Connect with us

News

ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 പരമ്പര ഇന്ന്

ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പര ഇന്ന് രാത്രി 7-30 ന് ആരംഭിക്കാനിരിക്കെ വിരാത് കോലിയെ പിണക്കാതെയും കെ.എല്‍ രാഹുലിനെ ഒപ്പം നിര്‍ത്തിയും നായകന്‍ രോഹിത് ശര്‍മയുടെ നയതന്ത്രം.

Published

on

മൊഹാലി:ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പര ഇന്ന് രാത്രി 7-30 ന് ആരംഭിക്കാനിരിക്കെ വിരാത് കോലിയെ പിണക്കാതെയും കെ.എല്‍ രാഹുലിനെ ഒപ്പം നിര്‍ത്തിയും നായകന്‍ രോഹിത് ശര്‍മയുടെ നയതന്ത്രം. മല്‍സരത്തിന് മുന്നോടിയായി ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ കോലി ടീമിന്റെ മൂന്നാം ഓപ്പണറാണെന്നും എന്നാല്‍ കെ.എല്‍ രാഹുലിനെ ടീം കൈവിടില്ലെന്നും അദ്ദേഹമാണ് ഓപ്പണര്‍ സ്ഥാനത്തെ പ്രഥമ ചോയിസെന്നും നായകന്‍ പറഞ്ഞു.

ഏഷ്യാ കപ്പിലെ അവസാന മല്‍സരത്തില്‍ അഫ്ഗാനിസ്താനെതിരെ ഓപ്പണറായി ഇറങ്ങിയ കോലി കരിയറിലെ ആദ്യ ടി-20 സെഞ്ച്വരി സ്വന്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ മൂന്നാം ഓപ്പണറുടെ റോളില്‍ പരിഗണിക്കുമെന്ന് രോഹിത് വ്യക്തമാക്കിയത്. അഫ്ഗാനെതിരെ രോഹിത് പുറത്തിരുന്നപ്പോഴായിരുന്നു കോലിക്ക് അവസരം നല്‍കിയത്. ലോകകപ്പ് പോലെ വലിയ ചാമ്പ്യന്‍ഷിപ്പിലേക്ക് പോവുമ്പോള്‍ ടീമില്‍ കൂടുതല്‍ ഓപ്ഷനുകള്‍ നല്ലതാണ്. ഏത് പൊസിഷനിലും കളിക്കാന്‍ ഒന്നിലധികം താരങ്ങളുള്ളത് നായകന്‍ എന്ന നിലയില്‍ തനിക്കും കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് രോഹിത് പറഞ്ഞു. കഴിഞ്ഞ കൂറെ മല്‍സരങ്ങളില്‍ ധാരാളം പരീക്ഷണങ്ങള്‍ നടത്തി. അതെല്ലാം പരിഗണനയിലുണ്ട്. ടീമില്‍ മൂന്നാമതൊരു ഓപ്പണര്‍ ഇല്ലെന്നിരിക്കെ തീര്‍ച്ചയായും വിരാതിനെ പരിഗണിക്കും.

ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന ആറ് ടി-20 മല്‍സരങ്ങളില്‍ ഏതെങ്കിലും മല്‍സരത്തില്‍ ഓപ്പണറായി കോലിയെ പരിഗണിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഭായിയുമായി (രാഹുല്‍ ദ്രാവിഡ്) സംസാരിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി. ഇതിനര്‍ത്ഥം കെ.എല്‍ രാഹുലിനെ അവഗണിക്കുമെന്നല്ല. ലോകകപ്പില്‍ ഒന്നാം ഓപ്പണര്‍ രാഹുലാണ്. ടീമിലെ വളരെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രകടനം മാത്രം വിലയിരുത്തിയാല്‍ മികവ് വ്യക്തമാവുമെന്നും നായകന്‍ പറഞ്ഞു. അതേ സമയം ഇന്ത്യയെ ഭയമില്ലെന്നും ലോകകപ്പിന് മുന്നോടിയായി കരുത്തോടെ ഒരുങ്ങുകയാണ് പ്രധാനമെന്നും ഓസീസ് ക്യാപ്റ്റന്‍ അരോണ്‍ ഫിഞ്ച് വ്യക്തമാക്കി. ഡേവിഡ് വാര്‍ണറെ പോലുള്ള അനുഭവ സമ്പന്നര്‍ ഇല്ലാത്തത് ടീമിനെ ബാധിക്കില്ല. നല്ല യുവതാരങ്ങളുണ്ട്. സ്റ്റീവന്‍ സ്മിത്ത് മൂന്നാം നമ്പറില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യ

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, യുസവേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍, ദീപക് ഹുദ, ദിനേശ് കാര്‍ത്തിക്, വിരാത് കോലി, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷാഭ് പന്ത്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്.

ഓസ്‌ട്രേലിയ

അരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), പാറ്റ് കമിന്‍സ് (വൈസ് ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ആഷ്ടണ്‍ ആഗര്‍, ടീം ഡേവിഡ്, നതാന്‍ എലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസില്‍വുഡ്, ജോ ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാനിയല്‍ സാംസ്, സ്റ്റീവന്‍ സ്മിത്ത്, മാത്യു വെയിഡെ, ആദം സാംപ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending