Connect with us

india

സർവ സജ്ജം ഇന്ത്യൻ മിഷൻ ; മിനായിലേക്ക് നീങ്ങാൻ തയ്യാറായി ഇന്ത്യൻ ഹാജിമാർ

കേരളത്തിൽ നിന്ന് 11252 പേരാണുള്ളത്. 4232 പുരുഷന്മാരും 6899 സ്ത്രീകളും. അറഫയിലേക്ക് ഇവരെ അനുഗമിക്കാൻ നാട്ടിലെ നിന്നെത്തിയ 550 ലധികം ഹജ്ജ് വളണ്ടിയർ സംഘം കൂടെയുണ്ടാകും

Published

on

അഷ്‌റഫ് വേങ്ങാട്ട്

മക്ക: ഒന്നേമുക്കാൽ ലക്ഷം ഇന്ത്യൻ തീർത്ഥാടകർ ഇന്ന് വൈകിട്ടോടെ തമ്പുകളുടെ നഗരമായ മിനായിലേക്ക് പുറപ്പെടും . മിനായിൽ കിംഗ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശവും ജൗഹറ റോഡിനും കിംഗ് ഫഹദ് റോഡിനും ഇരുവശവുമായിരിക്കും ഇന്ത്യൻ ഹാജിമാരുടെ തമ്പുകൾ . ഈ ഭാഗത്ത് തന്നെ ഇന്ത്യൻ ഹജ്ജ് മിഷന്റെ ഓഫീസും മെഡിക്കൽ സെന്ററുമുണ്ടാകും. ഇന്ന് വൈകീട്ട് മിനായിലേക്ക് പുറപ്പെടാൻ തയ്യാറായിരിക്കണമെന്ന് ഇന്ത്യൻ മിഷൻ തീർത്ഥാടകരെ അറിയിച്ചിട്ടുണ്ട്.

175025 തീർത്ഥാടകരാണ് ഇത്തവണ ഇന്ത്യയിൽ നിന്നെത്തിയത്. ഇന്നലെ രാവിലെ മുംബൈയിൽ നിന്നെത്തിയ തീർത്ഥാടകർ ജിദ്ദയിലിറങ്ങിയതോടെ ഇന്ത്യൻ സംഘത്തിന്റെ ഇക്കൊല്ലത്തെ ഹജ്ജിനുള്ള വരവ് പൂർത്തിയായി. കേരളത്തിൽ നിന്ന് 11252 പേരാണുള്ളത്. 4232 പുരുഷന്മാരും 6899 സ്ത്രീകളും. അറഫയിലേക്ക് ഇവരെ അനുഗമിക്കാൻ നാട്ടിലെ നിന്നെത്തിയ 550 ലധികം ഹജ്ജ് വളണ്ടിയർ സംഘം കൂടെയുണ്ടാകും. മഹ്‌റമില്ലാതെ ഹജ്ജിനെത്തിയ 2733 വനിതാ ഹാജിമാർക്ക് ഒമ്പത് വനിതാ വളണ്ടിയർമാരുൾപ്പടെ 28 അംഗ വളണ്ടിയർ സംഘത്തിന്റെ സഹായവുമുണ്ടാകും. ഇവർക്കുള്ള താമസ സൗകര്യവും യാത്രയുമെല്ലാം പ്രത്യേകമായാണ് ഒരുക്കിയിട്ടുള്ളത്.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ ഏഴായിരത്തോളം മലയാളി തീർത്ഥാടകരും മക്കയിലുണ്ട്. ഇവരും മുത്തവിഫിന്റെ നിർദേശപ്രകാരം ഇന്ന് മിനായിലേക്ക് നീങ്ങും. മദീനയിലിറങ്ങിയ ഇന്ത്യൻ തീര്ഥാടകരെല്ലാം ഇതിനകം മക്കയിലെത്തിയിട്ടുണ്ട്. ഇവരിൽ ഒരു തീർത്ഥാടകൻ രോഗബാധിതനായി മദീനയിൽ ആശുപത്രിയിലുണ്ട്. ഇദ്ദേഹത്തെ അറഫാ സംഗമത്തിന് മുമ്പായി എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഹജ്ജ് മിഷൻ. ഇന്ത്യയിൽ നിന്നുള്ള വളണ്ടിയർ സംഘത്തെ നയിക്കുന്നത് മുൻ മലപ്പുറം ജില്ലാ കളക്ടർ കൂടിയായ ജാഫർ മാലിക് ആണ്. ഹജ്ജ് സർവീസ് കമ്പനിയുടെ പ്രത്യേക ബസുകളിലാണ് മിനായിൽ നിന്ന് അറഫയിലേക്ക് ഇന്ത്യൻ സംഘം യാത്രയാവുക.

ഇന്ത്യൻ തീര്ഥാടകർക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിൽ ഇന്ത്യൻ ഹജ്ജ് മിഷനും കെഎംസിസി ഉൾപ്പടെയുള്ള സന്നദ്ധ സേവക വ്യൂഹവും മുഴുസമയമെന്നോണം കർമ്മനിരതരാണ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും ഇന്ത്യൻ തീർത്ഥാടകരുടെ ക്ഷേമാന്വേഷണത്തിന് മക്കയിലെ താമസ കേന്ദ്രങ്ങളിലെത്തിയിരുന്നു. ഇരുവരും മുൻവർഷങ്ങളിൽ ജിദ്ദയിൽ ഹജ്ജ് കോൺസുൽ രംഗത്ത് കഴിവ് തെളിയിച്ചവരും ഏറെ പരിചയസമ്പന്നരുമാണ്. മലയാളി കൂടിയായ ഹജ്ജ് കോൺസൽ മുഹമ്മദ് ജലീൽ ഒരുക്കങ്ങളെല്ലാം നിരീക്ഷിച്ചും നിർദേശങ്ങൾ നൽകിയും സദാ സമയമെന്നോണം പുണ്യ ഭൂമിയിലുണ്ട് അറഫാ, മിന ടെന്റുകളിലേക്കുള്ള കൂപ്പണുകൾ, മെട്രോ ട്രെയിൻ ടിക്കറ്റ്, ബലികൂപ്പൺ എന്നിവ ഹജ്ജ്‌മിഷൻ തീർത്ഥാടകർക്ക് നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള പകുതിയോളം പേർക്ക് മാത്രമേ ഇത്തവണ മശാഇർ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടുള്ളൂ. ഒന്നേമുക്കാൽ ലക്ഷം പേരിൽ നിന്ന് എണ്പതിനാലായിരം പേർക്കാണ് ആ ഭാഗ്യം കിട്ടിയത്. മിനായിൽ നിന്ന് അറഫയിലേക്കും പിന്നീട് ജംറകളിലേക്കുമെല്ലാം ഇവർക്ക് ബസ്സിനെ ആശ്രയിക്കുന്നതിന് പകരം മെട്രോയിൽ കയറി യാത്ര ചെയ്യാം. മശാഇറിൽ യാത്ര ചെയ്യാൻ നറുക്ക് വീണവർക്ക് യാത്ര ടിക്കറ്റ് കൈമാറിയിട്ടുണ്ട്.

ഹജ്ജിനെത്തിയ 29 ഇന്ത്യക്കാർ ഇതിനകം മരണപ്പെടുകയുണ്ടായി. ഇവരിൽ അഞ്ച് പേർ മലയാളികളായിരുന്നു. മരണപ്പെട്ട ചിലരുടെ കുടുംബാംഗങ്ങൾക്ക് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അവരും ഇതിനകം മക്കയിലെത്തിയിട്ടുണ്ട്.

india

‘ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല’: പ്രിയങ്ക ഗാന്ധി

Published

on

ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Continue Reading

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

india

ദക്ഷിണേന്ത്യക്ക് ദാഹിക്കുന്നു; അണക്കെട്ടിലുള്ളത് 17 ശതമാനം വെള്ളം മാത്രമെന്ന് കേന്ദ്ര ജല കമ്മീഷൻ

Published

on

ന്യൂഡൽഹി: താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ ജലകമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 29 ശതമാനം ആയിരുന്നിടത്താണ് ജല ദൗര്‍ലഭ്യത്തിന്റെ രൂക്ഷത വെളിപ്പെടുന്നത്. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ളത്.

വേനല്‍ കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് അസാധാരണമല്ല, എന്നാല്‍ ഇത്തവണ നേരിടുന്ന കുത്തനെയുള്ള ഇടിവ് ആശങ്കയുണര്‍ത്തുന്നതാണ്. മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. മണ്‍സൂണ്‍ മഴയിലെ കുറവ് ജല സംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ വെള്ളം പിന്‍വലിക്കേണ്ടിവന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വെള്ള ക്ഷാമം ഇത്തവണ രൂക്ഷമായി നേരിടുകയാണ് കര്‍ണാടക. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനല്‍ കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉള്‍പ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളം ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.

2023ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷി നാശങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്‍നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ആദ്യ ഘട്ട പ്രവചനം. സാധാരണഗതിയില്‍ 2018.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 മില്ലിമീറ്റര്‍ മാത്രമായിരുന്നു പെയ്തത്. അതേസമയം,ഈ വര്‍ഷം കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശക്തമായ കാലവര്‍ഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Continue Reading

Trending