Connect with us

More

ഗെയില്‍: പൊലീസ് വേട്ട തുടരുന്നു; 33 പേര്‍ റിമാന്റില്‍, വീടുകളിലും അതിക്രമം

Published

on

കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തെ മുക്കം എരഞ്ഞിമാവില്‍ അടിച്ചമര്‍ത്തിയ പൊലീസ് തുടര്‍ച്ചയായ രണ്ടാം ദിനവും പൊലീസ് വേട്ട തുടര്‍ന്നു. വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ പൊലീസ് നിരപരാധികളെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കോഴിക്കോട്ട് 21ഉം മഞ്ചേരിയില്‍ 12ഉം ഉള്‍പ്പെടെ 33 പേരെയാണ് റിമാന്റ് ചെയ്തത്.  ഇന്ന്
പതിനൊന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ ഗെയില്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തി പുനഃരാരംഭിച്ചു. ഒരു വിഭാഗം സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിന്റെ പേരില്‍ കണ്ണില്‍ കണ്ടവരെയെല്ലാം അടിച്ചോടിക്കുകയായിരുന്നു. നിരവധി വാഹനങ്ങളും പോലീസ് തകര്‍ത്തു.  രാവിലെ എട്ടു മണി മുതല്‍ തന്നെ സമരക്കാര്‍ കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയില്‍ കറുത്തപറമ്പ് മുതല്‍ വാലില്ലാപുഴ വരെയുള്ള എട്ടു കിലോമീറ്റര്‍ റോഡില്‍ പത്തോളം സ്ഥലങ്ങളില്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ടും മരങ്ങള്‍ കൂട്ടിയിട്ടും കത്തിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചു.

10 മണിയോടെ സ്ഥലത്തെത്തിയ പൊലീസ് തടസ്സം നീക്കിയെങ്കിലും വൈകാതെ സമരക്കാര്‍ വീണ്ടും ഗതാഗത തടസ്സം സൃഷ്ടിച്ചു. അതിനിടെ വലിയപറമ്പില്‍ പൊലീസും സമരക്കാരും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടി. പോലീസ് കണ്ണില്‍ കണ്ടവര്‍ക്ക് നേരെയെല്ലാം ആക്രമണം അഴിച്ചുവിട്ടു. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്ത നിരവധി ചെറുപ്പക്കാര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റു. കേസ്സ് ഭയന്ന് ഇതിലേറെ പേരും ചികിത്സ പോലും തേടിയില്ല.

കണ്ണില്‍ കണ്ടവരെ മാത്രമല്ല വീടുകളിലും വാടക കെട്ടിടങ്ങളിലുമെല്ലാം അതിക്രമിച്ചു കയറിയും നൂറുകണക്കിനാളുകളെ ബലമായി പിടിച്ചു കൊണ്ടുപോയി. സ്ത്രീകളും കുട്ടികളും വാതിലടച്ച് പുറത്തിറങ്ങാന്‍ ധൈര്യപ്പെടാതെ അകത്തളങ്ങളില്‍ കഴിയുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. വീട്ടുകാര്‍ മക്കളെ പുറത്ത് വിടാന്‍ ധൈര്യപ്പെടുന്നില്ല. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയവരും മുടി മുറിക്കാന്‍ പോയവരും ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരുമെല്ലാം പൊലീസ് പിടിയിലായവരിലുണ്ട്.

പരീക്ഷക്ക് സലാമിന്റെ നബീല്‍ ഉള്‍പ്പെടെ നിരപരാധികളായ പലരെയും പൊലീസ് പിടിച്ചുകൊണ്ടുപോയതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. സമരക്കാര്‍ ഓടിക്കയറിയതായി ആരോപിച്ച് ആദം പടി യു.എ മുനീറിന്റെ വീട്ടിലാണ് പോലീസ് അതിക്രമിച്ച് കയറി, അകത്ത് നിന്ന് കുറ്റിയിട്ട വാതില്‍ ചവിട്ടിപൊളിക്കാന്‍ പൊലീസ് ശ്രമിച്ചു. മുനീറിന്റെ സഹോദരന്റെ മകന്‍ വിദ്യാര്‍ത്ഥിയായ നബീലിനെ പിടിച്ച് കൊണ്ട് പോവുകയും ജനല്‍ചില്ലുകള്‍ ലാത്തി കൊണ്ടടിച്ച് തകര്‍ക്കുകയും ചെയ്തു. ഈ സമയം തന്റെ മകനാണെന്ന് പറഞ്ഞ് പിതാവ് സലാം പോലീസിനോട് പറഞ്ഞിട്ടും മകനെ വിട്ടു നല്‍കാന്‍ തയ്യാറായില്ല. പൊലീസ് അതിക്രമത്തില്‍ ഭയന്ന് വിറച്ചതായി മുനീറിന്റെ ഭാര്യ പറഞ്ഞു.

നെല്ലിക്കാപറമ്പിലും വലിയപറമ്പിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പൊലീസ് വീട്ടില്‍ കയറിയതായി പരാതിയുണ്ട്. പലര്‍ക്കെതിരെയും വൈകാരികമായാണ് പൊലീസ് പെരുമാറിയത്. ഒരു മാസത്തിലധികമായി നടന്നു വരുന്ന ഗെയില്‍ വിരുദ്ധ സമരങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പ്രവൃത്തികളാണ് ജനകീയ ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ പുനരാരംഭിച്ചത് പ്രകോപനപമാണെന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപണം. പന്നിക്കോട് പൂവാട്ട് ഭാഗത്താണ് വന്‍ പൊലീസ് സാന്നിധ്യത്തില്‍ ഇന്നലെ പ്രവൃത്തി നടക്കുന്നത്.
അതിനിടെ, പ്രതിഷേധം കത്തുന്നതിനിടെ ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ 15 ദിവസത്തിനകം നഷ്ടപരിഹാരം സംബന്ധിച്ച ചെക്ക് നല്‍കുമെന്ന് ഗെയില്‍ അധികൃതര്‍ പറഞ്ഞു. ആധാരത്തിന്റെ കോപ്പി, നികുതി ചീട്ടിന്റെ കോപ്പി, തിരിച്ചറിയല്‍ രേഖയുടെ കോപ്പി, കൈവശ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ എന്നിവയാണ് ഹാജരാകേണ്ടത്. ഭൂമിയുടെ ആധാര വിലയുടെ 50 ശതമാനമാണ് നഷ്ടപരിഹാരമായി നല്‍കുക. പക്ഷെ, ഇപ്പോഴുള്ളത് 2014ലെ ഫെയര്‍ വാല്യു ആണ്.

ഭൂമി വില സംബന്ധിച്ച് വാല്യു പുനര്‍ ക്രമീകരിക്കുന്നതിന് കലക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയൊന്നു മുണ്ടായിട്ടില്ലെന്ന് ഗെയില്‍ അധികൃതരും പറയുന്നു. പൊലീസ് നടപടിയിലും അതിക്രമത്തിലും പ്രതിഷേധിച്ച് ഗെയില്‍ വിക്ടിംസ് ഫോറവും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാട് ഒന്നാകെ ഏറ്റെടുത്തതോടെ പരിപൂര്‍ണ്ണമായി.

കുഞ്ഞാലിക്കുട്ടിയും സുധീരനും നാളെ എരഞ്ഞിമാവിലെത്തും

കോഴിക്കോട്: മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഇന്ന് ഗെയില്‍ വിരുദ്ധ സമരത്തിന്റെ കേന്ദ്രഭൂമിയായ എരഞ്ഞിമാവിലെത്തും. രാവിലെ 10.30ന് എത്തുന്ന നേതാക്കള്‍ ഗെയില്‍ ഇരകളെയും പൊലീസ് അതിക്രമത്തിന് ഇരയായവരെയും സന്ദര്‍ശിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

kerala

പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍

നാളെയാണ് ശിക്ഷാവിധി

Published

on

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.

2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.

Continue Reading

kerala

താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

Continue Reading

Trending