Connect with us

kerala

ഉപജില്ലയിലും ജില്ലയിലും തഴയപ്പെട്ട ഗരിമയ്ക്ക് ലഭിച്ചത് പൊരുതി നേടിയ വിജയം

ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകന്റെ ജീവിതകഥ കഥാ പ്രസംഗ മത്സരത്തില്‍ അവതരിപ്പിച്ചാണ് ഗരിമ മനോജ് വെന്നിക്കൊടി പാറിച്ചത്.

Published

on

ഉപജില്ലയിലും ജില്ലയിലും തഴയപ്പെട്ട പെണ്‍കുട്ടി നിയമയുദ്ധത്തിലൂടെ സംസ്ഥാന കലോത്സവ വേദിയിലെത്തുകയും വീറുറ്റ പോരാട്ടത്തിന്റെ കഥ പറഞ്ഞ് എ.ഗ്രേഡിന്റെ തുഞ്ചത്തേറുകയും ചെയ്തത് തൃത്താല ഹൈസ്‌കൂളിന് അവിസ്മരണീയാനുഭവമായി. തൃത്താല ഉപജില്ലാ കലോത്സവത്തില്‍ കഥാപ്രസംഗ മത്സരത്തിന് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഗരിമ മനോജിന് ലഭിച്ചത് തേഡ് എ.ഗ്രേഡ്. നന്നായി ശോഭിച്ചിട്ടും തഴയപ്പെട്ടു എന്ന തോന്നല്‍ ഉണ്ടായത് സദസ്സിന് ഒന്നടങ്കം. കോടതി വിധി സമ്പാദിച്ച് ജില്ലയില്‍ എത്തിയപ്പോള്‍ എ.ഗ്രേഡ് ലഭിച്ചെങ്കിലും ഫസ്റ്റ് കിട്ടിയ കുട്ടിയെ മറികടക്കാന്‍ സാധിച്ചില്ല. ഒരേ വിധികര്‍ത്താവ് തന്നെയാണ് ജില്ലയിലും സബ്ജില്ലയിലും ജഡ്ജ് ആയി എത്തിയത് എന്നറിഞ്ഞതോടെ വീണ്ടും അപ്പീല്‍ കൊടുത്തെങ്കിലും അപ്പീല്‍ തള്ളി. തുടര്‍ന്ന് വീണ്ടും കോടതി ഉത്തരവുമായി സംസ്ഥാന കലോത്സവ വേദിയിലെത്തി. ജില്ലയില്‍ ഫസ്റ്റ് കിട്ടിയ കുട്ടിയെ പിന്‍തള്ളി ഗരിമ നേടിയത് മിന്നുന്ന വിജയം.

ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകന്റെ ജീവിതകഥ കഥാ പ്രസംഗ മത്സരത്തില്‍ അവതരിപ്പിച്ചാണ് ഗരിമ മനോജ് വെന്നിക്കൊടി പാറിച്ചത്. താഴെ തട്ടില്‍ തഴയപ്പെട്ടതിന്റെ മധുര പ്രതികാരം കൂടിയായി ഗരിമയുടെ വിജയം. ഗരിമ മനോജിനോടൊപ്പം ഗൗരവ് മനോജ്, മിഥുന്‍ പ്രസാദ്, ആദിദേവ്,ശ്രേയസ് എന്നിവരാണ് ടീമിലുണ്ടായത്. തൃത്താല ഡോ.കെ.ബി മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണിവര്‍.

ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് തൃശൂരിലെ പോള്‍സണ്‍ താണിക്കലാണ് ഗുരു.
പഠനകാലത്ത് തഴയപ്പെട്ടതിന്റെ നൊമ്പരം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന അക്ഷര ജാലകം ബുക്‌സിന്റെ അമരക്കാരനും പൊതുപ്രവര്‍ത്തകനുമായ ഹുസൈന്‍ തട്ടത്താഴത്ത് ആണ് നിയമ പോരാട്ടത്തിന് ഊര്‍ജ്ജം പകര്‍ന്ന് ഈ വിജയത്തിനുള്ള മുഴുവന്‍ സഹായവും ചെയ്തതെന്ന് ഗരിമ മനോജ് പറഞ്ഞു.

യു.പി വിഭാഗത്തില്‍ ജില്ലയില്‍ എ.ഗ്രേഡ്, നന്മ ബാലയരങ്ങ് കലോത്സവത്തില്‍ സംസ്ഥാന തലത്തില്‍ ഫസ്റ്റ് എ ഗ്രേഡ്,
മോണോ ആക്റ്റില്‍ ഫസ്റ്റ് എന്നിവ ഗരിമക്ക് ലഭിച്ചിട്ടുണ്ട്. കഥ, കവിത, ലേഖന രചനയിലും നാടകാഭിനയത്തിലും ഗരിമ സജീവമാണ്.

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറുപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.

Published

on

സംസ്ഥാന സര്‍ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.

ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്‍നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്‍ത്തിയായി 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ.

Continue Reading

kerala

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി: കെ സി വേണുഗോപാൽ

കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

Published

on

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ.സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം. ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന വിധി. വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നു. വിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ തിരിച്ചടിയെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

കെജ്രിവാളിന് ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Continue Reading

Trending