Connect with us

More

യു.എന്നിന്റെ സാമ്പത്തിക-സാമൂഹിക കാര്യ സമിതിയിലേക്ക് ഇന്ത്യ വീണ്ടും

Published

on

ഐക്യരാഷ്ട്രസഭ: യു.എന്നിന്റെ സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി വിഷയങ്ങള്‍ക്കായുള്ള സമിതിയിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയടക്കം 18 രാഷ്ട്രങ്ങലാണ് എകണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ എന്നു പേരുള്ള സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടിങിന്റെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് 183 രാഷട്രങ്ങളുടെ പിന്തുണ ലഭിച്ചു. ഏഷ്യ-പസഫിക് മേഖലയില്‍ നിന്ന് ജപ്പാന് ശേഷം ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചത് ഇന്ത്യയ്ക്കായിരുന്നു. കൗണ്‍സിലില്‍ മൊത്തം 18 ഒഴിവുകളാണ് ഉണ്ടായിരുന്നത്.
ഇന്ത്യയ്ക്ക് പുറമേ, അയല്‍രാഷ്ട്രമായ പാകിസ്താനും അംഗത്വത്തിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ പാകിസ്താന് ഒരു വോട്ടു മാത്രമേ ലഭിച്ചുള്ളൂ. ഇരുരാഷ്ട്രങ്ങളും നിലവില്‍ കൗണ്‍സില്‍ അംഗങ്ങളാണ്. ഈ വര്‍ഷം അവസാനത്തോടെ ഇരുവരുടെയും കാലാവധി അവസാനിക്കും. ഇന്ത്യയ്ക്കായി യു.എന്നിലെ സ്ഥിരം പ്രതിനിധി സെയ്ദ് അക്ബറുദ്ദീനാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യയ്ക്ക് വോട്ടു ചെയ്ത അംഗരാഷ്ട്രങ്ങള്‍ക്ക് അദ്ദേഹം ട്വിറ്റര്‍ വഴി നന്ദിയറിയിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി.
അന്താരാഷ്ട്ര ട്രൈബ്യൂണലിലേക്ക് ഇന്ത്യന്‍ നിയമജ്ഞയായ നീരു ഛദ്ദ തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് അന്താരാഷ്ട്ര തലത്തിലെ സുപ്രധാന തസ്തികയിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. ഏഷ്യാ പസഫികില്‍ ഏറ്റവും കൂടുതല്‍ വോട്ട് (120) നേടിയാണ് ഛദ്ദ ട്രൈബ്യൂണലിലെത്തിയത്.
ഇന്ത്യയെ കൂടാതെ, ബെലാറസ്, ഇക്വഡേര്‍, എല്‍സാല്‍വദോര്‍, ഫ്രാന്‍സ്, ജര്‍മനി, ഘാന, ഐര്‍ലന്‍ഡ്, ജപ്പാന്‍, മലാവി, മെക്‌സികോ, മൊറോക്കോ, ഫിലിപ്പൈന്‍സ്, സ്‌പെയിന്‍, സുഡാന്‍, ടോഗോ, തുര്‍ക്കി, ഉറുഗ്വെ തുടങ്ങിയ രാഷ്ട്രങ്ങളും സമിതിയിലെത്തിയിട്ടുണ്ട്. ഇതില്‍ ഫ്രാന്‍സ്, ജര്‍മനി, ഘാന, ഐര്‍ലന്‍ഡ്, ജപ്പാന്‍ എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണ്.
ഐക്യരാഷ്ട്ര സഭയുടെ ആറ് പ്രധാനപ്പെട്ട ഉപസംഘടനകളില്‍ ഒന്നാണ് സാമ്പത്തിക-സാമൂഹ്യ-പരിസ്ഥിതി കൗണ്‍സില്‍. മൊത്തം 54 അംഗങ്ങളാണ് കൗണ്‍സിലിലുള്ളത്.

kerala

ചൂണ്ടയില്‍ കിട്ടിയത് 400 കിലോ തൂക്കമുള്ള സ്രാവ്; വിറ്റുപോയത് 80,000 രൂപയ്ക്ക്

ള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 കിലോയോളം തൂക്കം വരുന്ന ‘അച്ചിണി സ്രാവി’നെ കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് കൂറ്റന്‍ സ്രാവ് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്‍ തൊഴിലാളികള്‍ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.

അതിരാവിലെ കടലില്‍ പോയ വള്ളക്കാര്‍ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ് കുരുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്.

സ്രാവിനായി നാല്‍പ്പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം വിളി എണ്‍പതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു.

അച്ചിണി സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കാണാറുണ്ടെങ്കിലും ചൂണ്ടയില്‍ കുരുങ്ങുന്നത് അപൂര്‍വമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളഞ്ഞു.

Continue Reading

india

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്

Published

on

ന്യൂഡൽ‌ഹി: പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്.

2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. വൈവിധ്യമേറിയ നിയമ മേഖലകളിൽ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതോടെ കേരള ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിലേക്ക് പ്രാതിനിധ്യം ഇല്ലെന്നതും ചീഫ് ജസ്റ്റിസ് സജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം കണക്കിലെടുത്തു.

‘11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായും ചീഫ് ജസ്റ്റിസായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രന്‍, വിവിധ നിയമ മേഖലകളില്‍ ഗണ്യമായ അനുഭവമുള്ളയാളാണ്,’ കൊളീജിയം പുറത്തിറക്കിയ പ്രമേയത്തില്‍ പറഞ്ഞിരുന്നു.

Continue Reading

crime

കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി

Published

on

തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

Trending