Connect with us

kerala

ഫാസിസ്റ്റുകള്‍ ഭരണഘടനയെ ചെറുതായി കാണുന്നു : സാദിഖലി ശിഹാബ് തങ്ങള്‍

Published

on

കോഴിക്കോട് : ഫാസിസ്റ്റുകള്‍ ഭരണഘടനയെ ചെറുതായി കാണുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതി സാഹിബ് അക്കാദമിയ പാഠശാലയില്‍ ആദ്യ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയവരുടെ കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഭരണഘടനയെ ചെറുതായി കാണുന്ന ഫാസിസ്റ്റുകളെ രാജ്യം പരാജയപ്പെടുത്തും. അതിന് തെളിവാണ് കര്‍ണാടക. ഫാസിസത്തെ പരാജയപ്പെടുത്തിയ കര്‍ണാടകയിലെ ജനങ്ങള്‍ ഭരണഘടനയെയും മതേതതരത്വത്തെയും ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇന്ത്യന്‍ സമൂഹം ഉണരേണ്ട സമയത്ത് ഉണരും എന്നതിന്റെ തെളിവാണ് കര്‍ണാകയിലെ കോണ്‍ഗ്രസിന്റെ വിജയമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സാമാജ്യത്വത്തിന്റെ പകര്‍പ്പുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഇതിന് ഏറ്റവും നല്ല പാഠശാല ചരിത്രമാണ്. ചരിത്രത്തെ വീണ്ടെടുക്കുകയും അതില്‍ നിന്നും പാഠം ഉള്‍കൊള്ളുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മരണ വക്്ത്രത്തില്‍ പോലും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ താത്പര്യം കാണിച്ച ജ്ഞാനികളെ പോലെയാണ് യുവാക്കള്‍.

സീതി സാഹിബ് അക്കാദമിയ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ യൂത്ത് ലീഗിന്റെ നോളജ് ബാങ്ക് ആണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അധ്യക്ഷനായി. സീതി സാഹിബ് അക്കാദമിയ പാഠശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ എണ്ണൂറോളം പഠിതാക്കള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പുരോഗതയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ചും ഇന്ത്യന്‍ ഭരണഘടനയും വിവിധ രാഷ്ട്രീയ ചിന്താധാരകളെയും സംബന്ധിച്ച് പുതിയ തലമുറയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് പാഠശാല പകര്‍ന്നത്. ഇന്ത്യന്‍ ഭരണഘടന, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും നായകരും, ബഹുസ്വരത, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം, ഫാസിസം, മുന്നണി രാഷ്ട്രീയം, കേരളീയ നവോത്ഥനം, തീവ്രവാദത്തിന്റെ ഭവിഷ്യത്തുകള്‍, ജനാധിപത്യ ശാസ്ത്രീകരണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ സിലബസ്സിന്റെ ഭാഗമായിരുന്നു. പഞ്ചായത്ത് തലത്തില്‍ ആണ് പാഠശാല സംഘടിപ്പിച്ചത്.

മുസ്ലിം ലീഗ് സ്ഥാപക നേതാവും മുന്‍ സ്പീക്കറുമായ സീതി സാഹിബിന്റെ നാമത്തിലായി നടന്ന പാഠശാലയുടെ ആദ്യ ബാച്ചിന്റെ കോണ്‍വൊക്കേഷന്‍ ആണ് നടന്നത്. പാഠശാല ജില്ല തല കോർഡിനേറ്റർമാരിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച മലപ്പുറം ജില്ല കോർഡിനേറ്റർ എൻ. കെ അഫ്സൽ റഹ്‌മാൻ, കാസർഗോഡ് ജില്ല കോർഡിനേറ്റർ നൂറുദ്ദീൻ ബെളിഞ്ച എന്നിവരെ പരിപാടിയിൽ വെച്ച് അനുമോദിച്ചു. കോഴ്‌സ് പൂര്‍ത്തീകരിച്ച പഠിതാക്കള്‍ക്ക് പുറമേ സംസ്ഥാന കമ്മിറ്റി നല്‍കിയ നാല് റിഫ്രഷ്‌മെന്റ് കോഴ്‌സ്‌കളില്‍ പങ്കെടുത്ത ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും, പാഠശാലയുടെ ആറ് ക്ലാസ്സുകളും പൂര്‍ത്തീകരിച്ച വിവിധ തലങ്ങളിലെ ഒബ്‌സര്‍വര്‍മാര്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കി. ക്ലാസ്സ് പുൂര്‍ത്തീകരിച്ച പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളെ ആദരിക്കുകയും ചെയ്തു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷററും സീതി സാഹിബ് അക്കാദമിയ പാഠശാല സംസ്ഥാന കോര്‍ഡിനേറ്ററുമായ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ദേശിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്‌റഫലി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു. മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, പി.സി നസീര്‍, എം.പി നവാസ്, സി.എച്ച് ഫസല്‍, ശരീഫ് കുറ്റൂര്‍ സംബന്ധിച്ചു.

kerala

മലപ്പുറം കൊണ്ടോട്ടി അയ്യാടന്‍ മലയില്‍ വിള്ളല്‍; 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്‌

Published

on

മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തി. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലെ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തിയതെന്ന് ജിയോളജി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്ന് മലയില്‍ പരിശോധന നടത്തി അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടുണ്ട്.

മലയില്‍ പലയിടങ്ങളിലായി വലിയ രീതിയില്‍ വിള്ളലുണ്ട്. മുന്‍വര്‍ഷങ്ങളിലെല്ലാം മഴ ശക്തമാകുമ്പോള്‍ മാറ്റിപ്പാര്‍പ്പിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്‌

Continue Reading

kerala

റീല്‍സ് ചിത്രീകരിക്കുന്നതിനായി കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ചു; ആലപ്പുഴയില്‍ യുവാക്കള്‍ പിടിയില്‍

നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

Published

on

ആലപ്പുഴയില്‍ കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കളെ പൊലീസ് പിടികൂടി. ചേര്‍ത്തല പള്ളിപ്പുറത്തെ കുടിവെള്ള ടാങ്കിലാണ് റീല്‍സ് ചിത്രീകരിക്കുന്നതിനായി യുവാക്കള്‍ ഇറങ്ങിയത്. നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. ആയിരത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവര്‍ ഇറങ്ങി കുളിച്ചത്.

മുന്‍സിപ്പാലിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ ഇറങ്ങിയാണ് ഇവര്‍ കുളിച്ചത്. യുവാക്കളുടെ കുളിയോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. ഇന്ന് വൈകുന്നേരം മൂന്നരയോടുകൂടിയാണ് സംഭവം നടന്നത്. വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് കൂകി വിളിയും വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാര്‍ ഇവരെ ശ്രദ്ധിച്ചത്. തുടര്‍ന്നാണ് മൂന്ന് യുവാക്കള്‍ കുളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരാള്‍ വീഡിയോ ചിത്രീകരിക്കുകയും മറ്റ് രണ്ടു പേര്‍ വാട്ടര്‍ ടാങ്കിലേക്ക് ചാടുകയും ചെയ്യുകയുമായിരുന്നു.
നിലവില്‍ യുവാക്കള്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ തുടരുകയാണ്.

Continue Reading

kerala

മുല്ലപ്പെരിയര്‍ ഡാം നാളെ തുറക്കും

രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു.

Published

on

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയര്‍ ഡാം നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു.

Continue Reading

Trending