Culture
ഇന്ത്യയും ഓസീസും നേര്‍ക്കുനേര്‍

ലണ്ടന്‍:ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഒരു ഇന്ത്യന്‍ നായകനും മുതിരില്ല. വിരാത് കോലിയും വിത്യസ്തനല്ല. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച അതേ സംഘം തന്നെയിറങ്ങും. ഓസ്‌ട്രേലിയക്കാരില്‍ അന്ധവിശ്വാസം കുറവാണ്-പക്ഷേ വിന്‍ഡീസിനെ പരാജയപ്പെടുത്തിയ സംഘത്തില്‍ അവരും കാര്യമായ മാറ്റത്തിന് മുതിരില്ല. ഇന്നത്തെ ഓവല്‍ പോരാട്ടത്തില്‍ പക്ഷേ ആകാശം വില്ലനാണ്. നല്ല മഴക്കാണ് സാധ്യത പറയുന്നത്. കനത്ത മഴയില്‍ വെള്ളിയാഴ്ച്ച കാര്‍ഡിഫില്‍ നടക്കേണ്ടിയിരുന്ന പാക്കിസ്താന്‍-ശ്രീലങ്ക മല്‍സരം മുടങ്ങിയിരുന്നു. ഇംഗ്ലീഷ് മഴക്ക്് പൊതുവേ ശക്തി കുറവായതിനാല്‍ മല്‍സരം ഓവറുകല്‍ വെട്ടിച്ചുരുക്കേണ്ടി വന്നാലും നടക്കാനാണ് സാധ്യത. ഇന്ത്യക്കിത് രണ്ടാം മല്‍സരമാണെങ്കില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക്് മൂന്നാമത് അങ്കമാണ്. രണ്ട് മല്‍സരങ്ങളിലും വിജയം നേടി അവര്‍ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. ന്യൂസിലാന്‍ഡ് മാത്രമാണ് നാലില്‍ ഓസീസിനൊപ്പമുള്ളത്. വിന്‍ഡീസിനെതിരായ. മല്‍സരത്തിലെ ബാറ്റിംഗ് തകര്‍ച്ചയിലും വാലറ്റക്കാരുടെ മികവല്‍ ഓസീസ് വലിയ സ്‌ക്കോര്‍ സമ്പാദിച്ചിരുന്നു. എട്ടാം നമ്പറില്‍ കളിച്ച കോള്‍ട്ടര്‍ നിലെയായിരുന്നു 92 റണ്‍സുമായി കസറിയത്. ഇന്ത്യക്ക് ഓസീസ് വാലറ്റം മുന്നറിയിപ്പാണ്. നിലെക്് പുറമെ പാറ്റ് കമ്മിന്‍സും നന്നായി ബാറ്റ് ചെയ്യും. അതായത് ഒമ്പതാം നമ്പര്‍ വരെ നല്ല ബാറ്റിംഗ് ശക്തി ഓസീസിനുണ്ട്. ഓപ്പണര്‍മാരായ നായകന്‍ അരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് വിന്‍ഡീസിനെതിരെ മിന്നാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് കരുത്ത് കാട്ടിയിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഉള്‍പ്പെടുന്ന മധ്യനിരയുടെ സംഭാവനയും മോശമായിരുന്നു. ഇന്ത്യക്കും സമാന പ്രശ്‌നങ്ങളുണ്ട്. ശിഖര്‍ ധവാന്‍, നായകന്‍ വിരാത് കോലി എന്നിവര്‍ ദക്ഷിണാഫ്രിക്കക്കെതിരായ മല്‍സരത്തില്‍ നിറം മങ്ങിയിരുന്നു. നാലാമനായ കെ.എല്‍ രാഹുലിന് നല്ല തുടക്കം കിട്ടിയെങ്കിലും കാഗിസോ റബാദയുടെ മികച്ച പന്തിലാണ് പുറത്തായത്. രോഹിത് ശര്‍മ സെഞ്ച്വറിയുമായി ടീമിനെ മുന്നോട്ട് നയിച്ച മല്‍സരത്തില്‍ മഹേന്ദ്രസിംഗ് ധോണിക്കും കരുത്ത് കാട്ടാനായിരുന്നു. ബൗളര്‍മാരില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്് അഞ്ച് വിന്‍ഡീസ് വിക്കറ്റുകള്‍ നേടി ലോകകപ്പില്‍ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറായി മാറിയിരുന്നു. പാറ്റ് കമ്മിന്‍സ്, ആദം സാപ്പ തുടങ്ങിയവരാണ് മറ്റ് പ്രധാന വെല്ലുവിളികള്‍. പക്ഷേ ജസ്പ്രീത് ബുംറ ഇന്ത്യന്‍ നിരയിലെ പ്രധാന മാറ്റമാണ്. സത്താംപ്ടണില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ അദ്ദേഹം വെള്ളം കുടിപ്പിച്ചിരുന്നു. മധ്യ ഓവറുകളില്‍ വരുന്ന സ്പിന്നര്‍മാരായ യൂസവേന്ദ്ര ചാഹലും കുല്‍ദീപും നന്നായി പന്തെറിയുന്നുണ്ട്.
ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും അവസാനമായി കളിച്ചത് കഴിഞ്ഞ ലോകകപ്പ് സെമിയിലായിരുന്നു. അന്ന് ധോണിയുടെ ഇന്ത്യക്കായിരുന്നു പരാജയം. രണ്ട് ടീമുകളും ലോകകപ്പ് ഒരുക്കത്തില്‍ അഞ്ച് മല്‍സര പരമ്പര കളിച്ചപ്പോള്‍ ആദ്യ രണ്ടില്‍ ജയിച്ച ഇന്ത്യ അവസാന മൂന്നില്‍ തോറ്റിരുന്നു. അന്ന് ഓസീസ് സംഘത്തില്‍ വാര്‍ണറും സ്മിത്തുമുണ്ടായിരുന്നില്ല. ടോസ് നിര്‍ണായകമാണ് മല്‍സരത്തില്‍. മല്‍സരം മൂന്ന് മണി മുതല്‍.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
-
kerala3 days ago
മലപ്പുറത്തെ നരഭോജി കടുവക്കായുള്ള ദൗത്യം ആരംഭിച്ചു