Culture
ലോകകപ്പ് റഫറിമാര്‍ക്കുള്ള ശില്‍പ്പശാല ഖത്തറില്‍; ഉപരോധ രാജ്യങ്ങളിലെ റഫറിമാരും പങ്കെടുക്കുന്നു

ദോഹ: ദോഹയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ ലോകകപ്പ് റഫറിമാര്‍ക്കുള്ള ശില്‍പ്പശാലയില്‍ ഉപരോധ രാജ്യങ്ങളിലെ റഫറിമാരും പങ്കെടുക്കുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന റഷ്യന്‍ ലോകകപ്പിന് തെരെഞ്ഞെടുക്കപ്പെട്ട റഫറിമാര്‍ക്കായാണ് ഫിഫ ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഫിഫയുടെ റഫറീസ് കമ്മിറ്റി തലവന്‍ പിയര്‍ലൂയിജി കോളിനയാണ് മേല്‍നോട്ടം വഹിക്കുന്നത്. ഖത്തര്‍ റഫറീസ് വകുപ്പ് തലവന്‍ ഹാനി ബല്ലാനും ഫിഫയുടെ അംഗീകാരമുള്ള രാജ്യാന്തര ലെക്ചര്‍മാരും പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 48 റഫറിമാര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.
ലോകകപ്പ് റഫറിമാര്‍ക്കായുള്ള രണ്ടാമത്തെ ശില്‍പശാലയാണ് ദോഹയില്‍ നടക്കുന്നത്. ശില്‍പശാല വെള്ളിയാഴ്ച അവസാനിക്കും.
ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സഊദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് രാജ്യങ്ങളുടെ പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നുണ്ടെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച അവസാനിച്ച ഫിഫ ടെക്‌നിക്കല്‍ ലെക്‌ചേഴ്‌സ് ശില്‍പശാല നടന്നിരുന്നു.
ഖത്തറിലുള്ള ഫിഫയുടെ ആത്മവിശ്വാസത്തിന്റെയും രണ്ടു കൂട്ടരും തമ്മിലുളള ശക്തമായ ബന്ധത്തിന്റെയും പ്രതിഫലനമാണ് പ്രധാനപ്പെട്ട സെഷനുകള്‍ക്കായി ഖത്തറിനെ തെരഞ്ഞെടുത്തതിലൂടെ വ്യക്തമാകുന്നത്.
രണ്ടാം സെഷനില്‍ വെച്ച് റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള റഫറിമാരുടെ അന്തിമ പട്ടികയും വീഡിയോ ഓഫീഷ്യല്‍സിന്റെ വിശദാംശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫെബ്രുവരി 12 മുതല്‍ 16വരെ നടക്കുന്ന മൂന്നാംസെഷനില്‍ 80 വനിതാ റഫറിമാര്‍ പങ്കെടുക്കും.
ഫ്രാന്‍സില്‍ 2019ല്‍ നടക്കുന്ന ഫിഫ വനിതാലോകകപ്പ് നിയന്ത്രിക്കുന്നത് ഇവരായിരിക്കും. ഫെബ്രുവരി 19 മുതല്‍ 22വരെ നടക്കുന്ന നാലാമത്തെ സെഷനില്‍ നൂറിലധികം പ്രഭാഷകര്‍ പങ്കെടുക്കും. ഈ റഫറീകോഴ്‌സുകള്‍ക്കുള്ള സാമ്പത്തികചെലവുകള്‍ ഫിഫ ഗവേണിങ് ബോഡിയായിരിക്കും വഹിക്കുക. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ലോജിസ്റ്റിക്കല്‍ പിന്തുണ ലഭ്യമാക്കും. ഫിഫയുടെ ചരിത്രത്തിലാദ്യമായാണ് ലോകകപ്പ് തനിച്ച് നടത്തുന്ന ഒരു രാജ്യത്ത് വളരെ കുറഞ്ഞ സമയകാലയളവില്‍ ഇത്രയധികം കോഴ്‌സുകള്‍ നടത്തുന്നതെന്ന് നജി അല്‍ജുവൈനി പറഞ്ഞു. ഫിഫ റഫറീസ് റിഫ്രഷര്‍ കോഴ്‌സോ ശില്‍പ്പശാലയോ ഖത്തറില്‍ ഇതാദ്യമായിട്ടല്ല നടക്കുന്നത്. 2014ല്‍ ബ്രസീല്‍ ലോകകപ്പിനോടനുബന്ധിച്ച് ഫിഫ പരിശീലനകോഴ്‌സിന് ഖത്തര്‍ ആതിഥ്യം വഹിച്ചിരുന്നു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
india2 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
മൂവാറ്റുപുഴയില്‍ വിവാഹച്ചടങ്ങില്‍ ഭക്ഷണം കഴിച്ച 150 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
-
india3 days ago
വിദ്വേഷ പ്രസംഗം; ഹൈക്കോടതി ജഡ്ജി എസ്.കെ യാദവിനെതിരെ അന്വേഷിക്കാന്‍ രാജ്യസഭ സമിതി രൂപീകരിച്ചേക്കും