gulf
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുവഴി എത്തിയ ഹാജിമാര്‍ മദീനയില്‍ എത്തി തുടങ്ങി
ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയെത്തിയ ഹജജ് തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തിനായി എത്തി തുടങ്ങി.
ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയെത്തിയ ഹജജ് തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തിനായി എത്തി തുടങ്ങി. കേരളത്തിലെ പ്രമുഖ ട്രാവല്‍സുകള്‍ മുഖേനെ എത്തിയ ഹാജിമ്മാരും വിവിധ മതസംഘടനകളുടെ നേതൃത്വത്തിലെത്തിയ ഹാജിമാരുമടക്കം ഇന്നെലെ നാലായിരത്തിലധികം ഹാജിമാര്‍ മദീനയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തിയ്യതി മുതല്‍ മദീന വിമാന താവളം വഴി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനെയെത്തിയ അമ്പത്തിയയ്യാരം ഹാജിമാര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് യാത്രയായി കൊണ്ടിരിക്കുകയാണ്.കേരളത്തില്‍ നിന്ന് ജിദ്ധവിമാന താവളം വഴി എത്തിയ സ്വകാര്യ ഗ്രൂപ്പുകളിലെ ഹാജിമാര്‍ പത്ത് ദിവസത്തോളം മക്കയില്‍ താമസിക്കുകയും വിശുദ്ധ ഉംറ നിര്‍വ്വഹിക്കുകയും ചെയ്ത ശേഷമാണ് മദീന സന്ദര്‍ശനത്തിനായി എത്തി കൊണ്ടിരിക്കുന്നത്. ചില ഗ്രൂപ്പുകള്‍ കേരളത്തില്‍ നിന്ന് മദീന വിമാന താവളം വഴി നേരിട്ടെത്തുന്നുമുണ്ട്
മദീനയില്‍ എട്ട് ദിവസത്തെ താമസത്തിനും പുണ്യസ്ഥലങ്ങളിലെ സന്ദര്‍ശനവും കഴിഞ്ഞ ശേഷം ദുല്‍ഹജജ് അഞ്ചോടെ എല്ലാ ഹാജിമാരും വിശുദ്ധ ഹജ്ജ് കമ്മങ്ങള്ക്കായി മക്കയിലേക്ക് തിരിക്കും പിന്നിട് ജിദ്ധവിമാന താവളംവഴിയാവും നാട്ടിലേക്ക് തിരിക്കുക . പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ആനമങ്ങാട് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയ സമസ്തയുടെ പ്രമുഖരായ നേതാക്കളും കേരള നദ്വത്തുല് മുജാഇദീന്, സമസ്ത (എ പി) വിഭാഗമടക്കമുള്ളവരുടെ ഗ്രൂപ്പുകളും ഇന്നലെ മുതല്‍ മദീനയിലെത്തിയിട്ടുണ്ട്.വിവിധ സ്വകാര്യ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ പല വര്‍ണ്ണത്തിലുള്ള മുഖമക്കനകളണിഞ്ഞ ഹജജുമ്മാരുടെ കൂട്ടങ്ങളാല്‍ പ്രവാചക പള്ളിയുടെ മുറ്റങ്ങളില്‍ ഇനിയുള്ള നാളുകള്‍ തിങ്ങി നിറയും..
gulf
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര് സ്ത്രീകളും 11 പേര് കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.
gulf
കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല വനിത വിങ്ങിന് പുതിയ നേതൃത്വം
New Leadership for KMCC Bahrain Kozhikode District Women’s Wing
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച വനിതസംഗമത്തിൽ വെച്ച് ജില്ല വനിത വിങ്ങിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. മുസ്ലിം വിദ്യാർഥി ഫെഡറേഷൻ കാസർകോട് ജില്ല മുൻ ജനറൽ സെക്രട്ടറി ഷരീഫ് പൊവ്വൽ മുഖ്യപ്രഭാഷണം നടത്തി.
സുബൈദ പി.കെ.സി അധ്യക്ഷയായിരുന്നു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ട്രഷറർ സുബൈർ കളത്തികണ്ടി, ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അശ്റഫ് തൊടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ കാസർകോട് ജില്ല പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം, പേരാമ്പ്ര മണ്ഡലം ജനറൽ സെക്രെട്ടറി റഷീദ് കുരിക്കൾകണ്ടി, ജില്ല പ്രവർത്തകസമിതി അംഗം ഹാഷിർ കഴുങ്ങിൽ, വനിതാ വിങ് ഭാരവാഹികളായ, മുഫ്സിന ഫാസിൻ തുടങ്ങിയവർ സംബന്ധിച്ചു.
കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകി. ജില്ല വനിത വിങ് ഭാരവാഹികളായി പ്രസിഡന്റ് സുബൈദ പി.കെ.സി, ജനറൽ സെക്രട്ടറി ഷബാന ബഷീർ, ട്രഷറർ നസീമ നസീം, ഓർഗനൈസിങ് സെക്രട്ടറി തസ്ലീന സലീം എന്നിവരെയും വൈസ് പ്രസിഡന്റുമാരായി മുഫ്സിന ഫാസിൽ, സൽമ ജുനൈസ്, ഖൈറുന്നിസ റസാഖ്, വഹീദ ഹനീഫ്, സറീന ആർ.കെ എന്നിവരെയും സെക്രട്ടറിമാരായി ഫസീല റാഫി, ഹാജറ നിസാർ, ഫിദ ഷമീം, റമീന നാസർ, മെഹജൂബ സുഹൈർ എന്നിവരെയും തെരഞ്ഞെടുത്തു.
gulf
ബഹ്റൈനില്‍ ക്യാമ്പിങ് സ്ഥലങ്ങള്‍ക്ക് ശുചിത്വ ഡെപ്പോസിറ്റ് സംവിധാനം
20252026 ക്യാമ്പിങ് സീസണില്‍ വാണിജ്യേതര ടെന്റ് സൈറ്റുകള്‍ക്കായി 100 ബഹ്റൈനി ദിനാര്‍ ക്ലീന്‍ലിനസ് ഡെപ്പോസിറ്റ് നിര്‍ബന്ധമാക്കി.
മനാമ: ബഹ്റൈനിലെ സാഖിര്‍ പ്രദേശത്തെ പൊതു ക്യാമ്പിങ് സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനായി പുതിയ നടപടിയുമായി അധികാരികള്‍. 20252026 ക്യാമ്പിങ് സീസണില്‍ വാണിജ്യേതര ടെന്റ് സൈറ്റുകള്‍ക്കായി 100 ബഹ്റൈനി ദിനാര്‍ ക്ലീന്‍ലിനസ് ഡെപ്പോസിറ്റ് നിര്‍ബന്ധമാക്കി.
മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്കിന്റെ ഉത്തരവിലാണ് ഈ നിര്‍ദ്ദേശം ഉള്‍പ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവനുസരിച്ച്, സീസണ് അവസാനിക്കുമ്പോള്‍ ക്യാമ്പിംഗ് സൈറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുകയും പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്താല്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കും. രജിസ്ട്രേഷന് സമയത്ത് സതേണ്‍ മുനിസിപ്പാലിറ്റിയിലാണ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടത്.
ടെന്റുകള്‍ അഴിച്ചുമാറ്റിയതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിലോ, അല്ലെങ്കില്‍ സീസണ് അവസാനിക്കുന്ന തീയതിക്കുള്ളിലോ ഏതാണോ ആദ്യം വരുന്നത് ക്യാമ്പേഴ്സ് സ്ഥലങ്ങള്‍ വൃത്തിയാക്കണം. ശുചീകരണം നടപ്പാക്കാത്ത പക്ഷം, ഡെപ്പോസിറ്റ് തുക മുനിസിപ്പാലിറ്റിക്ക് ചെലവായി ഉപയോഗിക്കാനും, ആവശ്യമെങ്കില്‍ അധിക തുകയും ഈടാക്കാനുമാകും.
20252026 ക്യാമ്പിംഗ് സീസണ് ഡിസംബര്‍ 5-ന് ആരംഭിച്ച് മാര്‍ച്ച് 25-ന് അവസാനിക്കും. രജിസ്ട്രേഷന് നവംബര്‍ 20 മുതല്‍ 30 വരെ ‘അല്‍ജുനോബിയ’ മൊബൈല്‍ ആപ്ലിക്കേഷനിലെ ‘ഖയ്യാം’ സംരംഭം വഴി ഡിജിറ്റലായി നടത്താം.
സതേണ്‍ ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് പുതിയ സീസണിലെ റെഗുലേറ്ററി ചട്ടക്കൂടും സുരക്ഷാ തയ്യാറെടുപ്പുകളും പ്രഖ്യാപിച്ചത്. അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും, അല്‍ജുനോബിയ ആപ്പ്, ദേശീയ തവാസുല്‍ പ്ലാറ്റ്ഫോം എന്നിവ വഴി ബന്ധപ്പെടാം.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories15 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

