Connect with us

News

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: ഇംപാക്ട് താരത്തിലെ പുത്തന്‍ പുലിവാല്‍

ഇംപാക്ട് പ്ലെയര്‍ നിയമം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ സീസണിലെ ആഭ്യന്തര മല്‍സരങ്ങളില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയിരുന്നു.

Published

on

അഹമ്മദാബാദ്: പോയ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പ്രാഥമിക റൗണ്ടിലെ തങ്ങളുടെ അവസാന മല്‍സരം കളിക്കുന്നു. പ്രതിയോഗികള്‍ കെ.എല്‍ രാഹുലിന്റെ ശക്തരായ ലക്നൗ സൂപ്പര്‍ ജയന്റ്സ്. പ്ലേ ഓഫിലെത്താന്‍ കൊല്‍ക്കത്തക്കാര്‍ക്ക് വിജയം അനിവാര്യമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലക്നൗക്കാര്‍ വിക്കറ്റൊന്നും പോവാതെ 210 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ കൊല്‍ക്കത്തക്കാര്‍ പതറിയതാണ്. പക്ഷേ റിങ്കുസിംഗ് എന്ന യുവതാരം അടിച്ചുതകര്‍ത്ത പോരാട്ടത്തിന്റെ അവസാന ഓവര്‍. കൊല്‍ക്കത്തക്കാര്‍ക്ക്് ജയിക്കാന്‍ 21 റണ്‍സ്. സാധ്യത അപ്പോഴും ബാക്കി. ഓസ്ട്രേലിയക്കാരന്‍ മാര്‍ക്കസ് സ്റ്റോനിസാണ് അവസാന ആറ് പന്തുകള്‍ എറിയുന്നത്. ആദ്യ പന്തില്‍ ബൗണ്ടറി, രണ്ടും മൂന്നും പന്തുകളില്‍ സിക്സര്‍. അങ്ങനെ പതിനാറ് റണ്‍സ്. പിന്നെ അഞ്ച് റണ്‍സ് മാത്രമാണ് ബാക്കി. പക്ഷേ അഞ്ചാമത് പന്തില്‍ വിന്‍ഡീസുകാരന്‍ ഇവാന്‍ ലൂയിസ് എടുത്ത അവിശ്വസനീയ ക്യാച്ചില്‍ റിങ്കു പുറത്താവുന്നു. പിന്നെ ഒരു പന്തും വിജയിക്കാന്‍ മൂന്ന് റണ്‍സും. ഉമേഷ് യാദവാണ് ക്രീസിലെത്തിയത്. അവസാന പന്തില്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ഉമേഷിനെ സ്റ്റോനിസ് ക്ലീന്‍ ബൗള്‍ഡാക്കി. മല്‍സരം ലക്നൗ സ്വന്തമാക്കി. കൊല്‍ക്കത്തക്കാര്‍ പുറത്തായി. മല്‍സരത്തിന് ശേഷം സംസാരിക്കവെ കൊല്‍ക്കത്താ സംഘത്തിന്റെ സി.ഇ.ഒ വെങ്കി മൈസുര്‍ പറഞ്ഞത് ഇങ്ങനെ- ഞങ്ങള്‍ ജയിച്ച മല്‍സരമായിരുന്നു. ഇവാന്‍ ലൂയിസിന്റെ ആ ക്യാച്ച് ഇല്ലായിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു. ഉമേഷ് നല് ബാറ്ററല്ലല്ലോ.. അദ്ദേഹം വലിയ ഷോട്ടിന് ശ്രമിച്ച് പുറത്തായി….

ഈ മല്‍സരാനുഭവം ഇപ്പോള്‍ പറയാനൊരു കാരണമുണ്ട്. ഇത്തവണ-അതായത് ഇന്ന് മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങളുടെ പ്രധാന സവിശേഷത ഇംപാക്ട് താരം എന്ന നിയമമാണ്. നേരത്തെ പറഞ്ഞ നിയമം അവസാന സീസണില്‍ ഉണ്ടായിരുന്നെങ്കില്‍ റിങ്കുസിംഗ് പുറത്തായി അവസാന പന്തില്‍ മൂന്ന് റണ്‍ വേണ്ട ഘട്ടത്തില്‍ കൊല്‍ക്കത്തക്കാര്‍ ഉമേഷിന് പകരം ഇംപാക്ട് താരത്തെ ഇറക്കി ജയിക്കാമായിരുന്നു. ഇംപാക്ട് താരം എന്ന പുത്തന്‍ നിയമത്തില്‍ ഏത് ടീമിനും ഏത് ഘട്ടത്തിലും പ്രഖ്യാപിത ഇലവനില്‍ നിന്നും ഒരാളെ മാറ്റി ഇംപാക്ട് താരമെന്ന പേരില്‍ പ്രയോജനപ്പെടുത്താനാവുന്ന ഒരു കളിക്കാരനെ ഇറക്കാം. നിയമ പ്രകാരം ഒരു ടീമില്‍ നാല് വിദേശ താരങ്ങള്‍ക്കാണ് അവസരം. പ്ലെയിംഗ് ഇലവനില്‍ നാല് വിദേശ താരങ്ങള്‍ കളിക്കുന്നുവെങ്കില്‍ ഇംപാക്ട് പ്ലെയര്‍ ഇന്ത്യക്കാരനായി മാറും. ഈ നിയമത്തിന്റെ ലക്ഷ്യമായി ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക്് കൂടുതല്‍ അവസരം നല്‍കുക എന്നതാണ്. വിദേശ താരങ്ങള്‍ക്ക് എന്തയാലും എല്ലാ ടീമുകളും ആദ്യ ഇലവനില്‍ തന്നെ അവസരം നല്‍കുമ്പോള്‍ ഇംപാക്ട് താരമെന്ന നിലയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തന്നെയാവും അവസരങ്ങള്‍. ഈ അവസരം പ്രയോജനപ്പെടുത്തുന്നപക്ഷം ഇത്തരം താരങ്ങള്‍ക്ക് ടീമിലെ സ്ഥാനം ഉറപ്പിക്കാനാവും. ടോസിന് മുമ്പാണ് നേരത്തെ ടീം ലിസ്റ്റ് നല്‍കുന്നതെങ്കില്‍ ഇത്തവണ ടോസിന് ശേഷം ടീമില്‍ മാറ്റം വരുത്താനും അവസരമുണ്ട്. അതിനാല്‍ ക്യാപ്റ്റന്മാര്‍ രണ്ട് ലിസ്റ്റുമായിട്ടായിരിക്കും ടോസനിറങ്ങുക.

ഇംപാക്ട് പ്ലെയര്‍ നിയമം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ സീസണിലെ ആഭ്യന്തര മല്‍സരങ്ങളില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയിരുന്നു. മുഷ്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റിലായിരുന്നു ഇത് പരീക്ഷിച്ചത്. എന്നാല്‍ ഇംപാക്ട് താരമെന്ന സാധ്യത പലപ്പോഴും ടീം പ്രതിസന്ധിയിലെത്തുമ്പോള്‍ മാത്രമാണ് പ്രയോജനപ്പെടുത്തുന്നതെന്നും കളിയെ സ്വാധീനിക്കുന്ന തരത്തില്‍ ഇത് മാറുന്നില്ലെന്നുമാണ് മുഷ്താഖ് അലി ട്രോഫി മല്‍സരങ്ങള്‍ കണ്ട ഐ.പി.എല്‍ ടീം പരിശീലകര്‍ അഭിപ്രായപ്പെട്ടത്. ഫുട്ബോളിലെ സബ്സ്റ്റിറ്റിയൂട്ട് നിയമം പോലെയാണിതെന്നാണ് പരിശീലകര്‍ പറയുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ബാറ്ററെയായിരിക്കും ഇംപാക്ട് താരമായി തെരഞ്ഞെടുക്കുക. ബൗളിംഗ് ചെയ്യുന്ന ടീമാവട്ടെ ഇംപാക്ട് താരമായി ബൗളര്‍ക്കായിരിക്കും അവസരം നല്‍കുക. അതിനാല്‍ ശരിക്കും സബ്സ്റ്റിറ്റിയൂട്ട് നിയമം പോലെയാണ് കാര്യങ്ങളെന്ന് ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സ് ടീം ഡയരക്ടര്‍ മൈക് ഹെസണ്‍ പറഞ്ഞു.

ടോസിന് ശേഷവും ടീമില്‍ മാറ്റം വരുത്താമെന്ന പുതിയ നിയമം കൊണ്ട് ചിലപ്പോള്‍ കാര്യമുണ്ടാവും. ഇന്ത്യന്‍ മൈതാനങ്ങളില്‍ രണ്ടാമത് ബൗളിംഗ് പ്രയാസകരമായി മാറുമ്പോള്‍ അതിന് അനുയോജ്യമായ ടീമില്‍ മാറ്റം വരുത്താനാവും. രാത്രിയിലെ മല്‍സരമാവുമ്പോള്‍ രണ്ടാമത് ബൗളിംഗ് എളുപ്പമാവില്ല. മഞ്ഞ് വീഴ്ച്ചയില്‍ ബൗളര്‍മാര്‍ക്ക്് ഉദ്ദേശിച്ച തരത്തില്‍ പന്തില്‍ ഗ്രിപ്പ് ലഭിക്കില്ല. ഇന്ന് ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ വരുമ്പോഴറിയാം ഇംപാക്ട് താരത്തെ എങ്ങനെയാണ് രംഗത്തിറക്കുക എന്നത്. ഇംപാക്ട് താരത്തിന്റെ കാര്യത്തില്‍ ടീമുകളുടെ നായകന്മാര്‍ വിത്യസ്ത അഭിപ്രായക്കാരാണ്. ഇന്ന് ആദ്യം ബാറ്റ് ചെയ്യുന്നവര്‍ രംഗത്തിറക്കുന്ന ഇംപാക്ട് താരമായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യ ഇംപാക്ട് താരം. ആ താരം ചെന്നൈക്കാരനോ, അതോ ഗുജറാത്തുകാരനോ…? വൈകീട്ടറിയാം

crime

കാമുകിയെ കൊന്ന് ജോലി ചെയ്യുന്ന ക്ഷേത്രത്തിന് സമീപമുള്ള അഴക്കുചാലില്‍ തള്ളി പൂജാരി

Published

on

തെലങ്കാനയിൽ കാമുകിയെ കൊന്ന് അഴുക്കുചാലിൽ തള്ളി പൂജാരി. 30 വയസുകാരിയായ അപ്‌സരയെ ആണ് സായ് കൃഷ്ണയെന്ന പൂജാരി കൊലപ്പെടുത്തിയത്. വിവാഹിതനായ സായ് കൃഷ്ണയോട് തന്നെ വിവാഹം കഴിക്കണമെന്ന് അപ്‌സര നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സായ് കൃഷ്ണയാണ് അപ്‌സരയെ കാൺമാനില്ലെന്ന് പറഞ്ഞ് മെയ് 3ന് പൊലീസിൽ പരാതി നൽകുന്നത്. ഷംഷാബാദ് ബസ് സ്റ്റാൻഡിൽ താൻ അപ്‌സരെ കൊണ്ടുവിട്ടുവെന്നും അതിൽ പിന്നെ അപ്‌സരയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും സായ്കൃഷ്ണ പറഞ്ഞു. ഭദ്രാചലത്തേക്കാണ് അപ്‌സര പോയതെന്നും സായ് കൃഷ്ണ പൊലീസിൽ മൊഴി നൽകി. അപ്‌സര തന്റെ അന്തിരവളാണെന്നാണ് സായ് കൃഷ്ണ പൊലീസിനോട് പറഞ്ഞത്.

എന്നാൽ കേസ് അന്വേഷണം പുരോഗമിക്കവെ സായ് കൃഷ്ണയിൽ പൊലീസിന് സംശയം തോന്നിത്തുടങ്ങി. ചില സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും സായ് കൃഷ്ണയ്ക്ക് പ്രതികൂലമായി. ഒടുവിൽ ചോദ്യം ചെയ്യലിനൊടുവിൽ സായ് കൃഷ്ണ കുറ്റം സമ്മതിച്ചു. വിവാഹിതനായ സായ് കൃഷ്ണയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. ഇതിന് പിന്നാലെയാണ് സായ് കൃഷ്ണ അപ്‌സരയുമായി പ്രണയത്തിലാകുന്നത്. എന്നാൽ തന്നെ വിവാഹം ചെയ്യാൻ അപ്‌സര സായ് കൃഷ്ണയെ നിർബന്ധിച്ചതോടെ സായ് കൃഷ്ണ കൊലപാതകം ആസൂത്രണം ചെയ്ത് നടത്തി.

ഷംഷാബാദിൽ വച്ച് അപ്‌സരയെ കൊലപ്പെടുത്തിയ സായ് കൃഷ്ണ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി സരൂർനഗറിലേക്ക് മാറ്റി. പിന്നാലെ താൻ ജോലി ചെയ്യുന്ന ക്ഷേത്രത്തിന് അടുത്തുള്ള എംആർഒ ഓഫിസിന് പിന്നിലുള്ള മാൻഹോളിൽ മൃതദേഹമടങ്ങിയ പ്ലാസ്റ്റിക് കവർ ഉപേക്ഷിച്ചു. സംഭവത്തിൽ സായ് കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading

FOREIGN

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് വന്നതോടെ, ഉത്തരകൊറിയയില്‍ രാജ്യദ്രോഹക്കുറ്റമാക്കി ആത്മഹത്യ

Published

on

ഉത്തരകൊറിയയിൽ ആത്മഹത്യ നിരോധിച്ച് ഏകാധിപതി കിം ജോങ് ഉൻ. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ട് കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. മിക്കവരും സാമ്പത്തിക പ്രാരാബ്ധം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരാണ്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഉത്തരകൊറിയ എത്തിയത്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് ഇവിടെ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ആളുകളുടെ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാനാകാത്തതും ആഭ്യന്തര തലത്തില്‍ നിരവധി പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പട്ടിണി മൂലം മരിച്ചവരുടെ എണ്ണം മൂന്ന് മടങ്ങായെന്നാണ് റിപ്പോര്‍ട്ട്.

ചോംഗ്ജിന്‍ സിറ്റിയിലും ക്യോംഗ്സോംഗ് കൌണ്ടിയിലും മാത്രം ഈ വര്‍ഷം 35 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന ഈ ആത്മഹത്യ വലിയ തരത്തിൽ സാമൂഹ്യാഘാതം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ആത്മഹത്യാ തടയാനുള്ള മാനദണ്ഡങ്ങൾ ജനറല്‍ സെക്രട്ടറി രൂപീകരിച്ചതായാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ട്.

സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയുമാണ് മിക്ക ആത്മഹത്യകളിലേക്കും നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് പെട്ടെന്നൊരു പരിഹാരം കാണുക എന്നത് പ്രയാസമാണ് എന്നാണ് വിലയിരുത്തൽ. പട്ടിണി സഹിക്കാനാകാതെ ഒരു പത്തുവയസുകാരൻ ആത്മഹത്യ ചെയ്തത് കിംമിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇങ്ങനെയൊരു നാടപടി കൈകൊണ്ടത്.

Continue Reading

kerala

ഉയരെ 2023 : ഉന്നത വിജയം നേടിയവര്‍ക്ക് മസ്‌ക്കറ്റ് കൊടുവള്ളി കെഎംസിസിയുടെ ആദരം, കെഎംസിസി തുലനം ചെയ്യാനാവാത്ത പ്രസ്ഥാനം: യുസി രാമന്‍

Published

on

കൊടുവള്ളി : വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ മസ്‌കറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം കെഎംസിസി ആദരിച്ചു. ഉയരം 2023 എന്ന ശീര്‍ശകത്തില്‍ നടത്തിയ പരിപാടി മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യുസി രാമന്‍ ഉദ്ഘാടനം ചെയ്തു.

ഉന്നത വിജയം നേടിയ നിരവധി കുട്ടികള്‍ ആദരം ഏറ്റുവാങ്ങി. ജീവകാരുണ്യ- വിദ്യാഭ്യാസ മേഖലകളില്‍ കെഎംസിസി നടത്തുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതും തുലനം ചെയ്യാനാവാത്തതുമാണെന്ന് സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി യുസി രാമന്‍ വ്യക്തമാക്കി.

സൈനുദ്ധീന്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ട് പിഎസ് മുഹമ്മദലി, യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് സികെ റസാഖ് മാസ്റ്റര്‍,ജനറല്‍ സെക്രട്ടറി എം നസീഫ്,എംഎസ്എഫ് സംസ്ഥാന സെക്രട്ടറി കെടി റഊഫ്,എംഎസ്എഫ് മണ്ഡലം പ്രസഡന്റ് പ്രസിഡന്റ് റാഷിദ് സബാന്‍,മസ്‌കറ്റ് കെഎംസിസി മണ്ഡലം നേതാക്കളായ സികെപി അഹമ്മദ് കുട്ടി,സക്കരിയ നരിക്കുനി,കെടി ബഷീര്‍,ജാബിര്‍ നരിക്കുനിതുസാങ്ങിയവര്‍ സംസാരിച്ചു. ഷാഹിര്‍ കട്ടിപ്പാറ സ്വാഗതവും സലീം ഓമശ്ശേരി നന്ദിയുംപറഞ്ഞു.

Continue Reading

Trending