Connect with us

kerala

ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല

Published

on

140 KM ൽ കൂടുതൽ ദൈർഘ്യമുള്ള ബസ്റൂട്ടുകളും ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് പെർമിറ്റുകളും സ്വകാര്യ ബസുടമകൾക്ക് നൽകേണ്ടതില്ല എന്ന സർക്കാർ നോട്ടിഫിക്കേഷൻ ബഹു: കേരള ഹൈക്കോടതി റദ്ദാക്കിയിട്ടും വർഷങ്ങളായി സർവിസ് നടത്തിക്കൊണ്ടിരുന്ന ബസുകളുടെ പെർമിറ്റുകൾ പുതുക്കിനൽകാത്തത് പ്രതിഷേധാർഹവും ഹൈക്കോടതി വിധിയുടെ ലംഘനവുമാണ് മേൽ കാറ്റഗറിയിലുള്ള പെർമിറ്റുകൾ സ്വകാര്യബസുകൾക്ക് നൽകേണ്ടതില്ല എന്ന സർക്കാർ നോട്ടിഫിക്കേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ എന്ന സംഘടനയും ഏതാനും ചില ബസുടമകളും നൽകിയ കേസിലാണ് ബഹു കേരള ഹൈക്കോടതി 2024 നവമ്പർ ആറാം തിയ്യതി മേൽ നോട്ടിഫിക്കേഷൻ റദ്ദാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.

എന്നാൽ മേൽ പെർമിറ്റുകൾ അനുവദിച്ചാൽ KSRTC ക്ക് വലിയ സാമ്പത്തിക നഷ്ട മുണ്ടാവുമെന്ന തെറ്റായ കാരണം പറഞ്ഞാണ് ഗതാഗതവകുപ്പ് പെർമിറ്റുകൾ പുതുക്കി നൽകാതിരിക്കുന്നത്. KSRTC യുടെ ഇതുവരെയുള്ള നഷ്ടക്കണക്കുകൾ പരിശോധിച്ചാൽ തന്നെ ഇതിലെ വിരോധാഭാസം ബോദ്ധ്യപ്പെടുന്നതാണ്. 2013 മുതൽക്കാണ് ദീർഘ ദൂര സർവീസ് നടത്തുന്ന 243 സ്വകാര്യ ബസുകൾ ഏറ്റെടുത്തത് മേൽ ബസ് റൂട്ടുകൾ ഏറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന നഷ്ടത്തേക്കാൾ എത്രയോ ഇരട്ടിയാണ് KSRTC യുടെ നിലവിലെ നഷ്ടക്കണക്ക്.

ദീർഘ ദൂര പെർമിറ്റുകൾ KSRTC ഏറ്റെടുക്കുന്നതിന് മുമ്പ് 5000 KSRTC ബസുകൾ സർവിസ് നടത്തിയിരുന്നുവെങ്കിൽ ഇന്ന് നാലായിരത്തിൽ താഴെ മാത്രമേ സർവിസ് നടത്തി വരുന്നുള്ളു. അതുപോലെ ആ സമയത്ത് മൂന്നു റോ നാനൂറോ കോടിയാണ് KSRTC ക്ക് വേണ്ടി ബഡ്ജറ്റിൽ വകയിരുത്തിയിരുന്നുള്ളു. എങ്കിൽ 2024 – 2025 ബഡ്ജറ്റിൽ തൊള്ളായിരം കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ അറുനൂറു കോടി രൂപ ഇതിനകം തന്നെ സർക്കാർ KSRTC ക്ക് നൽകിക്കഴിഞ്ഞു. 243 ബസ് റൂട്ടുകളിൽ ഭൂരിഭാഗവും സറണ്ടർ ചെയ്യുകയോ പെർമിറ്റ് പുതുക്കാൻ കഴിയാതെ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്.

100 ൽ താഴെ മാത്രം ബാക്കി വരുന്ന ദീർഘ ദൂര ബസ് പെർമിറ്റുകൾ സ്വകാര്യ ബസുകൾക്ക് നൽകിയാൽ KSRTC നശിച്ചു പോവുമെന്ന വാദം അംഗികരിക്കാൻ കഴിയില്ല. അതു പോലെ ലിമിറ്റഡ് സ്‌റ്റോപ്പായി സർവിസ് നടത്തിയിരുന്ന ബസുകൾ ഓർഡിനറിയാക്കണമെന്ന സർക്കാർ വാദവും കോടതി അoഗീകരിച്ചിട്ടില്ല.
ഇത് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് ലഭിച്ചു കൊണ്ടിരുന്ന യാത്രാസൗകര്യം നഷ്പ്പെടുത്തുന്നു എന്ന് മാത്രമല്ല മേൽ ബസുകളിലെ തൊഴിലാളികൾക്ക് ലഭ്യമായി കൊണ്ടിരുന്ന തൊഴിലും നഷ്ടപ്പെടുത്തുന്നതാണ്. കൂടാതെ കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി ബസ് സർവീസ് നടത്തുന്ന ബസ് ഉടമകൾ കടക്കെണിയിലകപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ്.

ആയതിനാൽ ദീർഘകാലം ബസ് ഓപറേറ്റേഴ്സ് ഫെഡറേഷനും സർക്കാരും KSRTC യുo തമ്മിലുണ്ടായ കേസിലെ ബഹു കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലും പൊതു ഗതാഗതമേഖലയിലെ യാത്രാ സൗകര്യവും ബസ് തൊഴിലാളികളുടെയും ബസ് ഉടമകളുടെയും ജീവിതോപാധിയാണെന്നതും കണക്കിലെടുത്ത് ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തി മേൽ ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകാനുള്ള നിർദ്ദേശങ്ങൾ ഗതാഗത വകുപ്പിലെ RTO മാർക്ക് നൽകേണ്ടതാണ്. അല്ലാത്തപക്ഷം ബസ്‌സർവീസു കൾ നിർത്തി വെക്കുന്നതുൾപ്പെടെയുള്ള പ്രക്ഷോഭസമരങ്ങൾക്ക് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ നിർബന്ധിതമാകുന്നതാണെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസ എരിക്കുന്നൻ പറഞ്ഞു.

kerala

എം.ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കേസ്: വാദം ഈ മാസം 18ലേക്ക് മാറ്റി

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

Published

on

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഈ മാസം 18ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. എം.ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാണ് ഹര്‍ജി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആദ്യ പരിശോധന നടത്തിയത് എം.ആര്‍ അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥരായതിനാല്‍ ആ അന്വേഷണത്തില്‍ കൃത്യമായ കണ്ടെത്തലുകള്‍ ഉണ്ടാവില്ലെന്ന വാദമുള്‍പ്പടെ ഹരജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചു.

അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ കേസുകളാണ് അജിത് കുമാറിനെതിരെ ഉണ്ടായിരുന്നത്.

Continue Reading

kerala

തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍

കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല.

Published

on

കേരളാതീരത്ത് ചരക്കുകപ്പല്‍ തീപിടിച്ചുണ്ടായ സംഭവത്തില്‍ രക്ഷാ ദൗത്യം ദുഷ്‌കരമാകുന്നു. കപ്പല്‍ 10 ഡിഗ്രി ചെരിഞ്ഞു. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. കപ്പല്‍ അപകടത്തില്‍പെട്ട് 27 മണിക്കൂര്‍ പിന്നിടുമ്പോഴും കപ്പലില്‍ നിന്നും വലിയ തോതില്‍ തീ കത്തുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ഥ് കപ്പലും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. കണ്ടെയ്‌നറുകള്‍ കേരള തീരത്തണയുമെന്ന അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

അതേസമയം കാണാതായ നാല് കപ്പല്‍ ജീവനക്കാരെ ഇതുവരെയും കണ്ടെത്താനായില്ല. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രണ്ട് ഡോണിയര്‍ വിമാനങ്ങള്‍ ആകാശം നിരീക്ഷണം നടത്തുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ദ് കപ്പല്‍സല്‍വേജ് മാസ്റ്ററുമായി രക്ഷാദൗത്യത്തില്‍ പങ്കുചേരും.

മംഗലാപുരത്തേക്ക് നാവികരുമായി പോയ ഐഎന്‍എസ് സൂറത്തും കൊച്ചി നാവികസേന ആസ്ഥാനത്തുനിന്ന് ഐഎന്‍എസ് സുലേജും അപകടസ്ഥലത്ത് ഉടനെത്തും.

അതേസമയം കപ്പല്‍ ചെരിഞ്ഞതോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായി റിപ്പോര്‍ട്ടുണ്ടെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കുന്നു. കപ്പലിലെ 157 കണ്ടെയ്‌നറുകളില്‍ അതീവ അപകടരമായ വസ്തുക്കളാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തീപിടിക്കുന്നതും, വെള്ളവുമായി കലര്‍ന്നാല്‍ അപകടരമാകുന്നതുമായ രാസവസ്തുക്കളാണ് കപ്പലിലുള്ളത്.

പൊട്ടിത്തെറിക്കാന്‍ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റര്‍ രാസവസ്തുക്കളും ഇന്ധനവുമാണ് കണ്ടെയ്നറുകളിലുള്ളത്.

കപ്പല്‍ അപകടത്തില്‍ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള ആറു പേരില്‍ രണ്ടു പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

അതിനിടെ, സാഹചര്യം വിലയിരുത്താന്‍ ഇന്നു കൊച്ചിയില്‍ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു വിവരം. സംസ്ഥാന സര്‍ക്കാര്‍, നാവികസേന, കോസ്റ്റ്ഗാര്‍ഡ്, മറ്റ് കേന്ദ്ര ഏജന്‍സികള്‍, കേരള മാരിടൈം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

Continue Reading

kerala

ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്‌കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി

വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമര്‍ശിച്ചു.

Published

on

ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ അറബിയും മഹലും സിലബസില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് വിശദമായ പഠനം നടത്താതെയാണെന്ന് ഹൈക്കോടതി. വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമര്‍ശിച്ചു. സ്‌കൂളുകളില്‍ അറബി, മഹല്‍ ഭാഷകള്‍ പഠിപ്പിക്കുന്നത് സംബന്ധിച്ച് തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചു.

ത്രിഭാഷ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് വേണ്ടി വിദ്യാഭ്യാസ ഡയറക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠി മെയ് 14ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശി പിഐ അജാസ് അക്ബര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

അറബിയും മഹലും എടുത്ത് കളഞ്ഞ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകള്‍ നടപ്പാക്കാനുള്ള തീരുമാനം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിം വര്‍ക്കിന്റെയും അടിസ്ഥാനത്തിലാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ നടപടി 70 വര്‍ഷത്തോേളമായി നിലനില്‍ക്കുന്ന സംവിധാനം ഇല്ലാതാക്കുമെന്നും ഇതില്‍ പഠനങ്ങളോ ചര്‍ച്ചകളോ നടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Continue Reading

Trending