Connect with us

Culture

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ഫോര്‍ലാനില്ല

Published

on

കൊച്ചി: സൂപ്പര്‍ ലീഗില്‍ വിജയ പ്രതീക്ഷയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടുമിറങ്ങുന്നു. തോല്‍വിയറിയാതെ മുന്നേറുന്ന മുംബൈ സിറ്റി എഫ്.സിയാണ് വൈകിട്ട് 7ന് നടക്കുന്ന അങ്കത്തിലെ എതിരാളികള്‍. രണ്ടു പ്രധാന താരങ്ങളില്ലാതെയാണ് ഇരുടീമുകളും ഇന്ന് അങ്കത്തിനിറങ്ങുന്നത്. പരിക്കേറ്റതിനാല്‍ ഇതിഹാസ താരം ഡീഗോ ഫോര്‍ലാന്‍ ഇന്ന് മുംബൈക്കൊപ്പമുണ്ടാവില്ല, പ്രതിരോധത്തിലെ കുന്തമുനയായ സെഡ്രിക് ഹെങ്ബര്‍ത്തിന്റെ സേവനം ഇന്ന് ബ്ലാസ്റ്റേഴ്‌സിനും ലഭിക്കില്ല. എന്നാല്‍, ലോകകപ്പ് യോഗ്യത റൗണ്ടില്‍ ദേശീയ ടീമിനായി കളിക്കാന്‍ പോയ മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസിന്റെ തിരിച്ചുവരവ് ടീമിന് ആത്മവിശ്വാസമേകും.

സ്വന്തം ഗ്രൗണ്ടിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ ജയം അനിവാര്യമാണ് ബ്ലാസ്റ്റേഴ്‌സിന്, ഇനിയുള്ള നാലു മത്സരങ്ങളും എവേ ഗ്രൗണ്ടിലാണെന്നത് തന്നെ കാരണം. നവംബര്‍ എട്ടിനാണ് ടീമിന്റെ നാലാം ഹോം മത്സരം. അതിനാല്‍ കടലോളം ആരാധനയുമായി എത്തുന്ന കാണികള്‍ക്ക് മുന്നില്‍ ജയിക്കാനുള്ള സകല അടവുകളും ഇന്ന് ബ്ലാസ്റ്റേഴ്‌സ് പയറ്റും. ഇന്ന് കൂടി തോറ്റാല്‍ എവേ ഗ്രൗണ്ടിലെ മത്സരങ്ങളില്‍ തിരിച്ചു വരവ് എളുപ്പമാവില്ല ടീമിന്, ജയിച്ചാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ഊര്‍ജ്ജവുമായി മടങ്ങാം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സ്റ്റേഡിയത്തില്‍ ഒഴുകിയെത്തിയ അര ലക്ഷത്തോളം കാണികളും ടീമില്‍ നിന്ന് ആഗ്രഹിക്കുന്നതും ഇത് തന്നെ.

ഫോര്‍ലാനില്ല;
ആരാധകര്‍ക്ക് നഷ്ടം
ബ്ലാസ്റ്റേഴ്‌സ് ടീമിന് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെങ്കിലും ആരാധകരെ നിരാശയിലാക്കുന്നതാണ് ഡീഗോ ഫോര്‍ലാന്റെ അഭാവം. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ ഫോര്‍ലാന് പരിക്കേറ്റിരുന്നു. പരിക്ക് ഭേദമാകുന്നതിന് വിശ്രമം ആവശ്യമായതിനല്‍ കൊച്ചിയിലേക്കുള്ള യാത്ര അദ്ദേഹം ഉപേക്ഷിച്ചു. ടീമിനോടൊപ്പം ഫോര്‍ലാന്‍ വന്നിട്ടില്ലെന്നും അദ്ദേഹം മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലാണെന്നും പരുക്ക് ഭേദമായാല്‍ ഉടനടി ടീമില്‍ തിരിച്ചെത്തുമെന്നും മുംബൈ പരിശീലകന്‍ അലക്‌സാന്ദ്രെ ഗുയിമാറെസ് പറഞ്ഞു. സെഡ്രിക് ഹെങ്ബര്‍ത്തിന് കഴിഞ്ഞ ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. 64ാം മിനിറ്റില്‍ ഹെങ്ബാര്‍ട്ട് മുടന്തി കളിക്കളം വിട്ടതിനു ശേഷം എന്‍ഡോയ്ക്കായിരുന്നു പ്രതിരോധ ചുമതല. പരുക്കിന്റെ ഗൗരവം കണക്കാക്കിയാല്‍ ഹെങ്ബര്‍ത്തിന് ഇന്ന് കളിക്കാനാവില്ല. എന്നാല്‍, ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമായതിനാല്‍ പരിക്ക് അവഗണിച്ച് ഹെങ്ബര്‍ത്ത് കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലന്ന് ടീമിന്റെ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറഞ്ഞു. അവസാന ഫിറ്റ്‌നസ് പരിശോധനക്ക് ശേഷമേ എന്തെങ്കിലും പറയാനാകുയുളളുവെന്നും കോപ്പല്‍ വ്യക്തമാക്കി.

ഒന്നു ജയിക്കൂ പ്ലീസ്
മൂന്ന് മത്സരങ്ങള്‍ കളിച്ചു, ഒരു വിജയം പോലും നേടാന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. എതിര്‍വലയില്‍ ഇതുവരെ പന്തെത്തിക്കാനാവാത്ത ഏക ടീമെന്ന ദുഷ്‌പേരും കൂട്ടിനുണ്ട്. ഡല്‍ഹിക്കെതിരായ അവസാന മത്സരത്തില്‍ സമനിലയിലൂടെ ഒരു പോയിന്റ് കണ്ടെത്തിയെന്നതാണ് ഏക ആശ്വാസം. ആദ്യത്തെ രണ്ടു മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി താരതമ്യേന മികച്ച പ്രകടനമായിരുന്നു ഡല്‍ഹിക്കെതിരെ ടീമിന്റേത്. അതിനാല്‍ ഇന്ന് ടീമില്‍ കാര്യമായ അഴിച്ചു പണിക്ക് സാധ്യതയില്ല. ഇതുവരെ കളത്തിലിറങ്ങാത്ത മണിപ്പൂരി സ്‌ട്രൈക്കര്‍ തോങ്കോസിം ഹോകിപിനെ ഇന്ന് കോച്ച് കളിപ്പിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പുതിയ സീസണില്‍ ടീമിലെത്തിയ ഏറ്റവും മികച്ച ഇന്ത്യന്‍ താരമെന്ന വിശേഷണമുള്ള ഹോകിപിനെ കോപ്പല്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ല. പോയ സീസണില്‍ ഗോവക്കായി ആറു മത്സരങ്ങള്‍ കളിച്ച താരം നാലു ഗോളുകള്‍ നേടിയിരുന്നു.

ഫോര്‍ലാനില്ലെങ്കിലും ഫോമില്‍
ഫോര്‍ലാന്‍ ഇല്ലെങ്കിലും മികച്ച ഫോമിലാണ് മുംബൈ സിറ്റി എഫ്.സി. മൂന്ന് മത്സരങ്ങളില്‍ ഇത് വരെ തോല്‍വിയറിഞ്ഞിട്ടില്ല, രണ്ടു ജയവും ഒരു സമനിലയുമായി പോയിന്റ് ടേബിളില്‍ നോര്‍ത്ത് ഈസ്റ്റിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ടീം. ഫോര്‍ലാനില്ലാതെയായിരുന്നു അവസാന മത്സരത്തില്‍ ടീം കൊല്‍ക്കത്തക്കെതിരെ ഇറങ്ങിയത്. അതേ ടീമിനെ തന്നെയായിരിക്കും കോച്ച് ഗുയിമാറെസ് ഇന്നും പരീക്ഷിക്കുക. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോള്‍ കണ്ടെത്തിയ മാത്യാസ് ഡെഫെഡെറിക്കോ, ഫോര്‍ലാന് പകരക്കാരനായി എത്തി മികച്ച കളി പുറത്തെടുത്ത ബോയ്താങ് ഹോകിപ്, ലിയോ കോസ്റ്റ, കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ ഹെയ്തി താരം സോണി നോര്‍ദെ എന്നിവരെയെല്ലാം ഇന്ന് ആദ്യ ഇലവനില്‍ തന്നെ പ്രതീക്ഷിക്കാം. കഴിഞ്ഞ രണ്ടു സീസണുകളിലായി രണ്ടു വട്ടം ഇരുടീമുകളും കൊച്ചിയില്‍ നേര്‍ക്കുനേര്‍ വന്നെങ്കിലും ഗോള്‍ രഹിത സമനിലയായിരുന്നു ഫലം. മുംബൈയില്‍ ഏറ്റവുമൊടുവില്‍ നടന്ന മത്സരവും സമനിലയിലാണ് കലാശിച്ചത്. ആദ്യ സീസണിലെ ആദ്യ മത്സരത്തില്‍ 1-0ന് മുംബൈക്കായിരുന്നു വിജയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിരൂപണങ്ങളും അഭിപ്രായങ്ങളും ഹൃദയം നിറയ്ക്കുന്നുവെന്ന് മമ്മൂട്ടി

താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി.

Published

on

“കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം”താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തുന്ന ചിത്രം ഇന്‍വെസ്റ്റി​ഗേഷന്‍ കഥയാണ്. കാസര്‍​ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജും സംഘവും ഇന്ത്യയൊട്ടാകെ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പശ്ചാത്തലം.

 

 

Continue Reading

Celebrity

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു

Published

on

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.

മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.

1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Celebrity

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്.

Published

on

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Continue Reading

Trending