kerala
തൃശൂരില്‍ ഗുണ്ടാസംഘം എത്തിയത് കൊലപാതകത്തിന്
കഴിഞ്ഞദിവസം വെങ്ങിണിശ്ശേരിയില്‍ പൊലീസ് പിന്തുടര്ന്ന് പിടിച്ച ഗുണ്ടാസംഘം എത്തിയത് കൊലപാതകം ലക്ഷ്യമാക്കി.

തൃശൂര്‍: കഴിഞ്ഞദിവസം വെങ്ങിണിശ്ശേരിയില്‍ പൊലീസ് പിന്തുടര്ന്ന് പിടിച്ച ഗുണ്ടാസംഘം എത്തിയത് കൊലപാതകം ലക്ഷ്യമാക്കി. പ്രതികളില്‍ നാല് പേരെ കൂടി ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തു. ഏറ്റുമാനൂര്‍ അതിരമ്പുഴ സ്വദേശികളായ കാറ്റാടിയില്‍ വീട്ടില്‍ ലിപിന്‍ (30), തൊട്ടിമലിയില്‍ വീട്ടില്‍ അച്ചു സന്തോഷ് (25), തൈവേലിക്കകത്ത് വീട്ടില്‍ നിക്കോളാസ് (21), മേടയില്‍ വീട്ടില്‍ അലക്സ് പാസ്കല്‍ (23), ചെറിയ പള്ളിക്കുന്ന് വീട്ടില്‍ ബിബിന്‍ ബാബു (25), ചെമ്പകപറമ്പില്‍ വീട്ടില്‍ നിഖില്‍ ദാസ് (36), തൃശൂര്‍ ചേര്‍പ്പ് സ്വദേശികളായ മാളിയേക്കല്‍ വീട്ടില്‍ ജിനു ജോസ് (24), മിജോ ജോസ് (20) മേനോത്തുപറമ്പില്‍ സജല്‍ (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.
തിങ്കളാഴ്ച്ച പുലര്‍ച്ചെ വെങ്ങിണിശ്ശേരിയില്‍ ലോറിയിലിടിച്ച് സഞ്ചാര യോഗ്യമല്ലാതെ കിടന്ന കാര്‍ ചേര്‍പ്പ് പൊലീസെത്തി പരിശോധിച്ചപ്പോള്‍ കൊടുവാള് കണ്ടെത്തുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും ദൃക്സാക്ഷികളില്‍ നിന്നു ലഭിച്ച വിവരങ്ങളും വച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍ പെട്ട കാറില്‍ നിന്ന് നിരവധി മാരക ആയുധങ്ങള്‍ മറ്റൊരു കാറില്‍ കയറ്റി കുറച്ചുപേര്‍ രക്ഷപ്പെട്ടതായി കണ്ടെത്തുന്നത്. പൊലീസ് സംഘത്തിന്റെ മുന്നില്‍പ്പെട്ട അക്രമിസംഘത്തിന്റെ കാര്‍ സി.ഐയും സംഘവും തടയാന്‍ ശ്രമിച്ചെങ്കിലും ചൊവ്വൂരില്‍ റോഡു പണിക്കായി കൂട്ടിയിട്ട മണ് കൂനക്കു മുകളിലൂടെ കാര്‍ കയറ്റി പ്രതികള്‍ രക്ഷപ്പെട്ടു. ഇതോടെ രണ്ടു വാഹനങ്ങളിലായി പിന്തുടര്‍ന്ന പൊലീസ് സംഘത്തില്‍ എസ്. ഐ.യുടെ ജീപ്പ് മുന്നില്‍ കയറ്റി പ്രതികളുടെ കാര്‍ തടഞ്ഞു.
എന്നാല്‍ ജീപ്പിലേക്ക് കാര്‍ ഇടിച്ചു കയറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സംഘം പ്രതികളെ ഓടിച്ചിട്ടു പിടികൂടി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് സംസ്ഥാനത്ത് നിരവധി കൊലപാതകം, കൊലപാതക ശ്രമം, ആയുധം കൈവശം വയ്ക്കല്‍ പൊലീസിനെ ആക്രമിച്ച കേസുകളിലെ അടക്കം കൊടും ക്രിമിനലുകളാണെന്ന് അറിയുന്നത്. നിരവധി കേസുകളിലെ പ്രതിയും ചേര്‍പ്പ് സ്വദേശിയുമായ ഗിവര്‍ എന്നയാളെ കൊലപ്പെടുത്താന്‍ എത്തിയതാണെന്നു പ്രതികള്‍ സമ്മതിച്ചു. ഇപ്പോള്‍ അറസ്റ്റിലായ മാളിയേക്കല്‍ ജിനു, മിജോ എന്നിവര്‍ സാക്ഷികളായ കൊലപാതകക്കേസിലെ പ്രതിക്കെതിരെ സാക്ഷി പറഞ്ഞാല്‍ കഥ കഴിക്കുമെന്ന് കഴിഞ്ഞ ദിവസം ഗിവറും സുഹൃത്തും ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നു ഇവര്‍ തമ്മില്‍ നേരിട്ടും ഫോണിലൂടെയും വെല്ലുവിളികളും നടന്നിരുന്നു.
ഇതില്‍ പ്രകോപിതനായ ജിനു സെന്‍ട്രല്‍ ജയിലില്‍ വച്ചുള്ള സുഹൃത്തായ കുപ്രസിദ്ധ ഗുണ്ട ഏറ്റുമാനൂര്‍ സ്വദേശി അച്ചു സന്തോഷിനെയും സംഘത്തേയും വിളിച്ചു വരുത്തി. തിങ്കളാഴ്ച രാത്രിയെത്തിയ സംഘം ഗിവറിനെ അന്വേഷിച്ച് നടന്നെങ്കിലും ഇവരുടെ നീക്കങ്ങളില്‍ സംശയം തോന്നിയ ഇയാള്‍ മുങ്ങിയിരുന്നു. രാത്രി ഏറെ അലഞ്ഞ സംഘം രാവിലെ വീണ്ടും ഇരയെ തേടിയുള്ള യാത്രയിലാണ് ലോറിയിലിടിച്ച് കാറിന് കേടുപാട് സംഭവിക്കുന്നതും പൊലീസ് പിടിയിലായതും.
kerala
കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥിയാണ് മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. ബീച്ചിനോട് ചേര്‍ന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
തള്ളിപ്പറമ്പ് കൂവേരി പുഴയിലാണ് മറ്റൊരു വിദ്യാര്‍ഥി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
പയ്യാവൂര്‍ കൊയിപ്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അലീന (14) ആണ് മരിച്ചത്.
kerala
സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും
നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും. വിവിധ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുക. യുബര്‍ അടക്കമുള്ള വന്‍കിട കുത്തക കമ്പനികളുടെ തൊഴില്‍ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ തടയാനും കൊച്ചിയില്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും.
ഈ സമരം ഏറ്റവും കൂടുതല്‍ ബാധിക്കുക കൊച്ചി നഗരത്തെ തന്നെയായിരിക്കും. നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.
kerala
കണ്ണൂരില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി
പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

കണ്ണൂര്‍ ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.
ചൂട്ടാട് ബീച്ചിനോട് ചേര്‍ന്നുള്ള അഴിമുഖത്തായിരുന്നു അപകടം. നാല് പേരായിരുന്നു ബീച്ചില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india3 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala3 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala3 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്