GULF
ഹജ്ജ് നറുക്കെടുപ്പ് ജനുവരി മൂന്നാം വാരത്തിൽ; ആദ്യവിമാനം മേയ് ഒൻപതിന്
ജൂൺ 20 മുതൽ ജൂലായ് 21 വരെയാണ് തീർഥാടകരുടെ മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.

രാജ്യത്ത് ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജനുവരി മൂന്നാം വാരം നടക്കും. ആദ്യഹജ്ജ് വിമാനം മേയ് ഒൻപതിനാകും പുറപ്പെടുക. അവസാന ഹജ്ജ്വിമാനം ജൂൺ 10-ന് പുറപ്പെടും. ജൂൺ 14 മുതൽ 19 വരെയാണ് ഹജ്ജ്കർമങ്ങൾ നടക്കുക. ജൂൺ 20 മുതൽ ജൂലായ് 21 വരെയാണ് തീർഥാടകരുടെ മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.
ഹജ്ജിന്റെ വിവിധ നടപടികൾ സമയബന്ധിതമായി ഉൾക്കൊള്ളിച്ചുള്ള കർമപദ്ധതി കേന്ദ്ര ഹജ്ജ്കമ്മിറ്റി പുറത്തുവിട്ടു. കർമപദ്ധതി പ്രകാരമാണ് ഹജ്ജ നറുക്കെടുപ്പ് ജനുവരി മൂന്നാം വാരത്തിൽ നിശ്ചയിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ ആദ്യഗഡു തുക അടയ്ക്കേണ്ടിവരും.
പാസ്പോർട്ട് ജനുവരി 30-നുള്ളിൽ നൽകണം. നിലവിൽ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് പുരോഗമിക്കുകയാണ്. ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും. ട്രെയിനർമാരുടെ തിരഞ്ഞെടുപ്പ് ജനുവരി ആദ്യവാരം നടക്കും. ഫെബ്രുവരി ആദ്യം ട്രെയിനർമാർക്ക് പരിശീലനംനൽകും.
ബിൽഡിങ് സെലക്‌ഷൻ കമ്മിറ്റിയുടെ മക്കയിലെയും മദീനയിലെയും കെട്ടിടങ്ങളുടെ ആദ്യഘട്ട പരിശോധന ജനുവരി, ഫെബ്രുവരി മാസങ്ങളിലും രണ്ടാംഘട്ട പരിശോധന ഫെബ്രുവരി, മാർച്ച് മാസങ്ങളിലുമായി നടക്കും. സൗദിയുമായുള്ള ഹജ്ജ് ഉഭയകക്ഷി കരാർ ജനുവരി എട്ടിനും പതിനൊന്നിനുമിടയിൽ ഒപ്പിടും. വിമാനക്കമ്പനികളുമായുള്ള കരാർ ഫെബ്രുവരി ആദ്യമായിരിക്കും ഉറപ്പിക്കുക.
കാത്തിരിപ്പുപട്ടികയിൽനിന്ന് അവസരം ലഭിക്കുന്നവരുടെ പട്ടിക ഫെബ്രുവരി 15- ന് പ്രസിദ്ധീകരിക്കും.
വിമാനക്കമ്പനികൾക്ക് സമയപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയപരിധി മാർച്ച് 20 ആണ്. തീർഥാടകർക്ക് നൽകാനുള്ള പ്രതിരോധ കുത്തിവെപ്പ് മാർച്ച് അവസാനവാരം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് നൽകും.
കുത്തിവെപ്പ് ക്യാമ്പുകൾ ഏപ്രിൽ 15-ന് തുടങ്ങും. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൻ്റെ ഹജ്ജ് ആപ്പ് മാർച്ച് 20-ന് പുറത്തിറക്കും. ഖാദിമുൽ ഹുജ്ജാജിമാരെ ഇതേദിവസം തിരഞ്ഞെടുക്കും. ഏപ്രിൽ 16-ന് ഇവർക്ക് പരിശീലനം നൽകും.
GULF
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത് ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’; ബോധവല്‍ക്കരണവുമായി ഷാര്‍ജ പൊലീസ്

GULF
അബുദാബി മലയാളി സമാജം കലോത്സവത്തിന് ഇന്ന് തിരി തെളിയും

അബുദാബി: യു.എ.ഇ യിലെ ഏറ്റവും വലിയ കലോൽസവങ്ങളിൽ ഒന്നായ അബുദാബി മലയാളി സമാജം ആതിഥ്യമരുളുന്ന ശ്രീദേവി മെമ്മോറിയൽ യു.എ.ഇ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവലിനു ഇന്ന് തുടക്കമാകും
മില്ലേനിയം ഹോസ്പിറ്റൽ മുസഫയും ഫെഡറൽ എക്സേഞ്ചും മുഖ്യ പ്രയോജികരായ യുവജനോൽസവത്തിൻ്റെ ആദ്യത്തെ രണ്ട് ദിവസങ്ങളിലെ മൽസരങ്ങൾ അബുദാബി മലയാളി സമാജത്തിലും അവസാന ദിവസമായ 18ന് ഞായറാഴ്ച മൽസരങ്ങൾ കേരള സോഷ്യൽ സെൻ്ററിലാണ് നടക്കുക. മുന്നൂറിൽപ്പരം കുട്ടികൾ അണിനിരക്കുന്ന മത്സരം വിലയിരുത്തുന്നത് യു.എ.ഇ യിലേയും നാട്ടിൽ നിന്നും എത്തുന്ന പ്രശസ്തരായ വിധികർത്താക്കളാണ്.
ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കാറുള്ള വാശിയേറിയ മൽസരങ്ങളിൽ ഒന്നായ നൃത്ത മൽസരങ്ങളിലെ വിധികർത്താക്കൾ നാട്ടിൽ നിന്നുള്ള പ്രശസ്തരായ നൃത്ത അദ്ധ്യാപികമാരാണ് എന്നത് മലയാളി സമാജം യുവജനോൽസവത്തെ മറ്റ് മൽസരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് സമാജം ഭാരവാഹികൾ പറഞ്ഞു. ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മലയാളി സമാജത്തിൽ വെച്ച് യുവജനോൽസവത്തിൻ്റെ ഉദ്ഘാടനം നടക്കും.
മുസഫ മില്ലേനിയം ഹോസ്പിറ്റലിൽ നടന്ന പത്ര സമ്മേളനത്തിൽ മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, വൈസ് പ്രസിഡണ്ട് ട്രഷറർ യാസിർ അറാഫത്ത്, കോർഡിനേഷൻ വൈസ് ചെയർമാൻ എം.എം. അൻസാർ ജോ സെക്രട്ടറി ഷാജഹാൻ ഹൈദരലി , ആർട്സ് സെക്രട്ടറി ജാസിർ, അസിസ്റ്റൻ്റ് ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ, സമാജം അസിസ്റൻ്റ് ട്രഷറർ സൈജു പിള്ള, സ്പോർട്സ് സെക്രട്ടറി സുധീഷ് കൊപ്പം
അഹല്യ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ, മില്ലേനിയം ഹോസ്പിറ്റൽ പ്രതിനിധികളായ സീനിയർ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോക്ടർ തോമസ് വർഗ്ഗീസ്, സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ മേഖ ജയപ്രകാശ്, മെഡിക്കൽ അഡ്മിനിസ്ടേഷൻ മാനേജർ ഷൈന പ്രസന്നകുമാർ, സീനിയർ എക്സിക്കൂട്ടീവ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ടീന രാധാകൃഷ്ണൻ, ഫെഡറൽ എക്സേഞ്ച് അസിഡൻ്റ് ജനറൽ മാനേജർ റോമിഷ്
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മലയാളി സമാജം കേരള എക്സ്പാട്രിയേറ്റ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് കൊണ്ട് നടത്തുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ സീനിയർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മേയ് 31 നു അബുദാബി യൂണിവേർസിറ്റി ഗ്രൗണ്ടിൽ നടക്കും എന്നും സമാജം ഭാരവാഹികൾ അറിയിച്ചു.
യു.എ.ഇ യിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന മൽസരത്തിൽ നാട്ടിൽ നിന്നുള്ള ജില്ല – സംസ്ഥാന -ദേശീയ താരങ്ങളും വിവിധ ടീമുകൾക്കായി അണിനിരക്കും
GULF
സുസ്ഥിരതാ അവാര്‍ഡ് കരസ്ഥമാക്കി അബുദാബി നഗരസഭ

അബുദാബി: മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും സുസ്ഥിരതയിലും പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും നല്‍കുന്ന മുന്‍നിര പങ്കിനുള്ള അംഗീകാരമായി അബുദാബി സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് നല്‍കുന്ന ‘സുസ്ഥിരതാ ജേതാവ്’ അവാര്‍ഡ് അബുദാബി നഗരസഭ കരസ്ഥമാക്കി.
കെട്ടിടങ്ങളിലെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും നഗരപ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും അബുദാബി സിറ്റി മുനിസിപ്പാലിറ്റി നടപ്പിലാക്കിയ സംരംഭങ്ങള്‍ക്കുള്ള അംഗീകാരമായാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
കെട്ടിടങ്ങളുടെ ശീതീകരണച്ചെലവ് കുറയ്ക്കുന്നതിലും, കൂടുതല്‍ സുസ്ഥിരമായ നഗര പരിസ്ഥിതി വളര്‍ത്തുക, പുനരുപയോഗം, ഹൈഡ്രോപോണിക് സംവിധാനങ്ങള്‍, മുനിസിപ്പല്‍ കെട്ടിടങ്ങളിലെ ഗ്രേ വാട്ടര്‍ പുനരുപയോഗം, ഊര്‍ജ്ജ ഉപഭോഗത്തില്‍ ഗണ്യമായ കുറവ് കൈവരിക്കുന്നതിന് ഊര്‍ജ്ജ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കല്‍ എന്നിവയെല്ലാം അവാര്‍ഡ് നേടുന്നതില്‍ മികച്ച സംഭാവനയായി കണക്കാക്കിയിട്ടുണ്ട്. അബുദാബി സിറ്റി മുനിസിപ്പാലിറ്റിയെ പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക സുസ്ഥിരത മേഖലയിലെ ഒരു മുന്‍നിര സ്ഥാപനമാക്കി മാറ്റുന്നതിന് ഡോ.ഹുദ ഖലീഫ അല്‍സല്‍മി നല്‍കിയ സേ വനങ്ങള്‍ ശ്രദ്ധേയമാണ്.
വെര്‍ച്വല്‍ റിയാലിറ്റി അവബോധ പരിപാടികള്‍, പരിസ്ഥിതി, ആരോഗ്യം, സുരക്ഷ എന്നീ മേഖല കളിലെ ഇ-പരിശീലനം, പരിശോധനാ സംവിധാനങ്ങളും സ്മാര്‍ട്ട് സൊല്യൂഷനുകളും, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ പ്രോജക്റ്റ്, ഗ്രീന്‍ റൂഫുകള്‍, ഊര്‍ജ്ജ ക്രമീകരണ സംവിധാനങ്ങള്‍ എന്നിവയുള്‍ പ്പെടെ നിരവധി പദ്ധതികളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കള്‍ നിരോധിക്കല്‍ തുടങ്ങിയവയും അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു.
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്‍കി ദേശീയ വനിതാ ലീഗ്
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു