Connect with us

Culture

താലിബാന്‍ തടവിലെ ഭീകരത തുറന്ന് പറഞ്ഞ് ജോഷ്വ ബോയ്ല്‍

Published

on

ടൊറന്റോ: താലിബാന്‍ ബന്ദികളാക്കിയ യുഎസ്-കനേഡിയന്‍ ദമ്പതികള്‍ നേരിട്ടത് കൊടും ക്രൂരത. അഞ്ച് വര്‍ഷത്തെ തടവു ജീവിതത്തിന് ശേഷം തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് കനഡയില്‍ തിരിച്ചെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തടവില്‍ നേരിട്ട ക്രൂരതകള്‍ ജോഷ്വാ തുറന്നു പറഞ്ഞത്.

അമേരിക്കക്കാരിയായ ഭാര്യ കെയ്റ്റ്‌ലന്‍ കോള്‍മാനെ ഭീകരര്‍ ബലാത്സംഗത്തിനിരയാക്കിയതായും തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ഭീകരര്‍ കൊന്നു കളഞ്ഞതായും ബോയ്ല്‍ പറഞ്ഞു. 2012 ലാണ് ജോഷ്വയേയും കെയ്റ്റ്‌ലനേയും മൂന്ന് മക്കളേയും താലിബാനുമായി ബന്ധമുള്ള ഹഖാനി തീവ്രവാദികള്‍ ബന്ദികളാക്കുന്നത്. തട്ടിക്കൊണ്ടുപോകുമ്പോള്‍ കെയ്റ്റ്‌ലന്‍ ഗര്‍ഭിണിയായിരുന്നു.

ജനിച്ച കുഞ്ഞിനെ അവര്‍ പുറംലോകം പോലും കാണിക്കാതെ കൊന്നു കളയുകയായിരുന്നുവെന്നും ജോഷ്വ പറഞ്ഞു. ഭീകരര്‍ക്കിടയിലെ ഗാര്‍ഡാണ് ഭാര്യയെ ബലാത്സംഗം ചെയ്തതെന്നും ജോഷ്വ കൂട്ടിച്ചേര്‍ത്തു. ഏവരാലും അവഗണിക്കപ്പെട്ട് കഴിയുന്ന ലോകത്തെ തന്നെ ഏറ്റവും ചെറു ന്യൂനപക്ഷമായ ഗ്രാമവാസികളെ സഹായിക്കുന്നതിനാണ് തങ്ങള്‍ അഫ്ഗാനിസ്ഥാനിലെത്തിയതെന്ന് ജോഷ്വ പറയുന്നത്. താലിബാന്റെ നിയന്ത്രണത്തിലുള്ള മേഖലയായിരുന്നു അത്.

ഭീകരരുടെ പിടിയിലായ ശേഷം എന്‍ജിഒകളിലെ പ്രവര്‍ത്തകര്‍ക്കോ സര്‍ക്കാറിനോ പോലും തങ്ങളെ രക്ഷിക്കാന്‍ സാധിച്ചില്ല. ഹഖാനി തീവ്രവാദികള്‍ തന്റെ മുന്നില്‍ വെച്ച ഉപാധി അംഗീകരിക്കാത്തതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് തന്റെ പിഞ്ചു കുഞ്ഞിനെ കൊന്നതെന്നും അദ്ദേഹം പറയുന്നു.

തന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത സുരക്ഷാ ഗാര്‍ഡിന് തീവ്രവാദികളിലെ ഉന്നതരുടെ സഹായമുണ്ടായിരുന്നു. ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ അഫ്ഗാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതായും ജോഷ്വ കൂട്ടിച്ചേര്‍ത്തു. സമാന്തരങ്ങളില്ലാത്ത ഉറച്ച പിന്തുണയുള്ളതാണ് തന്റെ കുടുംബമെന്നു പറഞ്ഞ ജോഷ്വ അമേരിക്കയുടെ വിദേശ നയത്തിലുള്ള തന്റെ അസംപ്തൃപ്തിയും പ്രകടിപ്പിച്ചു.

ലോകത്ത് ഇപ്പോഴും സംഘടിതമായ അനീതി നടപ്പിലാകുന്നുണ്ടെന്നും ഇത് താന്‍ വിശ്വസിച്ചവരുടെ കൂടി വഞ്ചനയുടെ ഫലമാണെന്നും ജോഷ്വ പറയുന്നു. കുട്ടികളിലൊരാളുടെ ആരോഗ്യം ഏറെ മോശമാണ്. അവര്‍ക്ക് മികച്ച ഭക്ഷണം ലഭ്യമാക്കണം. കുടുംബം കെട്ടിപ്പടുക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും ജോഷ്വ പറയുന്നു. ബുധനാഴ്ചയാണ് ജോഷ്വയേയും കുടുംബത്തേയും പാക് സൈന്യം രക്ഷപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്താന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയിലാണ് ബന്ദികളെ മോചിപ്പിക്കാന്‍ സൈന്യം ആക്രമണം നടത്തിയത്. ഭീകരര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ സൈന്യം വെടിവെച്ച് തകര്‍ത്ത ശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ജോഷ്വായുടെ കുടുംബത്തിനുള്ള പിന്തുണ തുടരുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

ഏറെക്കാലമായി ബോയ്ല്‍ കുടുംബം കാത്തിരുന്ന സന്തോഷത്തിന്റെ ദിനങ്ങളോടൊപ്പം കനേഡിയന്‍ സര്‍ക്കാറും ചേരുന്നതായി സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പാകിസ്താന്‍ പൊതു ശത്രുക്കള്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവാണ് അമേരിക്ക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദികളില്‍ നിന്നും ജോഷ്വായുടെ കുടുംബത്തെ മോചിപ്പിച്ചതെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കരിയ്യ പറഞ്ഞു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending