Connect with us

kerala

ഗ്രീന്‍ഫീല്‍ഡ് പാത; ഹിയറിംഗ് പൂര്‍ത്തിയായി; പങ്കെടുത്തത് മുവായിരത്തിലേറെ ഭൂവുടമകള്‍

വാഴക്കാട് വില്ലേജിലാണ് ഏറ്റവുമധികം ഭൂവുടമകള്‍ പങ്കെടുക്കേണ്ടത്

Published

on

പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതക്കായി മലപ്പുറം ജില്ലയില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ത്രീ ഡി വിജ്ഞാപനത്തിന് ശേഷം ഇക്കഴിഞ്ഞ ഒന്നിനു ആരംഭിച്ച ഭൂവുടമകളുടെ ഹിയറിംഗ് പൂര്‍ത്തിയായി.

വിവിധ വില്ലേജുകളില്‍ നിന്നായി 3022 ഭുവുടമകള്‍ പുതിയ പാതക്കായി ഏറ്റെടുത്ത ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാനുള്ള രേഖകളുമായി ഹിയറിംഗിന് ഹാജരായി. വാഴക്കാട് വില്ലേജിലാണ് ഏറ്റവുമധികം ഭൂവുടമകള്‍ പങ്കെടുക്കേണ്ടത്. 504 ഭൂവുടമകള്‍ പങ്കെടുക്കേണ്ട വാഴക്കാട്ടു നിന്നു 408 പേര്‍ ഹിയറിംഗിനെത്തി. മറ്റു വില്ലേജുകളിലെ പങ്കെടുക്കേണ്ടവരുടെയും പങ്കെടുത്തവരുടെയും കണക്കുകള്‍ : അരീക്കോട് : 404-343, ചീക്കോട് : 237-179, വാഴയൂര്‍ : 135-85, മുതുവല്ലൂര്‍ : 276-215, പോരൂര്‍ : 104-94, ചെന്പ്രശേരി : 233-207, വെട്ടിക്കാട്ടിരി : 115-102, എടപ്പറ്റ : 139-113, കരുവാരക്കുണ്ട് : 139-104, തുവൂര്‍ : 293-285, എളങ്കൂര്‍ : 266-228, കാരക്കുന്ന് : 287-263, കാവനൂര്‍ : 201-265, പെരകമണ്ണ : 135-131. നിര്‍ദിഷ്ഠ ഭൂമിയില്‍ വ്യാപാര സ്ഥാപനം നടത്തുന്നവരും ഹാജരായി രേഖകള്‍ സമര്‍പ്പിച്ചു.

ഇന്നലെ 307 ഭൂവുടമകള്‍ രേഖകള്‍ ഹാജരാക്കി. പൂര്‍ണമായ രേഖകള്‍ ഹാജരാക്കാത്തവര്‍ക്ക് സമയം അനുവദിച്ചു. മലപ്പുറം ജില്ലയില്‍ 52 കിലോമീറ്റര്‍ ദൂരത്തില്‍ 238 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 212 ഹെക്ടര്‍ ഭൂമിയാണ് ത്രീ ഡി വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടത്.

ബാക്കി 26 ഹെക്ടര്‍ഭൂമിയുടെ വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. ഹിയറിംഗിനെത്താനാകാതെ പോയ 546 പേര്‍ക്ക് ഇനി മഞ്ചേരി കച്ചേരിപ്പടിയിലെ കാര്യാലയത്തിലെത്തി രേഖകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഈ മാസം അവസാനത്തോടെ നഷ്ടപരിഹാര തുക നിര്‍ണയം പൂര്‍ത്തിയാക്കും.

നാളെ ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച് ഫണ്ടിന് വേണ്ടിയുള്ള പദ്ധതി സമര്‍പ്പിക്കും. മാര്‍ച്ച് 31ന് ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടില്‍ തുക ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയപാത ഭൂമിയേറ്റെടുക്കല്‍ വിഭാഗം അധികൃതര്‍. അടുത്ത മാസം അവസാനത്തോടെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കാനാണ് ശ്രമം.

 

kerala

സംസ്ഥാനത്ത് മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലുജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

നാളെ മുതല്‍ വ്യാഴാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെയും തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി ഏഉ സ്റ്റേഷന്‍), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷന്‍)

കാസര്‍കോട്: ഉപ്പള നദി (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചെയ്യം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)

മഞ്ഞ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

കണ്ണൂര്‍: പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായ് (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍)

കാസര്‍കോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷന്‍), ഷിറിയ (അങ്ങാടിമോഗര്‍ സ്റ്റേഷന്‍)

കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)

കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)

കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ & പന്തളം സ്റ്റേഷന്‍), പമ്പ (ആറന്മുള സ്റ്റേഷന്‍)

തൃശൂര്‍: കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

EDUCATION

‘സംസ്ഥാനത്ത് സ്‌കൂള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും’: വി ശിവന്‍കുട്ടി

Published

on

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ രണ്ടിന് തന്നെ സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം തിയതിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Continue Reading

Health

സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിച്ചു! വ്യാപനം കൂടുതല്‍ കേരളത്തില്‍

Published

on

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 265, കർണാടകയിൽ 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Continue Reading

Trending