Connect with us

Culture

ഗുജറാത്ത്; കോണ്‍ഗ്രസിന്റെ ഗ്രാഫ് മേലോട്ട്

Published

on

ഗൂജറാത്ത് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന് തയ്യാറെടുക്കകയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ പടി എന്ന നിലയിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് കാണുന്നത്. മോദിയുടേയും അമിത് ഷായുടേയും തട്ടകത്തില്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ഒരു തിരിച്ചുവരവ് സാധ്യമായാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഊര്‍ജ്ജമായി അത് മാറുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാന നിയമസഭകളിലേക്ക് 2018 ആദ്യത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനും അത് ഊര്‍ജ്ജം പകരും.

രാഹുല്‍ തരംഗമായി

സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗ്രാഫ് കുത്തനെ ഉയരുന്നതാണ് ബി.ജെ.പിയെ വല്ലാതെ ആശങ്കപ്പെടുത്തുന്നത്. പരിഹാസരൂപേണ മാത്രം രാഹുലിനെ കണ്ടിരുന്ന ബി.ജെ.പി നേതാക്കള്‍ക്കു പോലും കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിട്ടുണ്ട്. നോട്ടു നിരോധനവും ജി.എസ്.ടിയും കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കുമേല്‍ അടിച്ചേല്‍പ്പിച്ച ദുരന്തത്തെ കുറിക്കു കൊള്ളുന്ന പരാമര്‍ശങ്ങളിലൂടെ നേരിടുന്ന രാഹുലിന്റെ രീതി ഗുജറാത്തിലെ ഗോദയില്‍ ബി.ജെ.പിയെ വെള്ളം കുടിപ്പിക്കുന്നുണ്ട്. ജി.എസ്.ടിയെ ഗബ്ബര്‍ സിങ് ടാക്‌സ് എന്ന് വിശേഷിപ്പിച്ചതായിരുന്നു രാഹുലിന്റെ ഒടുവിലത്തെ ഹിറ്റ് കമന്റ്.

ജയമില്ലെങ്കിലും നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്

27 വര്‍ഷമായി ഗുജറാത്തില്‍ അധികാരത്തിന് പുറത്താണ് കോണ്‍ഗ്രസ്. അതേസമയം 2002 മുതല്‍ ക്രമാനുഗതമായി നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ്. 38 ശതമാനം എന്ന അടിസ്ഥാന വോട്ടു വിഹിതം നിലനിര്‍ത്താന്‍ കഴിഞ്ഞതും ആശ്വാസം. 2002ല്‍ 51 സീറ്റിലാണ് കോണ്‍്ഗ്രസ് ജയിച്ചത്. വോട്ടു വിഹിതം 39.3 ശതമാനം. 2007ല്‍ സീറ്റിന്റെ എണ്ണം 59 ആയി ഉയര്‍ത്തി. അതേസമയം വോട്ടു വിഹിതം 38 ശതമാനത്തിലേക്ക് ചുരുങ്ങി. 2012ല്‍ സീറ്റിന്റെ എണ്ണം വീണ്ടും ഉയര്‍ന്ന് 61 ആയി. ഇത്തവണ വോട്ടു വിഹിതവും കൂടി. 38.93 ശതമാനം. 2002ല്‍നിന്ന് 2012ല്‍ എത്തുമ്പോള്‍ 10 സീറ്റ് കൂടി. വോട്ടു വിഹിതത്തില്‍ 0.10 സശതമാനത്തിന്റെ കുറവുണ്ടായി.

ഹര്‍ദി, മേവാനി, അല്‍പേഷ് മാറുന്ന ജാതി സമവാക്യങ്ങള്‍

ജാതി സമവാക്യങ്ങളാണ് ഗുജറാത്തില്‍ ബി.ജെ.പിയുടെ പ്രതീക്ഷകളെ ഏറ്റവും കൂടുതല്‍ തല്ലിക്കെടുത്തുന്നത്. പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍, ദളിത് സമര നായകന്‍ ജിഗ്നേഷ് മേവാനി, പിന്നാക്ക വിഭാഗ നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരുടെ രംഗപ്രവേശം ഗുജറാത്ത് രാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്. സമീപ കാലത്ത് സംസ്ഥാനത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ അന്തരീക്ഷത്തെ ഇളക്കിമറിച്ച സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ഈ യുവത്രയങ്ങള്‍. പ്രത്യേകിച്ച് പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേല്‍. മൂവരും രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയതും ബി.ജെ.പിയെ പൊതുശത്രുവായി പ്രഖ്യാപിച്ചതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നുറപ്പ്. ജിഗ്നേഷ് മേവാനി രാഹുലുമായി വേദി പങ്കിട്ടതോടെ, ബി.ജെ.പിക്കെതിരായ കൂട്ടായ രാഷ്ട്രീയ മുന്നേറ്റം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഇത് ജനവിധിയില്‍ എങ്ങനെ പ്രതിഫലിക്കും എന്നതാണ് ഇനി അറിയാനുള്ളത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending