Connect with us

More

ബി.ജെ.പിയുടെ നിറംമങ്ങിയ ജയം

Published

on

അഹമ്മദാബാദ്: കോണ്‍ഗ്രസ് കാഴ്ചവെച്ച മികച്ച മുന്നേറ്റത്തിനിടയിലും ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണ ബി.ജെ.പി അധികാരത്തില്‍. 182 അംഗ സഭയില്‍ 99 സീറ്റ് നേടിയാണ് ബി.ജെ.പിയുടെ വിജയം. നോട്ടു നിരോധനത്തിനും ജി.എസ്.ടിക്കും ശേഷം മോദിയുടെ പ്രഭാവത്തിന് കാര്യമായ മങ്ങലേറ്റുവെന്ന് തെളിയിക്കാന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് കഴിഞ്ഞു. കേന്ദ്ര, സംസ്ഥാന ഭരണത്തിന്റെ എല്ലാ സാധ്യതകളും പ്രധാനമന്ത്രി പദവും ഉപയോഗപ്പെടുത്തി വിപുലമായി പ്രചാരണം നടത്തിയിട്ടും 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് 16 സീറ്റ് കുറഞ്ഞു. 150നു മുകളില്‍ സീറ്റ് നേടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ച സ്ഥാനത്ത്, നൂറ് സീറ്റു പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

താഴെതട്ടിലെ സംഘടനാ സംവിധാനങ്ങളുടെ ബലഹീനതയാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായത്. പലയിടങ്ങളിലും ബൂത്ത് കമ്മിറ്റികള്‍ പോലും രൂപീകരിക്കാന്‍ കഴിയാതെയാണ് ജനവിധിയെ നേരിടേണ്ടി വന്നത്. എങ്കിലും രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് നടത്തിയ പടനീക്കത്തിന് വലിയ സ്വീകാര്യത ഗുജറാത്തില്‍ ലഭിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. ദളിത്, പട്ടേല്‍, ഒ.ബി.സി ഘടകങ്ങളെ അനുകൂലമാക്കാന്‍ ഹര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ ത്രയങ്ങളെ കൂടെ നിര്‍ത്തി പ്രചാരണ രംഗത്ത് കൈക്കൊണ്ട പുത്തന്‍ പരീക്ഷണവും കോണ്‍ഗ്രസിന് ഗുണം ചെയ്തു. 2012ല്‍ 61 മണ്ഡലങ്ങളില്‍ മാത്രം വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ 11 സീറ്റ് അധികം നേടി 77ലേക്ക് നില മെച്ചപ്പെടുത്തി.

മോദിക്കും അമിത് ഷാക്കും എതിരെ അവരുടെ തട്ടകത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നല്‍കുന്ന പ്രതീക്ഷ. പ്രചാരണ രംഗത്തെ വെല്ലുവിളി ഫലം പുറത്തുവരുമ്പോഴും പ്രകടമായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ നേരിയ മുന്‍തൂക്കം മാത്രമാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. എന്നാല്‍ മൂന്നാം റൗണ്ട് കടന്നതോടെ ബി.ജെ.പി പടിപടിയായി നില മെച്ചപ്പെടുത്തി. ഒരു ഘട്ടത്തില്‍ 109 സീറ്റില്‍ വരെ മുന്നിട്ടു നിന്നെങ്കിലും പിന്നീട് തളര്‍ച്ച പ്രകടിപ്പിച്ച് നൂറിനു താഴേക്ക് പതിക്കുകയായിരുന്നു.

നഗര മണ്ഡലങ്ങള്‍ പൊതുവെ ബി.ജെ.പിയെ പിന്തുണച്ചപ്പോള്‍ ഗ്രാമങ്ങളാണ് കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചത്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ട് എന്ന നിലയിലാണ് ഗുജറാത്ത് ഫലത്തെ ഏവരും ഉറ്റുനോക്കുന്നത്. ബി.ജെ.പിയെ തറപറ്റിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് അണികളില്‍ ആത്മവിശ്വാസം പകരാന്‍ കഴിയുന്നു എന്നത് പാര്‍ട്ടി അധ്യക്ഷനായി സ്ഥാനക്കയറ്റം ലഭിച്ച രാഹുല്‍ ഗാന്ധിക്ക് ആശ്വാസമാണ്.
മുഖ്യമന്ത്രി വിജയ് രൂപാണി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജിഗ്നേഷ് മേവാനി, കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച അല്‍പേഷ് താക്കൂര്‍ തുടങ്ങിയവര്‍ വിജയിച്ചപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശക്തി സിങ് ഗോലി, ബി.ജെ.പി നേതാവ് ജയനാരായണ്‍ വ്യാസ് എന്നിവര്‍ പരാജയം ഏറ്റുവാങ്ങി.

ഹിമാചലിലും ബി.ജെ.പി

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വിജയം. 1985 മുതല്‍ കോണ്‍ഗ്രസ്- ബി.ജെ.പി സര്‍ക്കാറുകള്‍ മാറി മാറി വരുന്ന സംസ്ഥാനത്ത് ഈ പതിവിന് ഇത്തവണയും മാറ്റം വന്നില്ല. വീര്‍ഭദ്ര സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തിയാണ് ബി.ജെ.പി അധികാരത്തിലേക്ക് വഴി തുറന്നത്. 68 അംഗ നിയമസഭയില്‍ 44 സീറ്റ് നേടി മികച്ച ഭൂരിപക്ഷവുമായാണ് ബി. ജെ.പി അധികാരത്തില്‍ എത്തിയത്. അതേസമയം തിളക്കമാര്‍ന്ന വിജയത്തിനിടയിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പ്രേം കുമാര്‍ ധുമല്‍ ദയനീയമായി പരാജയപ്പെട്ടത് ബി.ജെ.പിക്ക് തിരിച്ചടിയായി. നിലവിലെ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ് അനായാസ വിജയം നേടിയപ്പോഴാണ് ബി.ജെ. പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് അടി പതറിയത്. ആഭ്യന്തര വഴക്കിനെതുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷമാണ് ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ പ്രഖ്യാപിച്ചത്.

അഴിമതി ആരോപണങ്ങളും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ഹിമാചലില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കി. ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചില്ലെങ്കിലും അതിന് അടുത്തെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending