Connect with us

Culture

ന്യൂനപക്ഷ വകുപ്പില്‍ അനധികൃത നിയമനം

Published

on

ന്യൂനപക്ഷ വകുപ്പില്‍ ചട്ടങ്ങള്‍ മറികടന്ന് നൂറോളം പേര്‍ക്ക് അനധികൃത നിയമനം. ന്യൂനപക്ഷ ഡയറക്ടറേറ്റ്, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍, കോച്ചിംഗ് സെന്ററുകള്‍, ന്യൂനപക്ഷ കമ്മീഷന്‍ എന്നീ സ്ഥാപനങ്ങളിലേക്ക് നടത്തിയ നിയമനങ്ങളിലാണ് വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക തയാറാക്കിയത് സി.പി.എം ജില്ലാ കമ്മിറ്റികളും മന്ത്രി കെ.ടി ജലീലിന്റെ ഓഫീസുമാണ്.

മതിയായ യോഗ്യതകളില്ലാതെ നിയമനം നല്‍കിയവരില്‍ മന്ത്രിയുടെ ബന്ധുക്കളും ഉള്‍പെടുന്നു. ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ നിയമനം നേടിയ ബന്ധു മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തന്നെയാണ് താമസം. മന്ത്രിയുടെ മറ്റൊരു ബന്ധുവിന് നിയമനം നല്‍കിയത് വേങ്ങരയിലെ ന്യൂനപക്ഷ കോച്ചിംഗ് സെന്ററിലാണ്. സി.പി.എം ഏരിയ, ലോക്കല്‍ കമ്മിറ്റി നേതാക്കളാണ് പ്രധാന തസ്തികകളില്‍ ഇടംനേടിയത്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമാണ് പത്തനംതിട്ട ന്യൂനപക്ഷ കോച്ചിംഗ് സെന്ററിലെ പ്രിന്‍സിപ്പല്‍. പത്തനംതിട്ടയില്‍ തന്നെ മുനിസിപ്പില്‍ കൗണ്‍സിലറുടെ ഭാര്യയെയും ഡി.വൈ.എഫ്.ഐ ജില്ലാ ഓഫീസ് സെക്രട്ടറിയെയും നിയമിച്ചു. പാലക്കാട് ഡി.വൈ.എഫ്.ഐ ഏരിയാ നേതാവിനും മന്ത്രിയുടെ സുഹൃത്തിന്റെ മകനും നിയമനം നല്‍കി. സി.പി.എം കര്‍ഷക സംഘം നേതാവിന്റെ മകളെ പെരിന്തല്‍മണ്ണ കോച്ചിംഗ് സെന്ററിലെ പ്രധാന തസ്തികകളിലൊന്നില്‍ നിയമിച്ചു. ആലപ്പുഴയില്‍ സി.പി.എം ജില്ലാക്കമ്മിറ്റി ഓഫീസ് ജീവനക്കാരിയുടെ മകള്‍ക്കും തിരുവനന്തപുരത്തെ ന്യൂനപക്ഷ കോച്ചിംഗ് സെന്ററില്‍ ഡി.വൈ.എഫ്.ഐ നേതാവിനും നിയമനം നല്‍കി. കണ്ണൂരില്‍ സി.പി.എം ഓഫീസ് സെക്രട്ടറിയുടെ മകനും പ്രധാന ചുമതലയിലാണ്. പതിനാറ് കോച്ചിംഗ് സെന്ററുകളിലെ പ്രിന്‍സിപ്പല്‍മാരുടെ തെരഞ്ഞെടുപ്പിന് യാതൊരു മാനദണ്ഡവും പാലിച്ചില്ല. പ്രിന്‍സിപ്പലാകാന്‍ നെറ്റും സെറ്റും പി.ജിയും നിര്‍ബന്ധമാണ്. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. എന്നാല്‍ പലയിടത്തും യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചിരിക്കുന്നത്.
വിവിധ തസ്തികകളിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത്. പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കിയ ശേഷം ഇന്റര്‍വ്യൂ നടത്തി, മാര്‍ക്ക് ലിസ്റ്റ് തയാറാക്കി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ ഇന്റര്‍വ്യൂ നടക്കുന്നതിന്റെ തലേദിവസം ന്യൂനപക്ഷ വകുപ്പിന്റെ വെബ്‌സൈറ്റില്‍ വാര്‍ത്ത നല്‍കുക മാത്രമാണുണ്ടായത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍ പങ്കെടുത്തതുമില്ല.
സി.പി.എം ജില്ലാക്കമ്മിറ്റികള്‍ നല്‍കിയ ലിസ്റ്റ് പ്രകാരമാണ് നിയമനം നടത്തിയതെങ്കിലും ചില ജില്ലകള്‍ തയാറാക്കിയ പട്ടിക മന്ത്രിയുടെ ഓഫീസ് വെട്ടിയത് പാര്‍ട്ടിയില്‍ പ്രശ്‌നമായിട്ടുണ്ട്. ഇതുകാരണം ജില്ലാ കമ്മിറ്റികള്‍ മന്ത്രിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്. പാര്‍ട്ടി നല്‍കിയ പട്ടിക മറികടന്ന് ചിലരെ നിയമിക്കാന്‍ മന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫിലെ പ്രമുഖന്‍ ഇടപെട്ടു. ഇയാള്‍ ചിലരുടെ പേരുകള്‍ ഇന്റര്‍വ്യൂ നടത്തുന്നവരുടെ ഫോണുകളിലേക്ക് എസ്.എം.എസ് നല്‍കി നിയമനം ഉറപ്പിക്കുകയായിരുന്നു. മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി പേര്‍ക്കാണ് ഇതുമൂലം അവസരം നഷ്ടമായത്. പത്രപ്പരസ്യത്തിന്റെ കോപ്പിയും റാങ്ക് ലിസ്റ്റും ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ ന്യൂനപക്ഷ വകുപ്പ് തയാറായില്ല. ഇവരിപ്പോള്‍ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ്.
ഇത്തരത്തില്‍ പാര്‍ട്ടിക്കാരെ പ്രധാന തസ്തികകളില്‍ നിയമിച്ചതോടെ പലരും ഓഫീസുകളില്‍ എത്തുകയോ കൃത്യനിര്‍വഹണം നടത്തുകയോ ചെയ്യാറില്ല. ഇതാണ് ന്യൂനപക്ഷ വകുപ്പിന്റെ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പെരുവഴിയിലായതിന് കാരണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് അഞ്ചുമാസമായപ്പോള്‍ത്തന്നെ നിലവിലുണ്ടായിരുന്ന ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിട്ടിരുന്നു. പുതിയ നിയമനം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ എല്ലാംതന്നെ കാറ്റില്‍പറത്തുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Film

RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്

പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

Published

on

ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.

തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.

താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.

ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

 

Continue Reading

Film

“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…

ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.  

Published

on

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.  ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന.  സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.  ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി,  സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം,  ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending