Connect with us

kerala

സംസ്ഥാനത്ത് ഗവ: പ്രൈമറി സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിർമ്മിച്ച ആദ്യ മൾട്ടി പർപ്പസ് ടർഫ് ഉദ്ഘാടനം ഇന്ന്

മുൻ എം.എൽ.എ ടി.എ.അഹമ്മദ് കബീറിൻ്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷത്തോളം രൂപ അടങ്കൽ നിശ്ചയിച്ച തുക ഉപയോഗിച്ചാണ് മൾട്ടി പർപ്പസ് മിനി ടർഫ് നിർമ്മിച്ചത്

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: കൂട്ടിലങ്ങാടി ജി. യു പി.സ്കൂളിൽ പുതുവർഷ സമ്മാനമായി വിദ്യാർത്ഥികൾക്ക് കായികപരിശീലനത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള ടർഫ് മൈതാനം ഒരുങ്ങി.  സംസ്ഥാനത്ത് സർക്കാർ പ്രൈമറി സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിർമ്മിക്കുന്ന ആദ്യ ടർഫ് ഗ്രൗണ്ടാണിത്. മുൻ എം.എൽ.എ ടി.എ.അഹമ്മദ് കബീറിൻ്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷത്തോളം രൂപ അടങ്കൽ നിശ്ചയിച്ച തുക ഉപയോഗിച്ചാണ് മൾട്ടി പർപ്പസ് മിനി ടർഫ് നിർമ്മിച്ചത്.

ശതാബ്ദി ആഘോഷിച്ച സ്കൂളിൻ്റെ കായിക വികസനം ലക്ഷ്യമാക്കി പ്രദേശത്തെ കായിക പ്രേമികൾ, പൂർവ്വ വിദ്യാർത്ഥികൾ, ക്ലബ് പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്പോർട്സ് വികസന സമിതിയുടെ കൂട്ടായ്മയിൽ നിന്നാണ്
വിദ്യാർത്ഥികൾക്ക് കായികപരിശീലനത്തിന് മിനി ടർഫ് മൈതാനം എന്ന ആശയമുയർന്നത്. മങ്കട ഉപജില്ലയിലെ മികച്ച വിദ്യാലയമായ സ്കൂളിന് ആകെയുള്ള ഒരേക്കർ സ്ഥലത്ത് മൈതാനം ഒരുക്കുന്നതിനുള്ള സ്ഥലപരിമിതിയും പ്രയാസവും മനസ്സിലാക്കി എം.എൽ.എയായിരുന്ന അഹമ്മദ് കബീറിൻ്റെ താൽപര്യപ്രകാരം സർക്കാറിൽ നിന്ന് പ്രത്യേകാനുമതി ലഭ്യമാക്കുകയായിരുന്നു.

സ്കൂളിലെ പ്രധാന കെട്ടിടത്തിന് പിൻവശത്ത് പഞ്ചായത്ത് ബഹുവർഷ പദ്ധതിയിലൂടെ നിരപ്പാക്കിയെടുത്ത സ്ഥലത്ത് 45 മീറ്റർ നീളവും 13 മീറ്റർ വീതിയിലുമായി ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ കോർട്ട്, ടേബിൾ ടെന്നീസ്, ക്രിക്കറ്റ്, ഖോഖോ, ബോക്സിംഗ് തുടങ്ങിയ വിവിധ കായിക ഇനങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധം മിനി മൾട്ടി പർപ്പസ് ടർഫ് നിർമ്മിക്കുന്നതിന് സർക്കാർ അംഗീകൃത ഏജസിയായ സ്റ്റീൽ ഇൻ്റസ്ട്രീസ് ലിമിറ്റഡ്‌ കേരള ( സിൽക്ക് ) നിർമ്മാണ ചുമതല ഏറ്റെടുക്കുകയും 2021 ഫെബ്രുവരിയിൽ എം.എൽ.എയായിരുന്ന അഹമ്മദ് കബീർ ശിലാസ്ഥാപനം നടത്തുകയും ചെയ്തെങ്കിലും സിൽക്ക് ഏർപ്പെടുത്തിയ കരാറുകാരൻ്റെ അനാസ്ഥകാരണം രണ്ടു വർഷം നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ല.

സ്കൂൾ പി.ടി.എ ജില്ലാ പഞ്ചായത്തിന് പരാതി നൽകിയതിനെ തുടർന്ന് മഞ്ഞളാംകുഴി അലി എം എൽ .എ ഇടപെട്ട് സാങ്കേതിക തടസ്സങ്ങൾ നീക്കി എസ്റ്റിമേറ്റ് പുതുക്കി ആറ് മാസം മുമ്പാണ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. പ്രവൃത്തി പൂർത്തിയായതിനാൽ പുതുവർഷ സമ്മാനമായി മൈതാനം ഇന്ന് ഉച്ചക്ക് രണ്ടിന് മഞ്ഞളാംകുഴി അലി എം.എൽ.എ വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending