Connect with us

Video Stories

ഇന്ന് മുതല്‍ അങ്കക്കലി, സിംഹങ്ങളും കടുവകളും തമ്മില്‍

Published

on

 

ലണ്ടന്‍: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ടൂര്‍ണമെന്റിന് ഇന്നു തുടക്കം. കെന്നിങ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തോടെയാണ് ‘ചാമ്പ്യന്മാരുടെ ലോകകപ്പ്’ എന്ന വിശേഷണമുള്ള ടൂര്‍ണമെന്റിന് തുടക്കമാവുന്നത്. രണ്ടു ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് ടീമുകള്‍ ഗ്രൂപ്പ് എയിലും ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്താന്‍ ടീമുകള്‍ ഗ്രൂപ്പ് ബിയിലും അണിനിരക്കുന്നു. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും.
ആതിഥേയരായ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കു പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങുന്നത്. മൂന്നു മത്സര പരമ്പരയില്‍ 2-1 ന് ജയിച്ച ഇംഗ്ലീഷുകാരുടെ ബാറ്റിങ്, ബൗളിങ് ഡിപാര്‍ട്ട്‌മെന്റുകള്‍ സന്തുലിതമാണ്. ഇയോന്‍ മോര്‍ഗന്‍, ജോ റൂട്ട്, മുഈന്‍ അലി, ക്രിസ് വോക്‌സ് തുടങ്ങിയവരെല്ലാം ഫോം കണ്ടെത്തിയത് ഇംഗ്ലണ്ടിന് കരുത്തേകുന്നു. 2015 ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റതിനു ശേഷം ഇംഗ്ലീഷ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമായിരുന്നു. ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്, മുഈന്‍ അലി, ആദില്‍ റാഷിദ് തുടങ്ങി ഒരുപറ്റം ഓള്‍റൗണ്ടര്‍മാരാണ് അവരുടെ കരുത്ത്. പതിനൊന്നാം നമ്പറില്‍ വരെ അത്യാവശ്യം നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുന്നവര്‍ ടീമിലുണ്ടെന്നത് ഇംഗ്ലണ്ടിനെ അപകടകാരികളാക്കുന്നു.
മറുവശത്ത്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നാള്‍ക്കുനാള്‍ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്ന ടീമാണ് ബംഗ്ലാദേശ്. പതിറ്റാണ്ടുകള്‍ നീണ്ട ദുര്‍ബല പട്ടത്തിനു ശേഷം ഇപ്പോള്‍ ഏത് വന്‍നിരക്കാരെയും വീഴ്ത്താവുന്ന തരത്തിലേക്ക് അവര്‍ മെച്ചപ്പെട്ടിരിക്കുന്നു. ഈയിടെ അയര്‍ലാന്റില്‍ സമാപിച്ച ത്രിരാഷ്ട്ര ടൂര്‍ണമെന്റിനിടെ അവര്‍ ന്യൂസിലാന്റിനെ ആധികാരികമായി തോല്‍പ്പിച്ചു. മഷ്‌റഫെ മുര്‍ത്തസയുടെ ക്യാപ്ടന്‍സിയില്‍ ഇറങ്ങുന്ന ടീമില്‍ ഷാകിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം, മഹ്്മൂദുല്ല തുടങ്ങിയ പരിചയ സമ്പന്നരുണ്ട്. വ്യക്തികളെ അമിതമായി ആശ്രയിക്കുന്ന ടീമല്ലാത്തതിനാല്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുക എന്നത് ആര്‍ക്കും എളുപ്പമല്ല. മുസ്തഫിസുര്‍ റഹീമം, മഹ്ദി ഹസന്‍, റൂബല്‍ ഹുസൈന്‍ തുടങ്ങിയവര്‍ ബൗളിങ് നിരയിലും ബംഗ്ലാദേശിന് കരുത്തുപകരുന്നു. ഇംഗ്ലണ്ടിലെ പിച്ചുകള്‍ ബാറ്റിങിനെ പിന്തുണക്കുന്നവയാണെന്നാണ് ഈയിടെ നടന്ന മത്സരങ്ങളില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. ഓവലില്‍ നടക്കുന്ന പകല്‍ മത്സരത്തില്‍ ടോസ് നേടുന്ന ടീം എതിരാളികളെ ബാറ്റിങിനയക്കാനാണ്‌സാധ്യത. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഓവലില്‍ ഏകദിനമൊന്നും നടന്നിട്ടില്ല എന്നതിനാല്‍ പിച്ചിന്റെ യഥാര്‍ത്ഥ സ്വഭാവം എന്തായിരിക്കുമെന്നറിയാന്‍ കളി തുടങ്ങേണ്ടി വരും.

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending