Connect with us

Culture

നാലുപതിറ്റാണ്ടോളം നുകര്‍ന്ന സ്നേഹാദരം ; സലാം മുസ്‌ലിയാര്‍ സലാം പറയുകയാണ് കൊച്ചിയങ്ങാടിയോട്

Published

on

നൗഷാദ് അണിയാരം
പാനൂർ

വിശുദ്ധ റമസാൻ വിടപറയാൻ ഒരുങ്ങവെ പെരുന്നാൾ തിരക്കിലലിഞ്ഞുചേരുകയാണ് നാടും നഗരവും. പവിത്രമാസം സലാം പറഞ്ഞ് മടങ്ങുമ്പോള്‍ ഹൃദയവേദനയോടെയാണ് വിശ്വാസി സമൂഹം യാത്രചൊല്ലുന്നത്. വ്രതാനുഷ്ടാനത്താലും രാത്രി നമസ്കാരങ്ങള്‍ കൊണ്ടും ഹൃദയ വിശുദ്ധി തീര്‍ത്ത മാസം. പുണ്യമാസം വിടപറയുമ്പോള്‍ തറാവീഹിന് നേതൃസ്ഥാനത്ത് നിന്ന് നാല് പതിറ്റാണ്ട് പിന്നിടുന്ന ഒരാളുണ്ട് ഇവിടെ, പുല്ലൂക്കര കൊച്ചിയങ്ങാടി മസ്ജിദുല്‍ ഖുറെെഷിയില്‍. മതപഠനം നല്‍കുകുക വഴി ഒരു ദേശത്തെ നേരിലേക്ക് നയിച്ച സലാം മുസ്‌ലിയാര്‍. ശ്രുതിമധുരമായി ഖുർആൻ പാരായണത്തിന്റെ തനിമ നഷ്ടപ്പെടാതെ തറാവീഹ് നമസ്കാരത്തിലേക്ക് ആരെയും ആകര്‍ഷിക്കുന്നതാണ് ശബ്ദ സൗകുമാര്യം.

കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഇദ്ദേഹം 42 വർഷമായി പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ മസ്ജിദുൽ ഖുറൈഷിയിലുണ്ട്. നമസ്കാര നേതൃത്വത്തോടൊപ്പം സമീപത്തെ നൂറുൽ ഇസ്‌ലാം ഹയർസെക്കന്ററി മദ്രസയിൽ പ്രധാനാധ്യാപകനുമാണിദ്ദേഹം. തലമുറകളെ മതപoനത്തിൻ്റെ ഉന്നത മൂല്യങ്ങളിലേക്ക് നയിച്ച ധന്യ ജീവിതം തീര്‍ക്കും നാടിന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍. കൊടുവള്ളി തലപ്പൽ മണ്ണപള്ളിയിൽ നിന്ന് എട്ട് വർഷത്തെ ദറസ് പഠനം പൂർത്തിയാക്കി 22-ാമത്തെ വയസിലാണ് കൂട്ടുകാരനൊപ്പം കൊച്ചിയങ്ങാടിയിൽ എത്തിയത്. പിന്നീട് നീണ്ട നാലുപതിറ്റാണ്ടിലേറെ സ്നേഹതണലിലായി സലാം മുസ്‌ലിയാര്‍.
കടവത്തൂരിൽ നിന്ന് പെരിങ്ങത്തൂരിലേക്ക് ബസ് സൗകര്യമില്ലാത്ത കാലത്ത് നാട്ടിലേക്ക് പോകുമ്പോൾ പെരിങ്ങത്തൂരിലേക്ക് നടന്നാണ് പോകാറ്. തിരിച്ചും അങ്ങിനെ തന്നെയായിരുന്നു യാത്ര.

ആദ്യകാലത്ത് കൊച്ചിയങ്ങാടി ചെറിയ ഒരു ബസാറായിരുന്നു. ചാത്തു വൈദ്യരുടെ വലിയ തറിമരുന്ന് കട, അണിയാരക്കാരൻ ബാവാച്ചിക്കയുടെ അനാദി കട, അപ്പക്കൂട്, ജോളി വാടക കട, എലിത്തോട് പാലത്തിന് സമീപം പുഴക്ക് അഭിമുഖമായി പാറ്റക്കുനി സ്രാമ്പി, പാലം കഴിഞ്ഞ ഉടനെ കടവത്തൂർ ഭാഗത്ത് മുസ്‌ലിം ലീഗ് നേതാവ് എ.സി കുഞ്ഞമ്മദ് ഹാജിയുടെ വലിയ പലഞ്ചരക്ക് കട അങ്ങിനെ എല്ലാംകൊണ്ടും ആളും ബഹളവും നിറഞ്ഞതായിരുന്നു കൊച്ചിയങ്ങാടി. കാലത്തിൻ്റെ കുത്തൊഴുക്കിൽ കൊച്ചിയങ്ങാടിയുടെ പഴയ പ്രതാപത്തിനും മങ്ങലേറ്റു. സലാം മുസ്‌ല്യാരുടെ ഓര്‍മയില്‍ തെളിഞ്ഞുനില്‍പ്പാണിന്നും സമ്പന്നമായൊരു കൊച്ചിയങ്ങാടിയുടെ ഭൂതകാലം. വലിപ്പചെറുപ്പമോ ജാതി-മത ഭേദമില്ലാതെ പ്രദേശത്തെ എല്ലാ വിഭാഗക്കാരില്‍ നിന്നും കലര്‍പ്പില്ലാത്ത സ്നേഹവും വലിയ ബഹുമാനവുമാണ് തനിക്ക് ലഭിച്ച് വരുന്ന തെന്ന് സലാം മുസല്യാർ നന്ദിയോടെ സ്മരിക്കുന്നു. ചെറിയ ആരോഗ്യ പ്രശ്നത്താല്‍ ഈ വർഷത്തോടെ കൊച്ചിയങ്ങാടിയോട് സലാം പറഞ്ഞ് നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ് സലാം മുസല്യാരും.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending