Connect with us

More

അവധിക്കാല ചൂണ്ടയുമായി വീണ്ടും വിമാനക്കമ്പനികള്‍ ഗള്‍ഫ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

Published

on

കോഴിക്കോട്: ഗള്‍ഫ് സെക്ടറില്‍ കൊള്ളനിരക്കുമായി വീണ്ടും വിമാനകമ്പനികള്‍. ഏപ്രില്‍, മെയ് സ്‌കൂള്‍ വെക്കേഷനിലെ തിരക്ക് മുന്‍കൂട്ടി കണ്ടാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനകമ്പനികള്‍ ചാര്‍ജ് കുത്തനെ കൂട്ടിയത്. ഈ സമയങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരുടെ അരികിലേക്ക് നാട്ടില്‍ നിന്നും കുടുംബങ്ങള്‍ വ്യാപകമായി യാത്ര ചെയ്യുന്നത് മുതലെടുത്ത് നിരക്ക് കുത്തനെ കൂട്ടുമ്പോഴും പ്രതിഷേധം വാക്കുകളില്‍ ഒതുങ്ങുന്നതാണ് പിടിച്ചുപറി തുടരാന്‍ കാരണം.

ഈ മാസം കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് നിരക്ക് അയ്യായിരം രൂപയോളം വന്ന സ്ഥാനത്ത് മാര്‍ച്ച് അവസാനം മുതല്‍ പതിനയ്യായിരം രൂപ മുതലാണ് ചാര്‍ജ് വരുന്നത്. കൊച്ചിയില്‍ നിന്നുള്ള നിരക്കിലും ഇതുപോലെ തന്നെ വര്‍ദ്ധനവ് വന്നിട്ടുണ്ട്. ഖത്തറിലേക്കും ബഹ്‌റൈനിലേക്കും കുവൈറ്റിലേക്കുമെല്ലാം വ ന്‍ വര്‍ദ്ധനവാണ് വരുത്തിയത്.

വെക്കേഷനില്‍ ജിദ്ദയിലേക്കുള്ള യാത്രക്കാരെയാണ് ചാര്‍ജ് വളരെ കൂടുതലായി ബാധിക്കുന്നത്. പ്രത്യേകിച്ച് ഉംറ യാത്രക്കാരെ. മാര്‍ച്ച് മാസത്തില്‍ കോഴിക്കോട് നിന്നും ഉംറക്ക് പുറപ്പെടാന്‍ അന്‍പതിനായിരം മുതല്‍ അന്‍പത്തയ്യായിരം വരെയായിരുന്നു വന്നതെങ്കില്‍ ടിക്കറ്റ് നിരക്കിലുണ്ടായ വന്‍ വര്‍ദ്ധനവ് മൂലം മാര്‍ച്ച് അവസാനം മുതല്‍ നിരക്ക് അറുപതിനായിരം മുതല്‍ അറുപത്തയ്യായിരം വരെ വരും. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വ്വീസ് നടത്തികൊണ്ടിരുന്ന സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കൊച്ചിയിലേക്ക് മാറ്റിയതിനു ശേഷം കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള നിരക്ക് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുമൂലം ജിദ്ദയിലേക്കുള്ള യാത്രാ ചിലവ് ഒരു സാധാരണ പ്രവാസിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. അതോടൊപ്പം തന്നെയാണ് ഉംറ യാത്രക്കാരെയും കൊള്ളയടിക്കുന്നത്.

തിരക്കുള്ള സമയത്ത് വിമാന കമ്പനികള്‍ കൊള്ള ലാഭം കൊയ്യുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. പ്രത്യേകിച്ച് കേരളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇങ്ങനെ നിരക്ക് കൂട്ടുന്നത്. അതേസമയം ഗള്‍ഫ് രാജ്യങ്ങള്‍ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് വലിയ വര്‍ദ്ധനവൊന്നും ഇല്ല എന്നതാണ് വിമാന കമ്പനികള്‍ ഗള്‍ഫ് പ്രവാസികളോടും ഉംറ യാത്രക്കാരോടും നടത്തുന്ന പകല്‍കൊള്ള വെളിവാക്കുന്നത്.

വിമാനക്കമ്പനിയുടെ ലാഭം വര്‍ധിപ്പിക്കാനുള്ള കറവപ്പശുക്കളായാണ് വിമാനക്കമ്പനികള്‍ പ്രവാസികളെയും ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് സെക്ടര്‍ യാത്രക്കാരെയും കാണുന്നത്. വിമാന കമ്പനികള്‍ മാനദണ്ഡമോ-നീതിയോ ഇല്ലാതെ നിരക്ക് വര്‍ധിപ്പിക്കുന്നത് കേന്ദ്രവും വ്യോമയാന മന്ത്രാലയവും നിയന്ത്രിക്കണമെന്ന ആവശ്യം എവിടെയുമെത്തിയിട്ടില്ല. പാര്‍ലമെന്റ് നിയമം നിര്‍മ്മിക്കുകയോ ചൂഷണത്തിനെതിരെ കോടതി ഇടപെടലോ ആണ് സ്ഥായിയായ പ്രതിവിധി.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending