Connect with us

News

യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ ഇന്ന് മുതല്‍ ആവേശദിനങ്ങള്‍

രണ്ടാഴ്ച്ചയിലെ രാജ്യാന്തര ഇടവേളക്ക് ശേഷം യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ ഇന്ന് മുതല്‍ ആവേശദിനങ്ങള്‍.

Published

on

ലണ്ടന്‍: രണ്ടാഴ്ച്ചയിലെ രാജ്യാന്തര ഇടവേളക്ക് ശേഷം യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ ഇന്ന് മുതല്‍ ആവേശദിനങ്ങള്‍. ഇന്ന് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലാലീഗയിലും സിരിയ എ യിലും ജര്‍മന്‍ ബുണ്ടസ് ലീഗിലും ഫ്രഞ്ച് ഫസ്റ്റ് ഡിവിഷനിലുമായി ധാരാളം മല്‍സരങ്ങള്‍. പ്രീമിയര്‍ ലീഗില്‍ വമ്പന്മാരെല്ലാം ഇന്ന് കളത്തിലുണ്ട്. നിലവിലെ ചാമ്പ്യന്മാരും ഒന്നാം സ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ സിറ്റി കരുത്തരായ വെസ്റ്റ്ഹാം യുനൈറ്റഡുമായാണ് കളിക്കുന്നത്. സീസണ്‍ ആരംഭിച്ച ശേഷം പെപ് ഗുര്‍ഡിയോളയുടെ സംഘം നേരിടുന്ന കാര്യമായ വെല്ലുവിളിയാണിന്ന്. പുറം വേദനയെ തുടര്‍ന്ന് ചികില്‍സയിലും പിന്നെ സര്‍ജറിക്കും വിധേയനായ പെപ് ടീമിനൊപ്പം സജീവമായിട്ടുണ്ട്. ഇന്നലെ അദ്ദേഹമായിരുന്നു ടീമിനൊപ്പം. വെസ്റ്റ് ഹാം എന്നും പ്രമുഖര്‍ക്കെല്ലാം വെല്ലുവിളിയാണ്. യൂറോയില്‍ കളിച്ച ശേഷം ഏര്‍ലിന്‍ ഹലാന്‍ഡ് ഉള്‍പ്പെടെ എല്ലാ പ്രമുഖരും തിരികെ വന്നിട്ടുണ്ട്. പരുക്കിന്റെ വലിയ തലവേദനകളും കോച്ചിനില്ല. ഇതിനകം കളിച്ച മൂന്ന് മല്‍സരങ്ങളിലും അവര്‍ ആധികാരിക വിജയം സ്വന്തമാക്കിയ പശ്ചാത്തലത്തില്‍ ക്ലീന്‍ സ്ലേറ്റ് തുടരാനാണ് കോച്ച് ആഗ്രഹിക്കുന്നത്. ലിവര്‍പൂളിന് മുന്നില്‍ വരുന്നത് വോള്‍വറാണ്. ആദ്യ മല്‍സരത്തിലെ നിരാശക്ക് ശേഷം മുഹമ്മദ് സലാഹും സംഘവും പോയിന്റ് സ്വന്തമാക്കുന്നുണ്ട്. സഊദി പ്രോ ലീഗിലേക്ക് സലാഹ് പോവുമോ എന്ന ആശങ്കയും തല്‍ക്കാലം അകന്നിരിക്കുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ഇന്ന് കാര്യമായ വെല്ലുവിളിയുണ്ട്. ടീമിലെ അസ്വാരസ്യങ്ങള്‍ തുടരവെ സ്വന്തം വേദിയില്‍ ബ്രൈട്ടണാണ് ഇന്ന് പ്രതിയോഗികള്‍. കോച്ച് എറിക് ടെന്‍ ഹാഗും ചില സീനിയര്‍ താരങ്ങളും തമ്മിലുള്ള അകല്‍ച്ചയാണ് പ്രശ്‌നം. ആദ്യ മല്‍സരം തോറ്റ് തുടങ്ങിയ കോച്ചിന് ഈ സീസണ്‍ നിലനില്‍പ്പിന് നിര്‍ണായകമാണ്. ടോട്ടനവും ഇന്ന് കളത്തിലുണ്ട്. ഹാരി കെയിന്‍ എന്ന നായകന്‍ പോയിട്ടും താരതമ്യേന മികച്ച പ്രകടനം നടത്തുന്ന ലണ്ടന്‍ സംഘം എതിരിടുന്നത് ഷെഫീല്‍ഡ് യുനൈറ്റഡാണ്. മറ്റ് മല്‍സരങ്ങളില്‍ ആസ്റ്റണ്‍ വില്ല കൃസ്റ്റല്‍ പാലസിനെയും ഫുള്‍ഹാം ലൂട്ടണ്‍ സിറ്റിയെയും ന്യുകാസില്‍ യുനൈറ്റഡ് ബ്രെന്‍ഡ്‌ഫോര്‍ഡിനെയും നേരിടും.

ലാലീഗയില്‍ ബാര്‍സിലോണ ഇന്ന് മൈതാനത്തുണ്ട്. സാവിയും സംഘവും നല്ല തുടക്കം നേടിയ സാഹചര്യത്തില്‍ ആ മികവ് തുടരാനാവുമെന്നാണ് കോച്ച് കരുതുന്നത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കി സ്‌ക്കോറിംഗ് ഫോമിലേക്ക് വന്നതും ആശ്വാസമാണ്. റയല്‍ ബെറ്റിസാണ് പ്രതിയോഗികള്‍. അത്‌ലറ്റികോ ബില്‍ബാവോ കാഡിസുമായി കളിക്കുമ്പോള്‍ നല്ല പോരാട്ടം വലന്‍സിയയുടെ വേദിയിലുണ്ട്. അത്‌ലറ്റികോ മാഡ്രിഡ് എന്ന കരുത്തരെയാണ് വലന്‍സിയക്കാര്‍ നേരിടുന്നത്. സെല്‍റ്റാ വിഗോ മയോര്‍ക്കയുമായും ഇന്ന് കളിക്കുന്നുണ്ട്. ജര്‍മന്‍ ബുണ്ടസ് ലീഗില്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യുണിച്ച് ഇന്ന് കളിക്കുന്നില്ല. പക്ഷേ പോയ സീസണില്‍ ബയേണിന് വലിയ വെല്ലുവിളി ഉയര്‍ത്തിയ ബൊറുഷ്യ ഡോര്‍ട്ടുമണ്ട് എവേ മല്‍സരത്തില്‍ എസ്.സി ഫ്രൈബര്‍ഗാണ് മുന്നില്‍ വരുന്നത്. മറ്റ് മല്‍സരങ്ങളില്‍ എഫ്.സി കോളോണ്‍ 1899 ഹോഫന്‍ഹൈമിനെയും മെയിന്‍സ് 05 വി.എഫ്.ബി സ്റ്റട്ഗര്‍ട്ടിനെയും ആര്‍.ബി ലൈപ്‌സിഗ് എഫ്.സി ഓഗസ്ബര്‍ഗിനെയും വി.എഫ്.എല്‍ വോള്‍വ്‌സ്ബര്‍ഗ് എഫ്.സി യുനിയന്‍ ബെര്‍ലിനെയും വി.എഫ്.എല്‍ ബോഷം 1848 ഐന്‍ട്രക്ട് ഫ്രാങ്ക്ഫര്‍ട്ടിനെയും നേരിടും. ഇറ്റാലിയന്‍ സിരിയ എയില്‍ എല്ലാ പ്രമുഖരും ഇന്ന് മൈതാനത്തുണ്ട്. യുവന്തസ് നേരിടുന്നത് ലാസിയോയെ. യുവെ ഈ സീസണില്‍ നല്ല തുടക്കം നേടിയിട്ടുണ്ട്. മിലാന്‍ ഡെര്‍ബിയിലാണ് കാണികളുടെ കണ്ണുകള്‍. ഇന്റര്‍ മിലാനും ഏ.സി മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ രണ്ട് മുന്‍ ചാമ്പ്യന്മാര്‍ക്കും തോല്‍വി സഹിക്കാനാവില്ല. ചാമ്പ്യന്മാരായ നാപ്പോളി ഇന്ന് ജിനോവയുമായും കളിക്കും. ഫ്രാന്‍സില്‍ ചാമ്പ്യന്മാരായ പി.എസ്.ജി ഇന്നലെ ഇറങ്ങി. ഇന്ന് റെനസും ലിലേയും തമ്മില്‍ കളിയുണ്ട്. ലെന്‍സ് മെറ്റ്‌സിനെയും എതിരിടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അടിമാലിയില്‍ പിക്ക്അപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

Published

on

നേര്യമംഗലത്ത് പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അസം സ്വദേശി അഷ്‌കര്‍ അലി (26) ആണ് മരിച്ചത്.

അടിമാലി ചീയപ്പാറയിലാണ് സംഭവം.നേര്യമംഗലം ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍. നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സോഫ്റ്റ് വെയര്‍ കൃത്രിമം കണ്ടെത്താന്‍ വിശദ അന്വേഷണവുമായി ഇ.ഡി

കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി പി. സതീഷ് കുമാറിന് സി.പി.എം ഉന്നത നേതാക്കളുമായുള്ള ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

Published

on

കരുവന്നൂര്‍ സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപ, വായ്പ സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ചതിൽ ശക്തമായ അന്വേഷണത്തിന് ഇ.ഡി. ബാങ്കിന്റെ സോഫ്റ്റ്‌വെയറില്‍ വ്യാപകമാറ്റം വരുത്തിയതും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്ന രീതിയില്‍ ക്രമീകരിച്ചതും കള്ളപ്പണ ഇടപാടിനാണെന്ന നിഗമനത്തിലാണ് അന്വേഷണം.

സോഫ്റ്റ് വെയറിൽ കൃത്രിമം വരുത്തിയതിന് പിന്നിൽ ഒന്നോ രണ്ടോ ജീവനക്കാർ മാത്രമല്ലെന്നും ഉന്നതരുടെ പിന്തുണയുണ്ടായിരുന്നെന്നുമാണ് വിലയിരുത്തൽ. കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി പി. സതീഷ് കുമാറിന് സി.പി.എം ഉന്നത നേതാക്കളുമായുള്ള ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

ബാങ്കിലെ ആഭ്യന്തര ഉപയോഗത്തിനായി നിർമിച്ച വി-ബാങ്ക് സോഫ്റ്റ് വെയറിലാണ് അട്ടിമറി നടത്തിയത്. നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇത് കണ്ടെത്തിയിരുന്നു.

എന്നാൽ, വായ്പത്തട്ടിപ്പിലൊതുങ്ങി ഈ അന്വേഷണം മുന്നോട്ടുപോയില്ല. സോഫ്റ്റ് വെയർ ഒരേസമയം തന്നെ പലരും ഉപയോഗിക്കുന്നതാണ്. ഓരോരുത്തർക്കും പ്രത്യേക യൂസർ ഐ.ഡിയും പാസ് വേഡുമുണ്ട്. ഉത്തരവാദപ്പെട്ട ഒന്നോ രണ്ടോ പേര്‍ മാത്രം അഡ്മിനായിരുന്ന ബാങ്ക് സോഫ്റ്റ്‌വെയറിൽ ഒരു ഘട്ടത്തിൽ 21 പേരെ അഡ്മിന്മാരാക്കി വിപുലമാക്കിയതാണ് ഇ.ഡിയുടെ നിഗമനങ്ങളിലേക്ക് വഴി തുറന്നത്.

നോട്ട് നിരോധന കാലത്ത് ഉപയോഗിച്ച പാസ് വേഡുകളിൽ ചിലതും സംശയകരമാണ്. വിരമിച്ച ഉദ്യോഗസ്ഥന്റെയും സ്വീപ്പറുടെയും വരെ ഐ.ഡിയും പാസ് വേഡും ഈ സമയത്ത് ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ.

രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുക. അതിനുശേഷം പ്രവര്‍ത്തനരഹിതമാകും. എന്നാൽ, നോട്ട് അസാധുവാക്കിയ 2016 നവംബറിൽ സോഫ്റ്റ് വെയറിലെ ഡേ-ഓപൺ, ഡേ-എൻഡ് സംവിധാനത്തിൽ മാറ്റം വരുത്തി രാത്രിയിലും വീട്ടിലിരുന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന വിധം ക്രമീകരണം വരുത്തിയെന്നാണ് ഇ.ഡി പറയുന്നത്.

ഈ സമയത്തെ തുക നിക്ഷേപിച്ചതും പിൻവലിച്ചതുമായ വിവരങ്ങൾ സോഫ്റ്റ് വെയറിൽനിന്ന് മാഞ്ഞുപോയതായി കണ്ടെത്തിയിരുന്നു. നോട്ട് നിരോധന കാലത്ത് ബാങ്കിലൂടെ 100 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡിയുടെ നിഗമനം.

Continue Reading

Football

രക്ഷകനായി വീണ്ടും ലൂണ; ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്

Published

on

കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്തു വിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 74ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയ ഗോള്‍ നേടിയത്.

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി 12ാം ഗോള്‍ നേടിയ ലൂണയാണ് കളിയിലെ താരം.

ആദ്യ പകുതിയിലടക്കം നിരവധി അവസരങ്ങള്‍ ഇരുടീമിനും ലഭിച്ചെങ്കിലും ഒന്നും ഗോള്‍ വലക്കടത്താന്‍ സാധിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ മിന്നും സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് മുതല്‍ക്കൂട്ടായി. രണ്ട് കളിയില്‍ 6 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ രണ്ടാമതാണ്.

Continue Reading

Trending