Connect with us

News

ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ- പാക്ക് പോരാട്ടം

ഇന്ന് ഉച്ചക്ക് 1-30 ന് ഇന്ത്യയും പാക്കിസ്താനും.

Published

on

മെല്‍ബണ്‍: ഇന്ന് ഉച്ചക്ക് 1-30 ന് ഇന്ത്യയും പാക്കിസ്താനും. സമീപകാലത്ത് അയല്‍ക്കാര്‍ പലവട്ടം മുഖാമുഖം വന്നു. ഏറ്റവുമൊടുവില്‍ ഏഷ്യാ കപ്പില്‍. ആദ്യ മല്‍സരത്തില്‍ ഇന്ത്യ സുന്ദരമായി ജയിച്ചു. സൂപ്പര്‍ ഫോറില്‍ പാക്കിസ്താന്‍ പകരം വീട്ടി. ഇന്ന് പുതിയ ഫോര്‍മാറ്റില്‍ മഴ മേഘങ്ങള്‍ക്ക് കീഴില്‍ അയല്‍ക്കാര്‍ വീണ്ടും നേര്‍ക്കുനേര്‍. കളിക്ക് മുമ്പ് തന്നെ പ്രശ്‌നം കാലാവസ്ഥയാണ്. നല്ല മഴ…അതായത് മഴ മേഘങ്ങള്‍ ആകാശത്തിന് ചുറ്റുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മല്‍സരത്തിന് റിസര്‍വ് ദിനവുമില്ല. റിസല്‍ട്ട് വേണമെങ്കില്‍ അഞ്ച് ഓവറെങ്കിലും രണ്ട് ടീമുകളും കളിച്ചിരിക്കണം. പക്ഷേ അതിന് പോലും സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയും ഇവിടെ മഴ പെയ്ത സാഹചര്യത്തില്‍ മെല്‍ബണിലെ ഗ്യാലറി നിറയാന്‍ പോലും സാധ്യത കുറവാണ്.

കളി നടന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് തോല്‍വി സഹിക്കാനാവില്ല. ഒരു പക്ഷേ അദ്ദേഹത്തിനും വിരാത് കോലിക്കുമെല്ലാം ഇത് അവസാന ടി-20 ലോകകപ്പായിരിക്കും. 2007 ലെ പ്രഥമ ടി-20 ലോകകപ്പ് മഹേന്ദ്രസിംഗ് ധോണിയുടെ മജീഷ്യന്മാര്‍ സ്വന്തമാക്കിയതിന് ശേഷം ഇന്ത്യക്ക് ഈ കിരീടം കിട്ടാക്കനിയാണ്. രോഹിതിന്റെ വലിയ ലക്ഷ്യങ്ങളില്‍ പാക്കിസ്താനെതിരെ ജയം മാത്രമല്ല കിരീടം തന്നെ സ്വന്തമാക്കണം. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരം തന്നെ പ്രബലരായ പ്രതിയോഗികള്‍ക്കെതിരെയാവുമ്പോള്‍ ഒരുങ്ങാന്‍ സമയം കിട്ടിയില്ല എന്ന പതിവ് ഒഴിവ് കഴിവ് പറയാന്‍ അവസരമുണ്ടാവാറുണ്ട്. പക്ഷേ ഇത്തവണ അതിന് സാധ്യതയില്ല. 20 ദിവസങ്ങള്‍ക്ക്് മുമ്പ് തന്നെ ടീം ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്. നാല് സന്നാഹ മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഓസീസ് കാലാവസ്ഥയെ അടുത്തറിഞ്ഞിട്ടുമുണ്ട്. രോഹിത് തന്നെ അത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യക്ക് പുറത്ത് കളിക്കുമ്പോള്‍ പലപ്പോഴും ടീമിന്റെ പ്രശ്‌നം കാലാവസ്ഥയുമായി പരിചയപ്പെടലാണ്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യുസിലന്‍ഡ് എന്നിവിടങ്ങളില്‍ കളിക്കുമ്പോള്‍ ഇത് ബാധിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ ഓസ്‌ട്രേലിയയില്‍ കൂടുതല്‍ സമയം കിട്ടി. പെര്‍ത്തില്‍ ഒമ്പത് ദിവസം തങ്ങി. ഇത് നല്ല ഒരുക്കമായിരുന്നു. അവിടെ നിന്നാണ് ബ്രിസ്‌ബെനിലേക്ക് പോയത്. നേരത്തെയുളള വരവ് മല്‍സരത്തില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്താനും വിട്ടുവീഴ്ച്ചക്കില്ലെന്ന് വ്യക്തമാക്കുന്നു. ബബര്‍ അസമിന്റെ സംഘം സമീപകാലത്ത് മികച്ച ഫോമിലാണ്. ഷഹീന്‍ഷാ അഫ്രീദി എന്ന സീമര്‍ പരുക്കില്‍ നിന്ന് മുക്തനായി വന്നിട്ടുണ്ട്.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending