Connect with us

india

രാജ്യാന്തര വിമാന സര്‍വീസുകള്‍ ഇനിയും വൈകും; ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി

ഡിസംബര്‍ 31 വരെയാണ് നീട്ടിയത്

Published

on

ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയത്.

കോവിഡ് വ്യാപനത്തിന്റെ തുടക്കമായ മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളാണ് വിലക്കിയത്. ഇതാണ് തുടര്‍ച്ചയായി നീട്ടി ഡിസംബര്‍ 31 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള സര്‍വീസുകള്‍ തുടരുമെന്ന് ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്ത് കുടുങ്ങിയവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവയ്ക്ക് ഇത് ബാധകമല്ല.

രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരികയാണ്. എന്നാല്‍ ശൈത്യകാലത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ അവസാനം വരെ നീട്ടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഇന്ത്യക്ക് നഷ്ടങ്ങളും ഉണ്ടായി’: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍

‘നഷ്ടങ്ങള്‍ പ്രധാനമല്ല, ഫലങ്ങളാണ്’

Published

on

ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഇന്ത്യക്ക് ചില യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ട് ‘പ്രൊഫഷണല്‍ സൈനിക സേനയെ തിരിച്ചടികളും നഷ്ടങ്ങളും ബാധിക്കില്ല’ എന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍ ചൊവ്വാഴ്ച പറഞ്ഞു. എന്നിരുന്നാലും, നഷ്ടങ്ങള്‍ പ്രധാനമല്ല, ഫലങ്ങളാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’വീഴ്ചകള്‍ ഉണ്ടായാലും മനോവീര്യം ഉയര്‍ന്ന നിലയിലായിരിക്കണം” എനിക്ക് തോന്നുന്നു, പ്രൊഫഷണല്‍ ശക്തികളെ പരാജയങ്ങളോ നഷ്ടങ്ങളോ ബാധിക്കില്ല; ഒരു യുദ്ധത്തില്‍, പ്രധാനം എന്താണ്, തിരിച്ചടികള്‍ ഉണ്ടായാലും ധാര്‍മ്മികത ഉയര്‍ന്നുനില്‍ക്കണം എന്നതാണ്. പൊരുത്തപ്പെടുത്തല്‍ ഒരു പ്രധാന ഘടകമാണ്. ഭയത്തില്‍, സാവിത്രിഭായ് ഫുലെ പൂനെ സര്‍വകലാശാല സംഘടിപ്പിച്ച ‘ഭാവിയിലെ യുദ്ധങ്ങളും യുദ്ധവും’ എന്ന വിഷയത്തില്‍ പ്രത്യേക പ്രഭാഷണം നടത്തുന്നതിനിടെ അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിലെയും പോക്കിലെയും ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിനിടെ ഇന്ത്യക്ക് ചില യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടെന്നും മെയ് 7 ന് തുടര്‍ന്നുള്ള തിരിച്ചടിയെന്നും ചൗഹാന്‍ അവകാശപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിന് ശേഷം വെടിനിര്‍ത്തലിന് മുമ്പ് അതിര്‍ത്തിക്കപ്പുറമുള്ള വ്യോമതാവളങ്ങളില്‍ വന്‍ നാശനഷ്ടം വരുത്താനുള്ള തന്ത്രങ്ങള്‍ സൈന്യം മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മെയ് 7 ന് എനിക്ക് പറയാന്‍ കഴിയുന്നത് പ്രാരംഭ ഘട്ടത്തില്‍ നഷ്ടങ്ങളായിരുന്നു,’ ജനറല്‍ ചൗഹാന്‍ പറഞ്ഞു. ‘അതിലുള്ള അപകടസാധ്യതകള്‍ അന്തര്‍ലീനമായിരുന്നു,’ ശക്തമായ പ്രസ്താവന നടത്തി, ‘പാകിസ്ഥാന് ഇന്ത്യയെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ദിയാക്കാന്‍ കഴിയില്ല,’ അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരവാദം അവസാനിപ്പിക്കണം. ‘രണ്ടു രാജ്യങ്ങളും (ഇന്ത്യയും പാകിസ്ഥാനും) വ്യത്യസ്ത തരത്തിലുള്ള കഴിവുകള്‍ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചിരുന്നു, അതിനാല്‍ ഇതില്‍ അന്തര്‍ലീനമായ ഒരു അപകടസാധ്യതയുണ്ട്. ഞങ്ങള്‍ നേടിയെടുത്ത കഴിവുകളൊന്നും യുദ്ധക്കളത്തില്‍ ഉണ്ടായിരുന്നില്ല. അതില്‍ എല്ലായ്‌പ്പോഴും അപകടസാധ്യതയുണ്ട്, പക്ഷേ അവര്‍ പറയുന്നതുപോലെ, അത്തരം റിസ്‌ക് എടുത്തില്ലെങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാനാവില്ല. ഞങ്ങള്‍ക്ക് ഒരു മികച്ച സംവിധാനമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ സംഭവിച്ചത് ‘ഈ ആധുനിക ലോകത്തിന് സ്വീകാര്യമല്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

‘കന്നഡയെ താഴ്ത്തിക്കെട്ടാൻ ഉദ്ദേശിച്ചിട്ടില്ല, പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു’; ഫിലിം ചേംബറിന് കമൽഹാസന്‍റെ കത്ത്

Published

on

ബെംഗളൂരു: കന്നഡ ഭാഷ തമിഴിൽ നിന്നുണ്ടായതാണെന്ന നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നു പറഞ്ഞ കോടതി നിങ്ങള്‍ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്നും ചോദിച്ചു. ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാമായിരുന്നു. എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്നും കമൽഹാസനോട് കോടതി ചോദിച്ചു.

‘‘നിങ്ങൾ കമൽഹാസനോ മറ്റാരെങ്കിലുമോ ആകാം, നിങ്ങൾക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താനാവില്ല. ഈ രാജ്യത്തെ വിഭജിക്കുന്നത് ഭാഷാടിസ്ഥാനത്തിലാണ്. ഒരു പൊതുപ്രവർത്തകന് അത്തരമൊരു പ്രസ്താവന നടത്താൻ കഴിയില്ല. അതുകൊണ്ട് എന്താണ് സംഭവിച്ചത്? അസ്വസ്ഥത, പൊരുത്തക്കേട്. കർണാടകയിലെ ജനങ്ങൾ ക്ഷമാപണം മാത്രമാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ നിങ്ങൾ സംരക്ഷണം തേടിയാണ് ഇവിടെ വന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ പ്രസ്താവന നടത്തിയത്?’’ – കോടതി ചോദിച്ചു.

ജലം, ഭൂമി, ഭാഷ ഇവ പൗരന്മാരുടെ വികാരമാണ്. അതിനാൽ ഒരാൾക്കും ഇത്തരം വികാരങ്ങളെ വ്രണപ്പെടുത്താൻ അവകാശമില്ല. നിങ്ങൾ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എന്തിനാണ് സിനിമ കർണാടകയിൽ പ്രദർശിപ്പിക്കണം എന്ന വാശി. കർണാടകയിൽനിന്നു കോടികൾ സമ്പാദിച്ചിട്ടുണ്ട്. ജനങ്ങളെ വേണ്ടെങ്കിൽ ആ പണവും ഒഴിവാക്കണം. കമൽഹാസൻ ഒരു സാധാരണ വ്യക്തിയല്ല. ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയല്ല ആവിഷ്കാര സ്വാതന്ത്ര്യം കാണിക്കേണ്ടതെന്നും കമൽ മാപ്പു പറയുന്നതാണ് ഉചിതമെന്നും എന്ന് ജസ്റ്റീസ് നാഗപ്രസന്ന നിരീക്ഷിച്ചു. തന്റെ പുതിയ സിനിമയായ തഗ് ലൈഫിന്റെ കർണാടകയിലെ റിലീസിനു അനുമതി തേടിയാണ് നടൻ കമൽഹാസൻ ഹൈക്കോടതിയെ സമീപിച്ചത്.
Continue Reading

india

പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി

പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്.

Published

on

തമിഴ്‌നാട് പൊള്ളാച്ചിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായി മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീണ്‍.

കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അഷ്വിക. രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കി പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമാവുകയായിരുന്നു.

Continue Reading

Trending