Culture
ഇന്ത്യയും ഓസീസും നേര്‍ക്കുനേര്‍

ലണ്ടന്‍:ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഒരു ഇന്ത്യന്‍ നായകനും മുതിരില്ല. വിരാത് കോലിയും വിത്യസ്തനല്ല. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച അതേ സംഘം തന്നെയിറങ്ങും. ഓസ്‌ട്രേലിയക്കാരില്‍ അന്ധവിശ്വാസം കുറവാണ്-പക്ഷേ വിന്‍ഡീസിനെ പരാജയപ്പെടുത്തിയ സംഘത്തില്‍ അവരും കാര്യമായ മാറ്റത്തിന് മുതിരില്ല. ഇന്നത്തെ ഓവല്‍ പോരാട്ടത്തില്‍ പക്ഷേ ആകാശം വില്ലനാണ്. നല്ല മഴക്കാണ് സാധ്യത പറയുന്നത്. കനത്ത മഴയില്‍ വെള്ളിയാഴ്ച്ച കാര്‍ഡിഫില്‍ നടക്കേണ്ടിയിരുന്ന പാക്കിസ്താന്‍-ശ്രീലങ്ക മല്‍സരം മുടങ്ങിയിരുന്നു. ഇംഗ്ലീഷ് മഴക്ക്് പൊതുവേ ശക്തി കുറവായതിനാല്‍ മല്‍സരം ഓവറുകല്‍ വെട്ടിച്ചുരുക്കേണ്ടി വന്നാലും നടക്കാനാണ് സാധ്യത. ഇന്ത്യക്കിത് രണ്ടാം മല്‍സരമാണെങ്കില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക്് മൂന്നാമത് അങ്കമാണ്. രണ്ട് മല്‍സരങ്ങളിലും വിജയം നേടി അവര്‍ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. ന്യൂസിലാന്‍ഡ് മാത്രമാണ് നാലില്‍ ഓസീസിനൊപ്പമുള്ളത്. വിന്‍ഡീസിനെതിരായ. മല്‍സരത്തിലെ ബാറ്റിംഗ് തകര്‍ച്ചയിലും വാലറ്റക്കാരുടെ മികവല്‍ ഓസീസ് വലിയ സ്‌ക്കോര്‍ സമ്പാദിച്ചിരുന്നു. എട്ടാം നമ്പറില്‍ കളിച്ച കോള്‍ട്ടര്‍ നിലെയായിരുന്നു 92 റണ്‍സുമായി കസറിയത്. ഇന്ത്യക്ക് ഓസീസ് വാലറ്റം മുന്നറിയിപ്പാണ്. നിലെക്് പുറമെ പാറ്റ് കമ്മിന്‍സും നന്നായി ബാറ്റ് ചെയ്യും. അതായത് ഒമ്പതാം നമ്പര്‍ വരെ നല്ല ബാറ്റിംഗ് ശക്തി ഓസീസിനുണ്ട്. ഓപ്പണര്‍മാരായ നായകന്‍ അരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് വിന്‍ഡീസിനെതിരെ മിന്നാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് കരുത്ത് കാട്ടിയിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഉള്‍പ്പെടുന്ന മധ്യനിരയുടെ സംഭാവനയും മോശമായിരുന്നു. ഇന്ത്യക്കും സമാന പ്രശ്‌നങ്ങളുണ്ട്. ശിഖര്‍ ധവാന്‍, നായകന്‍ വിരാത് കോലി എന്നിവര്‍ ദക്ഷിണാഫ്രിക്കക്കെതിരായ മല്‍സരത്തില്‍ നിറം മങ്ങിയിരുന്നു. നാലാമനായ കെ.എല്‍ രാഹുലിന് നല്ല തുടക്കം കിട്ടിയെങ്കിലും കാഗിസോ റബാദയുടെ മികച്ച പന്തിലാണ് പുറത്തായത്. രോഹിത് ശര്‍മ സെഞ്ച്വറിയുമായി ടീമിനെ മുന്നോട്ട് നയിച്ച മല്‍സരത്തില്‍ മഹേന്ദ്രസിംഗ് ധോണിക്കും കരുത്ത് കാട്ടാനായിരുന്നു. ബൗളര്‍മാരില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്് അഞ്ച് വിന്‍ഡീസ് വിക്കറ്റുകള്‍ നേടി ലോകകപ്പില്‍ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറായി മാറിയിരുന്നു. പാറ്റ് കമ്മിന്‍സ്, ആദം സാപ്പ തുടങ്ങിയവരാണ് മറ്റ് പ്രധാന വെല്ലുവിളികള്‍. പക്ഷേ ജസ്പ്രീത് ബുംറ ഇന്ത്യന്‍ നിരയിലെ പ്രധാന മാറ്റമാണ്. സത്താംപ്ടണില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ അദ്ദേഹം വെള്ളം കുടിപ്പിച്ചിരുന്നു. മധ്യ ഓവറുകളില്‍ വരുന്ന സ്പിന്നര്‍മാരായ യൂസവേന്ദ്ര ചാഹലും കുല്‍ദീപും നന്നായി പന്തെറിയുന്നുണ്ട്.
ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും അവസാനമായി കളിച്ചത് കഴിഞ്ഞ ലോകകപ്പ് സെമിയിലായിരുന്നു. അന്ന് ധോണിയുടെ ഇന്ത്യക്കായിരുന്നു പരാജയം. രണ്ട് ടീമുകളും ലോകകപ്പ് ഒരുക്കത്തില്‍ അഞ്ച് മല്‍സര പരമ്പര കളിച്ചപ്പോള്‍ ആദ്യ രണ്ടില്‍ ജയിച്ച ഇന്ത്യ അവസാന മൂന്നില്‍ തോറ്റിരുന്നു. അന്ന് ഓസീസ് സംഘത്തില്‍ വാര്‍ണറും സ്മിത്തുമുണ്ടായിരുന്നില്ല. ടോസ് നിര്‍ണായകമാണ് മല്‍സരത്തില്‍. മല്‍സരം മൂന്ന് മണി മുതല്‍.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
മലപ്പുറത്ത് ഹൈകോടതി ഉത്തരവ് മറികടന്ന് ക്വാറി പ്രവര്‍ത്തനം; തടഞ്ഞ് നാട്ടുകാര്‍
-
india2 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
മലപ്പുറത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala3 days ago
കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍
-
kerala3 days ago
അടൂരില്‍ പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്‍ദനം