Connect with us

News

‘സ്വീഡനില്‍ മുസ്‌ലിംകള്‍ കലാപം നടത്തുന്നു’; പ്രചാരണത്തിന് പിന്നിലെ വസ്തുതകള്‍

കുടിയേറ്റ വിരുദ്ധ രാഷ്ട്രീയം പറയുന്ന ഒരു വിഭാഗം സ്വീഡനിലുണ്ട്. റാസ്മസ് പാലുദാന്‍ എന്നാണ് ഇവരുടെ നേതാവിന്റെ പേര്. ഡെന്‍മാര്‍ക്ക് ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനം.

Published

on

മാല്‍മോ: ആദ്യം അവര്‍ അഭയം ചോദിച്ചു വന്നു, അഭയം കൊടുത്തപ്പോള്‍ സമാധാനം നിലനിന്നിരുന്ന രാജ്യത്ത് കലാപം നടത്തി. മുസ്‌ലിംകള്‍ എവിടെപ്പോയാലും ഇതാണ് അവസ്ഥ. സ്വീഡനിലെ കലാപവുമായി ബന്ധപ്പെട്ട് സംഘപരിവാറും യുക്തിവാദികളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രചാരണം ഇങ്ങനെയാണ്. എന്താണ് സ്വീഡനില്‍ നടന്നത്? മുസ്‌ലിംകളാണോ കലാപമുണ്ടാക്കിയത്? വസ്തുതകള്‍ പറയുന്നത് തിരിച്ചാണ്.

യെമന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുള്ള രാജ്യമാണ് സ്വീഡന്‍. അതേസമയം കുടിയേറ്റ വിരുദ്ധ രാഷ്ട്രീയം പറയുന്ന ഒരു വിഭാഗം സ്വീഡനിലുണ്ട്. റാസ്മസ് പാലുദാന്‍ എന്നാണ് ഇവരുടെ നേതാവിന്റെ പേര്. ഡെന്‍മാര്‍ക്ക് ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനം. മുസ്‌ലിം വിരുദ്ധ വംശീയ പ്രചാരണങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് ഇയാള്‍. ഖുര്‍ആനില്‍ പന്നിയിറച്ചികൊണ്ട് ഉണ്ടാക്കുന്ന ബേക്കണ്‍ എന്ന വിഭവം കെട്ടിവെച്ച് കത്തിച്ചതിന് ഇയാള്‍ക്കെതിരെ കേസുണ്ട്.

ഇയാളുടെ നേതൃത്വത്തില്‍ നടത്തിയ മുസ്‌ലിം വിരുദ്ധ റാലിയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. സംഘര്‍ഷം മുന്‍കൂട്ടി കണ്ട പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ഇയാളുടെ അനുയായികള്‍ ഖുര്‍ആന്‍ കത്തിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച തന്നെ റാലിക്ക് തിരഞ്ഞെടുത്തതിലും മനപ്പൂര്‍വ്വം കലാപം സൃഷ്ടിക്കാനുള്ള ലക്ഷ്യമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

കലാപം തുടങ്ങിവെച്ചത് പാലുദാന്റെ അനുയായികള്‍ തന്നെയാണ്. കുടിയേറ്റക്കാര്‍ ഏറെയുള്ള മാല്‍മാവോയില്‍ തന്നെ റാലി നടത്തിയതും കലാപത്തിന് ലക്ഷ്യമിട്ടായിരുന്നു. പാലുദാനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ അനുയായികള്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടത്. മുസ്‌ലിംകള്‍ നടത്തിയ ഒരു കലാപമല്ല സ്വീഡനില്‍ നടന്നത്. സംഭവശേഷം പാലുദാനെ പൊലീസ് സ്വീഡനില്‍ നിന്ന് നാടുകടത്തി. രണ്ട് വര്‍ഷത്തേക്ക് ഇയാളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

സ്വീഡിഷ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുസ്‌ലിം അനുകൂല നിലപാടാണ് സ്വീകരിച്ചത്. വംശീയത പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഈ വസ്തുത മറച്ചുവെച്ചാണ് ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ പ്രചാരണം നടത്തുന്നത്.

kerala

‘മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു’, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകും: കെ.സുധാകരന്‍

ഗൾഫിൽ വെച്ചാണ് ഇപി, ബിജെപിയുമായി ചർച്ചനടത്തിയത് അദ്ദേഹം പറഞ്ഞു

Published

on

ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

kerala

ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം, തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം: വി ഡി സതീശൻ

ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി

Published

on

കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് നല്‍കി.

ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

 

Continue Reading

kerala

കുവൈത്ത് കെഎം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയൊരുക്കിയ വോട്ട് വിമാനം കരിപ്പൂരിലെത്തി

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം കോഴിക്കോടെത്തി. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് കോഴിക്കോട് ലാൻഡ് ചെയ്തത്.

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്.

കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്. കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു.

വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

Trending