Connect with us

Video Stories

ഗള്‍ഫ്; ഐക്യം പുലരട്ടെ

Published

on

തീവ്രവാദസംഘടനകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് സഊദിഅറേബ്യ, യു.എ.ഇ തുടങ്ങിയ ഒന്‍പതു രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചത് ഗള്‍ഫ് മേഖലയില്‍ വീണ്ടുമൊരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഫലസ്തീന്‍, സിറിയ, യമന്‍ പ്രശ്‌നങ്ങള്‍ക്കുപുറകെയാണ് പുതിയ നടപടി ലോകത്തെ സമാധാനകാംക്ഷികളെ അലട്ടുന്നത്. പ്രശ്‌നത്തില്‍ മധ്യസ്ഥതയുമായി കുവൈത്ത് അമീര്‍ സബാഅഹമ്മദ് അല്‍സബാ സഊദിയില്‍ നടത്തിവരുന്ന സന്ദര്‍ശനം പ്രതീക്ഷകള്‍ക്ക് വകനല്‍കുന്നതിനിടെയാണ് മുസ്്‌ലിംബ്രദര്‍ഹുഡ്, ഹമാസ് പോലുള്ള സംഘടനകള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈറിന്റെ പ്രസ്താവന ഇന്നലെ പുറത്തുവന്നത്. സൈനിക നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ’ എന്നായിരുന്നു അല്‍ജുബൈറിന്റെ മറുപടി . അതിനിടെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ്ട്രംപ് സഊദിയിലെ സല്‍മാന്‍രാജാവിനെ ടെലഫോണില്‍ വിളിച്ച് നടപടിക്കനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. പെന്റഗണ്‍ ഖത്തര്‍ പ്രതിരോധവകുപ്പ് മേധാവിയുമായി ഇന്നലെ ആശയവിനിമയം നടത്തിയതായും വാര്‍ത്തയുണ്ട്. ഹമാസും സഊദിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാനും ഖത്തറിനെതിരായ നടപടിയെ അപലപിച്ചുരംഗത്തുവന്നു.
സഊദി, യു.എ.ഇ, ബഹറൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, മാലിദ്വീപ് ,മൗറീഷ്യസ്, ലിബിയയിലെ പൗരസ്ത്യഭരണകൂടം, യമനിലെ അന്താരാഷ്ട്ര അംഗീകൃതഭരണകൂടം എന്നിവയാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഖത്തറുമായി നയതന്ത്രം വിഛേദിച്ചിരിക്കുന്നത്. കൂടുതല്‍രാജ്യങ്ങള്‍ ഇതില്‍ ചേരണമെന്ന് സഊദി ആവശ്യപ്പെടുന്നു. നാല്‍പത്തെട്ടു മണിക്കൂറിനകം നയതന്ത്രഉദ്യോഗസ്ഥരും പതിനാലുദിവസത്തിനുള്ളില്‍ ഖത്തര്‍പൗരന്മാരും രാജ്യം വിടണമെന്നാണ് രാജ്യങ്ങള്‍ കല്‍പിച്ചിട്ടുള്ളത്. എന്നാല്‍ ഇത് ‘അനീതി’ യാണെന്നും രാഷ്ട്രീയമേധാവിത്വത്തിനാണ് ഈ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്നുമാണ് ഖത്തറിന്റെ പ്രതികരണം. മുസ്‌ലിംബ്രദര്‍ഹുഡ്, ഐ.എസ്, ഹമാസ് എന്നീ തീവ്രവാദഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നുവെന്ന ആരോപണം ഖത്തറിലെ അല്‍താനിഭരണകൂടം നിഷേധിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് തര്‍ക്കങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നാലു രാജ്യങ്ങളാണ് തിങ്കളാഴ്ച ഏതാണ്ട് ഒരേസമയം ഖത്തറുമായുള്ള ബന്ധങ്ങള്‍ പൊടുന്നനെ അറുത്തുമുറിച്ചത്. ആകാശ-കടല്‍-കര ഗതാഗതം നിര്‍ത്തിയത് അവശ്യസാധനങ്ങളുടെ നീക്കത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെങ്കിലും തല്‍കാലത്തേക്ക് പ്രശ്‌നങ്ങളില്ലെന്നാണ് ദോഹയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഖത്തറിലെ പ്രവാസിഇന്ത്യക്കാരുടെ കാര്യമാണ് ഇപ്പോള്‍ ഉയരുന്ന ആശങ്കകളിലൊന്ന്. ആറേമുക്കാല്‍ലക്ഷം ഇന്ത്യക്കാര്‍- ജനസംഖ്യയുടെ 25 ശതമാനം- ഖത്തറിലുണ്ടെന്നാണ് കണക്ക്. ഇവരില്‍ മൂന്നുലക്ഷംപേരും കേരളത്തില്‍ നിന്നുള്ളവരാണ്. 33 ശതമാനം പേര്‍ ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നും. ജൂണ്‍പതിനഞ്ചിനാരംഭിക്കുന്ന സ്‌കൂള്‍ അവധിക്കാലത്ത് നാട്ടിലേക്ക് വരുന്നതിന് വിമാനടിക്കറ്റെടുത്തവരാണ് ഇവരില്‍ പലരും. ഇത്തിഹാദ്, എമിറേറ്റ്‌സ്, സഊദിയ, ഫ്‌ളൈദുബൈ, എയര്‍അറേബ്യ തുടങ്ങിയ വിമാനങ്ങളില്‍ കേരളത്തിലേക്ക് ടിക്കറ്റെടുത്തവര്‍ പലരും പുതിയ ടിക്കറ്റിനായി ഓട്ടത്തിലാണ്. ഇതിനുപുറമെ ഭാവിയില്‍ ഖത്തറില്‍ സംഭവിക്കാനിരിക്കുന്ന സാമ്പത്തിക മാറ്റങ്ങളും ഇന്ത്യക്കാരെ അലട്ടുന്നുണ്ട്. 2022ല്‍ നടക്കാനിരിക്കുന്ന ഫിഫലോകകപ്പ് ഫുട്‌ബോള്‍മല്‍സരത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് ആശങ്കയുയര്‍ന്നെങ്കിലും നടപടി ഒരുതരത്തിലും ബാധിക്കില്ലെന്ന് ഫിഫഅധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ നിര്‍മാണമേഖലയിലും വിവിധ വാണിജ്യ-വ്യാപാരമേഖലകളിലും വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ ജോലിചെയ്യുന്നുണ്ട്. കേരളസര്‍ക്കാര്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ ഇടപെടലാണ് സുപ്രധാനം. ഏഷ്യയിലെ പ്രധാനശക്തിയെന്ന നിലയില്‍ ഇന്ത്യ അനുരഞ്ജനത്തിനുള്ള നീക്കം നടത്തുകയും വേണം.
1971ല്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം പടിപടിയായി ഉയര്‍ന്ന് അറേബ്യയിലെ പ്രമുഖസാമ്പത്തികശക്തിയാണ് ഇപ്പോള്‍ ഖത്തര്‍. അന്താരാഷ്ട്രമാധ്യമമേഖലയിലെ ഗണനീയശക്തി. രാജ്യത്തെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം മാത്രമാണ് സ്വന്തംരാജ്യത്തെ പൗരന്മാര്‍. 26 ലക്ഷത്തില്‍ 23ഉം വിദേശികള്‍. ഖത്തര്‍-ഇറാന്‍ നാവികാതിര്‍ത്തികള്‍ക്കിടയിലാണ് ലോകത്തെ വാതകസമ്പത്തിന്റെ മൃഗീയപങ്കുമുള്ളത്. ഇരുരാജ്യങ്ങളും തമ്മില്‍ ഇത്തരത്തില്‍ വര്‍ഷങ്ങളായി ബന്ധം നിലവിലുണ്ട്. അന്താരാഷ്ട്രവിപണിയിലെ മുപ്പതുശതമാനം പ്രകൃതിവാതകവും ഖത്തറിന്റേതാണ്. നടപടി അസംസ്‌കൃതഎണ്ണയുടെ വില ഉയര്‍ത്തിയിട്ടുണ്ട്. ഖത്തറുമായി അതിര്‍ത്തിപങ്കിടുന്ന സഊദിയുമായി 1992 മുതല്‍തന്നെ അതിര്‍ത്തിത്തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. ദോഹ തങ്ങളുടെ ഖാത്തിഫ്പ്രവിശ്യയിലും ബഹറൈനിലും ഭീകരര്‍ക്ക് സഹായം നല്‍കുന്നതായി സഊദി ആരോപിക്കുന്നു. ഈജിപ്ത്, ബഹറൈന്‍ ഭരണാധികാരികളും സമാനമായ ആരോപണമാണ് ഖത്തറിനെതിരെ ഉന്നയിക്കുന്നത്. എങ്കിലും സിറിയയിലും യമനിലും അറബ്‌സഖ്യത്തിന്റെ ഭാഗമായാണ് ഖത്തര്‍, സഊദിസൈന്യങ്ങള്‍ പോരാടുന്നത്. ഗള്‍ഫ് യുദ്ധകാലത്തും ഇഖിനെതിരായ യുദ്ധമുന്നണിയില്‍ സഊദിയുടെ മികച്ചപങ്കാളിയായിരുന്നു ഈരാജ്യം. സിറിയയില്‍ ബഷറുല്‍ അസദിനെതിരെയുള്ള പോരാട്ടത്തിലും അതേ നിലയിലാണ് .
തിരശീലക്കുപിന്നില്‍ ഇറാനുണ്ടെന്നതാണ് സമാധാനകാംക്ഷികളെ കൂടുതല്‍ അലോസരപ്പെടുത്തുന്നത്.അമേരിക്കക്കും സഊദിക്കും മേഖലയിലെ വന്‍ശക്തികളിലൊന്നായ ഇറാന്‍ വലിയവെല്ലുവിളി ഉയര്‍ത്തുന്ന സന്ദര്‍ഭം കൂടിയാണിത്. ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതിവിമതര്‍ക്ക് ഖത്തര്‍ പിന്തുണനല്‍കുന്നുവെന്ന ആരോപണവും സഊദി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇറാനുമായി അബൂദാബിക്കും ബന്ധമുണ്ടല്ലോ എന്നാണ് ഖത്തറിന്റെ മറുചോദ്യം. ഇറാന്റെ പ്രതികരണവും ആലോചിച്ചുറപ്പിച്ചതാണ്. ഈ ഭിന്നതയെ സ്വാഗതം ചെയ്യുന്നില്ലെന്നും അതേസമയം പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഖത്തറിന് ഭക്ഷ്യവസ്തുക്കളെത്തിക്കുമെന്ന് ഇറാന്‍ കാര്‍ഷികകയറ്റുമതിസംഘടനയുടെ തലവന്‍ റീസനൂറാനി പറയുമ്പോള്‍ വ്യക്തമാക്കുന്നത് ഇറാന്‍ കിട്ടിയഅവസരം മുതലാക്കുന്നുവെന്നാണ്. നടപടി മേഖലയില്‍ ഇറാന്റെ ശക്തി വര്‍ധിപ്പിക്കുമെന്ന വാദവും ചില പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. മേയില്‍ സഊദി സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് സഊദി ഭരണകൂടവുമായി പതിനൊന്നായിരം ബില്യന്‍ഡോളറിന്റെ ആയുധകരാറാണ് ഒപ്പുവെച്ചത്. ഖത്തര്‍ ഭരണാധികാരിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 2003മുതല്‍ അമേരിക്കയുടെ സെന്‍ട്രല്‍കമാണ്ടും ഖത്തറിലാണ്. ഏതുവിധേനയും അറബ്-ഗള്‍ഫ് ഐക്യം തകരാതെ നോക്കുകയാണ് ഇപ്പോള്‍ അടിയന്തിര ആവശ്യം. പശ്ചിമേഷ്യ നെരിപ്പോടായിത്തന്നെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. ഇസ്രാഈല്‍ പോലുള്ള പൊതുശത്രുക്കളെ നേരിടുന്നതിന് ഈ തര്‍ക്കം തടസ്സമായിക്കൂടാ.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending