Connect with us

india

അസഭ്യ പോസ്റ്റുകള്‍; മാപ്പ് പറയുന്നത് കൊണ്ട് കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ് നാട് എം.എല്‍.എയുമായ എസ്.വി ശേഖറിനെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

Published

on

സാമൂഹിക മാധ്യമങ്ങളില്‍ അസഭ്യവും, സംസ്‌കാരശൂന്യവുമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരായ കേസുകള്‍ മാപ്പ് പറയുന്നതുകൊണ്ട് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. അസഭ്യമായ പോസ്റ്റുകള്‍ ഇടുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണം എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ് നാട് എം.എല്‍.എയുമായ എസ്.വി ശേഖറിനെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എതിരായ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത എസ്.വി ശേഖറിനെതിരെ ചെന്നൈ, കരൂര്‍, തിരുനല്‍വേലി എന്നിവിടങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശേഖര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മറ്റാരോ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും, തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ അത് ഡിലീറ്റ് ചെയ്തുവെന്നും ശേഖറിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

കണ്ണ് അസുഖത്തിന് മരുന്ന് ഉപയോഗിച്ചിരുന്നതിനാല്‍ വായിക്കാതെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തത് എന്നും ശേഖറിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുക എന്നത് ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നല്ല. എന്നാല്‍ അസഭ്യമായ പോസ്റ്റുകള്‍ ഇടുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണം – ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സമൂഹ മാധ്യമ പോസ്റ്റുകള്‍ ഇടുമ്പോള്‍ വളരെ അധികം ജാഗ്രത പാലിക്കണമെന്നും കോടതി നിരീക്ഷിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രണയ പക; അധ്യാപികയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി വിദ്യാര്‍ത്ഥി

26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂര്‍വ വിദ്യാര്‍ഥി തീ കൊളുത്തിയത്.

Published

on

മധ്യപ്രദേശിലെ ഭോപാലില്‍ അധ്യാപികയെ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായി പരാതി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂര്‍വ വിദ്യാര്‍ഥി തീ കൊളുത്തിയത്. നര്‍സിംഗ്പൂര്‍ ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന എക്‌സലന്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. പ്രതി സൂര്യാന്‍ഷ് കൊച്ചാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയും പ്രതിയും തമ്മില്‍ രണ്ട് വര്‍ഷത്തിലേറെ പരിചയമുണ്ട്.
പ്രതി അധ്യാപകയുമായി ഏകപക്ഷീയമായ പ്രണയത്തിലായിരുന്നു. അധ്യാപിക ഇപ്പോള്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ നിന്നും പ്രതിയെ രണ്ട് വര്‍ഷം മുമ്പ് പുറത്താക്കിയിരുന്നു.
ഓഗസ്റ്റ് 15ന് സ്‌കൂളില്‍ നടന്ന പൊതു പരിപാടിയില്‍ സാരി ധരിച്ചെത്തിയ അധ്യാപികയെ പ്രതി വിലക്കുകയും ശാഖരിക്കുകയും ചെയ്തു. അധ്യാപിക നല്‍കിയ പരാതിയെത്തുടര്‍ന്ന് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ (എസ്.ഡി.ഒ.പി) മനോജ് ഗുപ്ത പറഞ്ഞു.
വൈകുന്നേരം 3:30 ഓടെയാണ് സംഭവം. പെട്രോള്‍ നിറച്ച കുപ്പിയുമായി പ്രതി അധ്യാപികയുടെ വീട്ടിലേക്ക് പോയി. യാതൊരു മുന്നറിയിപ്പും കൂടാതെ പെട്രോള്‍ അവരുടെ മേല്‍ ഒഴിച്ച് തീകൊളുത്തുകയും തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. അധ്യാപികക്ക് പൊള്ളലേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റത് ഗുരുതരമാണെങ്കിലും ജീവന് ഭീഷണയല്ലെന്ന് ഡോക്ടര്‍മാര്‍ ചികിത്സക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 124 , മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപികയുടെ പൂര്‍ണ്ണ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മനോജ് ഗുപ്ത പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ഡോണ്‍ഗര്‍ഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കല്യാണ്‍പൂര്‍ ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

പര്‍ദ ധരിച്ചവരെ തീവ്രവാദികളായി ചിത്രീകരിച്ച് ഗുജറാത്തിലെ സ്‌കൂളില്‍ നാടകം

സ്വാതന്ത്ര്യദിനത്തിലാണ് നാടകം അവതരിപ്പിച്ചത്

Published

on

ഗുജറാത്തിലെ ഭാവ്നഗറിലെ കുംഭര്‍വാഡ സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ നാടകം ബുര്‍ഖയും പര്‍ദയും ധരിച്ച് തീവ്രവാദികളായി ചിത്രീകരിക്കുന്ന പെണ്‍കുട്ടികളെ കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും സാക്ഷ്യം വഹിച്ച പ്രകടനത്തില്‍ ബുര്‍ഖയും പര്‍ദയും ധരിച്ച പെണ്‍കുട്ടികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ചിത്രീകരിച്ചു. രാജ്യസ്നേഹത്തിന്റെ മറവില്‍ മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്താനും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി.

‘ഇതൊരു നാടകമല്ല, വിഷമാണ്,’ പ്രാദേശിക പ്രവര്‍ത്തകനായ ഷാഹിദ് ഖാന്‍ പറഞ്ഞു. ‘സ്വാതന്ത്ര്യ ദിനത്തില്‍, സാഹോദര്യത്തെയും സമത്വത്തെയും കുറിച്ച് സംസാരിക്കേണ്ട സമയത്ത്, അവര്‍ മുസ്‌ലിംകളെ അപമാനിക്കാന്‍ തിരഞ്ഞെടുത്തു.’

രാജ്യവ്യാപകമായി രോഷത്തിന് ഇടയാക്കിയ വീഡിയോ പിന്നീട് വൈറലായി. പൊതു ഇടങ്ങളില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന വിദ്വേഷത്തിന്റെ വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷത്തെ നാടകം പ്രതിഫലിപ്പിക്കുന്നുവെന്ന് പൗരന്മാരും സമുദായ നേതാക്കളും പറയുന്നു.

ഇത്തരമൊരു പ്രകടനം അനുവദിച്ച സ്‌കൂള്‍ മാനേജ്മെന്റിനെയും അധ്യാപകരെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. യോജിപ്പിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ക്ലാസ് മുറികള്‍ വിദ്വേഷത്തിന്റെ വേദികളാക്കി മാറ്റുകയാണെന്ന് സാമൂഹിക ഗ്രൂപ്പുകള്‍ വാദിക്കുന്നു.

തെരുവുകള്‍ മുതല്‍ ക്ലാസ് മുറികള്‍ വരെ മുസ്‌ലിംകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നുവെന്ന് അഭിഭാഷകന്‍ നസീം അഹമ്മദ് പറഞ്ഞു.

അന്വേഷണം നടക്കുകയാണെന്ന് പ്രാദേശിക അധികാരികള്‍ അറിയിച്ചെങ്കിലും ഇതുവരെ പോലീസ് പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.

Continue Reading

india

പൊതുപരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

ഔദ്യോഗിക വസതിയില്‍ ബുധനാഴ്ച നടന്ന ജന്‍ സണ്‍വായ് (പബ്ലിക് ഹിയറിംഗ്) പരിപാടിക്കിടെയാണ് സംഭവം.

Published

on

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ ബുധനാഴ്ച നടന്ന ജന്‍ സണ്‍വായ് (പബ്ലിക് ഹിയറിംഗ്) പരിപാടിക്കിടെയാണ് സംഭവം.

ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, പ്രതി ആദ്യം പേപ്പറുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി, തുടര്‍ന്ന് മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിന് മുമ്പ് ആക്രോശിക്കുകയും നിലവിളിക്കുകയും ചെയ്തു. ഉടന്‍ തന്നെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

സംഭവത്തോട് പ്രതികരിച്ച് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു, ‘ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയാണ് ഡല്‍ഹിയെ മുഴുവന്‍ നയിക്കുന്നത്, ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ അപലപിക്കപ്പെടും, അത് കുറയുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഈ സംഭവം സ്ത്രീസുരക്ഷയെ തുറന്നുകാട്ടുന്നു. ദില്ലി മുഖ്യമന്ത്രി സുരക്ഷിതയല്ലെങ്കില്‍, ഒരു സാധാരണക്കാരനോ സാധാരണ സ്ത്രീയോ എങ്ങനെ സുരക്ഷിതരാകും?’

Continue Reading

Trending