Connect with us

Culture

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ഫോര്‍ലാനില്ല

Published

on

കൊച്ചി: സൂപ്പര്‍ ലീഗില്‍ വിജയ പ്രതീക്ഷയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടുമിറങ്ങുന്നു. തോല്‍വിയറിയാതെ മുന്നേറുന്ന മുംബൈ സിറ്റി എഫ്.സിയാണ് വൈകിട്ട് 7ന് നടക്കുന്ന അങ്കത്തിലെ എതിരാളികള്‍. രണ്ടു പ്രധാന താരങ്ങളില്ലാതെയാണ് ഇരുടീമുകളും ഇന്ന് അങ്കത്തിനിറങ്ങുന്നത്. പരിക്കേറ്റതിനാല്‍ ഇതിഹാസ താരം ഡീഗോ ഫോര്‍ലാന്‍ ഇന്ന് മുംബൈക്കൊപ്പമുണ്ടാവില്ല, പ്രതിരോധത്തിലെ കുന്തമുനയായ സെഡ്രിക് ഹെങ്ബര്‍ത്തിന്റെ സേവനം ഇന്ന് ബ്ലാസ്റ്റേഴ്‌സിനും ലഭിക്കില്ല. എന്നാല്‍, ലോകകപ്പ് യോഗ്യത റൗണ്ടില്‍ ദേശീയ ടീമിനായി കളിക്കാന്‍ പോയ മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസിന്റെ തിരിച്ചുവരവ് ടീമിന് ആത്മവിശ്വാസമേകും.

സ്വന്തം ഗ്രൗണ്ടിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ ജയം അനിവാര്യമാണ് ബ്ലാസ്റ്റേഴ്‌സിന്, ഇനിയുള്ള നാലു മത്സരങ്ങളും എവേ ഗ്രൗണ്ടിലാണെന്നത് തന്നെ കാരണം. നവംബര്‍ എട്ടിനാണ് ടീമിന്റെ നാലാം ഹോം മത്സരം. അതിനാല്‍ കടലോളം ആരാധനയുമായി എത്തുന്ന കാണികള്‍ക്ക് മുന്നില്‍ ജയിക്കാനുള്ള സകല അടവുകളും ഇന്ന് ബ്ലാസ്റ്റേഴ്‌സ് പയറ്റും. ഇന്ന് കൂടി തോറ്റാല്‍ എവേ ഗ്രൗണ്ടിലെ മത്സരങ്ങളില്‍ തിരിച്ചു വരവ് എളുപ്പമാവില്ല ടീമിന്, ജയിച്ചാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ഊര്‍ജ്ജവുമായി മടങ്ങാം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സ്റ്റേഡിയത്തില്‍ ഒഴുകിയെത്തിയ അര ലക്ഷത്തോളം കാണികളും ടീമില്‍ നിന്ന് ആഗ്രഹിക്കുന്നതും ഇത് തന്നെ.

ഫോര്‍ലാനില്ല;
ആരാധകര്‍ക്ക് നഷ്ടം
ബ്ലാസ്റ്റേഴ്‌സ് ടീമിന് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെങ്കിലും ആരാധകരെ നിരാശയിലാക്കുന്നതാണ് ഡീഗോ ഫോര്‍ലാന്റെ അഭാവം. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ ഫോര്‍ലാന് പരിക്കേറ്റിരുന്നു. പരിക്ക് ഭേദമാകുന്നതിന് വിശ്രമം ആവശ്യമായതിനല്‍ കൊച്ചിയിലേക്കുള്ള യാത്ര അദ്ദേഹം ഉപേക്ഷിച്ചു. ടീമിനോടൊപ്പം ഫോര്‍ലാന്‍ വന്നിട്ടില്ലെന്നും അദ്ദേഹം മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലാണെന്നും പരുക്ക് ഭേദമായാല്‍ ഉടനടി ടീമില്‍ തിരിച്ചെത്തുമെന്നും മുംബൈ പരിശീലകന്‍ അലക്‌സാന്ദ്രെ ഗുയിമാറെസ് പറഞ്ഞു. സെഡ്രിക് ഹെങ്ബര്‍ത്തിന് കഴിഞ്ഞ ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. 64ാം മിനിറ്റില്‍ ഹെങ്ബാര്‍ട്ട് മുടന്തി കളിക്കളം വിട്ടതിനു ശേഷം എന്‍ഡോയ്ക്കായിരുന്നു പ്രതിരോധ ചുമതല. പരുക്കിന്റെ ഗൗരവം കണക്കാക്കിയാല്‍ ഹെങ്ബര്‍ത്തിന് ഇന്ന് കളിക്കാനാവില്ല. എന്നാല്‍, ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമായതിനാല്‍ പരിക്ക് അവഗണിച്ച് ഹെങ്ബര്‍ത്ത് കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലന്ന് ടീമിന്റെ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറഞ്ഞു. അവസാന ഫിറ്റ്‌നസ് പരിശോധനക്ക് ശേഷമേ എന്തെങ്കിലും പറയാനാകുയുളളുവെന്നും കോപ്പല്‍ വ്യക്തമാക്കി.

ഒന്നു ജയിക്കൂ പ്ലീസ്
മൂന്ന് മത്സരങ്ങള്‍ കളിച്ചു, ഒരു വിജയം പോലും നേടാന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. എതിര്‍വലയില്‍ ഇതുവരെ പന്തെത്തിക്കാനാവാത്ത ഏക ടീമെന്ന ദുഷ്‌പേരും കൂട്ടിനുണ്ട്. ഡല്‍ഹിക്കെതിരായ അവസാന മത്സരത്തില്‍ സമനിലയിലൂടെ ഒരു പോയിന്റ് കണ്ടെത്തിയെന്നതാണ് ഏക ആശ്വാസം. ആദ്യത്തെ രണ്ടു മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി താരതമ്യേന മികച്ച പ്രകടനമായിരുന്നു ഡല്‍ഹിക്കെതിരെ ടീമിന്റേത്. അതിനാല്‍ ഇന്ന് ടീമില്‍ കാര്യമായ അഴിച്ചു പണിക്ക് സാധ്യതയില്ല. ഇതുവരെ കളത്തിലിറങ്ങാത്ത മണിപ്പൂരി സ്‌ട്രൈക്കര്‍ തോങ്കോസിം ഹോകിപിനെ ഇന്ന് കോച്ച് കളിപ്പിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പുതിയ സീസണില്‍ ടീമിലെത്തിയ ഏറ്റവും മികച്ച ഇന്ത്യന്‍ താരമെന്ന വിശേഷണമുള്ള ഹോകിപിനെ കോപ്പല്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ല. പോയ സീസണില്‍ ഗോവക്കായി ആറു മത്സരങ്ങള്‍ കളിച്ച താരം നാലു ഗോളുകള്‍ നേടിയിരുന്നു.

ഫോര്‍ലാനില്ലെങ്കിലും ഫോമില്‍
ഫോര്‍ലാന്‍ ഇല്ലെങ്കിലും മികച്ച ഫോമിലാണ് മുംബൈ സിറ്റി എഫ്.സി. മൂന്ന് മത്സരങ്ങളില്‍ ഇത് വരെ തോല്‍വിയറിഞ്ഞിട്ടില്ല, രണ്ടു ജയവും ഒരു സമനിലയുമായി പോയിന്റ് ടേബിളില്‍ നോര്‍ത്ത് ഈസ്റ്റിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ടീം. ഫോര്‍ലാനില്ലാതെയായിരുന്നു അവസാന മത്സരത്തില്‍ ടീം കൊല്‍ക്കത്തക്കെതിരെ ഇറങ്ങിയത്. അതേ ടീമിനെ തന്നെയായിരിക്കും കോച്ച് ഗുയിമാറെസ് ഇന്നും പരീക്ഷിക്കുക. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോള്‍ കണ്ടെത്തിയ മാത്യാസ് ഡെഫെഡെറിക്കോ, ഫോര്‍ലാന് പകരക്കാരനായി എത്തി മികച്ച കളി പുറത്തെടുത്ത ബോയ്താങ് ഹോകിപ്, ലിയോ കോസ്റ്റ, കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ ഹെയ്തി താരം സോണി നോര്‍ദെ എന്നിവരെയെല്ലാം ഇന്ന് ആദ്യ ഇലവനില്‍ തന്നെ പ്രതീക്ഷിക്കാം. കഴിഞ്ഞ രണ്ടു സീസണുകളിലായി രണ്ടു വട്ടം ഇരുടീമുകളും കൊച്ചിയില്‍ നേര്‍ക്കുനേര്‍ വന്നെങ്കിലും ഗോള്‍ രഹിത സമനിലയായിരുന്നു ഫലം. മുംബൈയില്‍ ഏറ്റവുമൊടുവില്‍ നടന്ന മത്സരവും സമനിലയിലാണ് കലാശിച്ചത്. ആദ്യ സീസണിലെ ആദ്യ മത്സരത്തില്‍ 1-0ന് മുംബൈക്കായിരുന്നു വിജയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

അഭിഷേക് ഷോ; ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് അനായാസ ജയം

4 പന്തില്‍ 79 റണ്‍സാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

Published

on

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിനാണ് വിജയിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 132 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.

അഭിഷേക് ശര്‍മയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 34 പന്തില്‍ 79 റണ്‍സാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സഞ്ജു സാംസണ്‍ 20 പന്തില്‍ 26 റണ്‍സും നേടി നിര്‍ണായകമായി.

ഇന്ത്യന്‍ ബൗളിംഗില്‍ വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ട്യ ഒരു വിക്കറ്റും നേടി.
ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ജോസ് ബട്‌ലര്‍ അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി. 44 പന്തില്‍ 68 റണ്‍സാണ് ബട്‌ലര്‍ നേടിയത്. എട്ട് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. ഇംഗ്ലണ്ട് നിരയില്‍ ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിനു മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. ജനുവരി 25നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Continue Reading

Film

മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ 

Published

on

മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെസ്റ്റി’ ജനുവരി 24ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷൻസ് മികച്ച രീതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ഷാനു സമദാണ് നിർവഹിക്കുന്നത്. പൊന്നാനി അസീസിന്റെതാണ് കഥ. ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗർവാൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുംബൈയിൽ വെച്ച് നടത്തിയ ചടങ്ങിലാണ് ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തത്. ഔസേപ്പച്ചൻറെ സംഗീതവും ഷിബു ചക്രവർത്തിയുടെ വരികളും ഇഴചേർന്നൊരുക്കിയ ഗാനങ്ങൾ പ്രേക്ഷകർ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ അഷ്കർ സൗദാൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

“മമ്മൂക്ക, ശീലാമ്മ, നയൻതാര എന്നിവരുടെ കൂടെ ‘തസ്കരവീരൻ’ൽ എനിക്കൊരു കഥാപാത്രത്തെ ചെയ്യാൻ സാധിച്ചു. അങ്ങനെ തുടങ്ങിയ ജേർണിയാണ്. അതിന് മുന്നെ ‘കൂട്ട്’ എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിരുന്നു. പ്രൊഡ്യൂസേർസ് അവസരങ്ങൾ നൽകിയതിനാൽ ഇപ്പൊ നല്ല പടങ്ങളിലെത്താൻ പറ്റി. എനിക്ക് സത്യത്തിൽ സിനിമ അഭിനയിക്കാനോ അതെന്താണെന്നോ അറിയില്ല. എന്റെ അമ്മാവനാണ് മമ്മൂട്ടി, കുടുംബത്തിലെ സുപ്പർസ്റ്റാർ. പുള്ളിയെ കണ്ടാണ് വളർന്നത്. പുള്ളി അഭിനയിക്കുന്നത് കണ്ടപ്പോൾ ഇതെന്ത് പരിപാടി കൊള്ളാലോന്ന് തോന്നി. എനിക്കങ്ങനെ മോഹം വന്നു. അങ്ങനെ സിനിമയിൽ എത്തിപ്പെടാൻ പറ്റി. എന്റെ പ്രശ്നം, മമ്മൂട്ടി കമ്പനി, വേഫറർ ഫിലീംസ് ഈ രണ്ട് കമ്പനിയിൽ നിന്ന് വിളിച്ചില്ലേൽ മിണ്ടത്തില്ല ഞാൻ. എന്നെ മമ്മൂട്ടി കമ്പനി വിളിക്കണ്ടേ? ഞാൻ എത്ര പടം ചെയ്തു. എന്തൊക്കെ കാണിക്കുന്നു, ഫൈറ്റ് ചെയ്യുന്നു, മാമൻ ഇതൊക്കെ അറിയണ്ടേ? ദുൽഖർ അറിയണ്ടേ? അവൻ അനിയനല്ലെ, അവന് വിളിക്കാൻ പാടില്ലെ? എനിക്കൊരു ചാൻസ് തരാൻ പാടില്ലെ?” എന്നാണ് അഷ്കർ സൗദാൻ പറയുന്നത്. ശേഷം “ഞാൻ അമ്മാവനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും കൊന്ന് കൊലവിളിച്ചിട്ടുണ്ടെന്നും.” അഷ്കർ സൗദാൻ കൂട്ടിച്ചേർത്തു.

തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്കിടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും, അതിനെ തുടർന്നുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങൾ നർമ്മ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി, തുടങ്ങിയ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് ‘ബെസ്റ്റി’. ബെൻസി റിലീസ് ചിത്രം വിതരണത്തിനെത്തിക്കും. അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽപാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യമനോജ്‌ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിജു സണ്ണി, ചിത്രസംയോജനം: ജോൺ കുട്ടി, പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ, ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ എം കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം: ഔസേപ്പച്ചൻ, അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ, പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്, കലാസംവിധാനം: ദേവൻകൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: ബ്യൂസിബേബി ജോൺ, മേക്കപ്പ്: റഹിംകൊടുങ്ങല്ലൂർ, സ്റ്റിൽസ്: അജി മസ്കറ്റ്, ആക്ഷൻ: ഫിനിക്സ്പ്രഭു, ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ, സഹ സംവിധാനം: റെന്നി, സമീർ ഉസ്മാൻ, ഗ്രാംഷി, സാലി വി എം, സാജൻ മധു, കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻ ഭദ്ര.

Continue Reading

Film

ടോവിനോ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. നരിവേട്ടയിലൂടെ തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു.എ.ഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. പ്രേക്ഷകരിൽ ഏറെ ആകാംക്ഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നായകനായ ടോവിനോ തോമസിന്റെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൂഡ് എന്തായിരിക്കുമെന്ന് പ്രേക്ഷകർക്ക് സൂചന പകരുന്ന രീതിയിലാണ് ഈ പോസ്റ്റർ ഒരുക്കിയിരിക്കുന്നതെന്ന് പറയാം.

ചിത്രീകരണം പൂർത്തിയായതിന് ശേഷം നായകൻ ടോവിനോ തോമസ് ഉൾപ്പെടെയുള്ള ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയം സംസാരിയ്ക്കുന്ന ഒരു പൊളിറ്റിക്കൽ ഡ്രാമയാണ് ഈ ചിത്രമെന്ന് ടോവിനോ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അഭിനയ പ്രതിഭയാണ് ടോവിനോ തോമസ്.

വലിയ കാൻവാസിൽ വമ്പൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് പൂർത്തിയാക്കിയത്. നിർമാതാക്കളിൽ ഒരാളായ ഷിയാസ് ഹസ്സനാണ് സ്വിച്ച് ഓൺ നടത്തി സിനിമയ്ക്ക് തുടക്കമിട്ടത്. എൻഎം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ജേക്സ് ബിജോയ്‌ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം – വിജയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്റ്യൂം – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending