Connect with us

Culture

വസ്തുതകള്‍ മറച്ചുവെച്ച് മദ്യനിയന്ത്രണം പരാജയമെന്ന് സ്ഥാപിക്കാന്‍ എക്‌സൈസ് വകുപ്പിന്റെ ശ്രമം

Published

on

കേരളത്തിലെ മദ്യനിയന്ത്രണം പരാജയമെന്ന് വരുത്തിത്തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. നിലവിലെ മദ്യനയം അട്ടിമറിച്ച് കേരളത്തില്‍ മദ്യം ഒഴുക്കാന്‍ മദ്യലോബികള്‍ക്ക് വീണ്ടും അവസരമൊരുക്കുന്നതിനാണ് മദ്യനിയന്ത്രണത്തിന് ശേഷം ലഹരി കേസുകളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനവ് ഉണ്ടായെന്ന് എക്‌സൈസ് വകുപ്പു തന്നെ പ്രചരിപ്പിക്കുന്നത്.

മദ്യനിയന്ത്രണത്തിന് ശേഷം മയക്കുമരുന്ന് ഉപഭോഗം പതിന്‍മടങ്ങ് വര്‍ധിച്ചുവെന്ന വകുപ്പ് മന്ത്രിയുടെയും എക്‌സൈസ് കമ്മീഷണറുടെയും അഭിപ്രായങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എക്‌സൈസിന്റെ വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നുണ്ട്. 2015-16ല്‍ അബ്കാരി നിയമം അനുസരിച്ച് 16,917 കേസുകളിലായി 20,702.43 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തെങ്കില്‍ 2016 -17 ല്‍ കേസുകളുടെ എണ്ണം 25423 ആയി വര്‍ധിച്ചിട്ടും 2,892.72 ലിറ്റര്‍ സ്പിരിറ്റ് മാത്രമാണ് പിടിച്ചെടുക്കാനായത്. മുന്‍വര്‍ഷത്തെക്കാള്‍ 86 ശതമാനത്തിന്റെ കുറവ്. കൃത്യമായി പറഞ്ഞാല്‍ 17803.83 ലിറ്ററിന്റെ കുറവുണ്ടായി.
കഞ്ചാവ് കേസുകളുടെ കാര്യത്തിലും സ്ഥിതി സമാനമാണ്. 2015-16 ല്‍ 1708 കേസുകളില്‍ 920.892 കിലോ കഞ്ചാവാണ് പിടികൂടിയത്. 2016-17ല്‍ മയക്കുമരുന്ന് കേസുകളുടെ എണ്ണം 3835 ആയി ഉയര്‍ന്നെങ്കിലും 920.663 കിലോ കഞ്ചാവ് മാത്രമാണ് പിടികൂടാനായത്. അതായത് മുന്‍വര്‍ഷത്തെക്കാള്‍ 193 ഗ്രാം കുറവ്. ഈ വസ്തു മറച്ചുവെച്ചാണ് ഇന്ത്യയുടെ മയക്കുമരുന്നു ഭൂപടത്തില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍പ്പോലും ഇല്ലാത്ത കേരളത്തെ ലഹരിയുടെ താവളമാണെന്ന് എക്‌സൈസ് വകുപ്പ് തന്നെ ചിത്രീകരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ മദ്യ ഉപഭോഗത്തില്‍ 34.27 ശതമാനത്തിന്റെ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇതിന് പുറമെ, പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2016 ഏപ്രില്‍ മാസത്തേക്കാള്‍ 2017 ഏപ്രില്‍ മാസത്തില്‍ മദ്യവില്‍പ്പനയിലും ഉപഭോഗത്തിലും 94,48,542 ലിറ്ററിന്റെ (30.34 ശതമാനം) അത്ഭുതകരമായ കുറവ് രേഖപ്പെടുത്തി. ഇവയൊന്നും അംഗീകരിക്കാതെ മദ്യനിയന്ത്രണം ഫലപ്രദമല്ലെന്ന് സ്ഥാപിക്കുവാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പ്രത്യേക വകുപ്പായി എക്‌സൈസ് വകുപ്പ് മാറിയിരിക്കുകയാണ്. മദ്യലോബികളുടെ താല്‍പര്യത്തിന് വഴങ്ങി മദ്യനിയന്ത്രണം വന്‍ പരാജയമാണെന്ന് വരുത്തിതീര്‍ക്കാന്‍ ലഹരി കേസുകളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനവ് കാണിക്കാന്‍ സാമര്‍ത്ഥ്യം കാണിച്ച എക്‌സൈസ് വകുപ്പ്, പിടിച്ചെടുത്ത സ്പിരിറ്റിന്റെയും കഞ്ചാവിന്റെയും ജയില്‍ ശിക്ഷ വാങ്ങി കൊടുത്ത പ്രതികളുടെയും കണക്കുകള്‍ ബോധപൂര്‍വം മറച്ചുവെക്കുകയായിരുന്നുവെന്ന് ആല്‍ക്കഹോളിക് ആന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്ത്യ(അഡിക്) അഡിക് ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്‍മുള വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. എക്‌സൈസ് വകുപ്പ് 2016-17 ല്‍ മൊത്തം കൈകാര്യം ചെയ്ത 89723 കേസുകളില്‍ 60465 കേസുകളും (67.39 ശതമാനം) പുകയില നിരോധന നിയമ പ്രകാരമുള്ളതായിരുന്നു. 25423 (28.34 ശതമാനം) അബ്കാരി കേസുകളെടുത്തപ്പോള്‍ 3835 (4.27 ശതമാനം) കേസുകള്‍ മാത്രമായിരുന്നു മയക്കുമരുന്നുമായി ബന്ധപ്പെട്ട് എടുത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കെജിഎഫ് യിലെ കാസിം ചാച്ച ഇനി ഓര്‍മ്മങ്ങളില്‍മാത്രം; കന്നഡ നടന്‍ ഹരീഷ് റായ് അന്തരിച്ചു

Published

on

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. വ്യാഴാഴ്ച ബംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിലായിരുന്നു അന്ത്യം. 1990കളിലെ കന്നഡ സിനിമയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്.

1995 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഓം’ എന്ന ചിത്രത്തിലെ ഡോണ്‍ റോയി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് കന്നഡയും തമിഴ് സിനിമകളും ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം, സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസുകള്‍ കീഴടക്കി. യാഷ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘കെജിഎഫ്’ സീരിസിലെ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് റായ് കന്നഡക്കപ്പുറത്തും പ്രശസ്തനായത്. ആ കഥാപാത്രം അദ്ദേഹത്തിന് ജനപ്രീതിയും ആരാധകശ്രദ്ധയും ഒരുപോലെ സമ്മാനിച്ചു.

Continue Reading

india

ബിഹാര്‍ പോളിങ് ബൂത്തിലേക്ക്

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.

 

Continue Reading

Film

പ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്

മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി.

Published

on

പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ തെലുങ്ക് പതിപ്പ് നവംബര്‍ 7ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തെലുങ്ക് ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിന് രാഹുല്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി. ട്രേഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 50 കോടി രൂപ കടന്നിട്ടുണ്ട്.

ചിത്രം തുടര്‍ച്ചയ്ക്ക് സാധ്യത സൂചിപ്പിച്ചെങ്കിലും രണ്ടാം ഭാഗം സംബന്ധിച്ച് രാഹുല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യരുമായി രാഹുല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും ഹൊറര്‍ വിഭാഗത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഡീയസ് ഈറെ’ പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു. ചിത്രം ആദ്യ ദിനത്തില്‍ 4.7 കോടി രൂപയും, രണ്ടാമത്തെ ദിവസം 5.75 കോടിയും, മൂന്നാം ദിവസം 6.35 കോടിയും ഇന്ത്യയില്‍ നിന്ന് സമാഹരിച്ചു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ‘ഡീയസ് ഈറെ’ എന്നത് ലാറ്റിന്‍ വാക്കാണ് അര്‍ത്ഥം ”മരിച്ചവര്‍ക്കായി പാടുന്ന ദിനം” അല്ലെങ്കില്‍ ”ദിനം വിധിയുടെ”.

 

Continue Reading

Trending