X

യൂറോ കപ്പ് യോഗ്യത; ഇംഗ്ലണ്ടിനും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും തകര്‍പ്പന്‍ ജയം

ലണ്ടന്‍: യൂറോ 2020 യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് എതിരില്ലാത്ത നാലു ഗോളിന് ബള്‍ഗേറിയയെയും ഫ്രാന്‍സ് അല്‍ബേനിയയെ ഒന്നിനെതിരേ നാലു ഗോളിനും പോര്‍ച്ചുഗല്‍ സെര്‍ബിയയെ രണ്ടിനെതിരേ നാലു ഗോളിനുമാണ് തോല്‍പിച്ചത്.

നായകന്‍ ഹാരി കെയ്ന്‍ ഹാട്രിക്കിന്റെ ബലത്തിലാണ് ബള്‍ഗേറിയയെ ഇംഗ്ലണ്ട് തകര്‍ത്തത്. രണ്ട് പെനാല്‍റ്റി അടങ്ങുന്നതാണ് കെയ്‌നിന്റെ ഹാട്രിക്ക് .റഹീം സ്‌റ്റെര്‍ലിങ്ങിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ഈ ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് ഒന്‍പത് പോയിന്റോടെ ഗ്രൂപ്പ് എയില്‍ മുന്നിട്ടുനില്‍ക്കുകയാണ് ഇംഗ്ലണ്ട്.

കിങ്‌സ്‌ലി കോമന്റെ ഇരട്ടഗോളിന്റെ ബലത്തിലാണ് ഫ്രാന്‍സ് അല്‍ബേനിയയെ ഒന്നിനെതിരേ നാലു ഗോളിന് തകര്‍ത്തത്. ജിറൗഡും ജൊനാഥന്‍ ഇക്കോണെയുമാണ് ഫ്രാന്‍സിന്റെ മറ്റ് ഗോളുകള്‍ നേടിയത്. സൊകോള്‍ സിക്കലേഷിയാണ് പെനാല്‍റ്റിയിലൂടെ അല്‍ബേനിയയുടെ ആശ്വാസഗോള്‍ നേടിയത്. അഞ്ച് കളികളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുള്ള ഫ്രാന്‍സ് ഗ്രൂപ്പ് എച്ചില്‍ ഒന്നാമതാണ്.

സെര്‍ബിയയെ രണ്ടിനെതിരേ നാലു ഗോളിന് തോല്‍പിച്ച പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തി. വില്ല്യം കര്‍വാലോ, ഗോണ്‍സാലോ ഗ്യൂഡാസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബെര്‍ണാഡോ സില്‍വ എന്നിവരാണ് പോര്‍ച്ചുഗലിനുവേണ്ടി ലക്ഷ്യം കണ്ടത്. സെര്‍ബിയക്കുവേണ്ടി മിലെന്‍കോവിച്ചും മിത്രോവിച്ചും ഗോള്‍ നേടി. മൂന്ന് കളികളില്‍ നിന്ന് മൂന്ന് കളികളില്‍ നിന്ന് അഞ്ച് പോയിന്റാണ് പോര്‍ച്ചുഗലിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള യുെ്രെകയ്‌നിന് അഞ്ച് കളികളില്‍ നിന്ന് പതിമൂന്ന് പോയിന്റുണ്ട്.മറ്റ് മത്സരങ്ങളില്‍ കൊസോവോ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരേ രണ്ട് ഗോളിനും ഐസ്‌ലന്‍ഡ് മോള്‍ഡോവയെ ഏകപക്ഷീയമായ മൂന്ന് ഗോളിനും തുര്‍ക്കി അന്‍ഡോറയെ ഏകപക്ഷീയമായ ഒരു ഗോളിനും തോല്‍പിച്ചു.

web desk 3: