Connect with us

News

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: ഇംപാക്ട് താരത്തിലെ പുത്തന്‍ പുലിവാല്‍

ഇംപാക്ട് പ്ലെയര്‍ നിയമം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ സീസണിലെ ആഭ്യന്തര മല്‍സരങ്ങളില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയിരുന്നു.

Published

on

അഹമ്മദാബാദ്: പോയ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പ്രാഥമിക റൗണ്ടിലെ തങ്ങളുടെ അവസാന മല്‍സരം കളിക്കുന്നു. പ്രതിയോഗികള്‍ കെ.എല്‍ രാഹുലിന്റെ ശക്തരായ ലക്നൗ സൂപ്പര്‍ ജയന്റ്സ്. പ്ലേ ഓഫിലെത്താന്‍ കൊല്‍ക്കത്തക്കാര്‍ക്ക് വിജയം അനിവാര്യമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലക്നൗക്കാര്‍ വിക്കറ്റൊന്നും പോവാതെ 210 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ കൊല്‍ക്കത്തക്കാര്‍ പതറിയതാണ്. പക്ഷേ റിങ്കുസിംഗ് എന്ന യുവതാരം അടിച്ചുതകര്‍ത്ത പോരാട്ടത്തിന്റെ അവസാന ഓവര്‍. കൊല്‍ക്കത്തക്കാര്‍ക്ക്് ജയിക്കാന്‍ 21 റണ്‍സ്. സാധ്യത അപ്പോഴും ബാക്കി. ഓസ്ട്രേലിയക്കാരന്‍ മാര്‍ക്കസ് സ്റ്റോനിസാണ് അവസാന ആറ് പന്തുകള്‍ എറിയുന്നത്. ആദ്യ പന്തില്‍ ബൗണ്ടറി, രണ്ടും മൂന്നും പന്തുകളില്‍ സിക്സര്‍. അങ്ങനെ പതിനാറ് റണ്‍സ്. പിന്നെ അഞ്ച് റണ്‍സ് മാത്രമാണ് ബാക്കി. പക്ഷേ അഞ്ചാമത് പന്തില്‍ വിന്‍ഡീസുകാരന്‍ ഇവാന്‍ ലൂയിസ് എടുത്ത അവിശ്വസനീയ ക്യാച്ചില്‍ റിങ്കു പുറത്താവുന്നു. പിന്നെ ഒരു പന്തും വിജയിക്കാന്‍ മൂന്ന് റണ്‍സും. ഉമേഷ് യാദവാണ് ക്രീസിലെത്തിയത്. അവസാന പന്തില്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ഉമേഷിനെ സ്റ്റോനിസ് ക്ലീന്‍ ബൗള്‍ഡാക്കി. മല്‍സരം ലക്നൗ സ്വന്തമാക്കി. കൊല്‍ക്കത്തക്കാര്‍ പുറത്തായി. മല്‍സരത്തിന് ശേഷം സംസാരിക്കവെ കൊല്‍ക്കത്താ സംഘത്തിന്റെ സി.ഇ.ഒ വെങ്കി മൈസുര്‍ പറഞ്ഞത് ഇങ്ങനെ- ഞങ്ങള്‍ ജയിച്ച മല്‍സരമായിരുന്നു. ഇവാന്‍ ലൂയിസിന്റെ ആ ക്യാച്ച് ഇല്ലായിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു. ഉമേഷ് നല് ബാറ്ററല്ലല്ലോ.. അദ്ദേഹം വലിയ ഷോട്ടിന് ശ്രമിച്ച് പുറത്തായി….

ഈ മല്‍സരാനുഭവം ഇപ്പോള്‍ പറയാനൊരു കാരണമുണ്ട്. ഇത്തവണ-അതായത് ഇന്ന് മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങളുടെ പ്രധാന സവിശേഷത ഇംപാക്ട് താരം എന്ന നിയമമാണ്. നേരത്തെ പറഞ്ഞ നിയമം അവസാന സീസണില്‍ ഉണ്ടായിരുന്നെങ്കില്‍ റിങ്കുസിംഗ് പുറത്തായി അവസാന പന്തില്‍ മൂന്ന് റണ്‍ വേണ്ട ഘട്ടത്തില്‍ കൊല്‍ക്കത്തക്കാര്‍ ഉമേഷിന് പകരം ഇംപാക്ട് താരത്തെ ഇറക്കി ജയിക്കാമായിരുന്നു. ഇംപാക്ട് താരം എന്ന പുത്തന്‍ നിയമത്തില്‍ ഏത് ടീമിനും ഏത് ഘട്ടത്തിലും പ്രഖ്യാപിത ഇലവനില്‍ നിന്നും ഒരാളെ മാറ്റി ഇംപാക്ട് താരമെന്ന പേരില്‍ പ്രയോജനപ്പെടുത്താനാവുന്ന ഒരു കളിക്കാരനെ ഇറക്കാം. നിയമ പ്രകാരം ഒരു ടീമില്‍ നാല് വിദേശ താരങ്ങള്‍ക്കാണ് അവസരം. പ്ലെയിംഗ് ഇലവനില്‍ നാല് വിദേശ താരങ്ങള്‍ കളിക്കുന്നുവെങ്കില്‍ ഇംപാക്ട് പ്ലെയര്‍ ഇന്ത്യക്കാരനായി മാറും. ഈ നിയമത്തിന്റെ ലക്ഷ്യമായി ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക്് കൂടുതല്‍ അവസരം നല്‍കുക എന്നതാണ്. വിദേശ താരങ്ങള്‍ക്ക് എന്തയാലും എല്ലാ ടീമുകളും ആദ്യ ഇലവനില്‍ തന്നെ അവസരം നല്‍കുമ്പോള്‍ ഇംപാക്ട് താരമെന്ന നിലയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തന്നെയാവും അവസരങ്ങള്‍. ഈ അവസരം പ്രയോജനപ്പെടുത്തുന്നപക്ഷം ഇത്തരം താരങ്ങള്‍ക്ക് ടീമിലെ സ്ഥാനം ഉറപ്പിക്കാനാവും. ടോസിന് മുമ്പാണ് നേരത്തെ ടീം ലിസ്റ്റ് നല്‍കുന്നതെങ്കില്‍ ഇത്തവണ ടോസിന് ശേഷം ടീമില്‍ മാറ്റം വരുത്താനും അവസരമുണ്ട്. അതിനാല്‍ ക്യാപ്റ്റന്മാര്‍ രണ്ട് ലിസ്റ്റുമായിട്ടായിരിക്കും ടോസനിറങ്ങുക.

ഇംപാക്ട് പ്ലെയര്‍ നിയമം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ സീസണിലെ ആഭ്യന്തര മല്‍സരങ്ങളില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയിരുന്നു. മുഷ്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റിലായിരുന്നു ഇത് പരീക്ഷിച്ചത്. എന്നാല്‍ ഇംപാക്ട് താരമെന്ന സാധ്യത പലപ്പോഴും ടീം പ്രതിസന്ധിയിലെത്തുമ്പോള്‍ മാത്രമാണ് പ്രയോജനപ്പെടുത്തുന്നതെന്നും കളിയെ സ്വാധീനിക്കുന്ന തരത്തില്‍ ഇത് മാറുന്നില്ലെന്നുമാണ് മുഷ്താഖ് അലി ട്രോഫി മല്‍സരങ്ങള്‍ കണ്ട ഐ.പി.എല്‍ ടീം പരിശീലകര്‍ അഭിപ്രായപ്പെട്ടത്. ഫുട്ബോളിലെ സബ്സ്റ്റിറ്റിയൂട്ട് നിയമം പോലെയാണിതെന്നാണ് പരിശീലകര്‍ പറയുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ബാറ്ററെയായിരിക്കും ഇംപാക്ട് താരമായി തെരഞ്ഞെടുക്കുക. ബൗളിംഗ് ചെയ്യുന്ന ടീമാവട്ടെ ഇംപാക്ട് താരമായി ബൗളര്‍ക്കായിരിക്കും അവസരം നല്‍കുക. അതിനാല്‍ ശരിക്കും സബ്സ്റ്റിറ്റിയൂട്ട് നിയമം പോലെയാണ് കാര്യങ്ങളെന്ന് ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സ് ടീം ഡയരക്ടര്‍ മൈക് ഹെസണ്‍ പറഞ്ഞു.

ടോസിന് ശേഷവും ടീമില്‍ മാറ്റം വരുത്താമെന്ന പുതിയ നിയമം കൊണ്ട് ചിലപ്പോള്‍ കാര്യമുണ്ടാവും. ഇന്ത്യന്‍ മൈതാനങ്ങളില്‍ രണ്ടാമത് ബൗളിംഗ് പ്രയാസകരമായി മാറുമ്പോള്‍ അതിന് അനുയോജ്യമായ ടീമില്‍ മാറ്റം വരുത്താനാവും. രാത്രിയിലെ മല്‍സരമാവുമ്പോള്‍ രണ്ടാമത് ബൗളിംഗ് എളുപ്പമാവില്ല. മഞ്ഞ് വീഴ്ച്ചയില്‍ ബൗളര്‍മാര്‍ക്ക്് ഉദ്ദേശിച്ച തരത്തില്‍ പന്തില്‍ ഗ്രിപ്പ് ലഭിക്കില്ല. ഇന്ന് ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ വരുമ്പോഴറിയാം ഇംപാക്ട് താരത്തെ എങ്ങനെയാണ് രംഗത്തിറക്കുക എന്നത്. ഇംപാക്ട് താരത്തിന്റെ കാര്യത്തില്‍ ടീമുകളുടെ നായകന്മാര്‍ വിത്യസ്ത അഭിപ്രായക്കാരാണ്. ഇന്ന് ആദ്യം ബാറ്റ് ചെയ്യുന്നവര്‍ രംഗത്തിറക്കുന്ന ഇംപാക്ട് താരമായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യ ഇംപാക്ട് താരം. ആ താരം ചെന്നൈക്കാരനോ, അതോ ഗുജറാത്തുകാരനോ…? വൈകീട്ടറിയാം

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

kerala

വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്

Published

on

വര്‍ക്കലയില്‍ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending