Connect with us

kerala

പാര്‍ട്ടിയോട് കളിച്ചാല്‍ ഒരൊറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിലുണ്ടാവില്ല; സിപിഎമ്മിന്റെ ഭീഷണിക്ക് പിന്നാലെ രണ്ട് എസ്.ഐമാര്‍ക്ക് സ്ഥലമാറ്റം

പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി

Published

on

തലശ്ശേരി: ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ പൊലീസ്-സിപിഎം വിഷയത്തില്‍ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാര്‍ക്ക് സ്ഥാനചലനം. പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി. മണോളിക്കാവ് സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഐമാരായ ടി.കെ. അഖില്‍, വി.വി. ദീപ്തി എന്നിവരെയാണ് സ്ഥലംമാറ്റിയത്. ”പൊലീസ് കാവില്‍ കയറി കളിക്കേണ്ട, കാവിലെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങളുണ്ട്, ഭരിക്കുന്ന പാര്‍ട്ടിയോട് കളിക്കാന്‍ നിന്നാല്‍ ഒരൊറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിലുണ്ടാവില്ല” എന്നൊക്കെ ആക്രോശിച്ചാണ് സി.പി.എം പ്രവര്‍ത്തകര്‍ പൊലീസിന് നേരെ ഭീഷണി മുഴക്കിയത്. ഭീഷണി പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തോടെ അന്വര്‍ഥമായി.

ദീപ്തിയെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്കും അഖിലിനെ കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പി.പി. ഷമീല്‍, കൊളവല്ലൂര്‍ സ്റ്റേഷനിലെ പി.വി. പ്രശോഭ് എന്നിവരെ തലശ്ശേരി സ്റ്റേഷനിലേക്ക് മാറ്റി നിയമിച്ചു. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതിനാണ് ടി.കെ. അഖിലിനെയും വി.വി. ദീപ്തിയെയും സി.പി.എം നേതാക്കളുടെ സമ്മര്‍ദത്തിന്റെ ഫലമായി സ്ഥലം മാറ്റിയതെന്നാണ് വിവരം.

മണോളിക്കാവ് വിഷയത്തില്‍ എസ്.ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. സംഭവത്തിലുള്‍പ്പെട്ട ചിലരെ അറസ്റ്റ് ചെയ്തിരുന്നു. ഇത് പൊലീസിന്റെ ഏകപക്ഷീയമായ നടപടിയാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സി.പി.എം നേതാക്കള്‍ നിര്‍ബന്ധം പിടിച്ചിരുന്നു. എസ്.ഐമാരുടെ പൊതു സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അഖിലിനെയും ദീപ്തിയെയും ജില്ലയിലെ മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റിയത്. സി.പി.എം നേതാക്കളുടെ അപ്രീതിയാണ് എസ്.ഐമാര്‍ക്ക് വിനയായത്.

ഫെബ്രുവരി 20ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ക്ഷേത്രത്തില്‍ സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം തടയാനെത്തിയ എസ്.ഐ ടി.കെ. അഖിലിനെ യൂനിഫോമിന്റെ കോളറിന് പിടിച്ചുവലിച്ച് ആക്രമിച്ച കേസില്‍ പിടിയിലായ സി.പി.എം പ്രവര്‍ത്തകനെ പൊലീസ് ജീപ്പ് തടഞ്ഞ് മോചിപ്പിച്ച സംഭവത്തോടെ കൂടുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചികിത്സാ പിഴവ്; അട്ടപ്പാടിയില്‍ ഒരു വയസ്സുള്ള കുഞ്ഞിന് കൊടുത്തത് 72 കാരനുള്ള മരുന്ന്

മരുന്നു കഴിച്ചതോടെ ശാരീരിക അവശതകള്‍ കൂടിയെന്നും കുഞ്ഞ് ബോധരഹിതനായെന്നും മാതാപിതാക്കള്‍ പറയുന്നു.

Published

on

അട്ടപ്പാടിയില്‍ ഗുരുതരചികിത്സാ പിഴവ് എന്ന് ആരോപണം. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ഒരു വയസുള്ള കുട്ടിക്ക് മരുന്നും ചികിത്സയും മാറി നല്‍കി എന്നാണ് പരാതി. നെല്ലിപ്പതി സ്വദേശി സ്‌നേഹ-അരുണ്‍ ദമ്പതികളുടെ ഒരു വയസുകാരനാണ് ചികിത്സ മാറിയത്

പനിയെ തുടര്‍ന്നാണ് കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് വാങ്ങിയ മരുന്ന് കുഞ്ഞിന് നല്‍കിയിരുന്നു. എന്നാല്‍ മരുന്നു കഴിച്ചതോടെ ശാരീരിക അവശതകള്‍ കൂടിയെന്നും കുഞ്ഞ് ബോധരഹിതനായെന്നും മാതാപിതാക്കള്‍ പറയുന്നു.

ശേഷം ഡിസ്ചാര്‍ജ് ആയി വന്നിട്ടും പനി കുറയാത്തതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോര്‍ട്ട് മാറിപ്പോയ കാര്യം വ്യക്തമായത്. 72 കാരനുള്ള ചികിത്സയാണ് ഒരു വയസുള്ള ആണ്‍കുട്ടിക്ക് നടത്തിയതെന്നാണ് ആരോപണം.സംഭവത്തില്‍ ആരോപിതരായ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

Continue Reading

kerala

സര്‍ക്കാറിന്റെ ആഘോഷങ്ങള്‍ക്ക് മുടക്കമില്ല; യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് 12 മാസത്തെ ഓണറേറിയം മുടങ്ങി

2024 മെയ് മാസത്തിന് ശേഷം 2024 ജൂൺ മുതൽ 2025 മാർച്ച് വരെയുള്ള 2024-25 സാമ്പത്തിക വർഷത്തിലെ 10 മാസത്തെ ഓണറേറിയവും 2025-26 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ, മെയ് മാസങ്ങളിലെ 2 മാസത്തെ ഓണറേറിയവും ഇതുവരെ ലഭിച്ചിട്ടില്ല.

Published

on

സർക്കാർ വാർഷികാഘോഷ പരിപാടികൾക്ക് കോടികൾ പൊടിക്കുമ്പോഴും യൂത്ത് കോ-ഓർഡിനേറ്റർമാർക്ക് ഓണറേറിയം കൊടുക്കാൻ പണമില്ല. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന് കീഴിൽ സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവർത്തിക്കുന്ന യൂത്ത് കോ-ഓർഡിനേറ്റർമാരുടെ ഓണറേറിയം കഴിഞ്ഞ 12 മാസമായി മുടങ്ങി. 2024 മെയ് മാസത്തിന് ശേഷം 2024 ജൂൺ മുതൽ 2025 മാർച്ച് വരെയുള്ള 2024-25 സാമ്പത്തിക വർഷത്തിലെ 10 മാസത്തെ ഓണറേറിയവും 2025-26 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ, മെയ് മാസങ്ങളിലെ 2 മാസത്തെ ഓണറേറിയവും ഇതുവരെ ലഭിച്ചിട്ടില്ല.

കേരളോത്സവം ഉൾപ്പെടെയുള്ള യുവജന ക്ഷേമ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്ന യൂത്ത് കോ-ഓർഡിനേറ്റർമാർക്ക് ഇത്രയും നീണ്ട കാലത്തേക്ക് ഓണറേറിയം മുടങ്ങുന്നത് ആദ്യമായാണ്. സാധാരണ ഓണം, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ വിശേഷ സമയങ്ങളിൽ ഓണറേറിയം വിതരണം ചെയ്യാറുണ്ടെങ്കിലും, ഇത്തവണ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലാ ഓഫീസുകളിലോ ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർമാരോടോ ഇതേക്കുറിച്ച് ചോദിച്ചാൽ മറുപടി പോലും ലഭിക്കുന്നില്ല.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തെ ഓണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിതമായി വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ, അതിനുശേഷവും ഓണറേറിയം വിതരണത്തിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യൂത്ത് കോ-ഓർഡിനേറ്റർമാർ ആരോപിക്കുന്നു.അതിനിടെ, യുവജന ക്ഷേമ ബോർഡിന്റെ പുതിയ വൈസ് ചെയർമാനായി വി.കെ. സനോജിനെ നിയമിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങൾക്കായി ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോഴും യൂത്ത് കോ-ഓർഡിനേറ്റർമാരുടെ ഓണറേറിയം വിഷയത്തിൽ ‘ചുവപ്പ് നാട’യിൽ കുരുങ്ങിക്കിടക്കുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

‘സർക്കാർ വാർഷിക ആഘോഷങ്ങൾക്കായി കോടികൾ ചെലവഴിക്കുമ്പോൾ, വർഷം മുഴുവൻ കഠിനാധ്വാനം ചെയ്യുന്ന യൂത്ത് കോ-ഓർഡിനേറ്റർമാരോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്, ഈ വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് യൂത്ത് കോ-ഓർഡിനേറ്റർമാർ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്.

Continue Reading

kerala

പ്രതിഷേധം ഫലം കണ്ടു; യൂ ടേണുമായി സര്‍ക്കാര്‍; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

അവധി പുനഃസ്ഥാപിക്കണമെന്ന് മുസ്ലിംലീഗും വിവിധ മത, രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെയാണ് നാളെ അവധി നൽകാൻ തീരുമാനിച്ചത്.

Published

on

പ്രതിഷേധത്തെ തുടർന്ന് വീണ്ടും യൂ ടേണുമായി സർക്കാർ. നേരത്തെ റദ്ദാക്കിയ പെരുന്നാൾ അവധി പുനഃസ്ഥാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നേരത്തെ അവധിയായിരുന്നു.

എന്നാൽ ഇന്ന് രാവിലെ ഇത് റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്ന് വിവിധ മേഖലകളിൽനിന്ന് വലിയ പ്രതിഷേധമുയർന്നു. അവധി പുനഃസ്ഥാപിക്കണമെന്ന് മുസ്ലിംലീഗും വിവിധ മത, രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെയാണ് നാളെ അവധി നൽകാൻ തീരുമാനിച്ചത്.

ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവന്നത് മുസ്ലിംലീഗാണ്. നേരത്തെ പ്രഖ്യാപിച്ച പെരുന്നാൾ അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. ഈ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂൺ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്.

Continue Reading

Trending