Connect with us

kerala

ഹിമാചല്‍ ഫലം പ്രതീക്ഷ നല്‍കുന്നത്; തരൂരിനെ പ്രയോജനപ്പെടുത്തും: എം.എം ഹസന്‍

മതേതരത്വം പറയുകയും ന്യൂനപക്ഷങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനോടൊപ്പം രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ സാംസ്‌കാരിക സ്വത്വത്തെ അംഗീകരിക്കാനും പാര്‍ട്ടി ശ്രദ്ധിക്കും.

Published

on

അഭിമുഖം/കെ.പി ജലീല്‍

തിരുവനന്തപുരം: രാജ്യം വര്‍ഗീയതയുടെയും ജനാധിപത്യ ധ്വംസനത്തിന്റെയും പിടിയിലമരുമ്പോള്‍ ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷക്ക് വക നല്‍കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍. ഇന്നലെ ഗുജറാത്തിലെയും ഹിമാചലിലെയും ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ചും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തിയും നേടിയ വിജയമാണ് ഗുജറാത്തില്‍ കണ്ടത്. 27 വര്‍ഷമായി അധികാരത്തിലുള്ള സംസ്ഥാനത്ത് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ പ്രയോജനപ്പെടുത്താനായി. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ 5 വര്‍ഷത്തെ ഭരണം കൊണ്ട് അതിനവര്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല ഹിമാചലില്‍ പ്രിയങ്ക ഗാന്ധി നടത്തിയ പ്രചാരണവും ജനങ്ങളില്‍ മതേതരത്വ ബോധം വളര്‍ത്തുന്നതില്‍ സഹായിച്ചെന്ന് ഹസന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ചന്ദ്രിക ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍.

 

  •  വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഹിമാചല്‍ ആവര്‍ത്തിക്കാന്‍ കഴിയുമോ ?

തീര്‍ച്ചയായും. പ്രിയങ്ക ഗാന്ധിയുടെ കൂടുതല്‍ സജീവമായ ഇടപെടലുണ്ടാകും. രാഹുല്‍ ഗാന്ധി ജോഡോ യാത്ര കഴിഞ്ഞാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കും.

  • 2024 ലേക്ക് ഒരുക്കമായോ ? 

അതിനാണ് റായ്പൂരില്‍ എ.ഐ.സി .സി സമ്മേളനം വിളിച്ചിട്ടുള്ളത്. അവിടെ വെച്ച് സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കും. മതേതരത്വം മുറുകെപ്പിടിച്ച് കൊണ്ട് മാത്രമേ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകൂ.

  • ബി.ജെ.പി യുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങനെ നേരിടും ? 

മതേതരത്വം പറയുകയും ന്യൂനപക്ഷങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനോടൊപ്പം രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ സാംസ്‌കാരിക സ്വത്വത്തെ അംഗീകരിക്കാനും പാര്‍ട്ടി ശ്രദ്ധിക്കും.

  • ആം ആദ്മി പാര്‍ട്ടിയുടെ ഭീഷണി എങ്ങനെ കാണുന്നു ? 

അവര്‍ ആദര്‍ശമെല്ലാം ബി.ജെ.പിക്ക് കീഴില്‍ അടിയറവ് വെച്ച് അവരുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ്. ഹിന്ദുത്വം പറയുമ്പോള്‍ അത് നന്നായി പറയുന്ന ബി.ജെ.പി യെയാണ് ആളുകള്‍ സ്വീകരിക്കുക. ആപ്പിനെ യല്ല. അതാണ് ഗുജറാത്തില്‍ കണ്ടത്.

  • ? നേതാക്കളുടെ കുറവ് അലട്ടുന്നില്ലേ ? 

നേതാക്കളും അണികളും പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോയി. യു.പിയിലുള്‍പ്പെടെ അവരെ തിരികെ കൊണ്ടുവരാന്‍ കഴിയണം. രാഹുലും പ്രിയങ്കയും ഖാര്‍ഗെയും മറ്റു നേതാക്കളും അതിനാണ് രംഗത്തിറങ്ങുക.

  • രാഹുല്‍ഗാന്ധിയെക്കുറിച്ച് ? 

അദ്ദേഹം നിഷ്‌കളങ്കനും സത്യസന്ധനുമാണ്. അധികാര മോഹം ഒട്ടുമില്ല. ഡോ. മന്‍മോഹന്‍ സിംഗ് രാഹുലിനെ ഗ്രാമവികസന മന്ത്രിയാക്കാര്‍ നിര്‍ദേശിച്ചിട്ടും അദ്ദേഹമത് സ്വീകരിച്ചില്ല. പാര്‍ട്ടി അധ്യക്ഷ പദവിയിലേക്കും അദ്ദേഹം വന്നില്ല. പ്രധാനമന്ത്രിയാകാനും മോഹമില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും രാജ്യം രക്ഷപ്പെടണമെന്നും മാത്രമാണ് രാഹുലിന്റെ ഏക ലക്ഷ്യം.

  • ശശി തരൂര്‍ നടത്തുന്ന പരിപാടി കളെക്കുറിച്ച് ? 

അത് അദ്ദേഹത്തിന്റെ അവകാശമാണ്. വളരെ കഴിവുകളുള്ള അന്താരാഷ്ട്ര വ്യക്തിത്വമാണ് തരൂര്‍ജി. മുസ് ലിം ലീഗ് നേതാക്കളെയും ബിഷപ്പുമാരെയും കണ്ടതില്‍ തെറ്റ് പറയാനാവില്ല. അദ്ദേഹത്തിന്റെ ശേഷി പ്രയോജനപ്പെടുത്തണമെന്നാണ് പാര്‍ട്ടി നിലപാട്. അതേ സമയം പാര്‍ട്ടി സംവിധാനത്തിനുള്ളില്‍ നിന്ന് വേണം ആരായാലും പ്രവര്‍ത്തിക്കാന്‍. ഹസന്‍ അഭിപ്രായപ്പെട്ടു .

kerala

കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്; രാഹുല്‍ മാങ്കൂട്ടത്തില്‍

തകര്‍ന്ന ടീച്ചര്‍ ഏജന്‍സിയുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകര്‍ന്നുവീണു. സിപിഎം ഹാന്‍ഡിലുകള്‍ പോലും ലീഗിന്റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്‌ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വര്‍ഗീയ പരാമര്‍ശമാണിത് എന്നും അദ്ദേഹം പറഞ്ഞു.

Published

on

ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാതെ സംഘപരിവാര്‍ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ശശികലയോടല്ലാതെ ശൈലജയെ ആരോട് ഉപമിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി വീടിന്റെ വാതില്‍ക്കല്‍ കൂടി പോയിട്ട് പോലും തന്റെ വീട്ടിലേക്ക് കയറിയിട്ടില്ല. എന്തുകൊണ്ട് ജാവഡേക്കറെ കണ്ടത് ഇതുവരെ പൊതുസമൂഹത്തോട് പറയാതിരുന്നു? മുഖ്യമന്ത്രി പോലും പറയുന്നു, ജാവഡേക്കറെ കണ്ടിട്ടുണ്ട് എന്ന്. ഇപി ജയരാജന്‍ പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന എന്‍ഡിഎയിലാണോ പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന ഇന്ത്യയില്‍ ആണോ എന്ന് ബിനോയ് വിശ്വം വ്യക്തമാക്കണം. ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാതെ സംഘപരിവാര്‍ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

തകര്‍ന്ന ടീച്ചര്‍ ഏജന്‍സിയുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകര്‍ന്നുവീണു. സിപിഎം ഹാന്‍ഡിലുകള്‍ പോലും ലീഗിന്റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്‌ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വര്‍ഗീയ പരാമര്‍ശമാണിത് എന്നും അദ്ദേഹം പറഞ്ഞു.

ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ല. ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന്‍ പറ്റാതായെന്നും രാഹുല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 

Continue Reading

kerala

ജാവദേക്കർ വിവാദം; ഇപിയെ തൊടുമോ പാർട്ടി? സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

Published

on

ഇ.പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ആളിക്കത്തുന്നതിനിടയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് യോഗത്തിന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ മുഖ്യ ചര്‍ച്ച ഇ പി വിവാദത്തെ കേന്ദ്രീകരിച്ച് ആകും. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

മുന്നണി കണ്‍വീനരുടെ കൂടിക്കാഴ്ച വിവാദത്തില്‍ സിപിഐയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇ പിയെ മുഖ്യമന്ത്രി തള്ളി പറഞ്ഞെങ്കിലും ആരോപണങ്ങളുടെ കുന്തമുന പ്രതിപക്ഷം മുഖ്യമന്ത്രിയിലേക്ക് തന്നെയാണ് എത്തിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും സംഭവം പുറത്തുവന്നപ്പോള്‍ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണെന്നുമുള്ള ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇ പിക്കെതിരെ കര്‍ശന നടപടി വേണമെന്ന നിലപാടാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിനുള്ളത്.

 

Continue Reading

kerala

നടുറോഡിലെ മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം; ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം

അതേ സമയം മേയര്‍ക്കെതിരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല.

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുളള തര്‍ക്കത്തില്‍ ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം. ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. മേയര്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേ സമയം മേയര്‍ക്കെതിരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് വീശദീകരണം. കൂടുതല്‍ തെളിവുകള്‍ പരിശോധിച്ച ശേഷം മാത്രം നടപടിയെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം. മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്‌പോരുണ്ടായത്. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്നാണ് തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ആരോപിച്ചത്.

മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എംഎല്‍എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞു.

 

Continue Reading

Trending