാസര്‍ പൊട്ടച്ചോല ,കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജി .പി.രാമന്‍കുട്ടി ,കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ പ്രസംഗിച്ചു.

പി.സി. ഇസ്ഹാഖ്, എം.പി.മുഹമ്മദ് കോയ,മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.പി.ഹുസൈന്‍, കണ്ടാത്ത് കഞ്ഞിപ്പ, ഉസ്മാന്‍ പറവണ്ണ, കെ.ടി.ആസാദ്, കെ.പി.ഷാജഹാന്‍, ഇ .സക്കീര്‍ മാസ്റ്റര്‍, പി.ടി.ശഫീഖ്, ഫസലുദ്ദീന്‍ വാരണാക്കര ,സി.മൊയ്തീന്‍, കെ.ഇബ്രാഹിം ഹാജി, ഏ.കെ.സൈതാലിക്കുട്ടി, യാസര്‍ പയ്യോളി, അടിയാട്ടില്‍ അബ്ദുല്‍ ബഷീര്‍, കോട്ടയില്‍ അബ്ദുല്‍ കരീം കെ.രായിന്‍, കുഞ്ഞമ്മു പി.സി.അഷ്റഫ് ,അലി പാറയില്‍,വി.കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാവ , എം.ടി.അബുബക്കര്‍ ,ലത്തീഫ് കൊളക്കാടന്‍, സുലൈമാന്‍ മുസ്ല്യാര്‍, ടി. കുഞ്ഞാമുട്ടി, പി.സൈനുദ്ദീന്‍, കെ.ഹംസ ഹാജി, സി.മോഹന്‍ദാസ്, കോട്ടയില്‍ അലവി, വി.പി. കുഞ്ഞാലി ,നൗഷാദ് പരേന്നക്കാട്, അഡ്വ: നസീര്‍ അഹമ്മദ്, ഹംസ അന്നാര ആതവനാട് മുഹമ്മദ് കുട്ടി, , വാസു ‘പി .വി.സമദ്, എം.പി.അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മണ്ഡലത്തില്‍ നല്‍കിയ സ്വീകരണത്തിന് ഇടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ നന്ദി അറയിച്ചു. തിരൂരിന്റെ നല്ല മനസ്സിന് നന്ദി അറിയിച്ച ഇടി സ്വീകരണത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചു

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending