More
ഗെയില്‍: പൊലീസ് വേട്ട തുടരുന്നു; 33 പേര്‍ റിമാന്റില്‍, വീടുകളിലും അതിക്രമം

കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തെ മുക്കം എരഞ്ഞിമാവില്‍ അടിച്ചമര്‍ത്തിയ പൊലീസ് തുടര്‍ച്ചയായ രണ്ടാം ദിനവും പൊലീസ് വേട്ട തുടര്‍ന്നു. വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ പൊലീസ് നിരപരാധികളെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കോഴിക്കോട്ട് 21ഉം മഞ്ചേരിയില്‍ 12ഉം ഉള്‍പ്പെടെ 33 പേരെയാണ് റിമാന്റ് ചെയ്തത്. ഇന്ന്
പതിനൊന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ ഗെയില്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തി പുനഃരാരംഭിച്ചു. ഒരു വിഭാഗം സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിന്റെ പേരില്‍ കണ്ണില്‍ കണ്ടവരെയെല്ലാം അടിച്ചോടിക്കുകയായിരുന്നു. നിരവധി വാഹനങ്ങളും പോലീസ് തകര്‍ത്തു. രാവിലെ എട്ടു മണി മുതല്‍ തന്നെ സമരക്കാര്‍ കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയില്‍ കറുത്തപറമ്പ് മുതല്‍ വാലില്ലാപുഴ വരെയുള്ള എട്ടു കിലോമീറ്റര്‍ റോഡില്‍ പത്തോളം സ്ഥലങ്ങളില്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ടും മരങ്ങള്‍ കൂട്ടിയിട്ടും കത്തിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചു.
10 മണിയോടെ സ്ഥലത്തെത്തിയ പൊലീസ് തടസ്സം നീക്കിയെങ്കിലും വൈകാതെ സമരക്കാര്‍ വീണ്ടും ഗതാഗത തടസ്സം സൃഷ്ടിച്ചു. അതിനിടെ വലിയപറമ്പില്‍ പൊലീസും സമരക്കാരും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടി. പോലീസ് കണ്ണില്‍ കണ്ടവര്‍ക്ക് നേരെയെല്ലാം ആക്രമണം അഴിച്ചുവിട്ടു. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്ത നിരവധി ചെറുപ്പക്കാര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റു. കേസ്സ് ഭയന്ന് ഇതിലേറെ പേരും ചികിത്സ പോലും തേടിയില്ല.
കണ്ണില്‍ കണ്ടവരെ മാത്രമല്ല വീടുകളിലും വാടക കെട്ടിടങ്ങളിലുമെല്ലാം അതിക്രമിച്ചു കയറിയും നൂറുകണക്കിനാളുകളെ ബലമായി പിടിച്ചു കൊണ്ടുപോയി. സ്ത്രീകളും കുട്ടികളും വാതിലടച്ച് പുറത്തിറങ്ങാന്‍ ധൈര്യപ്പെടാതെ അകത്തളങ്ങളില്‍ കഴിയുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. വീട്ടുകാര്‍ മക്കളെ പുറത്ത് വിടാന്‍ ധൈര്യപ്പെടുന്നില്ല. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയവരും മുടി മുറിക്കാന്‍ പോയവരും ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരുമെല്ലാം പൊലീസ് പിടിയിലായവരിലുണ്ട്.
പരീക്ഷക്ക് സലാമിന്റെ നബീല്‍ ഉള്‍പ്പെടെ നിരപരാധികളായ പലരെയും പൊലീസ് പിടിച്ചുകൊണ്ടുപോയതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. സമരക്കാര്‍ ഓടിക്കയറിയതായി ആരോപിച്ച് ആദം പടി യു.എ മുനീറിന്റെ വീട്ടിലാണ് പോലീസ് അതിക്രമിച്ച് കയറി, അകത്ത് നിന്ന് കുറ്റിയിട്ട വാതില്‍ ചവിട്ടിപൊളിക്കാന്‍ പൊലീസ് ശ്രമിച്ചു. മുനീറിന്റെ സഹോദരന്റെ മകന്‍ വിദ്യാര്‍ത്ഥിയായ നബീലിനെ പിടിച്ച് കൊണ്ട് പോവുകയും ജനല്‍ചില്ലുകള്‍ ലാത്തി കൊണ്ടടിച്ച് തകര്‍ക്കുകയും ചെയ്തു. ഈ സമയം തന്റെ മകനാണെന്ന് പറഞ്ഞ് പിതാവ് സലാം പോലീസിനോട് പറഞ്ഞിട്ടും മകനെ വിട്ടു നല്‍കാന്‍ തയ്യാറായില്ല. പൊലീസ് അതിക്രമത്തില്‍ ഭയന്ന് വിറച്ചതായി മുനീറിന്റെ ഭാര്യ പറഞ്ഞു.
നെല്ലിക്കാപറമ്പിലും വലിയപറമ്പിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പൊലീസ് വീട്ടില്‍ കയറിയതായി പരാതിയുണ്ട്. പലര്‍ക്കെതിരെയും വൈകാരികമായാണ് പൊലീസ് പെരുമാറിയത്. ഒരു മാസത്തിലധികമായി നടന്നു വരുന്ന ഗെയില്‍ വിരുദ്ധ സമരങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പ്രവൃത്തികളാണ് ജനകീയ ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ പുനരാരംഭിച്ചത് പ്രകോപനപമാണെന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപണം. പന്നിക്കോട് പൂവാട്ട് ഭാഗത്താണ് വന്‍ പൊലീസ് സാന്നിധ്യത്തില്‍ ഇന്നലെ പ്രവൃത്തി നടക്കുന്നത്.
അതിനിടെ, പ്രതിഷേധം കത്തുന്നതിനിടെ ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ 15 ദിവസത്തിനകം നഷ്ടപരിഹാരം സംബന്ധിച്ച ചെക്ക് നല്‍കുമെന്ന് ഗെയില്‍ അധികൃതര്‍ പറഞ്ഞു. ആധാരത്തിന്റെ കോപ്പി, നികുതി ചീട്ടിന്റെ കോപ്പി, തിരിച്ചറിയല്‍ രേഖയുടെ കോപ്പി, കൈവശ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ എന്നിവയാണ് ഹാജരാകേണ്ടത്. ഭൂമിയുടെ ആധാര വിലയുടെ 50 ശതമാനമാണ് നഷ്ടപരിഹാരമായി നല്‍കുക. പക്ഷെ, ഇപ്പോഴുള്ളത് 2014ലെ ഫെയര്‍ വാല്യു ആണ്.
ഭൂമി വില സംബന്ധിച്ച് വാല്യു പുനര്‍ ക്രമീകരിക്കുന്നതിന് കലക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയൊന്നു മുണ്ടായിട്ടില്ലെന്ന് ഗെയില്‍ അധികൃതരും പറയുന്നു. പൊലീസ് നടപടിയിലും അതിക്രമത്തിലും പ്രതിഷേധിച്ച് ഗെയില്‍ വിക്ടിംസ് ഫോറവും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാട് ഒന്നാകെ ഏറ്റെടുത്തതോടെ പരിപൂര്‍ണ്ണമായി.
കുഞ്ഞാലിക്കുട്ടിയും സുധീരനും നാളെ എരഞ്ഞിമാവിലെത്തും
കോഴിക്കോട്: മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഇന്ന് ഗെയില്‍ വിരുദ്ധ സമരത്തിന്റെ കേന്ദ്രഭൂമിയായ എരഞ്ഞിമാവിലെത്തും. രാവിലെ 10.30ന് എത്തുന്ന നേതാക്കള്‍ ഗെയില്‍ ഇരകളെയും പൊലീസ് അതിക്രമത്തിന് ഇരയായവരെയും സന്ദര്‍ശിക്കും.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.
kerala
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
നാണംകെട്ട വഴിയിലൂടെ എം പിയാവുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വ്യാജ വോട്ട് ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. നാണംകെട്ട വഴിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്ന് കെ സുധാകരന്‍ സുരേഷ് ഗോപിയെ കപറഞ്ഞു. ‘കള്ളവോട്ട് ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും നേരത്തെയുണ്ട്. പക്ഷെ പരിമിതിയുണ്ട്. പൂട്ടിയിട്ട വീട്ടില്‍ വരെ വോട്ട് ചേര്‍ത്തിരിക്കുകയാണ്. എന്ത് ജനാധിപത്യമാണിത്. കള്ളവോട്ട് ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഭരണകക്ഷി മനസ്സുകൊണ്ട് ഏറ്റെടുക്കേണ്ടി വരികയാണ്. നിഷേധിക്കാന്‍ സാധിക്കുന്നില്ല അവര്‍ക്ക്’, കെ സുധാകരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് നെഞ്ചത്ത് കൈവെച്ചു പറയാന്‍ ഏതെങ്കിലും ബിജെപി നേതാവിന് സാധിക്കുന്നുണ്ടോ? കള്ളവോട്ടിൻ്റെ ഭാഗികമായ രക്തസാക്ഷിയായിരുന്നു താനെന്നും കെ സുധാകരൻ പറഞ്ഞു. 1991 ലെ എടക്കാട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയായിരുന്നു കെപിസിസി മുന്‍ അധ്യക്ഷൻ്റെ പരാമര്‍ശം. തെളിവ് സഹിതം ആക്ഷേപം ഉന്നയിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വലിയ മനസ്സിൻ്റെ ഉടമസ്ഥനാകാന്‍ സുരേഷ് ഗോപിക്ക് സാധിക്കണം. നാണംകെട്ട വഴിയിലൂടെ എം പിയാവുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു. പുറത്ത് നിന്നുള്ള ഒരാള്‍ക്ക് തൃശ്ശൂരില്‍ ഇത്രയേറെ വോട്ട് കിട്ടുന്നത് അസാധ്യമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും രംഗത്തെത്തിയിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ ഇവരുടെ പേരുകളില്ല.
kerala
കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം ∙ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തിരക്കേറിയ റോഡിലൂടെ യുവാവ് ഡ്രൈവിങ് പരിശീലനം നടത്തുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രോഗിയടക്കം 5 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. കാര്‍ ഓടിച്ച വട്ടിയൂര്‍ക്കാവ് വലിയവിള സ്വദേശി എ.കെ. വിഷ്ണുനാഥിന്റെ (25) ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി.
ഞായറാഴ്ച ഉച്ചയ്ക്കു 12.15ന് ജനറല്‍ ആശുപത്രി കവാടത്തോടു ചേര്‍ന്നുള്ള ഫുട്പാത്തിലായിരുന്നു അപകടം. പേട്ട-പാറ്റൂര്‍ റോഡിലൂടെ ജനറല്‍ ആശുപത്രി ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന കാര്‍ നടപ്പാതയിലെ ഇരുമ്പ് വേലിയും തകര്‍ത്തിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ കൊല്ലം ശാസ്താംകോട്ട സ്വദേശിയും ഈഞ്ചയ്ക്കല്‍ എസ്പി ഫോര്‍ട്ട് ആശുപത്രിയിലെ ഹൗസ്‌കീപ്പിങ് വിഭാഗം ജീവനക്കാരനുമായ ആഞ്ജനേയന്‍ (38), സുഹൃത്തും മുട്ടത്തറ സ്വദേശിയുമായ ശിവപ്രിയ (32), ജനറല്‍ ആശുപത്രി ജംക്ഷന്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ കരകുളം സ്വദേശി ഷാഫി (42), കണ്ണമ്മൂല സ്വദേശി സുരേന്ദ്രന്‍ (46) എന്നിവരെ മെഡിക്കല്‍കോളജ് ആശുപത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഷാഫിയുടെയും ശിവപ്രിയയുടെയും നില അതീവഗുരുതരമാണ്.
ബ്രേക്കിനു പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിനു കാരണമായതെന്നും കാറിനു സാങ്കേതിക തകരാര്‍ ഇല്ലെന്നും വാഹനം പരിശോധിച്ച ആര്‍ടിഒ അജിത്കുമാര്‍ പറഞ്ഞിരുന്നു. 2019ല്‍ ലൈസന്‍സ് എടുത്ത വിഷ്ണുനാഥിനു വേണ്ടത്ര ഡ്രൈവിങ് വൈദഗ്ധ്യമില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മാവനൊപ്പമാണ് വിഷ്ണുനാഥ് ഡ്രൈവിങ് പരിശീലനം നടത്തിയത്.
-
india3 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍
-
kerala3 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
india3 days ago
ചെന്നൈ സൂപ്പര്‍ കിങ്സ് വിടാനൊരുങ്ങി അശ്വിന്
-
kerala2 days ago
ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍
-
kerala2 days ago
നിമിഷപ്രിയക്കേസ്; വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം: തലാലിന്റെ സഹോദരന്‍
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില്‍ മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു