Connect with us

kerala

പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന പേരില്‍ നികുതി വെട്ടിച്ച് സ്വര്‍ണ്ണം കടത്തുന്നു

Published

on

കോഴിക്കോട് : അമൂല്യ ലോഹങ്ങളുടെ ഇറക്കുമതി ചട്ടത്തിലെ അവ്യക്തതകള്‍ മുതലെടുത്ത് ശുദ്ധീകരിച്ച സ്വര്‍ണ്ണം പ്ലാറ്റിനത്തില്‍ വലിയ തോതില്‍ മിശ്രണം നടത്തി പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന പേരില്‍ ഇറക്കുമതി ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സ്വര്‍ണ്ണ ഇറക്കുമതിക്കാരില്‍ ചിലരും സ്വര്‍ണ്ണ കള്ളക്കടത്ത് സംഘങ്ങളുമാണ് നിയമത്തിലെ അവ്യക്തതയെ മുതലെടുത്ത് തട്ടിപ്പിനിറങ്ങിയിട്ടുള്ളത്.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അമൂല്യ ലോഹങ്ങളുടെ ഇറക്കുമതി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ കസ്റ്റംസ് നീക്കം നടത്തുന്നുണ്ട്. പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന വ്യാജേന സര്‍ണ്ണം കൊണ്ടുവരികയാണ് ചെയ്യുന്നത്. സ്വര്‍ണ്ണത്തിന് 15 ശതമാനമാണ് ഇറക്കുമതി തീരുവ. എന്നാല്‍ പ്ലാറ്റിനം ലോഹക്കൂട്ടുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 10.75 ശതമാനം നികുതി മാത്രമേ നല്‍കേണ്ടതുള്ളൂ. ലോഹക്കൂട്ടിന്റെ 96 ശതമാനവും ശുദ്ധീകരിച്ച സ്വര്‍ണ്ണം ഉള്‍പ്പെടുത്തി ബാക്കി 4 ശതമാനം മാത്രം പ്ലാറ്റിനം ചേര്‍ത്ത് ഇത് പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന നിലയില്‍ ഇറക്കുമതി നടത്തുകയാണ് ചെയ്യുന്നത്. ഇതിലൂടെ സ്വര്‍ണ്ണത്തിനുള്ള 15 ശതമാനം ഇറക്കുമതി നികുതിക്ക് പകരം പ്ലാറ്റിനത്തിനുള്ള 10.75 ശതമാനം നികുതി മാത്രം നല്‍കിക്കൊണ്ട് സ്വര്‍ണ്ണം ഇന്ത്യയിലേക്ക് കടത്താന്‍ കഴിയുന്നു. ഇതിലൂടെ വലിയ ലാഭമാണ് തട്ടിപ്പ് സംഘങ്ങള്‍ക്ക് ലഭിക്കുന്നത്. പ്ലാറ്റിനത്തിന്റെ പേരില്‍ ഇറക്കുമതി നടത്തുന്ന സ്വര്‍ണ്ണം പിന്നീട് നേരിട്ട് സ്വര്‍ണ്ണാഭരണങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിയമ പ്രകാരം ഏതെങ്കിലും ലോഹക്കൂട്ടിന്റെ രണ്ട് ശതമാനത്തിന് മുകളില്‍ അമൂല്യ ലോഹമായ പ്ലാറ്റിനം അടങ്ങിയാല്‍ അത് പ്ലാറ്റിനം ലോഹക്കൂട്ടായാണ് കണക്കാക്കുക.

ഇതാണ് നികുതി വെട്ടിപ്പുകാര്‍ക്ക് തുണയാകുന്നത്. ഇറക്കുമതി ചട്ടത്തിലെ ഈ അവ്യക്തത മാറ്റി പ്ലാറ്റിനം ലോഹക്കൂട്ട് എന്ന പേരില്‍ സ്വര്‍ണ്ണം കടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം.സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുകയെന്നത് മാത്രമാണ് ലോഹക്കൂട്ടുകളുടെ പേരില്‍ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള മാര്‍ഗമെന്ന് ജ്വല്ലറി വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നു. സ്വര്‍ണ്ണത്തിനുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തിയത് കാരണം വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതിലുള്ള സ്വര്‍ണ്ണ കള്ളക്കടത്താണ് നടന്നുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഇതിലുടെ സര്‍ക്കാറിന് നഷ്ടമാകുന്നത്. വലിയൊരു മാഫിയ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറക്കുമതി തീരുവ കുറച്ചാല്‍ സ്വര്‍ണ്ണ കള്ളക്കടത്തിന് വലിയൊരു പരിധി വരെ തടയിടാനാകുമെന്നും ജ്വല്ലറി ഉടമകള്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

Trending