Connect with us

kerala

ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണി പിന്നില്‍ സി.പി.എമ്മെന്ന് സൂചന

വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്ന സംഭവത്തില്‍ മുസ്്‌ലിം സംഘടനകളുടെയാകെ പ്രതിഷേധം തുടരുകയാണ്. സമസ്ത നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പില്‍ തുടര്‍ ചര്‍ച്ച പോലും ഇല്ലാതെ മൂന്നാഴ്ച പിന്നിട്ടതോടെ ജിഫ്രി തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അമര്‍ഷത്തിലാണ്.

Published

on

ലുഖ്മാന്‍ മമ്പാട്‌

കേരളത്തിലെ സമുന്നത നേതാവും സമസ്ത പ്രസിഡന്റുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വധി ഭീഷണിക്ക് പിന്നില്‍ സി.പി.എമ്മെന്ന് സൂചന. വഖഫ് കയ്യേറ്റത്തോടെ മത വിഭാഗങ്ങളില്‍ നിന്ന് പാടെ ഒറ്റപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ വികൃത മുഖം മറച്ചുപിടിക്കാനായി ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് വിഷയം മുസ്‌ലിംലീഗിനെതിരെ തിരിച്ചുവിടാനുള്ള ഹീനശ്രമത്തിലാണ്. താനൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നാരായണന്‍ മാസ്റ്ററെ നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാനാക്കി സംഘ്പരിവാര്‍ ബന്ധം വ്യക്തിമാക്കിയ വഖഫ് മന്ത്രി വി അബ്ദുറഹിമാന്റെയും ഡി.വൈ.എഫ്.ഐയുടെയും ദുഷ്ടലാക്കോടെയുള്ള അമിതാവേശ പ്രചാരണവും ഈ നീക്കത്തിന് ബലം നല്‍കുന്നു.

കോഴിക്കോട് സമസ്ത ആസ്ഥാനത്തെത്തി നേതാക്കളെ കാണുമെന്ന് മന്ത്രി അബ്ദുറഹിമാന്‍ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്ന സംഭവത്തില്‍ മുസ്്‌ലിം സംഘടനകളുടെയാകെ പ്രതിഷേധം തുടരുകയാണ്. സമസ്ത നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പില്‍ തുടര്‍ ചര്‍ച്ച പോലും ഇല്ലാതെ മൂന്നാഴ്ച പിന്നിട്ടതോടെ ജിഫ്രി തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അമര്‍ഷത്തിലാണ്. ഇതിനിടെ, മിശ്ര വിവാഹത്തെ ഇസ്്‌ലാം പ്രോത്സാഹിപ്പിക്കുന്നതായി ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസയുടെ പ്രചാരണത്തെ ജിഫ്രി തങ്ങള്‍ തുറന്നെതിര്‍ത്തിരുന്നു. കാസര്‍കോട്ട് ടാറ്റ ആശുപത്രിക്കായി കൈമാറിയ എം.ഐ.സി വഖഫ് ഭൂമിക്ക് പകരം ഭൂമി കൈമാറാത്തതിനെ തുടര്‍ന്ന് അതു തിരിച്ചു വേണമെന്ന് നിലപാട് സ്വീകരിച്ച് വഖഫ് ബോര്‍ഡിനെകൊണ്ട് നടപടി തുടങ്ങിച്ചതും സി.പി.എമ്മിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

വെളളിയാഴ്ച പള്ളികളില്‍ വഖഫ് വിഷയം സംസാരിച്ചാല്‍ സംഘര്‍ഷം ഉണ്ടാവുമെന്ന സി.പി.എം കേന്ദ്രങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത നേതാക്കളായ പ്രൊഫ.കെ ആലിക്കുട്ടി മുസ്്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ എന്നിവരോടെല്ലാം കൂടിയാലോചിച്ചാണ് പ്രസംഗം ഒഴിവാക്കിയത്. ഇതിനെ പൊക്കിപ്പിടിച്ച് സര്‍ക്കാര്‍ അനുകൂലിയും ലീഗ് വിരോധിയുമായ പണ്ഡിതനാണ് ജിഫ്രി തങ്ങള്‍ എന്നും വധഭീഷണിക്ക് പിന്നില്‍ മുസ്‌ലിംലീഗാണെന്നും ധ്വനിപ്പിച്ചാണ് ഏതാനും ചാനലുകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വിഷയത്തെ വഴിതിരിച്ചുവിട്ടത്. ഡി.വൈ.എഫ്.ഐയുടെ വിഷലിപ്ത പ്രതികരണവും പരിധി വിടുന്നതായിരുന്നു.

മലപ്പുറം ആനക്കയത്ത് അഖില കേരള ഹിഫ്‌ള് കോളജ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ ജിഫ്രി തങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളെ ഗൗരവത്തോടെയെടുത്ത് കുറ്റവാളികളെ നിയമത്തിനു മുമ്പിലെത്തിക്കുന്നതിന് പകരം മുസ്‌ലിംലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിലകുറഞ്ഞ പ്രചാരം അണിയറയില്‍ നടക്കുന്ന ദുഷ്ടകരുനീക്കങ്ങളുടെ ഭാഗമാണോ എന്ന ആശങ്കയും ഉയരുന്നുണ്ട്. വഖഫ് കയ്യേറ്റത്തിന് എതിരായി ശക്തമായ ഒരേ നിലപാടു സ്വീകരിച്ച് മുന്നോട്ടു പോകുന്ന മുസ്‌ലിംലീഗും സമസ്തയും പിണറായി സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കുമ്പോഴാണ് ഉന്നത നേതാവായ ജിഫ്രി തങ്ങള്‍ക്കെതിരെ വധഭീഷണിയും ഇതിനെ വഴി തിരിച്ചു വിടുന്ന വ്യാജ പ്രചാരണങ്ങളും, സി.പി.എമ്മിന്റെ ഫാഷിസ്റ്റ് ശൈലിയാണ് ഇത് വിളിച്ചോതുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending