Connect with us

india

മാധ്യമ സ്വാതന്ത്ര്യം; രാഹുൽ ഗാന്ധിക്ക് കത്തെഴുതി എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ

സർക്കാർ കൊണ്ട് വന്ന നിയമങ്ങൾ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് രാഹുൽ ഗാന്ധിക്കെഴുതിയ കത്തിൽ പറയുന്നു.

Published

on

 മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പാർലമെൻ്റിൽ സംസാരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ(ഇ.ജി.ഐ). മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ്  നീക്കം.
സർക്കാർ കൊണ്ട് വന്ന നിയമങ്ങൾ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് രാഹുൽ ഗാന്ധിക്കെഴുതിയ കത്തിൽ പറയുന്നു.
‘മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിയമ നിർമാണത്തിൽ വേണ്ടത്ര കൂടിയാലോചനകൾ നടന്നിട്ടില്ല. നിയമങ്ങളുടെ കരട് തയ്യാറാക്കുന്നതിലും പാസാക്കുന്നതിലും വ്യക്തമായ അഭിപ്രായം തേടാതെയാണ് ഗവൺമെൻ്റ് നടപടിയെടുത്തത്,’ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പറഞ്ഞു.
ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്‌ട് (2023), ബ്രോഡ്‌കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബിൽ (2023), പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് ആനുകാലിക നിയമം (2023), ഐ.ടി റൂൾസ് 2021 എന്നിവ ഉൾപ്പെടെയുള്ള നിയമനിർമാണ നടപടികളെക്കുറിച്ച് കത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ മാധ്യമങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന ഈ പ്രശ്നങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കണമെന്നും ആവശ്യമായ ഭേദഗതികൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ‘ഒരു ജനാധിപത്യ രാജ്യത്ത് സ്വതന്ത്രമായ മാധ്യമപ്രവർത്തനം സുപ്രധാനമാണെന്ന് ഞങ്ങൾ
വിശ്വസിക്കുന്നു.
എന്നാൽ ഇന്നത്തെ അവസ്ഥയിൽ മാധ്യമ സ്വാതന്ത്ര്യവും വിവരാവകാശവും സംരക്ഷിക്കുന്നതിന് നിയമനിർമ്മാണ നടപടികൾ പുനഃപരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്,’ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പറഞ്ഞു.
നിയമാനുസൃതമായ പത്രപ്രവർത്തനം നിയമങ്ങളിലൂടെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം; നിരവധി പേര്‍ മരിച്ചതായി സൂചന

ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

Published

on

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചോസ്തി മേഖലയിലും ഗാണ്ടര്‍ബാള്‍ മേഖലയിലുമാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Continue Reading

india

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചെന്ന് വിധിയെഴുതിയവര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി

പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പ്രകടനം

Published

on

ബീഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത്‌വിട്ട കരട് വോട്ടര്‍പട്ടികയില്‍ മരണപ്പെട്ടതായി രേഖപ്പെടുത്തിയ ഏഴ് വോട്ടര്‍മാര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി. ജീവിതത്തിലെ ഒരു അമൂല്യ അനുഭവം എന്ന് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ മണ്ഡലത്തില്‍ ഇത്തരത്തില്‍ നിരവധി ആളുകള്‍ മരിച്ചുവെന്ന് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ബീഹാറിലെ ഒരു പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ 50 പേരുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബിജെപി നടത്തിയ വോട്ട് കൊള്ള ബീഹാറിലും നടത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

Continue Reading

india

അദ്ദേഹത്തിന്റേത് തമിഴ്‌നാടിനും തമിഴിനും എതിരായ നിലപാട്; തമിഴ്‌നാട് ഗവര്‍ണറില്‍ നിന്ന് ഡോക്ടറേറ്റ് വാങ്ങാന്‍ വിസമ്മതിച്ച് വിദ്യാര്‍ത്ഥിനി

കഴിഞ്ഞ ദിവസം തമിഴ്‌നാട് മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയിലെ ബിരുദാനചടങ്ങില്‍ വെച്ചാണ് സംഭവം.

Published

on

ബിരുദാനചടങ്ങില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയില്‍ നിന്നും ഡോക്ടറേറ്റ് വാങ്ങാന്‍ വിസമ്മതിച്ച് ഗവേഷക വിദ്യാര്‍ത്ഥി ജീന്‍ ജോസഫ്. ഗവര്‍ണര്‍ തമിഴ്‌നാടിനും തമിഴിനും എതിരായത് കൊണ്ടാണ് വിസമ്മതിച്ചതെന്ന് ജീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം തമിഴ്‌നാട് മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയിലെ ബിരുദാനചടങ്ങില്‍ വെച്ചാണ് സംഭവം. ബിരുദം ഗവര്‍ണറുടെ കയ്യില്‍ നിന്ന് സ്വീകരിക്കാതെ വിദ്യാര്‍ത്ഥി വൈസ് ചാന്‍സലറില്‍ നിന്ന് ഏറ്റുവാങ്ങുകയായിരുന്നു.

Continue Reading

Trending