Connect with us

More

പ്രമുഖരെ വേണമെന്ന ആവശ്യവുമായി മെസ്സി; ക്ലബ്ബ് വിടുമെന്ന ഭീഷണി

Published

on

ബാഴ്‌സലോണ: ഫുട്‌ബോള്‍ ലോകത്ത് കളിക്കാരുടെ കൂടുമാറ്റം കൊഴുക്കുന്നതിനിടെ ബാഴ്‌സലോണയെ പ്രതിരോധത്തിലാക്കി ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി. ബാഴ്‌സയില്‍ നിന്നും കളം മാറുമെന്ന സൂചനകളുമായി സൂപ്പര്‍ താരം രംഗത്തെത്തിയതായാണ് ഫുട്‌ബോള്‍ ലോകത്തെ പുതുയി വാര്‍ത്ത. ബാഴ്‌സയില്‍ നിന്ന് നെയ്മര്‍ കൂടുമാറിയതിന് പിന്നാലെ സൂപ്പര്‍ താരവും ബാഴ്‌സയെ വിട്ടുപോകാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡിനോട് ബാഴ്‌സ തോറ്റതോടെ ടീം മാനേജ്‌മെന്റിനു മുന്നില്‍ മെസി പുതിയ നിബന്ധനകള്‍ വെച്ചതായാണ് വിവരം. എയ്ഞ്ചല്‍ ഡി മരിയ, അന്റോയിന്‍ ഗ്രീസ്മാന്‍, പൗലോ ഡിബാല എന്നിവരിലൊരാളെ നെയ്മറിന്റെ സ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന് മെസി ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായി സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ആരെയെങ്കിലും ടീമിലെത്തിച്ചില്ലെങ്കില്‍ ടീം വിടുമെന്ന സൂചന മെസി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എയ്ഞ്ചല്‍ ഡി മരിയ, ഡിബാല എന്നിവരാണ് മെസിയുടെ ഫേവറിറ്റ്. ഇവരെ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഗ്രീസ്മാനെയെങ്കിലും എത്തിക്കണമെന്നാണ് മെസിയുടെ ആവശ്യം.
1503039322_15be4 1503039338_5e30d 1503039404_4e6f8അതേ സമയം മെസ്സിക്കായി ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും രംഗത്തുണ്ട്. ബാഴ്‌സയുമായുളള പുതിയ കരാറില്‍ മെസി ഒപ്പിടാത്തതാണ് സംശയങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ബാഴ്‌സയുമായി ഈ ജൂലൈയില്‍ ആഴ്ച്ചയില്‍ അഞ്ച് ലക്ഷം യൂറോ പ്രതിഫലത്തില്‍ അഞ്ച് വര്‍ഷത്തേയ്ക്ക് മെസി കരാര്‍ ഒപ്പിട്ടതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മെസി ഇതുവരെ ആ കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് ബാഴ്‌സലോണ വൈസ് പ്രസിഡന്റ് ജോര്‍ദി മെസ്‌ട്രോ സ്ഥിരീകരിച്ചതോടെയാണ് താരത്തിനായി ചെല്‍സിയും സിറ്റിയും വീണ്ടും ശ്രമം ആരംഭിച്ചത്.

‘ഞങ്ങളെല്ലാം അതിനായി കാത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ എല്ലാവരും യോജിപ്പില്‍ എത്തിയതുമാണ് എന്നാല്‍ ആ ഒപ്പ് മാത്രം മെസി ഇതുവരെ ഇട്ടിട്ടില്ല’ മെസ്‌ട്രോ പറയുന്നു. മെസ്സിയുടെ ജോലിഭാരമാണ് ഒപ്പിടാന്‍ സമയം ലഭിക്കാത്തതെന്നാണ് മെസ്‌ട്രോ നല്‍കുന്ന വിശദീകരണം. എല്ലാവരും ഇക്കാര്യം ഉറ്റ് നോക്കുകയാണെന്നും ബാഴ്‌സലോണ വൈസ് പ്രസിഡന്റ് പറയുന്നു.

അതെസമയം മാഞ്ചസ്റ്റര്‍ സിറ്റി ഉടമ ശൈഖ് മന്‍സൂറിന്റെ ട്വീറ്റും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഉടനുണ്ടാകും എന്നാണ് ശൈഖ് മന്‍സൂര്‍ അവകാശപ്പെടുന്നത്. ഇത് ലയണല്‍ മെസ്സിയെ ചുറ്റിപറ്റിയാണെന്ന ചര്‍ച്ച സജീവമാണ്. ഖത്തര്‍ ഉടമസ്ഥതയിലുളള പിഎസ്ജി റെക്കോര്‍ഡ് തുകയ്ക്ക് നെയ്മറെ സ്വന്തമാക്കിയത് നിലവില്‍ അവരുടെ ബദ്ധശത്രുക്കളായ യുഎഇയെ ചൊടിപ്പിച്ചിരിക്കുകയാണെന്നും അതിന് പകരമായാണ് മെസിയെ തന്നെ പണമെറിഞ്ഞ് പിടിക്കാന്‍ സിറ്റി ശ്രമിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മെസിയ്ക്ക് പിന്നാലെ ചെല്‍സിയും ഉണ്ടെന്ന വാര്‍ത്തകളും ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌കറിനെ വിറ്റ തുകയും കോസ്റ്റയെ വില്‍ക്കുന്ന തുകയും ചേര്‍ത്ത് മെസിയെ സ്വന്തം നിരയിലെത്തിക്കാമെന്നാണ് ചെല്‍സി കണക്ക് കൂട്ടുന്നത്. നേരത്തെ 222 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയിലേക്ക് കൂറുമാറിയത്.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending