Connect with us

More

ഹിരോഷിമയുടെ കറുത്ത ദിനങ്ങളെ ലോകം അനുസ്മരിച്ചു

Published

on

 

ടോക്കിയോ: ജപ്പാനിലെ ഹിരോഷിമയില്‍ ഒന്നരലക്ഷത്തോളം പേരെ നിമിഷനേരം കൊണ്ട് ചുട്ടുകൊന്ന അമേരിക്കന്‍ ആണവാക്രമണത്തിന്റെ കറുത്ത ദിനങ്ങളെ ലോകം ഒരിക്കല്‍ കൂടി അനുസ്മരിച്ചു. 1945 ആഗസ്റ്റ് ആറിന് രാവിലെ 8.15നാണ് ഹിരോഷിമയില്‍ അണുബോംബ് വീണത്.
രണ്ടാം ലോകമഹായുദ്ധത്തില്‍ കീഴടങ്ങാന്‍ കൂട്ടാക്കാത്ത ജപ്പാനെ തകര്‍ക്കാന്‍ അമേരിക്ക കണ്ടെത്തിയ ആയുധമായിരുന്നു ചെറിയ കുട്ടി എന്ന് പേരിട്ട അണുബോംബ്. കൂണ്‍ ആകൃതിയില്‍ പര്‍വതസമാനമായി ഉയര്‍ന്നുപൊങ്ങിയ തീജ്വാലയിലും പൊടിപടലത്തിലും ഒന്നര ലക്ഷത്തോളം പേരാണ് മരിച്ചത്. അര ലക്ഷത്തോളം പേര്‍ക്ക് ആണവവികിരണമേറ്റ് ഗുരുതരമായി പരിക്കേറ്റു. അന്ന് രക്ഷപ്പെട്ടവരും അവരുടെ പിന്‍മുറക്കാരുമായ നാലു ലക്ഷത്തിലധികം പേര്‍ അര്‍ബുദം പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ച് പിന്നീട് മരിച്ചു. ഇന്നും നിരവധി പേര്‍ ആണവ വികിരണത്തിന്റെ ബലിയാടുകളായി നരകിച്ചുമരിച്ചുകൊണ്ടിരിക്കുന്നു. ജന്മവൈകല്യത്തെ തുടര്‍ന്ന് നരകിക്കുന്ന ആയിരങ്ങള്‍ വേറെയും. അമേരിക്കയുടെ രക്തദാഹം ഹിരോഷിമയിലും അവസാനിച്ചില്ല. ആഗസ്റ്റ് ഒമ്പതിന് രാവിലെ 10,55ന് നാഗസാക്കിയിലും അമേരിക്ക അണുബോംബിട്ടു. തടിച്ച മനുഷ്യന്‍ എന്ന് പേരിട്ട ആ ബോംബ് പൊട്ടി നാലരമൈല്‍ ചുറ്റവളവിലുള്ള സകലതും ചുട്ടെരിക്കപ്പെട്ടു. 70,000 പേരാണ് നാഗസാക്കിയില്‍ മരിച്ചത്. അതിനുശേഷം ജപ്പാന്‍ കീഴടങ്ങുകയും ചെയ്തു. നിരപരധികളായ ലക്ഷക്കണക്കിന് ആളുകളെ ചുട്ടെരിച്ച് യുദ്ധം ജയിക്കാന്‍ അമേരിക്ക നടത്തിയ ശ്രമം ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്നതായിരുന്നു. തുല്യതയില്ലാത്ത യാതനകളാണ് അമേരിക്ക ജപ്പാനില്‍ വിതച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending