Connect with us

FOREIGN

യുക്രെയിന്‍- റഷ്യ യുദ്ധത്തിന് ഒരു വര്‍ഷം ; നഷ്ടം യുക്രെയിനും ലോകത്തിനും

പുട്ടിനെതിരെ രാജ്യത്തിനകത്ത് ഉയരുന്ന പ്രക്ഷോഭം വരും നാളുകളില്‍ അദ്ദേഹത്തെ താഴെയിറക്കുമെന്ന് വിശ്വസിക്കാനാണ് യുക്രെന്‍കാര്‍ക്ക് താല്‍പര്യം. അത് സാധ്യമായാല്‍തന്നെ ക്രിമിയ പോലുള്ള നിര്‍ണായക കേന്ദ്രങ്ങള്‍ ഇനി തിരിച്ചുപിടിക്കാന്‍ യുക്രെയിന് കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഏതായാലും പെട്ടെന്നൊരു പരിഹാരം അസാധ്യമാകുമെന്നുതന്നെയാണ് യുദ്ധവിദഗ്ധരുടെ വിലയിരുത്തല്‍.

Published

on

കെ.പി ജലീല്‍

2022 ഫെബ്രുവരി 21നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ യുക്രെയിന്റെ രണ്ട് പ്രവിശ്യകളായ ഡോണസ്‌കും ലുഹാന്‍സ്‌കും സ്വതന്ത്ര രാഷ്ട്രങ്ങളാണെന്ന് പ്രഖ്യാപിച്ചത്. 2014ല്‍ ക്രിമിയയും പിടിച്ചെടുത്ത റഷ്യയുടെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയനടപടിക്കെതിരെ പ്രതികരിക്കുന്നതിന് മുമ്പ് തന്നെ യുക്രെയിനിലേക്ക് സൈന്യത്തെ അയച്ചതായി പുട്ടിന്‍ പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യമായയുക്രെയിനെ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പുട്ടിന്‍ നേരത്തെതന്നെ പ്രതിഷേധം അറിയിച്ചിരുന്നതാണ്. യുക്രെയിനെ ആക്രമിക്കുക വഴി യൂറോപ്യന്‍ ശക്തികളെ പാഠം പഠിപ്പിക്കുകയാണ് പുട്ടിന്‍ ലക്ഷ്യമിട്ടത്, അമേരിക്കയെയും. അതുതന്നെയാണ് കഴിഞ്ഞ 365 ദിവസത്തിനിടെ സംഭവിച്ചതും. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെക്കാനാകാതെ യൂറോപ്പിലെ പല രാജ്യങ്ങളും വിഷമിക്കുമ്പോള്‍തന്നെയാണ് ആ രാജ്യങ്ങള്‍ ഇപ്പോള്‍ യുക്രെയിനെ സൈനികമായും സാമ്പത്തികമായും സഹായിക്കുന്നതും.

ഇക്കാലയളവില്‍ യുക്രെയിന്റെ ഗോതമ്പുശേഖരം കയറ്റുമതി ചെയ്യാനാകാതെ കിടന്നു. കോടിക്കണക്കിന് ഡോളറാണ് രാജ്യത്തിന് നഷ്ടമായത്. ഇതോടെ ഇന്ത്യയുടെ ഗോതമ്പിന് പ്രിയമേറി. പക്ഷേ ആവശ്യത്തിന് അത് തികയുന്നുമില്ല. ഇതോടെ സകലവസ്തുക്കള്‍ക്കും യൂറോപ്പില്‍ മിക്കയിടത്തും വിലവര്‍ധനയുണ്ടായി . യുക്രെയിന്‍ ജനതയുടെ പ്രയാസങ്ങള്‍ വിവരണാതീതവും. പല വന്‍നഗരങ്ങളും തരിപ്പണമായി. മരണസംഖ്യ ലക്ഷം പിന്നിട്ടു. എന്നിട്ടും ഒരു തലവന്റെ പിന്നില്‍ രാജ്യം ഒറ്റക്കെട്ടായി പിടിച്ചുനില്‍ക്കുകയാണ്. അതെ,വൊളോഡിമിര്‍ സെലന്‍സ്‌കി എന്ന ചെറുപ്പക്കാരന് പിന്നില്‍.


ഏതാനും നാളുകള്‍കൊണ്ട് തീരുമെന്ന ്കരുതിയ യുദ്ധമാണ് ഇന്ന് രാത്രിയോടെ രണ്ടാം വര്‍ഷത്തേക്ക് കടക്കുന്നത്. ഐക്യരാഷ്ട്രസഭക്ക് നോക്കിനില്‍ക്കുകയല്ലാതെ നിവൃത്തിയില്ലെന്നായി. അമേരിക്കക്കെതിരായി അടിയുറച്ചുനില്‍ക്കുന്ന ചൈനയുടെ താല്‍പര്യങ്ങളുംഈ യുദ്ധത്തില്‍കാണാം. റഷ്യക്ക് രഹസ്യമായി സഹായം ചെയ്യുകയാണ് ചൈന. അമേരിക്കയുടെ ആകാശത്ത് ഇതിനകം പ്രത്യക്ഷപ്പെട്ട ചൈനയുടെ ചാരവാഹനങ്ങള്‍ വെളിപ്പെടുത്തുന്നത് ചൈനയുടെയും റഷ്യയുടെയും കണ്ണുകളാണവയെന്നാണ്.
യുക്രെയിന്റെ തെക്ക്-വടക്കന്‍ പ്രദേശങ്ങളില്‍ യുക്രെയിന് ഇതിനകം കാര്യമായി പിടിച്ചുനില്‍ക്കാനായിട്ടില്ലെങ്കിലും തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേനയെ അടുപ്പിക്കാതിരിക്കാന്‍ സൈന്യത്തിന് കഴിഞ്ഞു. രാജ്യത്തെ ചെറുപ്പക്കാരെയെല്ലാം അണിനിരത്തിയാണ് സൈന്യത്തെസെലന്‍സ്‌കി സജ്ജമാക്കിയിരിക്കുന്നത്. എങ്കിലും യുദ്ധം എത്രകാലത്തേക്ക് തുടരുമെന്ന് പറയാനാവില്ല.


കാരണം ഇതൊരു യുദ്ധമല്ല, വിജയിക്കുന്നത് പെട്ടെന്ന് വേണ്ടെന്ന നിലപാടാണത്രെ പുട്ടിനുള്ളത.് ആഭ്യന്തരമായ ഭീഷണികളെ തടയാനും വിദേശശക്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും പുട്ടിന്‍ ലക്ഷ്യമിടുന്നു. നിരവധി സൈനികരെ റഷ്യക്ക് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഏകാധിപതിയായ പുട്ടിന് അതിലൊന്നും പ്രയാസമില്ല. അദ്ദേഹം ശാരീരികമായി അവശനാണെന്ന വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും അതെല്ലാം പാശ്ചാത്യമാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന തോന്നലും സജീവമാണ്.
സുമി, ഖാര്‍കീവ്, മരിയോപോള്‍, ഖേര്‍സണ്‍, ഒഡേസ എന്നിവിടങ്ങളിലാണ് റഷ്യയും യുക്രെയിനും കാര്യമായി പോരാടുന്നത്. തെക്കോട്ടേക്ക് കൂടുതല്‍ വരുന്നതിന് റഷ്യക്ക് തടസ്സമുണ്ട്. കടല്‍തന്നെയാണ് പ്രധാന തടസ്സം. അതോടൊപ്പം റഷ്യക്ക് കീവോ രാജ്യമോ പിടിക്കാന്‍ താല്‍പര്യമില്ലെന്ന പ്രചാരണവും വസ്തുതയാണ്. യുദ്ധം തുടര്‍ന്നുകൊണ്ട് യുക്രെയിനെ പാപ്പരാക്കുകയാണ് പുട്ടിന്റെ ഉന്നമെന്ന വ്യാഖ്യാനവും ശക്തമാണ്. അതേസമയം പുട്ടിനെതിരെ രാജ്യത്തിനകത്ത് ഉയരുന്ന പ്രക്ഷോഭം വരും നാളുകളില്‍ അദ്ദേഹത്തെ താഴെയിറക്കുമെന്ന് വിശ്വസിക്കാനാണ് യുക്രെന്‍കാര്‍ക്ക് താല്‍പര്യം. അത് സാധ്യമായാല്‍തന്നെ ക്രിമിയ പോലുള്ള നിര്‍ണായക കേന്ദ്രങ്ങള്‍ ഇനി തിരിച്ചുപിടിക്കാന്‍ യുക്രെയിന് കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഏതായാലും പെട്ടെന്നൊരു പരിഹാരം അസാധ്യമാകുമെന്നുതന്നെയാണ് യുദ്ധവിദഗ്ധരുടെ വിലയിരുത്തല്‍.


ചുരുക്കത്തില്‍, പുട്ടിന് യുദ്ധംതുടരണമെന്നത് എല്ലാംകൊണ്ടും ആവശ്യമാണെങ്കില്‍, സെലന്‍സ്‌കിക്ക് വേണ്ടത് രാജ്യത്തെ പ്രതിരോധിക്കലാണ്. എത്രകാലം ഇതില്‍ യൂറോപ്പിന് ഇടപെടാനാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയയുദ്ധം മൂന്നാമതൊരു ലോകയുദ്ധത്തിലേക്ക് നയിക്കുമോ എന്നാണ് പലരും നിരീക്ഷിക്കുന്നത്. രാസായുധം പ്രയോഗിക്കുമെന്ന ഭീഷണികളും ഇതിനിടെ ലോകത്തിന്റെ ഭീതി വര്‍ധിപ്പിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈജന്‍ യുക്രെയിനിലെത്തിയത് റഷ്യക്കെതിരെ സഹായം ഏതുവരെയും ആകുമെന്നതിന്റെ സൂചനയാണ്. എഫ് -16 യുദ്ധവിമാനങ്ങള്‍ വേണമെന്ന യുക്രെയിന്റെ ആവശ്യം ബൈഡന്‍ അംഗീകരിച്ചതുമില്ല. യൂറോപ്പില്‍ റഷ്യക്കെതിരെ വ്യോമനിരോധനമേഖല ഏര്‍പെടുത്തണമെന്ന സെലന്‍സ്‌കിയുടെ ആവശ്യം നാറ്റോ അംഗീകരിക്കാത്തതും യുക്രെയിനെ കൂടുതല്‍ വിഷമത്തിലാക്കുകയാണ്. അത് തങ്ങളുടെ രാജ്യക്കാരുടെതാല്‍പര്യങ്ങള്‍ക്ക് കൂടി എതിരാകുമെന്നാണ് അവരുടെ ന്യായം.
ലോകം മറ്റൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് കടക്കുമ്പോള്‍ യൂറോപ്പിനും റഷ്യക്കും ചൈനക്കും അമേരിക്കക്കും എല്ലാം അതിന്റെ പാപഭാരം പേറേണ്ടിവരും.പാക്കിസ്താനും ശ്രീലങ്കയും ബ്രിട്ടനുമെല്ലാം അതിന്റെ പാതയിലാണ്. ജി-20യിലെ നേതൃസ്ഥാനം വെച്ച് ഇന്ത്യയുടെ പങ്കെന്താകുമെന്ന ചിന്തക്കും പ്രസക്തിയുണ്ട്. ആണവകരാറില്‍നിന്ന് പി്ന്മാറുമെന്ന പുട്ടിന്റെ ഏറ്റവും പുതിയ പ്രഖ്യാപനും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ.

 

FOREIGN

മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടി വയോധികയായ ഒരുമ്മ

റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

Published

on

പ്രവാസിയായ മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടുകയാണ് വയോധികയായ ഒരുമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാൻ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട ശ്രമത്തിലാണ്.

നിറകണ്ണുകളോടെ, നെഞ്ചു പൊട്ടും വേദനയോടെ ഈ ഉമ്മ ആവശ്യപ്പെടുന്നത് തന്റെ മകൻ്റെ ജീവൻ മാത്രമാണ്. തൂക്കുകയറിൽ നിന്നെങ്കിലും രക്ഷപ്പെടുത്തണം. അതിന് സുമനസുകളുടെ സഹായം വേണം. ഫറോക്ക് സ്വദേശിയായ മച്ചിലകത്ത് അബ്ദു റഹീമാണ് വധശിക്ഷയും കാത്ത് റിയാദ് ജയിലിൽ കഴിയുന്നത്. 2006ലാണ് റഹിം ജയിലിലാകുന്നത്. നാട്ടിൽ റഹീമിനെ സഹായിക്കാൻ ഒരു കൂട്ടായ്മ രൂപീകരിച്ച് നിയമ യുദ്ധം നടത്തിയെങ്കിലും കേസ് മേൽ കോടതികളിലും പരാജയപ്പെട്ടു. റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

ഓട്ടോ ഡ്രൈവറായിരുന്ന അബ്ദു റഹീം 2006 നവംബർ 28 നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ അബ്ദുള്ള അബ്ദു റഹ്മാൻ ആൽ ശഹരിയുടെ ഭിന്ന ശേഷിയുള്ള മകൻ അനസ് ശഹ് രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ തട്ടി. ബോധരഹിതനായ കുട്ടി പിന്നീട് മരണത്തിന് കിഴടങ്ങി. എന്നാൽ കോടതി നിരപരാധിത്വം അംഗീകരിച്ചില്ല.

അനുരഞ്ജന നീക്കങ്ങളോട് പ്രതികരിക്കാതിരുന്ന കുടുംബം അവസാനം പതിനഞ്ച് മില്യൺ റിയാൽ മോചനദ്രവ്യമെന്ന ഉപാധിയോടെ മാപ്പ് നൽകാൻ തയാറാവുകയായിരുന്നു. ഈ വലിയ തുക കണ്ടെത്താൻ കളക്ഷൻ ആപ്പ് നിർമ്മിച്ചും ക്രൗഡ് ഫണ്ടിങ് നടത്തിയും അവസാന വട്ട ശ്രമത്തിലാണ് നിയമ സഹായ കൂട്ടായ്മ. പക്ഷേ ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത് ഒന്നര കോടിയോളം രൂപ മാത്രം. ഇനി റഹീമിന് മുന്നിലുള്ളത് ദിവസങ്ങൾ മാത്രം. പ്രതീക്ഷ, നിർണായക സമയത്ത് കരുണ വറ്റാത്ത സുമനസുകളിലും.

Continue Reading

FOREIGN

കുവൈത്ത് കെ.എം.സി.സി. മെഗാ ഇഫ്താർ മീറ്റ് മാർച്ച് 29 നു

Published

on

കുവൈത്ത് സിറ്റി :കുവൈത്ത് കെ.എം.സി.സി. മെഗാ ഇഫ്താർ മീറ്റ് അബ്ബാസിയ ഇന്റെഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ മാർച്ച് 29 (വെള്ളി) വൈകിട്ട് അഞ്ചു മണി മുതൽ നടക്കും.

കുവൈത്തിലെ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-വാണിജ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ സുബൈർ മൗലവി റമളാൻ ഉദ്ബോധന പ്രഭാഷണം നടത്തും.

ഫാമിലികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയ ഇഫ്താർ മീറ്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി കെ.എം.സി.സി. സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

Continue Reading

FOREIGN

റിയാദിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പയിന് ഉജ്ജ്വല തുടക്കം

റിയാദ് യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച യോഗം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.  

Published

on

റിയാദ്: വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് റിയാദിലെ പ്രവാസികൾക്കിടയിൽ  യുഡിഫ് നടത്തുന്ന പ്രചരണ ക്യാമ്പയിന് ഉജ്ജ്വല തുടക്കം. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെനൻഷനിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. റിയാദ് യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച യോഗം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള അതിപ്രധാനമായ തെരെഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. രാജ്യത്തിന്റെ ആത്മാവ് നിലനിൽക്കുന്നത് മതേതരത്വത്തിലും സൗഹാർദ്ധത്തിലുമാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം മതത്തിന്റെ പേരിൽ വിഭജിക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്. ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കളെ അന്വേഷണ ഏജൻസികളെ വെച്ച് ജയിലിലടക്കുന്ന സമീപനം ഭീരുത്വമാണ്. മതം മാനദണ്ഡമാക്കി പൗരത്വം നൽകുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഇലക്ട്രൽ ബോണ്ട്‌ വഴി കോടികൾ സാമ്പാദിച്ച ബിജെപി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാങ്ക് അകൗണ്ട് മരവിപ്പുകയും ഭീമമായ സംഖ്യ പിഴ ചുമത്തുകയും ചെയ്ത ജനാധിപത്യ വിരുദ്ധ നിലപാട് അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പല കേസുകളിലും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാട് അവർ തമ്മിലുള്ള നീക്കുപോക്കിന്റെ ഉദാഹരണങ്ങളാണ്. കോൺഗ്രസിനെ ദുർഭലപ്പെടുത്തി കേരളത്തിൽ തുടർച്ചയായി ഭരണം കരസ്ഥമാക്കാനുള്ള ദുഷിച്ച രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. ഈ അവസരവാദ നിലപാടിനെതിരെ കേരളീയ സമൂഹം വിധിയെഴുതുമെന്നും കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കുള്ള കർമ്മപദ്ധതികൾക്കും യോഗം അംഗീകാരം നൽകി. റിയാദിലെ വിവിധ ഏരിയകളിൽ കൺവെൻഷനുകൾ, ജില്ലാ യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ല കൺവെൻഷനുകൾ, പാർലിമെന്റ് മണ്ഡലം യോഗങ്ങൾ, ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് വിവിധ ഭാഷകളിൽ തയ്യാറാക്കിയ ലഖുലേഘകളുടെ വിതരണം. സോഷ്യൽ മീഡിയ പ്രചരണം, പ്രവാസികളുടെ താമസ സ്ഥലം സന്ദർശനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി രേഖ യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് ശങ്കർ അവതരിപ്പിച്ചു.
കേരളത്തിലെ ഇരുപത് യുഡിഎഫ് സ്ഥാനാർത്ഥികളുടെയും വോട്ടഭ്യർത്ഥിച്ചിട്ടുള്ള വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു.  സ്ഥാനാർത്ഥികളുടെ പോസ്റ്റർ ഉയർത്തി മുദ്രാവാക്യം വിളിച്ചതും പ്രവർത്തകർക്ക് ആവേശം നൽകി. യുഡിഎഫ് വൈസ് ചെയർമാൻ ഫൈസൽ ബാഹസൻ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.യുഡിഎഫ് മുന്നണി ഭാരവാഹികളായ കുഞ്ഞികുമ്പള, കെ കെ കോയാമുഹാജി, സലീം കളക്കര, ഉസ്മാൻ അലി പാലത്തിങ്ങൽ, റഷീദ് കൊളത്തറ, മുജീബ് ഉപ്പട, അസ്‌കർ കണ്ണൂർ, ഷാജി സോന, അബ്ദുറഹ്മാൻ ഫാറൂഖ്, അഡ്വ അനീർ ബാബു എന്നിവർ പ്രസംഗിച്ചു. യുഡിഎഫ് കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും, കെകെ തോമസ് നന്ദിയും പറഞ്ഞു.

Continue Reading

Trending