Connect with us

business

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുമ്പോള്‍ സ്വര്‍ണവില വീണ്ടും കുതിച്ചുയരുമോ?

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിലയില്‍ ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

Published

on

കൊച്ചി: ലോകത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമാവുമ്പോള്‍ വാണിജ്യരംഗത്തുണ്ടാവുന്ന പ്രതിസന്ധി സ്വര്‍ണവിപണിയെ എങ്ങനെ ബാധിക്കും? കോവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടത്തില്‍ സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയ സാഹചര്യത്തില്‍ സ്വാഭാവികമായും ഒരു സാധാരണക്കാരനായ ഉപഭോക്താവിന്റെ മനസ്സിലുണ്ടാവുന്ന സംശയമാണിത്. കേരളത്തിലും കോവിഡിന്റെ രണ്ടാം തരംഗമുണ്ടെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് വിപണിയില്‍ എങ്ങനെ പ്രതിഫലിക്കുമെന്നതാണ് വാണിജ്യവിദഗ്ധര്‍ ഉറ്റുനോക്കുന്നത്.

കോവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം പൂര്‍ണവിജയം കൈവരിക്കാത്തതും കോവിഡിന്റെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടതും ലോകവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. വിപണി പ്രതിസന്ധി നേരിടുമ്പോള്‍ നിക്ഷേപങ്ങള്‍ കൂട്ടത്തോടെ സ്വര്‍ണത്തില്‍ കേന്ദ്രീകരിക്കപ്പെടുന്നത് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാവും. ലോകസാമ്പത്തിക മേഖല ഇനിയും കരുത്താര്‍ജ്ജിക്കാത്ത പക്ഷം സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടാവില്ല എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ഓഗസ്റ്റ് ആദ്യവാരത്തിലാണ് സ്വര്‍ണത്തിന് കേരളത്തിന് ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയത്. ഒരു പവന്റെ വില 42,000 കടന്നാണ് അന്ന് സ്വര്‍ണവില കുതിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി ഇടിഞ്ഞു. 37,360 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 21നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 38,160 രൂപ. സെപ്റ്റംബര്‍ 24നായിരുന്നു ഈ മാസത്തെ കുറഞ്ഞ വില. 36,720 രൂപ അന്ന് പവന് വില.

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിലയില്‍ ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കോവിഡിന് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ വൈകുന്നതും കോവിഡിന്റെ രണ്ടാം തരംഗവും വിപണിയെ കാര്യമായി ബാധിച്ചേക്കും. സ്വര്‍ണവിപണി ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാവുന്ന ഒരു സ്ഥിതിയിലേക്കെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

business

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Continue Reading

business

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു

7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. 

Published

on

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading

business

രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ

87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. 

Published

on

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.

ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.

Continue Reading

Trending