Connect with us

Culture

രണ്ടാം പരീക്ഷണം

Published

on

 

സെഞ്ചൂറിയന്‍: കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട കേപ്ടൗണ്‍ ടെസ്റ്റിന്റെ നിരാശ മറക്കാന്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് ഇന്നിറങ്ങുന്നു. ആതിഥേയരെ എന്നും അകമഴിഞ്ഞു സഹായിച്ചിട്ടുള്ള സെഞ്ചൂറിയനില്‍ വിരാത് കോലിക്കും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം ചെറുതല്ല; ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര വിജയം എന്ന സ്വപ്‌ന തുല്യമായ നേട്ടത്തിലേക്ക് കണ്ണെറിയണമെങ്കില്‍ ഇവിടെ ജയം അനിവാര്യമാണ്; പരമ്പര നഷ്ടം എന്ന നാണക്കേട് ഒഴിവാക്കാന്‍ തോല്‍ക്കാതിരിക്കുകയെങ്കിലും വേണം.

ന്യൂലാന്റ്‌സില്‍ മൂന്നു ദിവസം മാത്രം കളി നടന്ന ഒന്നാം ടെസ്റ്റ് ഒരു സൂചകമായെടുക്കുകയാണെങ്കില്‍ സെഞ്ചൂറിയനില്‍ ഇന്ത്യ കളിക്കു മുമ്പേ തോറ്റു കഴിഞ്ഞു. ഡെയ്ല്‍ സ്‌റ്റെയ്‌നിന് രണ്ടാം ഇന്നിങ്‌സില്‍ ഒരു പന്തുപോലും എറിയാന്‍ കഴിയാതിരുന്നിട്ടും ഇന്ത്യയുടെ വിഖ്യാത ബാറ്റിങ് നിരയെ മുട്ടുകുത്തിച്ച് ആധികാരികമായാണ് ദക്ഷിണാഫ്രിക്ക ജയം പിടിച്ചെടുത്തത്. സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കക്ക് ആത്മവിശ്വാസം വര്‍ധിക്കാന്‍ അതിലേറെ കാരണങ്ങളുണ്ട്. ഇവിടെ കളിച്ച ഏഷ്യന്‍ ടീമുകളെല്ലാം ഒരിക്കലെങ്കിലും ഇന്നിങ്‌സിന് തോറ്റിട്ടുണ്ട് എന്നതു തന്നെ.

രണ്ടാം ടെസ്റ്റിന് ടീമിനെ ഒരുക്കുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രമേ ദക്ഷിണാഫ്രിക്കക്ക് ആശയക്കുഴപ്പം ഉണ്ടാകാനിടയുള്ളൂ. നാല് പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ആക്രമണത്തില്‍ സ്റ്റെയ്‌നിനു പകരം ആര് എന്നതില്‍ മാത്രം. ക്രിസ് മോറിസ്, ലുങ്കി എന്‍ഗിഡി, ആന്‍ഡല്‍ പെഹ്ലുഖ്വായോ, ഡുവാന്‍ ഒലിവര്‍ എന്നിവരില്‍ ആര്‍ക്കു വേണമെങ്കിലും നറുക്കുവീഴാം. കൡവാഴുക ബൗളര്‍മാരാവും എന്നതിനാല്‍ ബാറ്റിങിനെപ്പറ്റി അധികം ആലോചിക്കാനില്ല.
ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പേസര്‍മാരെല്ലാം മികച്ച ഫോമിലായിരുന്നു എന്നതിനാല്‍ വിരാത് കോലിക്ക് അതിനെപ്പറ്റി ചിന്തിക്കേണ്ടി വരില്ല. എന്നാല്‍, ബാറ്റിങില്‍ കുറച്ച് കണക്കുകൂട്ടല്‍ നടത്തേണ്ടി വരും. ഉപഭൂഖണ്ഡത്തിനു പുറത്ത് മികച്ച റെക്കോര്‍ഡുള്ള അജിങ്ക്യ രഹാനെയെ പുറത്തിരുത്തിയതാണ് കേപ്ടൗണില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം എന്ന് കരുതുന്നവര്‍ കുറവല്ല. ചേതേശ്വര്‍ പുജാര, കോലി, രോഹിത് ശര്‍മ എന്നീ പ്രമുഖരടങ്ങുന്ന ബാറ്റിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ ഇന്നുണ്ടായേക്കാം. ഇന്നലെ പത്രസമ്മേളനത്തില്‍ രഹാനെയെപ്പറ്റി കോലി കുറച്ചധികം സംസാരിച്ചത്, താരത്തിന് പ്ലെയിങ് ഇലവനില്‍ അവസരം ഉണ്ടാകും എന്നതിന്റെ സൂചനയായി കാണാം. പുജാരക്കു പുറമെ ലോകേഷ് രാഹുലിനെയും കളിപ്പിക്കണമെന്ന മുറവിളി ഉയരുന്നുണ്ട്.

സൂപ്പര്‍ പാര്‍ക്കില്‍ ദക്ഷിണാഫ്രിക്ക കളിച്ച 22 ടെസ്റ്റില്‍ 17-ലും അവര്‍ ജയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടും മാത്രമേ അവര്‍ ഇവിടെ തോറ്റിട്ടുള്ളൂ. വേഗതയും സ്വിങും പ്രദാനം ചെയ്യുന്ന പിച്ച് പേസര്‍മാരുടെ പറുദീസയാണ്. ഇന്ത്യ ഇവിടെ കളിച്ചത് ഒരിക്കല്‍ മാത്രമാണ്; അന്ന് സച്ചിന്‍ സെഞ്ച്വറി നേടിയിട്ടും ഇന്നിങ്‌സിന് തോറ്റു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending